Connect with us

Hi, what are you looking for?

NEWS

കുടിയേറ്റ കർഷകരുടെ പട്ടയത്തിന് പാര പണിയുന്നവർക്ക് നിഗൂഢ അജണ്ട: ജന സംരക്ഷണ സമിതി.

കോതമംഗലം: കുടിയേറ്റ കർഷകർക്ക് പട്ടയം നൽകാനുള്ള ഗവൺമെന്റ് തീരുമാനത്തിന് എതിര് നിൽക്കുന്നവർ ആധുനിക കാലഘട്ടത്തിന്റെ യൂദാസുമാരാണെന്ന് ജനസംരക്ഷണ സമിതി. ഇടുക്കി, എറണാകുളം, പത്തനംതിട്ട, തൃശ്ശൂർ, ജില്ലകളിൽ പെട്ട കുടിയേറ്റ കർഷകർക്ക് പട്ടയം കൊടുക്കാൻ ഉള്ള നടപടികൾ ഗവൺമെന്റ് സ്വീകരിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില പരിസ്ഥിതിവാദികൾ കോടതിയെ സമീപിച്ചിരിക്കുന്നത്.

ഈ പ്രദേശങ്ങളിലെ മലയോരകർഷകർ 1977 ന് മുമ്പ് സർക്കാരിന്റെ അനുവാദത്തോടെ കൂടെ തന്നെ കുടിയേറിയവരാണ്. പരിസ്ഥിതിയുടെ ഏറ്റവും വലിയ സംരക്ഷകരും കാവൽക്കാരും കുടിയേറ്റ കർഷകർ തന്നെയാണ്. കർഷകരെ സ്വന്തം ഭൂമിയിൽ നിന്ന് ഇറക്കി വിടാൻ ഉള്ള ചില കേന്ദ്രങ്ങളുടെ സംഘടിത പ്രവർത്തന ഭാഗമായിട്ടാണ് ഇത്തരം കേസുകൾ വരുന്നത്. ആർക്കും ഒരു ദ്രോഹവും ചെയ്യാതെ മാന്യമായി കൃഷിചെയ്ത് ജീവിക്കുന്ന കർഷകരെ ഉപദ്രവിക്കുന്ന ഇത്തരം സംഘടനകളുടെയും, പ്രവർത്തകരുടെയും ലക്ഷ്യം എന്താണെന്ന് പരിശോധിക്കപ്പെടണം. ഇവരുടെ സാമ്പത്തിക സ്രോതസ്സുകളും അന്വേഷണ വിധേയമാക്കണം.
പട്ടയം ലഭിക്കുക എന്നുള്ളത് ഓരോ മലയോരകർഷകന്റെയും ജന്മാവകാശമാണ്.

1977 ന് മുൻപുള്ള കൈവശഭൂമി മാത്രമേ ഇപ്പോൾ കർഷകർ കൈവശം വെച്ചിട്ട് ഉള്ളു മിക്കസ്ഥലങ്ങളിലും തന്നെ വനം വകുപ്പ് ജണ്ടയിട്ട് കൃഷിഭൂമിയും വനഭൂമിയും വേർതിരിച്ചിട്ടുണ്ട്. പിന്നെ എന്ത് കാരണം കൊണ്ടാണ് പട്ടയം കൊടുക്കരുത് എന്ന് പരിസ്ഥിതിവാദികൾ എന്ന് അവകാശപ്പെടുന്നവർ പറയുന്നതെന്ന് മനസ്സിലാകുന്നില്ല.
1993ലെ ചട്ടപ്രകാരം പട്ടയം കൊടുത്ത തിനെതിരെ പരിസ്ഥിതിവാദികൾ കോടതി നടപടികൾക്ക് പോയതുകൊണ്ടാണ് പത്തുവർഷത്തോളം മലയോര ജനതയ്ക്ക് പട്ടയം കിട്ടാതിരുന്നത്. എന്നാൽ ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തിയ നിയമ പോരാട്ടങ്ങളും, ജന സംരക്ഷണ സമിതി ഉൾപ്പെടെയുള്ള കര്ഷക മുന്നേറ്റങ്ങൾ നടത്തിയ ഇടപെടലുകളും, സർക്കാരിന്റെ അനുകൂല നിലപാടും മൂലമാണ് മലയോരജനതയുടെ പട്ടയം എന്ന ആവശ്യത്തിനു പരിഹാരം ഉണ്ടായത്. കുറെയധികം പട്ടയങ്ങൾ ഇതിനകം തന്നെ വിതരണം ചെയ്തു കഴിഞ്ഞു. ഈ സാഹചര്യത്തിൽ മുൻകാലപ്രാബല്യത്തോടെ ഉത്തരവ് റദ്ദ് ചെയ്യണമെന്നും, കൊടുത്ത പട്ടയങ്ങൾ റദ്ദാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള പരിസ്ഥിതിവാദികളുടെ നിലപാട് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.

പട്ടയ നടപടികൾ ഇനിയും നീണ്ടുപോയാൽ ജനങ്ങൾ നിയമം കയ്യിലെടുക്കുന്ന സാഹചര്യം വരുമെന്ന് ജനസംരക്ഷണ സമിതി മുന്നറിയിപ്പുനൽകി. മലയോര ജനതയ്ക്ക് പട്ടയം ലഭിക്കുക എന്ന ചിരകാല സ്വപ്ന സാക്ഷാത്കാരത്തിനായി ഏതുതരത്തിലുള്ള പോരാട്ടങ്ങൾക്കും ജനസംരക്ഷണ സമിതി മുൻപിൽ തന്നെ ഉണ്ടാകുമെന്ന് സമിതി രക്ഷാധികാരിയും, കോതമംഗലം രൂപത ഇൻഫാം ഡയറക്ടറുമായ ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ്, ജന സംരക്ഷണ സമിതി ചെയർമാൻ ഫാ. കുര്യാക്കോസ് കണ്ണമ്പള്ളി,പ്രസിഡന്റ് ജിമ്മി അരീപ്പറമ്പിൽ, നിർവാഹകസമിതി അംഗം സിജുമോൻ മറ്റത്തിൽ എന്നിവർ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം :- റോഡിനു കുറുകെ ചാടിയ മ്ളാവ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്, ഇന്നലെ രാത്രി 11.30- ഓടെ വടാട്ടുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. KSRTC കണ്ടക്ടർ ആയ ബേസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...