Connect with us

Hi, what are you looking for?

NEWS

പൂയംകുട്ടി ജന സംരക്ഷണ സമിതിക്ക് അഭിമാനനിമിഷം; ആറു മാസത്തിനകം ജനവാസമേഖലയിൽ ട്രെഞ്ച്.

കോതമംഗലം : കഴിഞ്ഞ നാലു വർഷക്കാലമായി പൂയംകുട്ടിയുടെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ മാറ്റി നിർത്താനാവാത്ത സാന്നിധ്യമാണ് ജനസംരക്ഷണ സമിതി. വന്യജീവി ശല്യം, ഫോറസ്റ്റ് അതിക്രമങ്ങൾ, പട്ടയപ്രശ്നം തുടങ്ങിയ വിഷയങ്ങളിൽ ഇടപെടുവാൻ പൂയംകുട്ടി സെന്റ് ജോർജ് പള്ളി വികാരി ഫാദർ റോബിൻ പടിഞ്ഞാറേകുറ്റിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ജനകീയ കൂട്ടായ്മയാണ് ജന സംരക്ഷണ സമിതി. ആദ്യഘട്ടത്തിൽ വിവിധ കോണുകളിൽനിന്ന് സമിതിയെ നിഷ്പ്രഭമാക്കാൻ പല ശ്രമങ്ങളുണ്ടായി. ജാതി മത രാഷ്ട്രീയ ഭേദമന്യേ നിലപാടിലുറച്ച് ഈ നാലു വർഷക്കാലം നിലനിൽക്കാൻ കഴിഞ്ഞത് സമിതിയെ എല്ലാവർക്കും പ്രിയങ്കരം ആക്കി. ഒരു രാഷ്ട്രീയ പാർട്ടിയോടും ഒരു മത സമൂഹത്തോടും കൂട്ടു ചേരാതെ എല്ലാവരെയും ഉൾക്കൊണ്ട് മുൻപോട്ടു നീങ്ങുക എന്നതാണ് സമിതിയുടെ ശൈലി.

പരസ്യ നിലപാടുകൾ ചങ്കുറപ്പോടെ പറഞ്ഞും, മുഖം നോക്കാതെ നിലപാടുകൾ വ്യക്തമാക്കിയും ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെട്ട സമിതി പൂയംകുട്ടിയിലെ ജനകീയ വിഷയങ്ങളുടെ അവസാന വാക്കായി മാറി. ആർക്കും ഏതു സമയത്തും സമീപിക്കാവുന്ന സമിതിയുടെ നേതൃത്വത്തിൽ മണികണ്ഠൻ ചാൽ ചപ്പാത്ത്., വന്യജീവി ശല്യം, തുടങ്ങിയ വിഷയങ്ങളിൽ വലിയ ഇടപെടൽ തന്നെ നടക്കുകയുണ്ടായി, 2017 മാർച്ച് മാസത്തിൽ ജോണി വേങ്ങൂരാൻ എന്നയാളെ ആന ചവിട്ടിക്കൊന്ന തുമായി ബന്ധപ്പെട്ട് സമിതി നടത്തിയ കോതമംഗലം ഡി എഫ് ഒ ഓഫീസ് സമരം കോത മംഗലം കണ്ട ഏറ്റവും വലിയ ജനകീയ സമരങ്ങളിൽ ഒന്നായിരുന്നു. തുടർന്ന് ഏതു വിഷയങ്ങളിലും സമിതിയുടെ നിലപാട് എല്ലാവരും ശ്രദ്ധിച്ചിരുന്നു. ഇതേതുടർന്നാണ് ആന്റണി ജോൺ എംഎൽഎ ഏഴു കിലോമീറ്റർ സോളാർ ഫെൻസിങ് അനുവദിച്ചത്.

മണികണ്ഠൻ ചാലിൽ പട്ടയം കിട്ടാൻ ഉള്ള സാധ്യത പോലുമില്ല എന്ന പ്രചാരണം നടന്നിടത്ത് മിക്കവാറും ആളുകളുടെ പേരിൽ പട്ടയം അപേക്ഷ കൊടുക്കാൻ കഴിഞ്ഞതും ഈ വിഷയത്തിൽ നീതി തേടി കോടതിയെ സമീപിക്കാൻ കഴിഞ്ഞതും, മണികണ്ഠൻ ചാൽ ചപ്പാത്തിന് അനുകൂലമായ വിധി മനുഷ്യാവകാശ കമ്മീഷനിൽ നിന്ന് സമ്പാദിക്കാൻ കഴിഞ്ഞതും, ആലുവ മൂന്നാർ റോഡ് വീണ്ടും ചർച്ചയാക്കാൻ കഴിഞ്ഞതും എല്ലാം ജനസംരക്ഷണ സമിതിയുടെ വലിയ നേട്ടങ്ങൾ ആയിരുന്നു. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും മത സമൂഹങ്ങളോടും പൊതു പ്രവർത്തകരോടും വളരെ അടുപ്പം സൂക്ഷിക്കുന്ന ജനസംരക്ഷണ സമിതി പല കാര്യങ്ങളിലും സജീവ ഇടപെടലുകൾ നടത്തുന്നു. ഒടുവിൽ പൂയംകുട്ടി ജനവാസമേഖലയിൽ ചുറ്റും ട്രെഞ്ച് ഫ്രഞ്ച് താഴ്ത്താൻ ഉള്ള അനുമതികൂടി സ്വന്തമാക്കുമ്പോൾ സമിതി പൂയംകുട്ടിക്ക്‌ ഏറെ പ്രിയങ്കരമായി മാറുന്നു.

എല്ലാ മനുഷ്യാവകാശ വിഷയങ്ങളിലും ധീരതയോടെ ഇടപെട്ട സമിതിയുടെ കൺവീനർ ഫാ. റോബിൻ പടിഞ്ഞാറേകുറ്റ് ഇവിടെനിന്ന് സ്ഥലംമാറി പോകുമ്പോൾ സമിതിയുടെ ഭാവി എന്താകുമെന്ന് എല്ലാവരും ഉറ്റു നോക്കുന്നുണ്ട്. കിഴക്കമ്പലം മോഡലിൽ കുട്ടമ്പുഴ പഞ്ചായത്തിൽ സ്ഥാനാർഥികളെ സമിതി നിർത്തുമോ എന്നും സംശയിക്കുന്നവരുണ്ട്. നിലവിൽ ഇത്തരം തീരുമാനങ്ങൾ ഒന്നും ഇല്ല എന്നും എന്നാൽ ആവശ്യം വന്നാൽ മടിക്കില്ല എന്നുമാണ് സമിതി നിർവാഹകസമിതി പ്രതികരിച്ചിരിക്കുന്നത്. എന്തായിരുന്നാലും ഇത്തരമൊരു ജനമുന്നേറ്റത്തിന് വലിയ പിന്തുണ ജനങ്ങൾ കൊടുക്കുന്നുണ്ട് എന്നുള്ളതിന് ഇന്ന് പോലും കുട്ടികൾ നടന്ന സമരം സാക്ഷി നിൽക്കുന്നു. തുടക്കം മുതൽ ജനങ്ങൾക്കൊപ്പം സമിതി നേതൃത്വം നിലയുറപ്പിച്ചു. എന്നാൽ വളരെ സമാധാനപൂർണമായും നിലപാടുകളിൽ ഉറച്ചു നിന്നും സമിതി കൺവീനർ കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ എല്ലാവരും അതിനോട് സഹകരിക്കുന്നത് ആണ് കണ്ടത്. ഇത് സമിതിയുടെ സ്വീകാര്യതയുടെ ഒരടയാളവുമാണ്.

You May Also Like

ACCIDENT

കോതമംഗലം: – കോതമംഗലത്തിന് സമീപം ഊഞ്ഞാപ്പാറയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പൂയംകുട്ടി, മണികണ്ഠൻചാലിൽ താമസിക്കുന്ന സന്തോഷ് ആണ് മരിച്ചത്. സന്തോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

NEWS

കോതമംഗലം : കോതമംഗലം മുൻ രൂപതാധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികൾക്കും നാട്ടുകാർക്കും എതിരെ വനംവകുപ്പ് എടുത്തിരിക്കുന്ന കള്ളക്കേസ് പിൻവലിക്കുകയും നടപടികൾ അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കിൽ രാജപാതയിലൂടെ താനും നടക്കും എന്നും അതിൻ്റെ പേരിലുള്ള...

NEWS

കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് പൂയംകുട്ടിയിൽ സംഘടിപ്പിച്ച ജനകീയ മാർച്ചിൽ പങ്കെടുത്ത് ആയിരങ്ങൾ. മാർച്ചിന് മുന്നോടിയായി പൂയംകുട്ടിയിൽ ചേർന്ന പ്രതിഷേധ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി...

NEWS

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം കരയിൽ കൊയിനിപ്പാറ ഭാഗത്തു നിന്നും നാലു ലിറ്റർ വാറ്റ് ചാരായം കൈവശം വച്ച...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ...

NEWS

കുട്ടമ്പുഴ : ബ്ലാവന പാലം പ്രശ്‌നത്തിൽ ഒരുമാസത്തിനകം സർവ്വേ നടപടികൾക്കായുള്ള തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി. ഏറെക്കാലമായി ഹൈക്കോടതി പരിഗണിച്ചുവരുന്ന ബ്ലാവന പാലം നിർമ്മാണത്തിൻറ്റെ പ്രാരംഭ നടപടികൾക്കായി 8,93,000/- (എട്ട് ലക്ഷത്തി...

NEWS

കോതമംഗലം : ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ? എന്ന നാട്ടുകാരുടെ കണ്ഡം ഇടറിയുള്ള ചോദ്യങ്ങൾക്ക് മുൻപിൽ പകക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടമ്പുഴയിലും...

NEWS

കുട്ടമ്പുഴ : ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് വീട്ടിൽ എൽദോസ് (40) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. രാത്രി ഏഴ് മണിയോടുകൂടി ബസ്സിറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ...

NEWS

കുട്ടമ്പുഴ : ഉരുളൻ തണ്ണി പിണവൂർക്കുടി മുക്ക് ഭാഗത്താണ് ഏകദേശം 3 വയസ്സുള്ള കുട്ടിയാന കിണറ്റിൽ വീണത്. കോതമംഗലം ഫയർഫോഴ്‌സ് സംഘവും ഫോറസ്റ്റ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആനക്കുട്ടിയെ രക്ഷപ്പെടുത്തി. കിണർ ഭാഗീകമായി...

NEWS

കുട്ടമ്പുഴ: പശുക്കളെ തിരഞ്ഞു വനത്തിന് ഉള്ളിൽപോയ മൂന്നുസ്ത്രീകളെയും കണ്ടെത്തി. വനത്തിൽനിന്നും 6കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത്നിന്നാണ് സ്ത്രീകളെകണ്ടെത്തിയത്. ഇവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.ഉൾവനമായതിനാൽ ഇവർ ചെന്നുപ്പെട്ട സ്ഥലത്തേക്ക് വാഹനം ചെല്ലുമായിരുന്നില്ല. വനത്തിൽനിന്നും സ്ത്രീകളുമായിതിരിച്ച രക്ഷാസംഘം...

CHUTTUVATTOM

കുട്ടമ്പുഴ:  കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിൽ 3 സ്ത്രീകളെ കാണാതായതായി പരാതി. മാളോക്കുടി മായാ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. ബുധനാഴ്‌ച മുതൽ കാണാതായ പശുവിനെതിരക്കിയാണ് വ്യാഴാഴ്‌ച...

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

error: Content is protected !!