NEWS
ആവേശമായി രാഹുൽ, മുവാറ്റുപുഴയിൽ വരവേറ്റത് പതിനായിരങ്ങൾ; കർഷകർക്കായി പ്രത്യേക ബജറ്റുണ്ടാകും: രാഹുൽ ഗാന്ധി.

കോതമംഗലം : പുഴനഗരി അക്ഷരാർത്ഥത്തിൽ ജന സാഗരമായി. ആവേശം അലതല്ലിയ നിമിഷം മായിരുന്നു ചൊവ്വെഴ്ചത്തെ മുവാറ്റുപുഴ യിലെ സായാഹ്നം. രാഹുൽ അത് ഒരു ജനതയുടെ വികാരമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. മുവാറ്റുപുഴ യിലെ യു ഡി എഫ് സ്ഥാനാർഥി ഡോ. മാത്യു കുഴലനാടന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം ആണ് എ ഐ സി സി വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി എത്തിയത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ കർഷകർക്കായി പ്രത്യേക ബജറ്റ് ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു . കർഷകർക്കായി ചെലവഴിക്കുന്ന ഓരോ പൈസയെക്കുറിച്ചും അവർ അറിയണം. കാരണം കർഷകരിൽ ഞങ്ങൾക്ക് വലിയ വിശ്വാസമുണ്ട്-രാഹുൽ പറഞ്ഞു.
കർഷകരെ വെല്ലുവിളിക്കുന്ന മൂന്ന് കാർഷിക നിയമങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്ന് രാഹുൽ ആരോപിച്ചു.
ഈ നാട്ടിലെ പാവപ്പെട്ട ഓരോരുത്തരുടെയും അക്കൗണ്ടിൽ 6000 രൂപ എത്തുന്ന ന്യായ് പദ്ധതി കേരളത്തിൽ നടപ്പാക്കുമെന്നും രാഹുൽ പറഞ്ഞു. ന്യായ് പദ്ധതിയിലൂടെ 72000 രൂപവർഷത്തിൽ ഓരോരുത്തരുടെയും അക്കൗണിലെത്തും. ഇതു വഴി അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. നിയമസഭയിലേക്കു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളിൽ 55 ശതമാനം പേരും യുവാക്കളാണ്. അതുപോലെ പരിചയസമ്പന്നരായ വരുമുണ്ട്. ഇവർ ചേരുമ്പോൾ നിയമസഭ പുതിയ അനുഭവമായി മാറും.
യു ഡി എഫ് അധികാരത്തിൽ വന്നാൽ റബറിൻ്റെ താങ്ങുവില 250 രൂപയാക്കുമെന്ന് രാഹുൽ പറഞ്ഞു. മുവാറ്റുപുഴ യിലെ യു ഡി എഫ് സ്ഥാനാർഥി ഡോ. മാത്യു കുഴൽനാടനാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.മതതരത്വം കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് മാത്യു കുഴൽ നാടൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ഈ രാജ്യത്തിൻ്റെ ജീവവായുവായ മതേതരത്വം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് കുഴൽനാടൻ. മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കാൻ താൻ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴ നിയോജ കമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി രാഹുൽ ഗാന്ധി എത്തിയ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു മാത്യു. വോട്ടർമാർക്ക് മുന്ന് വാഗ്ദാനങ്ങളാണ് മാത്യു നൽകിയത്. മൂവാറ്റുപുഴയിൽ ജയിച്ചാൽ കാർഷിക മേഖലയുടെ വികസനത്തിനായി പ്രവർത്തിക്കും. ഞാൻ ജനിച്ചത് കർഷക കുടുംബത്തിലാണ്. വളർന്നത് കർഷകരെ കണ്ടാണ്. അവർക്കായി പ്രവർത്തിക്കാൻ എന്നുമുണ്ടാകും. യുവതലമുറയ്ക്കായി സമർപ്പിക്കുന്നതാവും എൻ്റെ ജീവിതം.
അവർക്ക് ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ ലഭ്യതയ്ക്കും എന്നാ ലാവുന്നത് ചെയ്യും.
ദളിത് , ആദിവാസി, ഭിന്നശേഷി വിഭാഗങ്ങൾക്കായി പ്രവർത്തിക്കും.- മാത്യു പറഞ്ഞു നിർത്തി.
എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി. ണുഗോപാൽ, കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ , ഡീൻ കുര്യാക്കോസ് എം പി, കോതമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറം, മുൻ മന്ത്രി ടി.യു.കുരുവിള, തോമസ് രാജൻ, കെ.എം. അബ്ദുൾ മജീദ്, പി.സി.തോമസ്, സേനാപതി വേണു, എ.മുഹമ്മദ് ബഷീർ, വർഗീസ് മാത്യു, കെ.എം.സലി, ജോയ് മാളിയേക്കൽ, പി.പി. എൽദോസ് ,
പി എസ് സലിം ഹാജി,എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ഉല്ലാസ് തോമസ്, കെ.എം. പരീത്, ജോസ് പെരുമ്പള്ളിക്കുന്നേൽ എന്നിവരും സന്നിഹിതരായിരുന്നു.
NEWS
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട് നാന്തോട് ശക്തിപുരം ഭാഗത്തുള്ള വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 2ഓടെ ജോബി ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ജോബി ദാസിന്റെതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. മരണകാരണം വ്യക്തമല്ല. ഭാര്യ: അശ്വതി. മക്കള്‍:അദ്വൈധ്, അശ്വിത്.
CRIME
നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച്
കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ
കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23)
യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി
വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ
കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന്
നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2020
ൽ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് ഇയാളും കൂട്ടാളികളും
മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച
കേസിലും, 2022 ൽ വാഴക്കുളം മഞ്ഞള്ളൂർ ഭാഗത്തുള്ള ബാറിലെ
ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ
ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും
ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിർമ്മല
കോളേജിന് മുമ്പിൽ വച്ച് വിദ്യാർത്ഥിനികളായ നമിതയേയും, മറ്റൊരു
ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിൽ നമിത കൊല്ലപ്പെട്ടു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന്
മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി
മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ്
വരികെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണിക്യഷ്ണൻ, സി.പി.
ഒമാരായ ബേസിൽ സ്ക്കറിയ, സേതു കുമാർ, കെ.എം.നൗഷാദ്
എന്നിവരാണ് അറസ്റ്റ് ചെയ്ത് വിയ്യൂർക്ക് മാറ്റിയത്. ഓപ്പറേഷൻ
ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 89 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു. 68 പേരെ നാട് കടത്തി.
NEWS
എം. എ. കോളേജിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ ബയോസയൻസ് വിഭാഗത്തിലേക്ക് ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറിയുടെ കാര്യാലയത്തിൽ ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 day ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS7 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു