Connect with us

Hi, what are you looking for?

NEWS

പൂയംകുട്ടി ജന സംരക്ഷണ സമിതിക്ക് അഭിമാനനിമിഷം; ആറു മാസത്തിനകം ജനവാസമേഖലയിൽ ട്രെഞ്ച്.

കോതമംഗലം : കഴിഞ്ഞ നാലു വർഷക്കാലമായി പൂയംകുട്ടിയുടെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ മാറ്റി നിർത്താനാവാത്ത സാന്നിധ്യമാണ് ജനസംരക്ഷണ സമിതി. വന്യജീവി ശല്യം, ഫോറസ്റ്റ് അതിക്രമങ്ങൾ, പട്ടയപ്രശ്നം തുടങ്ങിയ വിഷയങ്ങളിൽ ഇടപെടുവാൻ പൂയംകുട്ടി സെന്റ് ജോർജ് പള്ളി വികാരി ഫാദർ റോബിൻ പടിഞ്ഞാറേകുറ്റിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ജനകീയ കൂട്ടായ്മയാണ് ജന സംരക്ഷണ സമിതി. ആദ്യഘട്ടത്തിൽ വിവിധ കോണുകളിൽനിന്ന് സമിതിയെ നിഷ്പ്രഭമാക്കാൻ പല ശ്രമങ്ങളുണ്ടായി. ജാതി മത രാഷ്ട്രീയ ഭേദമന്യേ നിലപാടിലുറച്ച് ഈ നാലു വർഷക്കാലം നിലനിൽക്കാൻ കഴിഞ്ഞത് സമിതിയെ എല്ലാവർക്കും പ്രിയങ്കരം ആക്കി. ഒരു രാഷ്ട്രീയ പാർട്ടിയോടും ഒരു മത സമൂഹത്തോടും കൂട്ടു ചേരാതെ എല്ലാവരെയും ഉൾക്കൊണ്ട് മുൻപോട്ടു നീങ്ങുക എന്നതാണ് സമിതിയുടെ ശൈലി.

പരസ്യ നിലപാടുകൾ ചങ്കുറപ്പോടെ പറഞ്ഞും, മുഖം നോക്കാതെ നിലപാടുകൾ വ്യക്തമാക്കിയും ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെട്ട സമിതി പൂയംകുട്ടിയിലെ ജനകീയ വിഷയങ്ങളുടെ അവസാന വാക്കായി മാറി. ആർക്കും ഏതു സമയത്തും സമീപിക്കാവുന്ന സമിതിയുടെ നേതൃത്വത്തിൽ മണികണ്ഠൻ ചാൽ ചപ്പാത്ത്., വന്യജീവി ശല്യം, തുടങ്ങിയ വിഷയങ്ങളിൽ വലിയ ഇടപെടൽ തന്നെ നടക്കുകയുണ്ടായി, 2017 മാർച്ച് മാസത്തിൽ ജോണി വേങ്ങൂരാൻ എന്നയാളെ ആന ചവിട്ടിക്കൊന്ന തുമായി ബന്ധപ്പെട്ട് സമിതി നടത്തിയ കോതമംഗലം ഡി എഫ് ഒ ഓഫീസ് സമരം കോത മംഗലം കണ്ട ഏറ്റവും വലിയ ജനകീയ സമരങ്ങളിൽ ഒന്നായിരുന്നു. തുടർന്ന് ഏതു വിഷയങ്ങളിലും സമിതിയുടെ നിലപാട് എല്ലാവരും ശ്രദ്ധിച്ചിരുന്നു. ഇതേതുടർന്നാണ് ആന്റണി ജോൺ എംഎൽഎ ഏഴു കിലോമീറ്റർ സോളാർ ഫെൻസിങ് അനുവദിച്ചത്.

മണികണ്ഠൻ ചാലിൽ പട്ടയം കിട്ടാൻ ഉള്ള സാധ്യത പോലുമില്ല എന്ന പ്രചാരണം നടന്നിടത്ത് മിക്കവാറും ആളുകളുടെ പേരിൽ പട്ടയം അപേക്ഷ കൊടുക്കാൻ കഴിഞ്ഞതും ഈ വിഷയത്തിൽ നീതി തേടി കോടതിയെ സമീപിക്കാൻ കഴിഞ്ഞതും, മണികണ്ഠൻ ചാൽ ചപ്പാത്തിന് അനുകൂലമായ വിധി മനുഷ്യാവകാശ കമ്മീഷനിൽ നിന്ന് സമ്പാദിക്കാൻ കഴിഞ്ഞതും, ആലുവ മൂന്നാർ റോഡ് വീണ്ടും ചർച്ചയാക്കാൻ കഴിഞ്ഞതും എല്ലാം ജനസംരക്ഷണ സമിതിയുടെ വലിയ നേട്ടങ്ങൾ ആയിരുന്നു. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും മത സമൂഹങ്ങളോടും പൊതു പ്രവർത്തകരോടും വളരെ അടുപ്പം സൂക്ഷിക്കുന്ന ജനസംരക്ഷണ സമിതി പല കാര്യങ്ങളിലും സജീവ ഇടപെടലുകൾ നടത്തുന്നു. ഒടുവിൽ പൂയംകുട്ടി ജനവാസമേഖലയിൽ ചുറ്റും ട്രെഞ്ച് ഫ്രഞ്ച് താഴ്ത്താൻ ഉള്ള അനുമതികൂടി സ്വന്തമാക്കുമ്പോൾ സമിതി പൂയംകുട്ടിക്ക്‌ ഏറെ പ്രിയങ്കരമായി മാറുന്നു.

എല്ലാ മനുഷ്യാവകാശ വിഷയങ്ങളിലും ധീരതയോടെ ഇടപെട്ട സമിതിയുടെ കൺവീനർ ഫാ. റോബിൻ പടിഞ്ഞാറേകുറ്റ് ഇവിടെനിന്ന് സ്ഥലംമാറി പോകുമ്പോൾ സമിതിയുടെ ഭാവി എന്താകുമെന്ന് എല്ലാവരും ഉറ്റു നോക്കുന്നുണ്ട്. കിഴക്കമ്പലം മോഡലിൽ കുട്ടമ്പുഴ പഞ്ചായത്തിൽ സ്ഥാനാർഥികളെ സമിതി നിർത്തുമോ എന്നും സംശയിക്കുന്നവരുണ്ട്. നിലവിൽ ഇത്തരം തീരുമാനങ്ങൾ ഒന്നും ഇല്ല എന്നും എന്നാൽ ആവശ്യം വന്നാൽ മടിക്കില്ല എന്നുമാണ് സമിതി നിർവാഹകസമിതി പ്രതികരിച്ചിരിക്കുന്നത്. എന്തായിരുന്നാലും ഇത്തരമൊരു ജനമുന്നേറ്റത്തിന് വലിയ പിന്തുണ ജനങ്ങൾ കൊടുക്കുന്നുണ്ട് എന്നുള്ളതിന് ഇന്ന് പോലും കുട്ടികൾ നടന്ന സമരം സാക്ഷി നിൽക്കുന്നു. തുടക്കം മുതൽ ജനങ്ങൾക്കൊപ്പം സമിതി നേതൃത്വം നിലയുറപ്പിച്ചു. എന്നാൽ വളരെ സമാധാനപൂർണമായും നിലപാടുകളിൽ ഉറച്ചു നിന്നും സമിതി കൺവീനർ കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ എല്ലാവരും അതിനോട് സഹകരിക്കുന്നത് ആണ് കണ്ടത്. ഇത് സമിതിയുടെ സ്വീകാര്യതയുടെ ഒരടയാളവുമാണ്.

You May Also Like

NEWS

കോതമംഗലം :ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പിണര്‍വൂര്‍കുടി കബനി ട്രൈബല്‍ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘ലാവണ്യം 2025’ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ...

NEWS

കോതമംഗലം : ഓണത്തോടാനുബന്ധിച്ച് കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) നിയാസ് കെ എ & പാർട്ടിയും എറണാകുളം ഇ ഐ & ഐബി യിൽ നിന്നും ലഭിച്ച...

NEWS

കോതമംഗലം – പുന്നേക്കാട് – തട്ടേക്കാട് റോഡിനു സമീപം കളപ്പാറ ഭാഗത്ത് ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉൾക്കാട്ടിലേക്ക് തുരത്തി. കളപ്പറ-തെക്കുമ്മേൽ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, ജനപ്രതിനിധികളും, നാട്ടുകാരും ചേർന്ന്...

CRIME

കോതമംഗലം : സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ .വടാട്ടുപാറ തവരക്കാട്ട് പ്രവീൺ (45) നെ ആണ് കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 15 കാരനായ വിദ്യാർഥി പീഡന വിവരം സ്കൂളിൽ...

NEWS

കോതമംഗലം: കുട്ടമ്പുഴ വനാന്തര ആദിവാസി ഉന്നതിയില്‍ വാരിയത്ത് കാട്ടാനകൂട്ടം വീട് തകര്‍ത്തു. വീട്ടുകാര്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്. മാണിക്കുടിയില്‍ താമസിക്കുന്ന സുരേഷ് കുപ്പുസ്വാമിയുടെ വീടാണ് ആനകൂട്ടം തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനക്കൂട്ടം വീട്...

NEWS

കുട്ടമ്പുഴ: എറണാകുളം – ഇടുക്കി ജില്ലകളുടെ അതിർത്തികളിൽ കൂടി കടന്നുപോകുന്നതും NH85-ൽ നേര്യമംഗലത്തിന് സമീപം 6-ാം മൈലിൽ ആരംഭിച്ച് കമ്പിലൈൻ,പഴംമ്പള്ളിച്ചാൽ, മാമലക്കണ്ടം, എളം പ്ലാശ്ശേരി ട്രൈബൽ കോളനി, ആവറുകുട്ടി, കുറത്തികുടി ട്രൈബൽ കോളനി...

NEWS

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് കുട്ടമ്പുഴയില്‍ മണ്ണിടിച്ചിലില്‍ നാല് വീടുകള്‍ക്ക് ഭാഗികനാശം. കുട്ടമ്പുഴ സത്രപടി നാല് സെന്റ് നഗറിലും വായനശാലപ്പടി നഗറിലും താമസിക്കുന്ന പത്ത് കുടുംബങ്ങളെ ജില്ല കളക്ടറുടെ നിര്‍ദേശാനുസരണം മാറ്റിപ്പാര്‍പ്പിച്ചു. പഞ്ചായത്ത്...

NEWS

കോതമംഗലം: ശക്തമായ മഴയെതുടര്‍ന്ന് പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുടമുണ്ട പാലവും വെള്ളം മുക്കി. മഴ നാടെങ്ങും ആശങ്ക വിതയ്ക്കുകയാണ്. വെള്ളപ്പൊക്കഭീതിയും ഉയരുന്നുണ്ട്. പുഴകളും തോടുകളും കരകവിയാവുന്ന അവസ്ഥയിലാണ്....

NEWS

കീരംപാറ : കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ഭാഗത്തെ നാട്ടുകാർ. ചക്കപ്പഴം തേടിയെത്തുന്ന ആനക്കൂട്ടം വലിയതോതിലാണ് കൃഷിനാശം വരുത്തുന്നത്. പകലും വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ. പുന്നേക്കാട്, കളപ്പാറ, കൂരികുളം,...

NEWS

കോതമംഗലം: കനത്തമഴയില്‍ പെരിയാര്‍ ഉള്‍പ്പെടെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. പൂയംകുട്ടി പുഴയ്ക്ക് കുറുകെ നിര്‍മിച്ചിട്ടുള്ള മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുട്ടമ്പുഴ മേഖലയില്‍ ഇന്നലെ രാവിലെ മുതല്‍ ശക്തമായ മഴയായിരുന്നു. കൂടാതെ ഇടുക്കിയില്‍നിന്നുള്ള മലവെള്ളവും...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങുന്ന വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 1980-85 കാലഘട്ടത്തിൽ പൂയംകുട്ടി ഇലക്ട്രിക്...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങിയ വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടമ്പുഴയേയും വടാട്ടുപാറയേയും തമ്മിൽ ബന്ധിപ്പിക്കുന്ന...

error: Content is protected !!