Connect with us

Hi, what are you looking for?

NEWS

മണികണ്ഠംചാൽ പാലത്തിന് ബഡ്ജറ്റിൽ അവഗണന; ജന സംരക്ഷണ സമിതി കോടതിയിലേക്ക്.

കുട്ടമ്പുഴ: കഴിഞ്ഞ കുറേക്കാലമായി വാർത്തകളിൽ ഇടംപിടിക്കുന്ന മണികണ്ഠൻചാൽ പാലത്തിന് ബഡ്ജറ്റിൽ ഒന്നുമില്ല. എന്നാൽ തൊട്ടടുത്ത ബ്ളാവന പാലത്തിനും ബംഗ്ലാവും കടവ് പാലത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണികണ്ഠംചാൽ പാലത്തിന്റെ പുനർനിർമ്മാണം ഇവിടെ വലിയ ചർച്ചയായിരുന്നു. ഇടതുപക്ഷവും കർഷക കൂട്ടായ്മയും മണികണ്ഠൻ ചാൽ പാലത്തിന്റെ പുനർനിർമ്മാണം എന്ന ആശയവുമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മണികണ്ഠൻചാലിൻ്റെ ഏറ്റവും വലിയ ആവശ്യവും ഇതുതന്നെയായിരുന്നു.ഭരണകക്ഷിയായ സിപിഐയിലെ സ്ഥാനാർഥി വൻ വിജയം നേടുകയും ചെയ്തതോടുകൂടി പാലം ഉറപ്പ് എന്ന പ്രതീക്ഷയിലായിരുന്നു ഇവിടുത്തുകാർ.

ഇതിനകം തന്നെ മനുഷ്യാവകാശ കമ്മീഷൻ, ന്യൂനപക്ഷ കമ്മീഷൻ എന്നിവയുടെ വിധി ഉള്ള സാഹചര്യത്തിൽ ഈ ബജറ്റിൽ മണികണ്ഠൻചാൽ പാലത്തിനായി ഫണ്ട് വകയിരുത്തും എന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ ഒരു ടോക്കൺ പോലും അനുവദിച്ചിട്ടില്ല എന്നതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

കുട്ടമ്പുഴ പഞ്ചായത്തിലെ തന്നെ ബംഗ്ലാവ് കടവ് പാലത്തിന് 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടി യു കുരുവിള കോതമംഗലം എം എൽ എ ആയിരുന്ന കാലഘട്ടത്തിൽ കുട്ടമ്പുഴയും വടാട്ടുപാറയും തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കയം പാലം കൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ എൽഡിഎഫ് ഇതിന് എതിരായിരുന്നു. ടി യു കുരുവിളയുടെ റിസോർട്ടിന് സമീപത്തുകൂടെ പാലം കൊണ്ടുവരുവാനുള്ള ശ്രമമാണെന്ന് ആരോപണം ഉയർത്തുകയും ചെയ്തിരിക്കുന്നു. തുടർന്നാണ് എൽഡിഎഫ് മുൻകൈയെടുത്ത് ബംഗ്ലാവും കടവ് പാലം എന്ന ആശയം ഉയർത്തിക്കൊണ്ടുവന്നത്. ആദ്യഘട്ടത്തിൽ വനംവകുപ്പ് എതിരായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളം മുഴുവൻ ഇടതുപക്ഷ തരംഗം ആഞ്ഞടിച്ചപ്പോഴും ഇടതു കോട്ടയായ കുട്ടമ്പുഴ എൽഡിഎഫിലെ കൈവിട്ടു. റവന്യൂ,വനം വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ ലോക്കൽ നേതാക്കന്മാരുടെ ധാർഷ്ട്യമാണ് ഈ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം എന്നാണ് പൊതുവേയള്ള വിലയിരുത്തൽ. വടാട്ടുപാറയിലെ അഞ്ചു സീറ്റും യുഡിഎഫ് പിടിച്ചടക്കിയിരുന്നു. രണ്ട് സീറ്റ് എങ്കിലും കിട്ടിയിരുന്നെങ്കിൽ എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമായിരുന്നു.

ഈ പ്രദേശങ്ങളിൽ എൽഡിഎഫിന് ഒരു തിരിച്ചുവരവ് ഉണ്ടാകണമെങ്കിൽ കുട്ടമ്പുഴയെയും വടാട്ടുപാറയെയും ബന്ധിപ്പിക്കുന്ന ബംഗ്ലാവും കടവ് പാലം വന്നേ പറ്റൂ. അതുകൊണ്ടുതന്നെ ബഡ്ജ്റിൽ തുകയും വകയിരുത്തി.

കല്ലേലിമേട്, കുഞ്ചിപാറ, തലവെച്ച്പപാറ ഭാഗത്തേക്ക് പോകുന്ന ബ്ലാവന കടവ് പാലത്തിന് 10 കോടി ബഡ്ജറ്റ് വകയിരുത്തി. കുട്ടമ്പുഴ പ്രദേശത്തെ ശ്രദ്ധേയ ജനമുന്നേറ്റമാ യ ജനസംരക്ഷണ സമിതി കൊടുത്ത കേസിനെ തുടർന്ന് പാലം നിർമ്മിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 10കോടി ബഡ്ജറ്റ് വകയിരുത്തിയിട്ടുണ്ട് . അഞ്ചു വർഷമായി ജനസംരക്ഷണ സമിതി നടത്തുന്ന നിയമ പോരാട്ടങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ബഡ്ജറ്റിലെ ഈ തുക. ഒരു മാസം മുൻപ് കോടതി നിർദേശത്തെ തുടർന്ന് തുടർന്ന് പിഡബ്ല്യുഡി കേന്ദ്ര അനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേന്ദ്ര ഗവൺമെൻറിൻറെ പരിഗണനയിൽ ഇരിക്കുന്ന ഈ വിഷയത്തിൽ തുക അനുവദിച്ചത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് ജനസംരക്ഷണ സമിതി അറിയിച്ചു. കോതമംഗലം എം എൽ എ യെയും സർക്കാരിനെയും അഭിനന്ദിക്കുന്നു എന്നും ജന സംരക്ഷണ സമിതി അറിയിച്ചു.

ബ്ലാവനയിൽ പണി ആരംഭിച്ചു കഴിഞ്ഞാൽ ഉടൻ മണികണ്ഠൻചാലിൽ പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യവുമായി കേരള ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ജന സംരക്ഷണ സമിതി. മണികണ്ടംചാൽ പാലത്തിന് ഒരു ടോക്കൺ പോലും അനുവദിച്ചില്ല എന്നതിൽ കടുത്ത നിരാശയും പ്രദേശത്തുകാർക്ക് ഉണ്ട്. ജനങ്ങളുടെ വികാരം ഏറ്റെടുത്തുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ജന സംരക്ഷണ സമിതി പറഞ്ഞു. ഇടതുപക്ഷത്തോട് വലിയ ആഭിമുഖ്യം സൂക്ഷിക്കുന്ന മണികണ്ഠൻചാൽ പ്രദേശത്തോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്.

You May Also Like

NEWS

കോതമംഗലം – കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ഉന്നതിയിൽ കാട്ടാന ശല്യം രൂക്ഷമായി. ഇന്ന് പുലർച്ചെ യെത്തിയ ആനകൾ വ്യാപകമായി കൃഷികൾ നശിപ്പിച്ചു. പന്തപ്ര ഉന്നതിയിലെ ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ, ചെല്ലപ്പൻ, പ്രഭാകരൻ എന്നിവരുടെ...

NEWS

കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മീൻകുളം – മാപ്പിളപ്പാറ ഉന്നതികളിൽ നിന്നും പന്തപ്രയിലെത്തി കുടിൽ കെട്ടി താമസിക്കുന്ന 19 കുടുംബങ്ങളുടെ പുനരധിവാസത്തിന് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. മീൻകുളം-...

NEWS

ബിബിൻ പോൾ എബ്രഹാം കുട്ടമ്പുഴ: കാലവർഷത്തിൻ്റെ തുടക്കത്തിൽ തന്നെ മണികണ്ഠൻ ചാൽ നിവാസികൾക്ക് ദുരിതകാലം ആരംഭിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. ചപ്പാത്ത് മുങ്ങുന്നതിനെ തുടർന്ന് മണികണ്ഠൻ ചാൽ,...

NEWS

കോതമംഗലം : ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളം എന്നവിഷയത്തിൽ കേരളത്തിലെ 111 കർഷക സംഘടനകളുടെ നേതൃത്വത്തിൽ മുവാറ്റുപുഴ നെസ്റ്റിൽ നടന്ന കർഷക മഹാപഞ്ചായത്ത് അവസാനിച്ചു. മെയ് 10, 11 തിയതികളിലായി നടന്ന കർഷക മഹാ...

CRIME

കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...

NEWS

കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...

NEWS

കോതമംഗലം : വടാട്ടുപാറ അരീക്കാസിറ്റിയിൽ വളർത്തു നായ്ക്കളെ അജ്ഞാത ജീവി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പ്രദേശത്ത് അടിയന്തര മായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനം.  വട്ടക്കുന്നേൽ വീട്ടിൽ കുഞ്ഞാപ്പുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തു നായയെയാണ്...

ACCIDENT

കോതമംഗലം: – കോതമംഗലത്തിന് സമീപം ഊഞ്ഞാപ്പാറയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പൂയംകുട്ടി, മണികണ്ഠൻചാലിൽ താമസിക്കുന്ന സന്തോഷ് ആണ് മരിച്ചത്. സന്തോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

NEWS

കോതമംഗലം : കോതമംഗലം മുൻ രൂപതാധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികൾക്കും നാട്ടുകാർക്കും എതിരെ വനംവകുപ്പ് എടുത്തിരിക്കുന്ന കള്ളക്കേസ് പിൻവലിക്കുകയും നടപടികൾ അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കിൽ രാജപാതയിലൂടെ താനും നടക്കും എന്നും അതിൻ്റെ പേരിലുള്ള...

NEWS

കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് പൂയംകുട്ടിയിൽ സംഘടിപ്പിച്ച ജനകീയ മാർച്ചിൽ പങ്കെടുത്ത് ആയിരങ്ങൾ. മാർച്ചിന് മുന്നോടിയായി പൂയംകുട്ടിയിൽ ചേർന്ന പ്രതിഷേധ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി...

NEWS

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം കരയിൽ കൊയിനിപ്പാറ ഭാഗത്തു നിന്നും നാലു ലിറ്റർ വാറ്റ് ചാരായം കൈവശം വച്ച...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ...

error: Content is protected !!