കോതമംഗലം : കവളങ്ങാട് പഞ്ചായത്തിെലെ തലക്കോട്ട് വീട്ടമ്മമാരും വിദ്യാർത്ഥിനിയുമടക്കം
മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കാഞ്ഞിരക്കാട്ട് ഓമന ഗോപാലൻ (70) , ചാരപ്പാട്ട് പുത്തൻപുരക്കൽ വിമല വേണു (55) , പത്താം ഗ്ലാസ്സ് വിദ്യാർത്ഥി ഇളമ്പക്കാട്ട് ഗൗരി ശങ്കർ (15) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. വിമല വേണു കറി പൗഡർ സ്ഥാപനത്തിലെ ോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി പുത്തൻകുരിശ് തടി ഡിപ്പോക്ക് സമീപത്ത് വച്ചാണ് നായയുടെ കടിയേറ്റത്. ഇവർ കളമശേരി മെ ഡിക്കൽ ോേളേജിൽ ചികിത്സ തേടി. മറ്റ് രണ്ട് േർക്ക് വീടിന് സമീപത്ത് വച്ചുമാണ് കടിയേറ്റത്.
പഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡിൽ ഉള്ളവരാണ് രണ്ടുപേർ, ഒരാൾ ആറാം വാർഡിലും, ഈ പ്രദേശങ്ങളിൽ തെരുവ് നായ്ക്കൾ കൂട്ടത്തോടെ നടക്കുകയാണ്.
പഞ്ചായത്തിന്റെ അനാസ്ഥയാണ് ഇതിന്റെ മുഖ്യകാരണം എന്നും, നായകളുടെ വാക്സിനേഷനും, വന്ധീകരണത്തിനും വേണ്ടി പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിട്ടുള്ളത് നടപ്പിലാക്കാൻ സാധിച്ചിട്ടില്ല എന്നും പഞ്ചായത്ത് മുൻ പ്രസിഡന്റ് സൈജന്റ് ചാക്കോ ആരോപിച്ചു.
രണ്ടുമാസം മുമ്പ് പഞ്ചായത്തിന്റെ ഭരണസമിതി യോഗത്തിൽ ഈ വിഷയം അവതരിപ്പിച്ചതാണെന്നും സ്കൂൾ തുറക്കുന്നതിന് മുമ്പ് ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പട്ടിയുടെ കടിയേറ്റ നിർധനരായ ആളുകളുടെ ചികിത്സ ചിലവ് പഞ്ചായത്ത് ഏറ്റെടുക്കണമെന്നും സൈജന്റ് ആവശ്യപ്പെട്ടു.
