Connect with us

Hi, what are you looking for?

NEWS

കാറ്റിലും മഴയിലും കോതമംഗലം താലൂക്കില്‍ മൂന്ന് വീടുകള്‍ക്കു കൂടി ഭാഗിക നാശം

കോതമംഗലം: കാറ്റിലും മഴയിലും താലൂക്കില്‍ മൂന്ന് വീടുകള്‍ക്കു കൂടി ഭാഗിക നാശം. പൂയംകുട്ടിയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മുങ്ങിയ മണികണ്ഠന്‍ചാല്‍ ചപ്പാത്തില്‍നിന്നും ഇന്നലെ വൈകിട്ടോടെയാണ് വെള്ളം ഇറങ്ങി ഗതാഗതം പുനരാരംഭിക്കാനായത്. മൂന്ന് ദിവസമായി ചപ്പാത്തില്‍ വെള്ളം കയറിയിരുന്നു. ബ്ലാവന ജങ്കാര്‍ കടത്ത് ഒരാഴ്ചയോളമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പുഴയില്‍ ജലനിരപ്പ് ക്രമാതീതവും ഒഴുക്കും ശക്തമായത് കാരണം ഇന്നലെ വഞ്ചിയില്‍ കൊണ്ടുപോകുന്നതും നിര്‍ത്തിവച്ചു. പീണ്ടിമേട് ഭാഗത്ത്നിന്ന് ഒഴുകിയെത്തിയ കാട്ടുപോത്തിന്റെ ജഡം പൂയംകുട്ടി പുഴയിലൂടെ ഒഴുകി പെരിയാറിലെത്തി. ഭൂതത്താന്‍കെട്ട് ഡാമിലൂടെ താഴേക്ക് ഒഴുകി പോയതായി വനം അധികൃതര്‍ പറഞ്ഞു. തൃക്കാരിയൂര്‍, ഇരമല്ലൂര്‍, മാരമംഗലം എന്നിവിടങ്ങളിലാണ് വീടുകള്‍ക്ക് നാശം സംഭവിച്ചത്. തൃക്കാരിയൂര്‍ ബേബി വിലാസം സി. സിന്ധുവിന്റെ രണ്ടാംനിലയിലെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയിലേക്ക് സമീപ പുരയിടത്തിലെ തേക്കുമരം ഒടിഞ്ഞ് വീണാണ് കേടുപാട് ഉണ്ടായത്. കവളങ്ങാട് പഞ്ചായത്തിലെ കുത്തുകുഴി മാരംമംഗലം മഠത്തികുടിയില്‍ എം.എസ്. സുനിലിന്റെ വീടിനോട് ചേര്‍ന്നുള്ള ശൗചാലയം ഇടിഞ്ഞുവീണാണ് നാശം ഉണ്ടായത്. നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂര്‍ ചെട്ടുകുടി ഷെമീറിന്റെ വീടിന്റെ സംരക്ഷണഭിത്തിയും മുറ്റവും തകര്‍ന്നുവീണു. താലൂക്കില്‍ ഒരാഴ്ചക്കിടെ 21 വീടുകള്‍ക്കാണ് നാശം സംഭവിച്ചിട്ടുള്ളത്.

You May Also Like

error: Content is protected !!