CRIME
മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട

മുവാറ്റുപുഴ : മുവാറ്റുപുഴ, കലൂരിൽ വൻ കഞ്ചാവ് വേട്ട. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് സെൻട്രൽ സോൺ എക് സൈസ് കമ്മീഷണർ സ്ക്വാഡ് മൂവാറ്റുപുഴയിൽ നടത്തിയ റെയ്ഡിൽ 79.706 കിലോ കഞ്ചാവുമായി നാലു പേർ പിടിയിൽ.
സെൻട്രൽ സോൺ കമ്മീഷണർ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.ജുനൈദിൻ്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ കലൂർ ഭാഗത്ത് വാഹന പരിശോധന നടത്തി വരവേ ആന്ധ്ര പ്രദേശത്ത് നിന്നും കേരളത്തിലേക്ക് കടത്തികൊണ്ടു വന്ന 79.706 കിലോ കഞ്ചാവും, നാഷണൽ പെർമിറ്റ് ലോറിയും പിടികൂടി. തൊടുപുഴ, കാളിയാർ മലയിൽ മുണ്ടയിൽ വീട്ടിൽ കുമാരൻ മകൻ തങ്കപ്പൻ, ഇദ്ദേഹത്തിന്റെ മകൻ അരുൺ തങ്കപ്പൻ, തൊടുപുഴ, പടിഞ്ഞാറെകോടികുളം അമ്പാട്ട് വീട്ടിൽ വിജയൻ മകൻ നിധിൻ വിജയൻ, തൊടുപുഴ, വണ്ണപ്പുറം, ചിങ്കൽ സിറ്റി ദേശത്ത്, കരിക്കിൻ പറമ്പിൽ വീട്ടിൽ നാസർ മകൻ അബിൻസ് എന്നിവരെയാണ് പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിവന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഇവർ ആന്ധ്രപ്രദേശിൽ നിന്നും ഒരു കിലോ കഞ്ചാവ് 3000 രൂപക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഒരു കിലോക്ക് 20000 മുതൽ 35000 രൂപാ നിരക്കിലാണ് ഇവിടെ ഇടനിലക്കാർക്ക് വിറ്റു വരുന്നത്. ആർക്കും സംശയം തോന്നാത്ത വിധത്തിൽ ‘ഗൂഗിൾ പേ വഴിയാണ് ഇടപാടുകൾ നടത്തി വരുന്നത് .ആന്ദ്രയിലെ വിജയവാടയിൽ നിന്നും ആഴ്ചകളോളം നടന്ന് കഞ്ചാവ് ശേഖരിച്ച് എറണാകുളം ഭാഗത്ത് എത്തിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുകയാണ് ഇവരുടെ രീതി.പ്ലൈവുഡ്, ഫലവർഗ്ഗങ്ങൾ എന്നിവക്കിടയിൽ ആർക്കും സംശയം തോന്നാത്ത രീതിയിലാണ് കഞ്ചാവ് എത്തിച്ചിരുന്നത് .
കഞ്ചാവ് ആന്ധ്രയിൽ കൈമാറുന്നവരെ കുറിച്ചുള്ള വിവരം കിട്ടിയിട്ടുണ്ട് തുടർ അന്വേഷണം ഊർജിതമാക്കുന്നതാണെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അറിയിച്ചു. വാഹന പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടറോടൊപ്പം, എക്സൈസ് ഇൻസ്പെക്ടർ വി.എസ്.പ്രദീപ്, മണികണ്ഡൻ, അസി.എക്സൈസ് ഇൻസ്പെക്ടർ ഹാരീഷ്,പ്രിവൻ്റീവ് ഓഫീസർമാരായ ഒ.എൻ.അജയകുമാർ, ഷിബു, സിവിൽ എക്സൈസർമാരായ റോബി, റൂബൻ, മുജീബ്ബ് റഹ്മാൻ, അനിൽ പ്രസാദ്, രഞ്ജിത്ത്, അജിത്ത്, എന്നിവർ പങ്കെടുത്തു
CRIME
3.350 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍

മൂവാറ്റുപുഴ: കഞ്ചാവുമായി അന്യസംസ്ഥന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍. ഒറീസ സ്വദേശികളായ ചിത്രസന്‍ (25), ദീപ്തി കൃഷ്ണ (23)എന്നിവരായാണ് മൂവാറ്റുപുഴ എക്‌സൈസ് പിടികൂടിയത്. 3.350 കിലോഗ്രാം കഞ്ചാവുമായി മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിക്ക് എതിര്‍വശമുള്ള ബസ് കാത്തിരിപ്പ് കോന്ദ്രത്തില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്. കോഴിക്കോട് നിന്നും മൂവാറ്റുപുഴയിലെ അഥിതി തൊഴിലാളികള്‍ക്ക് വില്‍ക്കാനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. സ്ഥിരമായി കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന പ്രതികളെ കഴിഞ്ഞ ദിവസങ്ങളിലായി എക്‌സൈസ് സംഘം പിന്തുടര്‍ന്ന് വരുന്നതിനിടയിലാണ് ഇന്ന് മുടവൂരില്‍ നിന്ന് അറസ്റ്റിലായത്. കഞ്ചാവ് തൂക്കിവില്‍ക്കാനുപയോഗിക്കുന്ന ത്രാസ്സ് ഉള്‍പ്പെടെയുള്ളവ എക്‌സൈസ് സംഘം പ്രതികളുടെ ബാഗില്‍ നിന്നും കണ്ടെടുത്തു. തഹസില്‍ദാര്‍ രജ്ഞിത് ജോര്‍ജ്ജ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ് ബി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ആന്റോ, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എ നിയാസ്, സാജന്‍ പോള്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കൃഷ്ണകുമാര്‍,സിബുമോന്‍,ഗോപാലകൃഷ്ണന്‍, മാഹിന്‍, ജിതിന്‍, അജി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ നൈനി, ജയന്‍, റെജി എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
CRIME
2.35ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പുത്തൻകുരിശ്: 2.35ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കടമറ്റം നമ്പ്യാരുപടി പൂന്തുറ എക്സൽ ബെന്നി (29) യെയാണ് ഡിസ്ട്രിക്ട് ആൻഡി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, പുത്തൻകുരിശ് പോലീസും ചേർന്ന് പിടികൂടിയത്. ചെറിയ പായ്ക്കറ്റുകളിലാക്കി വിൽപ്നയ്ക്കായി സൂക്ഷിച്ച നിലയിൽ ഇയാളുടെ കിടപ്പുമുറിയിലെ അലമാരിയിൽ നിന്നുമാണ് രാസലഹരി കണ്ടെത്തിയത്. മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന ഇലക്ട്രോണിക് ത്രാസ് , ഒ സി ജി പേപ്പർ , .5 ഗ്രാം (പോയിന്റ് 5 ഗ്രാം) കഞ്ചാവ് എന്നിവയും ഇയാളിൽ നിന്ന് കണ്ടെടുത്തു. നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി പി.പി ഷംസ്, എസ്.ഐമാരായ കെ.എസ് ശ്രീദേവി, കെ.സജീവ് എ.എസ്.ഐമാരായ കെ.കെ.സുരേഷ്, ബിജു ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബി.ചന്ദ്രബോസ്, സി.പി.ഒ മാരായ ആനന്ദ്, രഞ്ജിത്ത് രാജ്തുടങ്ങിയവരും റെയ്ഡിൽ പങ്കെടുത്തു.
CRIME
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി

കോതമംഗലം: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം വെണ്ടുവഴി വെള്ളുക്കുടിയില്‍ ഉല്ലാസ് ഉണ്ണി (44) യെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ്
മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കല്‍ ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ മെയ് മാസം കോതമംഗലം എം.എ കോളേജ് ജംഗ്ഷനിലെ ഇറച്ചികടയില്‍ അതിക്രമിച്ച് കയറി ജോലിക്കാരെ ഉപദ്രവിച്ചതിനും, വസ്ത്രങ്ങളും മറ്റും വാരിയിട്ട് കത്തിച്ച് നാശ നഷ്ടം ഉണ്ടാക്കിയതിനും കോതമംഗലം പോലീസ്
രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നടപടി. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി 65 പേരെ നാട് കടത്തി. 87 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു.
-
CRIME7 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS4 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
NEWS1 week ago
അഭിമാന നേട്ടവുമായി കോതമംഗലം സ്വദേശി: ബ്രിട്ടനിൽ ഗവേഷണത്തിന് 1.5 കോടിയുടെ സ്കോളർഷിപ്പ്
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 week ago
ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ
-
CRIME1 week ago
നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന: പുതുപ്പാടി സ്വദേശി എക്സൈസ് പിടിയില്‍
-
NEWS3 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു