NEWS
കുടിയേറ്റ കർഷകരുടെ പട്ടയത്തിന് പാര പണിയുന്നവർക്ക് നിഗൂഢ അജണ്ട: ജന സംരക്ഷണ സമിതി.

കോതമംഗലം: കുടിയേറ്റ കർഷകർക്ക് പട്ടയം നൽകാനുള്ള ഗവൺമെന്റ് തീരുമാനത്തിന് എതിര് നിൽക്കുന്നവർ ആധുനിക കാലഘട്ടത്തിന്റെ യൂദാസുമാരാണെന്ന് ജനസംരക്ഷണ സമിതി. ഇടുക്കി, എറണാകുളം, പത്തനംതിട്ട, തൃശ്ശൂർ, ജില്ലകളിൽ പെട്ട കുടിയേറ്റ കർഷകർക്ക് പട്ടയം കൊടുക്കാൻ ഉള്ള നടപടികൾ ഗവൺമെന്റ് സ്വീകരിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില പരിസ്ഥിതിവാദികൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
ഈ പ്രദേശങ്ങളിലെ മലയോരകർഷകർ 1977 ന് മുമ്പ് സർക്കാരിന്റെ അനുവാദത്തോടെ കൂടെ തന്നെ കുടിയേറിയവരാണ്. പരിസ്ഥിതിയുടെ ഏറ്റവും വലിയ സംരക്ഷകരും കാവൽക്കാരും കുടിയേറ്റ കർഷകർ തന്നെയാണ്. കർഷകരെ സ്വന്തം ഭൂമിയിൽ നിന്ന് ഇറക്കി വിടാൻ ഉള്ള ചില കേന്ദ്രങ്ങളുടെ സംഘടിത പ്രവർത്തന ഭാഗമായിട്ടാണ് ഇത്തരം കേസുകൾ വരുന്നത്. ആർക്കും ഒരു ദ്രോഹവും ചെയ്യാതെ മാന്യമായി കൃഷിചെയ്ത് ജീവിക്കുന്ന കർഷകരെ ഉപദ്രവിക്കുന്ന ഇത്തരം സംഘടനകളുടെയും, പ്രവർത്തകരുടെയും ലക്ഷ്യം എന്താണെന്ന് പരിശോധിക്കപ്പെടണം. ഇവരുടെ സാമ്പത്തിക സ്രോതസ്സുകളും അന്വേഷണ വിധേയമാക്കണം.
പട്ടയം ലഭിക്കുക എന്നുള്ളത് ഓരോ മലയോരകർഷകന്റെയും ജന്മാവകാശമാണ്.
1977 ന് മുൻപുള്ള കൈവശഭൂമി മാത്രമേ ഇപ്പോൾ കർഷകർ കൈവശം വെച്ചിട്ട് ഉള്ളു മിക്കസ്ഥലങ്ങളിലും തന്നെ വനം വകുപ്പ് ജണ്ടയിട്ട് കൃഷിഭൂമിയും വനഭൂമിയും വേർതിരിച്ചിട്ടുണ്ട്. പിന്നെ എന്ത് കാരണം കൊണ്ടാണ് പട്ടയം കൊടുക്കരുത് എന്ന് പരിസ്ഥിതിവാദികൾ എന്ന് അവകാശപ്പെടുന്നവർ പറയുന്നതെന്ന് മനസ്സിലാകുന്നില്ല.
1993ലെ ചട്ടപ്രകാരം പട്ടയം കൊടുത്ത തിനെതിരെ പരിസ്ഥിതിവാദികൾ കോടതി നടപടികൾക്ക് പോയതുകൊണ്ടാണ് പത്തുവർഷത്തോളം മലയോര ജനതയ്ക്ക് പട്ടയം കിട്ടാതിരുന്നത്. എന്നാൽ ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തിയ നിയമ പോരാട്ടങ്ങളും, ജന സംരക്ഷണ സമിതി ഉൾപ്പെടെയുള്ള കര്ഷക മുന്നേറ്റങ്ങൾ നടത്തിയ ഇടപെടലുകളും, സർക്കാരിന്റെ അനുകൂല നിലപാടും മൂലമാണ് മലയോരജനതയുടെ പട്ടയം എന്ന ആവശ്യത്തിനു പരിഹാരം ഉണ്ടായത്. കുറെയധികം പട്ടയങ്ങൾ ഇതിനകം തന്നെ വിതരണം ചെയ്തു കഴിഞ്ഞു. ഈ സാഹചര്യത്തിൽ മുൻകാലപ്രാബല്യത്തോടെ ഉത്തരവ് റദ്ദ് ചെയ്യണമെന്നും, കൊടുത്ത പട്ടയങ്ങൾ റദ്ദാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള പരിസ്ഥിതിവാദികളുടെ നിലപാട് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.
പട്ടയ നടപടികൾ ഇനിയും നീണ്ടുപോയാൽ ജനങ്ങൾ നിയമം കയ്യിലെടുക്കുന്ന സാഹചര്യം വരുമെന്ന് ജനസംരക്ഷണ സമിതി മുന്നറിയിപ്പുനൽകി. മലയോര ജനതയ്ക്ക് പട്ടയം ലഭിക്കുക എന്ന ചിരകാല സ്വപ്ന സാക്ഷാത്കാരത്തിനായി ഏതുതരത്തിലുള്ള പോരാട്ടങ്ങൾക്കും ജനസംരക്ഷണ സമിതി മുൻപിൽ തന്നെ ഉണ്ടാകുമെന്ന് സമിതി രക്ഷാധികാരിയും, കോതമംഗലം രൂപത ഇൻഫാം ഡയറക്ടറുമായ ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ്, ജന സംരക്ഷണ സമിതി ചെയർമാൻ ഫാ. കുര്യാക്കോസ് കണ്ണമ്പള്ളി,പ്രസിഡന്റ് ജിമ്മി അരീപ്പറമ്പിൽ, നിർവാഹകസമിതി അംഗം സിജുമോൻ മറ്റത്തിൽ എന്നിവർ അറിയിച്ചു.
NEWS
ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു.

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm വീതം രണ്ട് ഷട്ടറുകൾ തുറന്നത്.15 ഷട്ടറുകളുള്ള ഡാമിൻ്റെ നാല് എണ്ണമാണ് ഇന്ന് തുറക്കുന്നത്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
NEWS
നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു.

കോതമംഗലം : നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കന്ററി വിഭാഗം പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പി നിർവഹിച്ചു. ആന്റണി ജോണി എംഎൽഎ അധ്യക്ഷത വഹിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,വൈസ് പ്രസിഡന്റ് ജിംസിയ ബിജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കണ്ണൻ പി എം,ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി പ്രകാശ്, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ ജോബി തോമസ്, വി എച്ച് എസ് എസ് പ്രിൻസിപ്പൽ അജി സി എസ്, സ്കൂൾ പ്രിൻസിപ്പൽ മഞ്ജു വി ആർ,ഹെഡ്മിസ്ട്രസ് ഡിഫി ജോസഫ്, പിടിഎ പ്രസിഡന്റ് ഷിജു എം എം, എസ് എം സി ചെയർമാൻ രാഗേഷ് എം ബി എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ, സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി സ്വാഗതവും സീനിയർ അധ്യാപകൻ രതീഷ് ബി നന്ദിയും രേഖപെടുത്തി.
NEWS
പന്ത്രപ്രയിലെ ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി

കുട്ടമ്പുഴ : വനാന്തർഭാഗത്തുള്ള ആദിവാസികുടികളിൽ നിന്നും ഇറങ്ങി വന്ന പന്തപ്രയിൽ താമസിക്കുന്നവരെ എംപി ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ദൂരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി കുടികളായ മാപ്പിളപ്പാറ മീൻകുളം ഉറിയം പെട്ടി വാരിയം എന്നിവിടങ്ങളിൽ നിന്നാണ് ആദിവാസി കുടുംബങ്ങൾ അവരുടെ വീടുകളും കൃഷിസ്ഥലങ്ങളും ഉപേക്ഷിച്ച് പന്തപ്രയിൽ വന്ന് താമസിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം മൂലം ഉൾവനങ്ങളിലെ കുടികളിൽ ജീവിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഉരുളൻതണ്ണിക്ക് സമീപമുള്ള പന്തപ്ര കുടിയിൽ കുടിയേറുന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 218 കുടുംബങ്ങൾക്കുള്ള സ്ഥലം അളന്ന് തിരിച്ചിട്ടുള്ളതാണ്. 68 കുടുംബങ്ങളാണ് ഇപ്പോൾ പന്തപ്രയിൽ താമസിക്കുന്നത്. ബാക്കിയുള്ള സ്ഥലം അളന്നുതിരിച്ച് തരണം എന്നാണ് ആദിവാസികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ സഹായവും ചെയ്യാമെന്ന്എംപി ആദിവാസികളോട് പറഞ്ഞു. യാതൊരു സുരക്ഷയും ഇല്ലാത്ത പ്ലാസ്റ്റിക് ഷെഡ്ഡുകളിൽ ആണ് ആദിവാസികൾ ഇപ്പോൾ താമസിക്കുന്നത്. ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് എം പി ഡീൻ കുര്യാക്കോസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
-
CRIME1 day ago
ബസിൽ ലൈംഗികാതിക്രമം; ഇരുമല്ലൂർ സ്വദേശി പിടിയിൽ
-
ACCIDENT9 hours ago
ചെറിയ പള്ളിക്ക് മുമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ മുൻ ട്രസ്റ്റി മരണപ്പെട്ടു
-
CRIME2 days ago
ഇരുമ്പ് പൈപ്പ് കൊണ്ട് കോതമംഗലത്ത് രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
-
CRIME2 days ago
വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തിയവരെ കോതമംഗലം പോലീസ് പിടികൂടി
-
CRIME3 days ago
മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.
-
CRIME3 days ago
മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
-
CHUTTUVATTOM4 days ago
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്
-
NEWS3 days ago
വീടിനു നേരെ കാട്ടു കൊമ്പന്റെ ആക്രമണം: ഭയന്ന് വിറച്ചു വീട്ടുകാർ