Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴയിൽ സർക്കാർ കോളേജ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു: കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി പ്രക്ഷോഭത്തിലേയ്ക്ക്

കുട്ടമ്പുഴ: മധ്യകേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസി ജനവിഭാഗങ്ങളും പിന്നോക്ക – നൂനപക്ഷ- ദളിത് ജനവിഭാഗങ്ങളും താമസിക്കുന്ന പ്രദേശമാണ് കുട്ടമ്പുഴ .
കുട്ടമ്പുഴയിൽ 9 വർഷം മുൻപ് (2015)ൽ നിർദ്ദേശിക്കപ്പെട്ട നിർദ്ദിഷ്ട കുട്ടമ്പുഴ ഗവ: ആർട്സ് & സയൻസ് കോളേജിന് നാളിതു വരെയായിട്ടും സർക്കാർ ഭരണാനുമതി നൽകിയിട്ടില്ല.
നിർദിഷ്ട കുട്ടമ്പുഴ ഗവ: ആർട്സ് & സയൻസ് കോളേജ് അനുവദിക്കുന്നതിന് വേണ്ടി 2015-ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ടുകൾ നൽകുന്നതിന് വേണ്ടി ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയും ഈ കമ്മീഷൻ കുട്ടമ്പുഴയിൽ എത്തി കോളേജിനായി നാട്ടുക്കാർ ചൂണ്ടികാണിച്ച സ്ഥലങ്ങൾ സന്നർശിക്കുകയും അന്നത്തെ MLA യായ Tu കുരുവിളയും കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും കോളേജ് അനുവദിക്കുന്ന പക്ഷം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകി കൊള്ളാമെന്ന് രേഖമൂലം കമ്മീഷന് ഉറപ്പ് നൽകുകയും നിരവധി ആദിവാസി മൂപ്പൻമ്മാരുടെയും മറ്റ് 100 കണക്കിന് നാട്ടുക്കാരുടെയും മർച്ചന്റ് അസോസിയേഷൻ അടക്കമുള്ള സന്നദ്ധ സംഘടനകളുടെയും രേഖ മൂലവും വാക്കാലുമുളള അഭിപ്രായങ്ങൾ കേട്ടതിന് ശേഷം ഹയർ എജുക്ഷേൻ ഡിപ്പാർട്ടുമെന്റ് ഡെപ്യൂട്ടി ഡയറക്ട്രറുടെ നേതൃത്തത്തിലുള്ള കമ്മീഷൻ വളരെ വിശദമായ സർവേ റിപ്പോർട്ട് (കമ്മീഷൻ റിപ്പോർട്ട് ) ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു.
എന്നാൽ അന്നത്തെ കോതമംഗലം MLA യുടെ പിന്തിരിപ്പൻ നയങ്ങൾ മൂലം ഉമ്മൻ ചാണ്ടി സർക്കാരിന് കോളേജ് അനുവദിക്കുവാൻ കഴിഞ്ഞിരുന്നില്ല.
2016-ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദിവാസികൾ അടക്കമുള്ളവർ വീണ്ടും ഗവൺമെന്റിൽ നിവേദനങ്ങൾ നൽകുകയും കോതമംഗലം MLA യായ ശ്രീ. ആന്റണി ജോൺ ഇതു സംബന്ധിച്ച് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചതിനേ തുടർന്നും 2017 – ൽ സർക്കാർ വീണ്ടും ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും രണ്ടാമത് നിയോഗിച്ച കമ്മിഷനും വളരെ വിശദമായ സർവ്വേ റിപ്പോർട്ടുകൾ സർക്കാരിൽ സമർപ്പിക്കുകയുണ്ടായി എന്നിട്ടും സർക്കാർ നിർദ്ദിഷ്ട കുട്ടമ്പുഴ ഗവ: കോളേജ് അനുവദിക്കുവാൻ നടപടികൾ സ്വീകരിച്ചില്ല.
ഇതിനെ തുടർന്ന് കുട്ടമ്പുഴയിലെ ആദിവാസി മൂപ്പൻമ്മാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ കേസ് നൽകിയതിനെ തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് ആന്റണി സിറിയക്ക് കുട്ടമ്പുഴയിൽ നേരിട്ടെത്തി കോളജിനായി കണ്ടെത്തിയിട്ടുളള സ്ഥലങ്ങളും മറ്റു സൗകര്യങ്ങളും നേരിൽ കണ്ട് മനസിലാക്കുകയും കുട്ടമ്പുഴയിൽ എത്രയും വേഗത്തിൽ ഗവ: കോളേജ് അനുവദിക്കണമെന്ന് കാണിച്ച് കൊണ്ട് ഉത്തരവ് ഉണ്ടാവുകയും ചെയ്തിട്ടുള്ളതാണ്.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടർന്ന് സർക്കാർ വീണ്ടും ഒരു അന്വേഷണ കമ്മീഷനെ കൂടി നിയോഗിക്കുകയുണ്ടായി.
മൂന്നാമത് നിയോഗിക്കപ്പെട്ട കമ്മീഷനും വളരെ അടിയന്തരമായി കുട്ടമ്പുഴയിൽ സർക്കാർ കോളേജ് അനുവദിക്കണമെന്ന് സ്‌പെക്ഷ്യൽ അന്വേഷണ റിപ്പോർട്ടുകൾ സർക്കാരിന് നൽകിയിട്ടുള്ളതാണ്.
കൂടാതെ നിയമസഭ പെറ്റീഷൻ കമ്മിറ്റിയും കുട്ടമ്പുഴയിൽ വളരെ അടിയന്തിരമായി സർക്കാർ കോളജ് അനുവദിക്കണമെന്ന് കാണിച്ച് വിശമായ റിപ്പോർട്ടുകളും നിർദ്ദേശങ്ങളും രേഖ മൂലം നൽകിയിട്ടുളളതാണ്. എന്നിട്ടും കോരന് കഞ്ഞി കുമ്പിളിൽ തന്നെ.
കുട്ടമ്പുഴയിൽ ഗവ: കോളേജ് അനുവദിക്കണമെന്ന് കാണിച്ച് കൊണ്ടുള്ള മൂന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ ഉന്നത വിദ്യാഭ്യസ വകുപ്പിന്റെയും സർക്കാരിന്റെ മുന്നിലും ഉള്ളപ്പോൾ തന്നെ കുട്ടമ്പുഴയിൽ സർക്കാർ കോളേജ് അനുവദിക്കാതെ ഒന്നാം പിണറായി വിജയൻ സർക്കാർ എറണാകുളം ജില്ലയിലെ വൈപ്പിൻ , പാലക്കാട് ജില്ലയിലെ തരൂർ , കാസർഗോഡ് ജില്ലയിലെ കരിന്തളം , ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല പൂപ്പാറ കേന്ദ്രികരിച്ചുമായി നാല് പുതിയ സർക്കാർ കോളേജുകൾ അനുവദിച്ചപ്പോൾ ആദിവാസി മേഖലയായ കുട്ടമ്പുഴയിൽ സർക്കാർ കോളേജ് അനുവദിക്കാതെ സർക്കാർ തഴയുകയാണ് ഉണ്ടായത്.
ഇതു സംബന്ധിച്ച് ഹൈകോടതിയിൽ രണ്ട് കേസുകളും നിലനിന്നിരുന്നു. ഹൈകോടതിയിൽ സർക്കാർ നൽകിയ സത്യാവാംങ്മൂലത്തിൽ കുട്ടമ്പുഴയിൽ ഗവ: കോളേജ് അനുവദിക്കുവാൻ സർക്കാരിന് എതിര് ഇല്ലെന്നും എന്നാൽ സംസ്ഥാനത്തിന്റെ സാബത്തിക സ്ഥിതി ഇപ്പോൾ വളരെ മോശമാണെന്നും സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപെടുമ്പോൾ ആദ്യം തന്നെ കുട്ടമ്പുഴയിൽ ഗവ: കോളേജ് അനുവദിക്കാമെന്നും സർക്കാർ സത്യവാങ്മുലം വഴി ഹൈകോടതിയെ രേഖ മൂലം അറിയിച്ചു ഇതിനെ തുടർന്ന് ഹൈകോടതിയിലെ കേസ് തീർപ്പ് കൽപ്പിക്കുകയും ചെയ്തു .
എന്നാൽ ഹൈകോടതിയുടെ വിധികളെ മറികടന്ന് കൊണ്ടാണ് കഴിഞ്ഞ സഖാവ് : പിണറായി വിജയൻ നയിക്കുന്ന സർക്കാർ 4 സർക്കാർ കോളേജുകളും 6 എയിഡ്സ് കോളേജുകളും 12 അൺ എയിഡഡ് കോളേജുകളും അനുവദിച്ചിട്ടുളളത്.
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഒരിടത്തും ഗവ: കോളേജുകൾ ഇല്ലാത്തതാണ്
ഈ സ്ഥിതിയിൽ
കുട്ടമ്പുഴയിൽ നിർദേശിക്കപ്പെട്ട ഗവ: കോളേജ് അനുവദിച്ചാൽ കോതമംഗലം താലുക്കിലെ പാവപ്പെട്ടവരുടെയും ആദിവാസി വിഭാഗങ്ങളുടെയും കുട്ടികൾക്ക് ഒപ്പം തന്നെ ദേവികുളം താലൂക്കിലെ അവിസിത പ്രദേശങ്ങളായ അടിമാലി – മാങ്കുളം എന്നി ഗ്രാമ പഞ്ചായത്തുകളിലെ നൂറ് കണക്കന് ട്രൈബൽ വിഭാഗം കുട്ടികൾക്കും മറ്റ് പാവപ്പെട്ടവരുടെയും കുട്ടികൾക്കും വളരെ അടുത്ത് തന്നെ ഉന്നത വിദ്യാഭ്യാസം സാധ്യമാകും എന്നാൽ സർക്കാരും മേഖലയിലെ MP – MLA മാരും ഈ വിഷയത്തിൽ താൽപ്പര്യം കാണിക്കാത്തതാണ് പ്രധാനമായ പ്രശ്നം.
ഇപ്പോൾ കോതമംഗലം MLA യും കുട്ടമ്പുഴയിൽ സർക്കാർ കോളജ് അനുവദിക്കുന്ന കാര്യത്തിൽ മുഖം തിരിച്ച് നിൽക്കുകയാണ്. കോതമംഗലം-പെരുബാവൂർ മേഖലയിലെ സ്വകാര്യ വിദ്യാഭ്യാസ മുതലാളിമാരുടെ സ്വാധിനത്തിൽ കോതമംഗലം MLA പെട്ടിരിക്കുകയാണ്. ഇതു കൊണ്ടാണ് സ്വന്തം മണ്ഡലത്തിൽ അനുവദിച്ച് കിട്ടുമായിരുന്ന ഗവ: കോളേജ് അനുവദിപ്പിക്കാതെ ഭരണകക്ഷിയിൽപ്പെട്ട MLA ഒളിച്ചു കളികൾ നടത്തുകയാണ്.
ആദിവാസി മേഖലയായ കുട്ടമ്പുഴയിൽ നിർദ്ദേശിക്കപ്പെട്ട ഗവൺമെന്റ് കോളേജിന് എത്രയും വേഗത്തിൽ മന്ത്രിസഭ അനുമതികൾ നൽകാത്ത പക്ഷം കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമ വികസന സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരവുമായി മുന്നോട്ട് വരുമെന്ന് ഗ്രാമവികസന സമിതി ഭാരവാഹികൾ അറിയിച്ചു.
കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി പ്രസിഡന്റ് ശ്രീ .ഷാജി പയ്യാനിക്കൽ ലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീമതി സെൽമപരീത്, ട ആദർശ് , v J. ബിജു, റോബിൻ ഫിലിപ്പ്, എൽദോസ് തട്ടേക്കാട് എന്നിവർ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോഴേക്കും കേരളത്തിലെ യുഡിഎഫ് സർക്കാർ യുടേൺ സർക്കാരായി മാറിയെന്ന് മുൻ എംഎൽഎ ആന്റണി ജോൺ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപേ പറഞ്ഞിരുന്ന കാര്യങ്ങളിൽ നിന്നെല്ലാം അധികാരത്തിൽ എത്തി രണ്ട്...

CHUTTUVATTOM

കവളങ്ങാട്: കെഎസ്‌കെടിയു കവളങ്ങാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പോത്താനിക്കാട് വി.എസ് അച്യുതാനന്ദന്‍ അനുസ്മരണം ‘അമരസ്മരണ’ സംഘടിപ്പിച്ചു. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് എന്‍.സി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് കെ.എം അലിയാര്‍...

CHUTTUVATTOM

കോതമംഗലം: സാക്ഷരതാമിഷനും കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡും സംയുക്തമായി നടപ്പിലാക്കിയ ദീപ്തി ബ്രയില്‍ സാക്ഷരതാ 2026 ന്റെ ഭാഗമായി പഠനം പൂത്തിയാക്കിയ കാഴ്ചപരിമിതിയുള്ള പരിശീലനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും സാക്ഷരത പദ്ധതി 2-ാംഘട്ടത്തിന്റെ...

NEWS

നേര്യമംഗലം: നേര്യമംഗലത്ത് കേരള സര്‍ക്കാര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസിന്റെ ഭാഗമായി നേര്യമംഗലം അഗ്‌നിരക്ഷാ നിലയത്തിന് പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ അനുവദിച്ചു. പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ ഷിബു തെക്കുംപുറം എംഎല്‍എ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ചെങ്ങമനാട്ട് പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (97) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ജോര്‍ജ്, ബോബന്‍, മോളി, ജോയി, ഷൈനി. മരുമക്കള്‍ : ശലോമി, മേരി, അവരാച്ചന്‍, സോവ, ഷാജു.

CHUTTUVATTOM

കോതമംഗലം: ചേലാട് കള്ളാട് തടങ്ങനാട്ട് മാത്യു ജോസഫിന്റെ ഭാര്യ മിത (54) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ബെന്‍ മാത്യു (കോട്ടയം ഐ.റ്റി.ഐ. വിദ്യാര്‍ത്ഥി),അല്‍മാ മാത്യു (കോതമംഗലം സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം കല സാംസ്‌കാരിക സഘടനയുടെ കുടംബ സംഗമം സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ് എല്‍ദോസ് അധ്യക്ഷത വഹിച്ചു. കല അംഗം കൂടിയായ ഷിബു തെക്കുംപുറത്തിനെ പ്രസിഡന്റും...

CHUTTUVATTOM

കോതമംഗലം: ഭിന്നശേഷി പുനരധിവാസ മേഖലയില്‍ പീസ് വാലിയുടേത് തുല്യതയില്ലാത്ത മാതൃകയാണെന്ന് മന്ത്രി വി.ഇ അബ്ദുല്‍ ഗഫൂര്‍. നെല്ലിക്കുഴി പീസ് വാലിയില്‍ നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായരുന്നു മന്ത്രി. സമാനതകളില്ലാത്ത ജീവിത പ്രതിസന്ധികളോട്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയുടെ കീഴിലുള്ള ക്രിമിറ്റോറിയം നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ നഗരസഭ വലിയ അലംഭാവം കാട്ടുന്നതായി കേരളാ കോണ്‍ഗ്രസ് (എം) കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി. മുന്‍ എംഎല്‍എ ആന്റണി ജോണിന്റെ ആസ്തിവികസന ഫണ്ട് ഉള്‍പ്പെടെ...

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിൽ തങ്കളത്തുനിന്ന് തുടങ്ങുന്ന ഭാഗത്തെ നടപ്പാത കാടുകയറി സഞ്ചാരയോഗ്യമല്ലാതായി. തങ്കളം മുതൽ കല ഇംഗ്ഷൻ വരെ നിർമ്മാണം പൂർത്തികരിച്ച റോഡിലെ നടപ്പാതയിലാണ് വള്ളിപടര്‍പ്പുകളും കുറ്റിച്ചെടികളും കുഞ്ഞന്‍മരങ്ങളും വളർന്ന്...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം വൈസ്‌മെന്‍ ക്ലബിന്റെ 2026-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി മാത്യു അധ്യക്ഷ വഹിച്ചു. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോണ്‍സണ്‍...

CHUTTUVATTOM

കോതമംഗലം: ലഹരിവിപത്തിനെതിരെ ബോധവത്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ചെറുപുഷ്പ മിഷന്‍ലീഗ് കുറുപ്പംപടി ശാഖയുടെ നേതൃത്വത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു. കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍സ് ഫൊറോനാ പള്ളി വികാരി ഫാ. ജെയിംസ്...

error: Content is protected !!