Connect with us

Hi, what are you looking for?

NEWS

കുടിയേറ്റ കർഷകരുടെ പട്ടയത്തിന് പാര പണിയുന്നവർക്ക് നിഗൂഢ അജണ്ട: ജന സംരക്ഷണ സമിതി.

കോതമംഗലം: കുടിയേറ്റ കർഷകർക്ക് പട്ടയം നൽകാനുള്ള ഗവൺമെന്റ് തീരുമാനത്തിന് എതിര് നിൽക്കുന്നവർ ആധുനിക കാലഘട്ടത്തിന്റെ യൂദാസുമാരാണെന്ന് ജനസംരക്ഷണ സമിതി. ഇടുക്കി, എറണാകുളം, പത്തനംതിട്ട, തൃശ്ശൂർ, ജില്ലകളിൽ പെട്ട കുടിയേറ്റ കർഷകർക്ക് പട്ടയം കൊടുക്കാൻ ഉള്ള നടപടികൾ ഗവൺമെന്റ് സ്വീകരിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില പരിസ്ഥിതിവാദികൾ കോടതിയെ സമീപിച്ചിരിക്കുന്നത്.

ഈ പ്രദേശങ്ങളിലെ മലയോരകർഷകർ 1977 ന് മുമ്പ് സർക്കാരിന്റെ അനുവാദത്തോടെ കൂടെ തന്നെ കുടിയേറിയവരാണ്. പരിസ്ഥിതിയുടെ ഏറ്റവും വലിയ സംരക്ഷകരും കാവൽക്കാരും കുടിയേറ്റ കർഷകർ തന്നെയാണ്. കർഷകരെ സ്വന്തം ഭൂമിയിൽ നിന്ന് ഇറക്കി വിടാൻ ഉള്ള ചില കേന്ദ്രങ്ങളുടെ സംഘടിത പ്രവർത്തന ഭാഗമായിട്ടാണ് ഇത്തരം കേസുകൾ വരുന്നത്. ആർക്കും ഒരു ദ്രോഹവും ചെയ്യാതെ മാന്യമായി കൃഷിചെയ്ത് ജീവിക്കുന്ന കർഷകരെ ഉപദ്രവിക്കുന്ന ഇത്തരം സംഘടനകളുടെയും, പ്രവർത്തകരുടെയും ലക്ഷ്യം എന്താണെന്ന് പരിശോധിക്കപ്പെടണം. ഇവരുടെ സാമ്പത്തിക സ്രോതസ്സുകളും അന്വേഷണ വിധേയമാക്കണം.
പട്ടയം ലഭിക്കുക എന്നുള്ളത് ഓരോ മലയോരകർഷകന്റെയും ജന്മാവകാശമാണ്.

1977 ന് മുൻപുള്ള കൈവശഭൂമി മാത്രമേ ഇപ്പോൾ കർഷകർ കൈവശം വെച്ചിട്ട് ഉള്ളു മിക്കസ്ഥലങ്ങളിലും തന്നെ വനം വകുപ്പ് ജണ്ടയിട്ട് കൃഷിഭൂമിയും വനഭൂമിയും വേർതിരിച്ചിട്ടുണ്ട്. പിന്നെ എന്ത് കാരണം കൊണ്ടാണ് പട്ടയം കൊടുക്കരുത് എന്ന് പരിസ്ഥിതിവാദികൾ എന്ന് അവകാശപ്പെടുന്നവർ പറയുന്നതെന്ന് മനസ്സിലാകുന്നില്ല.
1993ലെ ചട്ടപ്രകാരം പട്ടയം കൊടുത്ത തിനെതിരെ പരിസ്ഥിതിവാദികൾ കോടതി നടപടികൾക്ക് പോയതുകൊണ്ടാണ് പത്തുവർഷത്തോളം മലയോര ജനതയ്ക്ക് പട്ടയം കിട്ടാതിരുന്നത്. എന്നാൽ ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തിയ നിയമ പോരാട്ടങ്ങളും, ജന സംരക്ഷണ സമിതി ഉൾപ്പെടെയുള്ള കര്ഷക മുന്നേറ്റങ്ങൾ നടത്തിയ ഇടപെടലുകളും, സർക്കാരിന്റെ അനുകൂല നിലപാടും മൂലമാണ് മലയോരജനതയുടെ പട്ടയം എന്ന ആവശ്യത്തിനു പരിഹാരം ഉണ്ടായത്. കുറെയധികം പട്ടയങ്ങൾ ഇതിനകം തന്നെ വിതരണം ചെയ്തു കഴിഞ്ഞു. ഈ സാഹചര്യത്തിൽ മുൻകാലപ്രാബല്യത്തോടെ ഉത്തരവ് റദ്ദ് ചെയ്യണമെന്നും, കൊടുത്ത പട്ടയങ്ങൾ റദ്ദാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള പരിസ്ഥിതിവാദികളുടെ നിലപാട് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.

പട്ടയ നടപടികൾ ഇനിയും നീണ്ടുപോയാൽ ജനങ്ങൾ നിയമം കയ്യിലെടുക്കുന്ന സാഹചര്യം വരുമെന്ന് ജനസംരക്ഷണ സമിതി മുന്നറിയിപ്പുനൽകി. മലയോര ജനതയ്ക്ക് പട്ടയം ലഭിക്കുക എന്ന ചിരകാല സ്വപ്ന സാക്ഷാത്കാരത്തിനായി ഏതുതരത്തിലുള്ള പോരാട്ടങ്ങൾക്കും ജനസംരക്ഷണ സമിതി മുൻപിൽ തന്നെ ഉണ്ടാകുമെന്ന് സമിതി രക്ഷാധികാരിയും, കോതമംഗലം രൂപത ഇൻഫാം ഡയറക്ടറുമായ ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ്, ജന സംരക്ഷണ സമിതി ചെയർമാൻ ഫാ. കുര്യാക്കോസ് കണ്ണമ്പള്ളി,പ്രസിഡന്റ് ജിമ്മി അരീപ്പറമ്പിൽ, നിർവാഹകസമിതി അംഗം സിജുമോൻ മറ്റത്തിൽ എന്നിവർ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം :- വടാട്ടുപാറയിൽ ഒളിമ്പ്യൻ അനിൽഡാ തോമസിൻ്റെ വളർത്തുനായയെ പുലിയെന്നു സംശയിക്കുന്ന ജീവി കടിച്ചു കൊന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. വടാട്ടുപാറ, പലവൻപടി, ചിറ്റയം തോമസിൻ്റെ വീട്ടിലെ വളർത്തുനായ യാണ് പുലിയുടെ ആക്രമണത്തിൽ...

NEWS

ബിബിൻ പോൾ എബ്രഹാം കുട്ടമ്പുഴ: കാലവർഷത്തിൻ്റെ തുടക്കത്തിൽ തന്നെ മണികണ്ഠൻ ചാൽ നിവാസികൾക്ക് ദുരിതകാലം ആരംഭിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. ചപ്പാത്ത് മുങ്ങുന്നതിനെ തുടർന്ന് മണികണ്ഠൻ ചാൽ,...

NEWS

കോതമംഗലം : ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളം എന്നവിഷയത്തിൽ കേരളത്തിലെ 111 കർഷക സംഘടനകളുടെ നേതൃത്വത്തിൽ മുവാറ്റുപുഴ നെസ്റ്റിൽ നടന്ന കർഷക മഹാപഞ്ചായത്ത് അവസാനിച്ചു. മെയ് 10, 11 തിയതികളിലായി നടന്ന കർഷക മഹാ...

CRIME

കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...

NEWS

കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...

NEWS

കോതമംഗലം : വടാട്ടുപാറ അരീക്കാസിറ്റിയിൽ വളർത്തു നായ്ക്കളെ അജ്ഞാത ജീവി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പ്രദേശത്ത് അടിയന്തര മായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനം.  വട്ടക്കുന്നേൽ വീട്ടിൽ കുഞ്ഞാപ്പുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തു നായയെയാണ്...

ACCIDENT

കോതമംഗലം: – കോതമംഗലത്തിന് സമീപം ഊഞ്ഞാപ്പാറയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പൂയംകുട്ടി, മണികണ്ഠൻചാലിൽ താമസിക്കുന്ന സന്തോഷ് ആണ് മരിച്ചത്. സന്തോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

NEWS

കോതമംഗലം : കോതമംഗലം മുൻ രൂപതാധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികൾക്കും നാട്ടുകാർക്കും എതിരെ വനംവകുപ്പ് എടുത്തിരിക്കുന്ന കള്ളക്കേസ് പിൻവലിക്കുകയും നടപടികൾ അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കിൽ രാജപാതയിലൂടെ താനും നടക്കും എന്നും അതിൻ്റെ പേരിലുള്ള...

NEWS

കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് പൂയംകുട്ടിയിൽ സംഘടിപ്പിച്ച ജനകീയ മാർച്ചിൽ പങ്കെടുത്ത് ആയിരങ്ങൾ. മാർച്ചിന് മുന്നോടിയായി പൂയംകുട്ടിയിൽ ചേർന്ന പ്രതിഷേധ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി...

NEWS

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം കരയിൽ കൊയിനിപ്പാറ ഭാഗത്തു നിന്നും നാലു ലിറ്റർ വാറ്റ് ചാരായം കൈവശം വച്ച...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ...

NEWS

കുട്ടമ്പുഴ : ബ്ലാവന പാലം പ്രശ്‌നത്തിൽ ഒരുമാസത്തിനകം സർവ്വേ നടപടികൾക്കായുള്ള തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി. ഏറെക്കാലമായി ഹൈക്കോടതി പരിഗണിച്ചുവരുന്ന ബ്ലാവന പാലം നിർമ്മാണത്തിൻറ്റെ പ്രാരംഭ നടപടികൾക്കായി 8,93,000/- (എട്ട് ലക്ഷത്തി...

error: Content is protected !!