Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴയിൽ സർക്കാർ കോളേജ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു: കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി പ്രക്ഷോഭത്തിലേയ്ക്ക്

കുട്ടമ്പുഴ: മധ്യകേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസി ജനവിഭാഗങ്ങളും പിന്നോക്ക – നൂനപക്ഷ- ദളിത് ജനവിഭാഗങ്ങളും താമസിക്കുന്ന പ്രദേശമാണ് കുട്ടമ്പുഴ .
കുട്ടമ്പുഴയിൽ 9 വർഷം മുൻപ് (2015)ൽ നിർദ്ദേശിക്കപ്പെട്ട നിർദ്ദിഷ്ട കുട്ടമ്പുഴ ഗവ: ആർട്സ് & സയൻസ് കോളേജിന് നാളിതു വരെയായിട്ടും സർക്കാർ ഭരണാനുമതി നൽകിയിട്ടില്ല.
നിർദിഷ്ട കുട്ടമ്പുഴ ഗവ: ആർട്സ് & സയൻസ് കോളേജ് അനുവദിക്കുന്നതിന് വേണ്ടി 2015-ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ടുകൾ നൽകുന്നതിന് വേണ്ടി ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയും ഈ കമ്മീഷൻ കുട്ടമ്പുഴയിൽ എത്തി കോളേജിനായി നാട്ടുക്കാർ ചൂണ്ടികാണിച്ച സ്ഥലങ്ങൾ സന്നർശിക്കുകയും അന്നത്തെ MLA യായ Tu കുരുവിളയും കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും കോളേജ് അനുവദിക്കുന്ന പക്ഷം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകി കൊള്ളാമെന്ന് രേഖമൂലം കമ്മീഷന് ഉറപ്പ് നൽകുകയും നിരവധി ആദിവാസി മൂപ്പൻമ്മാരുടെയും മറ്റ് 100 കണക്കിന് നാട്ടുക്കാരുടെയും മർച്ചന്റ് അസോസിയേഷൻ അടക്കമുള്ള സന്നദ്ധ സംഘടനകളുടെയും രേഖ മൂലവും വാക്കാലുമുളള അഭിപ്രായങ്ങൾ കേട്ടതിന് ശേഷം ഹയർ എജുക്ഷേൻ ഡിപ്പാർട്ടുമെന്റ് ഡെപ്യൂട്ടി ഡയറക്ട്രറുടെ നേതൃത്തത്തിലുള്ള കമ്മീഷൻ വളരെ വിശദമായ സർവേ റിപ്പോർട്ട് (കമ്മീഷൻ റിപ്പോർട്ട് ) ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു.
എന്നാൽ അന്നത്തെ കോതമംഗലം MLA യുടെ പിന്തിരിപ്പൻ നയങ്ങൾ മൂലം ഉമ്മൻ ചാണ്ടി സർക്കാരിന് കോളേജ് അനുവദിക്കുവാൻ കഴിഞ്ഞിരുന്നില്ല.
2016-ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദിവാസികൾ അടക്കമുള്ളവർ വീണ്ടും ഗവൺമെന്റിൽ നിവേദനങ്ങൾ നൽകുകയും കോതമംഗലം MLA യായ ശ്രീ. ആന്റണി ജോൺ ഇതു സംബന്ധിച്ച് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചതിനേ തുടർന്നും 2017 – ൽ സർക്കാർ വീണ്ടും ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും രണ്ടാമത് നിയോഗിച്ച കമ്മിഷനും വളരെ വിശദമായ സർവ്വേ റിപ്പോർട്ടുകൾ സർക്കാരിൽ സമർപ്പിക്കുകയുണ്ടായി എന്നിട്ടും സർക്കാർ നിർദ്ദിഷ്ട കുട്ടമ്പുഴ ഗവ: കോളേജ് അനുവദിക്കുവാൻ നടപടികൾ സ്വീകരിച്ചില്ല.
ഇതിനെ തുടർന്ന് കുട്ടമ്പുഴയിലെ ആദിവാസി മൂപ്പൻമ്മാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ കേസ് നൽകിയതിനെ തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് ആന്റണി സിറിയക്ക് കുട്ടമ്പുഴയിൽ നേരിട്ടെത്തി കോളജിനായി കണ്ടെത്തിയിട്ടുളള സ്ഥലങ്ങളും മറ്റു സൗകര്യങ്ങളും നേരിൽ കണ്ട് മനസിലാക്കുകയും കുട്ടമ്പുഴയിൽ എത്രയും വേഗത്തിൽ ഗവ: കോളേജ് അനുവദിക്കണമെന്ന് കാണിച്ച് കൊണ്ട് ഉത്തരവ് ഉണ്ടാവുകയും ചെയ്തിട്ടുള്ളതാണ്.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടർന്ന് സർക്കാർ വീണ്ടും ഒരു അന്വേഷണ കമ്മീഷനെ കൂടി നിയോഗിക്കുകയുണ്ടായി.
മൂന്നാമത് നിയോഗിക്കപ്പെട്ട കമ്മീഷനും വളരെ അടിയന്തരമായി കുട്ടമ്പുഴയിൽ സർക്കാർ കോളേജ് അനുവദിക്കണമെന്ന് സ്‌പെക്ഷ്യൽ അന്വേഷണ റിപ്പോർട്ടുകൾ സർക്കാരിന് നൽകിയിട്ടുള്ളതാണ്.
കൂടാതെ നിയമസഭ പെറ്റീഷൻ കമ്മിറ്റിയും കുട്ടമ്പുഴയിൽ വളരെ അടിയന്തിരമായി സർക്കാർ കോളജ് അനുവദിക്കണമെന്ന് കാണിച്ച് വിശമായ റിപ്പോർട്ടുകളും നിർദ്ദേശങ്ങളും രേഖ മൂലം നൽകിയിട്ടുളളതാണ്. എന്നിട്ടും കോരന് കഞ്ഞി കുമ്പിളിൽ തന്നെ.
കുട്ടമ്പുഴയിൽ ഗവ: കോളേജ് അനുവദിക്കണമെന്ന് കാണിച്ച് കൊണ്ടുള്ള മൂന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ ഉന്നത വിദ്യാഭ്യസ വകുപ്പിന്റെയും സർക്കാരിന്റെ മുന്നിലും ഉള്ളപ്പോൾ തന്നെ കുട്ടമ്പുഴയിൽ സർക്കാർ കോളേജ് അനുവദിക്കാതെ ഒന്നാം പിണറായി വിജയൻ സർക്കാർ എറണാകുളം ജില്ലയിലെ വൈപ്പിൻ , പാലക്കാട് ജില്ലയിലെ തരൂർ , കാസർഗോഡ് ജില്ലയിലെ കരിന്തളം , ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല പൂപ്പാറ കേന്ദ്രികരിച്ചുമായി നാല് പുതിയ സർക്കാർ കോളേജുകൾ അനുവദിച്ചപ്പോൾ ആദിവാസി മേഖലയായ കുട്ടമ്പുഴയിൽ സർക്കാർ കോളേജ് അനുവദിക്കാതെ സർക്കാർ തഴയുകയാണ് ഉണ്ടായത്.
ഇതു സംബന്ധിച്ച് ഹൈകോടതിയിൽ രണ്ട് കേസുകളും നിലനിന്നിരുന്നു. ഹൈകോടതിയിൽ സർക്കാർ നൽകിയ സത്യാവാംങ്മൂലത്തിൽ കുട്ടമ്പുഴയിൽ ഗവ: കോളേജ് അനുവദിക്കുവാൻ സർക്കാരിന് എതിര് ഇല്ലെന്നും എന്നാൽ സംസ്ഥാനത്തിന്റെ സാബത്തിക സ്ഥിതി ഇപ്പോൾ വളരെ മോശമാണെന്നും സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപെടുമ്പോൾ ആദ്യം തന്നെ കുട്ടമ്പുഴയിൽ ഗവ: കോളേജ് അനുവദിക്കാമെന്നും സർക്കാർ സത്യവാങ്മുലം വഴി ഹൈകോടതിയെ രേഖ മൂലം അറിയിച്ചു ഇതിനെ തുടർന്ന് ഹൈകോടതിയിലെ കേസ് തീർപ്പ് കൽപ്പിക്കുകയും ചെയ്തു .
എന്നാൽ ഹൈകോടതിയുടെ വിധികളെ മറികടന്ന് കൊണ്ടാണ് കഴിഞ്ഞ സഖാവ് : പിണറായി വിജയൻ നയിക്കുന്ന സർക്കാർ 4 സർക്കാർ കോളേജുകളും 6 എയിഡ്സ് കോളേജുകളും 12 അൺ എയിഡഡ് കോളേജുകളും അനുവദിച്ചിട്ടുളളത്.
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഒരിടത്തും ഗവ: കോളേജുകൾ ഇല്ലാത്തതാണ്
ഈ സ്ഥിതിയിൽ
കുട്ടമ്പുഴയിൽ നിർദേശിക്കപ്പെട്ട ഗവ: കോളേജ് അനുവദിച്ചാൽ കോതമംഗലം താലുക്കിലെ പാവപ്പെട്ടവരുടെയും ആദിവാസി വിഭാഗങ്ങളുടെയും കുട്ടികൾക്ക് ഒപ്പം തന്നെ ദേവികുളം താലൂക്കിലെ അവിസിത പ്രദേശങ്ങളായ അടിമാലി – മാങ്കുളം എന്നി ഗ്രാമ പഞ്ചായത്തുകളിലെ നൂറ് കണക്കന് ട്രൈബൽ വിഭാഗം കുട്ടികൾക്കും മറ്റ് പാവപ്പെട്ടവരുടെയും കുട്ടികൾക്കും വളരെ അടുത്ത് തന്നെ ഉന്നത വിദ്യാഭ്യാസം സാധ്യമാകും എന്നാൽ സർക്കാരും മേഖലയിലെ MP – MLA മാരും ഈ വിഷയത്തിൽ താൽപ്പര്യം കാണിക്കാത്തതാണ് പ്രധാനമായ പ്രശ്നം.
ഇപ്പോൾ കോതമംഗലം MLA യും കുട്ടമ്പുഴയിൽ സർക്കാർ കോളജ് അനുവദിക്കുന്ന കാര്യത്തിൽ മുഖം തിരിച്ച് നിൽക്കുകയാണ്. കോതമംഗലം-പെരുബാവൂർ മേഖലയിലെ സ്വകാര്യ വിദ്യാഭ്യാസ മുതലാളിമാരുടെ സ്വാധിനത്തിൽ കോതമംഗലം MLA പെട്ടിരിക്കുകയാണ്. ഇതു കൊണ്ടാണ് സ്വന്തം മണ്ഡലത്തിൽ അനുവദിച്ച് കിട്ടുമായിരുന്ന ഗവ: കോളേജ് അനുവദിപ്പിക്കാതെ ഭരണകക്ഷിയിൽപ്പെട്ട MLA ഒളിച്ചു കളികൾ നടത്തുകയാണ്.
ആദിവാസി മേഖലയായ കുട്ടമ്പുഴയിൽ നിർദ്ദേശിക്കപ്പെട്ട ഗവൺമെന്റ് കോളേജിന് എത്രയും വേഗത്തിൽ മന്ത്രിസഭ അനുമതികൾ നൽകാത്ത പക്ഷം കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമ വികസന സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരവുമായി മുന്നോട്ട് വരുമെന്ന് ഗ്രാമവികസന സമിതി ഭാരവാഹികൾ അറിയിച്ചു.
കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി പ്രസിഡന്റ് ശ്രീ .ഷാജി പയ്യാനിക്കൽ ലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീമതി സെൽമപരീത്, ട ആദർശ് , v J. ബിജു, റോബിൻ ഫിലിപ്പ്, എൽദോസ് തട്ടേക്കാട് എന്നിവർ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ വീടിനു നേരെ കാട്ടാനയാക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ 5ഓടെ വാവേലിയില്‍ ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം കുളപ്പുറം അനീഷിന്റെ വീടിന്റെ ജനാലകളാണ് തകര്‍ത്തത്. ആറോളം ആനകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരാനയാണ് അനീഷിന്റെ...

CHUTTUVATTOM

ഷാനു പൗലോസ് കോതമംഗലം: കേരള സര്‍ക്കാരിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചിലെ എക്കോ ടൂറിസം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയമലയോര പ്രദേശമായ പാലമറ്റം കാളക്കടവ് എക്കോ പോയിന്റ് കേന്ദ്രീകരിച്ച്ആരംഭിച്ച എക്കോ ടൂറിസം പദ്ധതി ഗര്‍ഭാവസ്ഥയില്‍ തന്നെ നിലച്ച് പോകുന്ന...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ (സാരംഗ് 2കെ26) 86-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന തല മേളയിലെ വിജയികള്‍ക്ക് എംഎല്‍എ ചടങ്ങില്‍...

CHUTTUVATTOM

കോതമംഗലം: നിര്‍ദ്ദിഷ്ട തങ്കളം നാലുവരി പാതയുടെ നിര്‍മാണം പൂര്‍ത്തിയായ ഭാഗത്ത് നെല്‍വയല്‍ നികത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. തങ്കളം ലോറി സ്റ്റാന്‍ഡിന് സമീപം തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിച്ച് രാത്രിയില്‍ മണ്ണിട്ട് വയല്‍ നികത്തിയ...

CHUTTUVATTOM

കോതമംഗലം: കാലാവസ്ഥ വ്യതിയാനംമൂലം കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് നല്‍കാന്‍ ലോക ബാങ്ക് അനുവദിച്ച ആദ്യ ഗഡു തുകയായ 2,400 കോടി രൂപ പിണറായി സര്‍ക്കാര്‍ വക മാറ്റി ചിലവഴിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ‘മിഡാസ്-25’ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. കോതമംഗലം എംഎ കോളേജ് അസോസിയേഷനും, കേന്ദ്ര സര്‍ക്കാരിന്റെ അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനും കേരള മാത്തമാറ്റിക്കല്‍ അസോസിയേഷനും...

CHUTTUVATTOM

കോതമംഗലം: ഭൂതത്താന്‍കെട്ട് പാലത്തിന് താഴെ പുഴയില്‍ അങ്കമാലി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അങ്കമാലി ചമ്പന്നൂര്‍ സൗത്ത് തിരുതനത്തി ബിനില്‍ (32) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് വീട്ടില്‍നിന്ന് ബിനിലിനെ...

CHUTTUVATTOM

കോതമംഗലം: കേരളത്തിന്റെ കായികരംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച നവതി മെമ്മോറിയല്‍ ബില്‍ഡിംഗിന്റെയും, നവീകരിച്ച പവലിയന്റെയും ഉദ്ഘാടനം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ...

NEWS

കോതമംഗലം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സ്വകാര്യചാനലും രാഷ്ട്രീയ നേതാക്കളും വ്യക്തിഹത്യ നടത്തുന്നതില്‍ പ്രതിഷേധിച്ച് കോതമംഗലം യൂണിയന്‍ പന്തംകൊളുത്തി പ്രകടനവും സമ്മേളനവും നടത്തി. സമുദായത്തെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് നയിച്ച യോഗം...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിക്കും അസിസ്റ്റന്റ് സെക്രട്ടറിക്കും നേരെ കൈയേറ്റം. റോഡരികിലെ കെട്ടിട നിര്‍മാണത്തിലെ കൈയേറ്റവുമായി ബന്ധപ്പെട്ട പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം നോട്ടീസ് കൈപ്പറ്റാന്‍ എത്തിയ പരാതിക്കാരന്‍ ആണ് പഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ്...

CHUTTUVATTOM

കോതമംഗലം: രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ക്കുന്ന ആശാകിരണം ക്യാന്‍സര്‍ സുരക്ഷ പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ മരുന്ന് വാങ്ങുന്നതിനുള്ള ജീവ ഫ്രീ മെഡിസിന്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. രൂപത വികാരി...

CHUTTUVATTOM

പോത്താനിക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 26 വർഷം കഠിനതടവും 50000 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ സിദ്ധൻപടി ചെന്നിരിക്കൽ സജി (59) യെയാണ് ശിക്ഷിച്ചത്. പോക്സോ കേസുകൾ വിചാരണ...

error: Content is protected !!