NEWS
വനം വകുപ്പ് ഉദ്യോഗസ്ഥ പീഡനം താങ്ങാനാകാതെ പാമ്പ് പിടുത്ത വിദഗ്ധൻ മാർട്ടിൻ മെയ്‌ക്കമാലി അരങ്ങൊഴിയുന്നു.

കോതമംഗലം: വനം വകുപ്പധികൃതർ തന്നെ അപമാനിക്കുകയാണെന്നും തുണ്ടം ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ തനിക്കു കിട്ടേണ്ട ജോലി അവസരം തട്ടികളയുകയാണെന്നും അതിനാൽ പാമ്പുപിടുത്തത്തിന് വനം വകുപ്പ് സി സി എഫ് നൽകിയ ലൈസൻസ് തിരികെ നൽകി താൽക്കാലിക വാച്ചർ ജോലിയിൽ നിന്നും പിൻ മാറുകയാണന്നും മജീഷ്യനും പാമ്പുപിടുത്ത വിദഗ്ധനും ഗവേഷകനുമായ വടാട്ടുപാറ സ്വദേശി മാർട്ടിൻ മെയ്‌ക്കമാലി കോതമംഗലത്ത് പത്രസമ്മേളനം നടത്തി വ്യക്തമാക്കി.
നിലവിൽ തുണ്ടം റെയിഞ്ചിൽ എലിഫന്റ് സ്‌ക്വാഡിൽ അംഗമാണ് മാർട്ടിൻ. രാവിലെ മുതൽ പാതിരാത്രി വരെ വിശ്രമമില്ലാതെ ജോലി ചെയ്തതാലും മേലുദ്യോഗസ്ഥർ തെല്ലും അനുകമ്പയില്ലാെയാണ് പെരുമാറുന്നതെന്നും പാമ്പു പിടുത്തത്തിൽ ലൈസൻസ് ഉണ്ടായിട്ടും തുണ്ടം റെയിഞ്ചിൽ പാമ്പുപിടുത്തത്തിന് തന്നെ വിളിയ്‌ക്കേണ്ടെന്ന് വനം വകുപ്പ് ജീവനക്കാരുടെ ഗ്രൂപ്പിൽ അറിയിപ്പ് വന്നിട്ടുണ്ടെന്നും ഇത് തന്നെ വല്ലാെതെ വേദനിപ്പിച്ചു എന്നും മാർട്ടിൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 27 വർഷം കൊണ്ട് ഉഗ്ര വിഷമുള്ള 127 രാജവെമ്പാലകളെ പിടിച്ചിട്ടുണ്ടന്നും ,ചെയ്യുന്ന ജോലിയിൽ സുരക്ഷിതത്വം നൽകാൻ വനം വകുപ്പ് നൽകുന്നില്ലന്നും മാർട്ടിൻ ചൂണ്ടിക്കാണിക്കുന്നു.
ജീവിതമാർഗ്ഗം എന്നതിലുപരി നാടിന്റെ ആവാസ വ്യവസ്ഥ കാത്തുസൂക്ഷിക്കുന്ന ഇഴജന്തുക്കളെ സ്വന്തം മക്കളെപ്പോലെ കരുതി ഇടപെടുമ്പോൾ അധികാരികളുടെ ഭാഗത്തുനിന്നും മാനസികമായ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടിവരുന്നതെന്ന് മാർട്ടിൻ പറയുന്നു. ഇനി മുതൽ പാമ്പ് പിടുത്തം നിറുത്തി എന്ന് പത്രസമ്മേളനം നടത്തി ഇറങ്ങിയെങ്കിലും മാർട്ടിനെ തേടി നിരന്തരം ഫോൺ വിളികൾ വരുകയായിരുന്നു. അധികാരികൾക്ക് ആവശ്യമില്ലെങ്കിലും നാട്ടുകാർക്ക് മാർട്ടിനെ മാറ്റി നിർത്തുവാൻ പറ്റില്ല എന്ന് ബോധ്യപ്പെടുത്തുന്ന സഹായ അഭ്യർത്ഥനകളായിരുന്നു പലതും. വടാട്ടുപാറ പനംചോട് ഭാഗത്ത് വലയിൽ കുടുങ്ങിയ പാമ്പിനെ രാത്രി ഏഴുമണിയോടുകൂടി മാർട്ടിൻ എത്തിയാണ് രക്ഷപ്പെടുത്തിയത്.
താൽക്കാലിക വാച്ചർമാരോട് അവരുടെ സുരക്ഷ പോലും നോക്കാതെ ദുർഘമായ പരിസ്ഥിതിയിൽ പോലും ജോലി ചെയ്യുവാൻ നിർബന്ധിക്കുന്നത് അധികാരികളുടെ പ്രവണതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോതമംഗലത്തിന്റെ വനമേഖലയോട് ചേർന്ന് കിടക്കുന്ന ജനങ്ങൾക്ക് സർപ്പ ഭയത്തിൽ നിന്ന് രക്ഷ നല്‌കുന്ന മാർട്ടിൻ മേക്കമാലിയെ വനം വകുപ്പ് അധികാരികൾക്ക് അവഗണിക്കാമെങ്കിലും, നാട്ടുകാർക്ക് പ്രിയപെട്ടവനാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ രാത്രി തന്നെ പാമ്പിനെ പിടികൂടിയ സംഭവം.
NEWS
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട് നാന്തോട് ശക്തിപുരം ഭാഗത്തുള്ള വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 2ഓടെ ജോബി ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ജോബി ദാസിന്റെതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. മരണകാരണം വ്യക്തമല്ല. ഭാര്യ: അശ്വതി. മക്കള്‍:അദ്വൈധ്, അശ്വിത്.
CRIME
നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച്
കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ
കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23)
യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി
വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ
കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന്
നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2020
ൽ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് ഇയാളും കൂട്ടാളികളും
മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച
കേസിലും, 2022 ൽ വാഴക്കുളം മഞ്ഞള്ളൂർ ഭാഗത്തുള്ള ബാറിലെ
ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ
ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും
ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിർമ്മല
കോളേജിന് മുമ്പിൽ വച്ച് വിദ്യാർത്ഥിനികളായ നമിതയേയും, മറ്റൊരു
ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിൽ നമിത കൊല്ലപ്പെട്ടു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന്
മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി
മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ്
വരികെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണിക്യഷ്ണൻ, സി.പി.
ഒമാരായ ബേസിൽ സ്ക്കറിയ, സേതു കുമാർ, കെ.എം.നൗഷാദ്
എന്നിവരാണ് അറസ്റ്റ് ചെയ്ത് വിയ്യൂർക്ക് മാറ്റിയത്. ഓപ്പറേഷൻ
ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 89 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു. 68 പേരെ നാട് കടത്തി.
NEWS
എം. എ. കോളേജിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ ബയോസയൻസ് വിഭാഗത്തിലേക്ക് ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറിയുടെ കാര്യാലയത്തിൽ ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS6 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME2 days ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS12 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
NEWS5 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു