Connect with us

Hi, what are you looking for?

EDITORS CHOICE

9697 സഞ്ചാരികള്‍, 51 ലക്ഷം രൂപ വരുമാനം കോതമംഗലം – മൂന്നാര്‍ ജംഗിള്‍ സഫാരി വൻ വിജയം.

കോതമംഗലം :ഭൂതത്താൻകെട്ടിലെ ബോട്ടു യാത്ര, ആനക്കുളത്തെ കാട്ടാനക്കാഴ്ചകള്‍, ലക്ഷ്മി എസ്റ്റേറ്റിലെ തേയില ഭംഗി, പിന്നെ കേട്ടറിഞ്ഞ മാമലക്കണ്ടവും കുട്ടമ്പുഴയും മാങ്കുളവും. കോതമംഗലം- കുട്ടമ്പുഴ- മാങ്കുളം- ലക്ഷ്മി എസ്റ്റേറ്റ്’ അത്ര പരിചിതമല്ലാത്ത ഈ വഴിയിലൂടെയുള്ള മൂന്നാര്‍ യാത്രയുടെ ടൂറിസം സാധ്യതകള്‍ തിരിച്ചറിഞ്ഞ് കെ.എസ്.ആര്‍.ടി.സി ആരംഭിച്ച ജംഗിള്‍ സഫാരി വിജയം .
ഇതുവരെ 197 ട്രിപ്പുകളിലായി 9697 പേരാണ് കെഎസ്.ആര്‍.ടി.സിയുടെ ജംഗിള്‍ സഫാരി ആസ്വദിച്ചത്. ഇതിലൂടെ 51,20,384 രൂപയാണ് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം. ഇതുവരെയുള്ള ഓപ്പറേഷൻ 45,200 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞു. ഇതിനായി ഏകദേശം 12,800 ലിറ്റർ ഡീസല്‍ ഉപയോഗിച്ചു. ജീവനക്കാരുടെ ശമ്പളവും മറ്റ് ചെലവുകളുമെല്ലാം കഴിച്ച് 25,20,129 രൂപയാണ് മെയ് മാസം വരെയുള്ള ലാഭം.

കഴിഞ്ഞ വര്‍ഷം നവംബര്‍ 28 – നാണ് ജംഗിള്‍ സഫാരിക്ക് കോതമംഗലം ഡിപ്പോയില്‍ നിന്ന് ആരംഭം കുറിച്ചത്. ഒരു ബസില്‍ നിന്നായിരുന്നു തുടക്കം. പിന്നീട് യാത്രികരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഒരു ദിവസം ഏഴ് ബസ്സുകള്‍ വരെ സഫാരി നടത്തിയിട്ടുണ്ട്.

കോതമംഗലത്ത് നിന്നും കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്ത് ഭൂതത്താന്‍കെട്ടില്‍ എത്തുകയും ഭൂതത്താന്‍കെട്ടില്‍ നിന്നും ബോട്ടിലൂടെ യാത്ര ചെയ്ത് തട്ടേക്കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കണ്ട് തട്ടേക്കാട് ഇറങ്ങുകയും, തട്ടേക്കാട് നിന്നും വീണ്ടും കെ.എസ്.ആര്‍.ടിസി ബസില്‍ യാത്ര തുടരുകയും ചെയ്യും. കുട്ടമ്പുഴ,മാമലക്കണ്ടം മാങ്കുളം, ആനക്കുളം,പെരുമ്പൻകുത്ത് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് പെരുമ്പൻകുത്തിന് സമീപമുളള ഒരു റിസോർട്ടിൽ ഉച്ചഭക്ഷണവും കഴിച്ച് ലക്ഷ്മി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്ക് യാത്ര തുടരും. ആദ്യം ബോട്ട് യാത്രയും ആനക്കുളം സന്ദര്‍ശനവും പാക്കേജില്‍ ഉണ്ടായിരുന്നില്ല. ജംഗിൾ സഫാരി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായാണ് അവ ഉള്‍പ്പെടുത്തിയത്.

ജംഗിൾ സഫാരി ആരംഭിക്കുമ്പോള്‍ ഒരാള്‍ക്ക് 550 രൂപയായിരുന്നു നിരക്ക്. ബോട്ട് യാത്ര കൂടി ഉള്‍പ്പെടുത്തിയതിന് ശേഷം ഇതില്‍ നേരിയ വര്‍ദ്ധവനവുണ്ടായി. ഇപ്പോള്‍ 700 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉച്ച ഭക്ഷണവും വൈകിട്ട് ചായയും ഉള്‍പ്പെട്ടതാണ് പാക്കേജ്. രാവിലെ എട്ട് മണിക്ക് കോതമംഗലത്ത് നിന്ന് പുറപ്പെട്ട് രാത്രി പത്ത് മണിയോടെ തിരിച്ചെത്തുന്ന വിധമാണ് ജംഗിള്‍ സഫാരി ക്രിമീരിച്ചിട്ടിള്ളത്. മടക്കയാത്ര മൂന്നാർ -ആലുവ റോഡ് വഴിയാണ്.

പക്ഷികളെയും മൃഗങ്ങളെയും കണ്ടുകൊണ്ട് ബോട്ടില്‍ പെരിയാറിലൂടെ, കാടിനെ അടുത്തറിഞ്ഞുകൊണ്ട് മാമലക്കണ്ടം വനത്തിലൂടെ, തേയിലത്തോട്ടത്തിന്റെ വശ്യഭംഗി ആസ്വദിച്ച് ലക്ഷ്മി എസ്‌റ്റേറ്റിലൂടെ അങ്ങനെ ഒരിക്കലും മറക്കാനാവാത്ത യാത്രാനുഭവങ്ങളാണ് ജംഗിള്‍ സഫാരി ഒരു യാത്രാ പ്രേമിക്ക് സമ്മാനിക്കുന്നത്.

You May Also Like

NEWS

കോതമംഗലം : കോതമംഗലം മുൻ രൂപതാധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികൾക്കും നാട്ടുകാർക്കും എതിരെ വനംവകുപ്പ് എടുത്തിരിക്കുന്ന കള്ളക്കേസ് പിൻവലിക്കുകയും നടപടികൾ അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കിൽ രാജപാതയിലൂടെ താനും നടക്കും എന്നും അതിൻ്റെ പേരിലുള്ള...

NEWS

കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് പൂയംകുട്ടിയിൽ സംഘടിപ്പിച്ച ജനകീയ മാർച്ചിൽ പങ്കെടുത്ത് ആയിരങ്ങൾ. മാർച്ചിന് മുന്നോടിയായി പൂയംകുട്ടിയിൽ ചേർന്ന പ്രതിഷേധ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി...

NEWS

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം കരയിൽ കൊയിനിപ്പാറ ഭാഗത്തു നിന്നും നാലു ലിറ്റർ വാറ്റ് ചാരായം കൈവശം വച്ച...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ...

NEWS

കുട്ടമ്പുഴ : ബ്ലാവന പാലം പ്രശ്‌നത്തിൽ ഒരുമാസത്തിനകം സർവ്വേ നടപടികൾക്കായുള്ള തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി. ഏറെക്കാലമായി ഹൈക്കോടതി പരിഗണിച്ചുവരുന്ന ബ്ലാവന പാലം നിർമ്മാണത്തിൻറ്റെ പ്രാരംഭ നടപടികൾക്കായി 8,93,000/- (എട്ട് ലക്ഷത്തി...

NEWS

കോതമംഗലം : ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ? എന്ന നാട്ടുകാരുടെ കണ്ഡം ഇടറിയുള്ള ചോദ്യങ്ങൾക്ക് മുൻപിൽ പകക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടമ്പുഴയിലും...

NEWS

കുട്ടമ്പുഴ : ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് വീട്ടിൽ എൽദോസ് (40) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. രാത്രി ഏഴ് മണിയോടുകൂടി ബസ്സിറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ...

NEWS

കുട്ടമ്പുഴ : ഉരുളൻ തണ്ണി പിണവൂർക്കുടി മുക്ക് ഭാഗത്താണ് ഏകദേശം 3 വയസ്സുള്ള കുട്ടിയാന കിണറ്റിൽ വീണത്. കോതമംഗലം ഫയർഫോഴ്‌സ് സംഘവും ഫോറസ്റ്റ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആനക്കുട്ടിയെ രക്ഷപ്പെടുത്തി. കിണർ ഭാഗീകമായി...

NEWS

കുട്ടമ്പുഴ: പശുക്കളെ തിരഞ്ഞു വനത്തിന് ഉള്ളിൽപോയ മൂന്നുസ്ത്രീകളെയും കണ്ടെത്തി. വനത്തിൽനിന്നും 6കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത്നിന്നാണ് സ്ത്രീകളെകണ്ടെത്തിയത്. ഇവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.ഉൾവനമായതിനാൽ ഇവർ ചെന്നുപ്പെട്ട സ്ഥലത്തേക്ക് വാഹനം ചെല്ലുമായിരുന്നില്ല. വനത്തിൽനിന്നും സ്ത്രീകളുമായിതിരിച്ച രക്ഷാസംഘം...

CHUTTUVATTOM

കുട്ടമ്പുഴ:  കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിൽ 3 സ്ത്രീകളെ കാണാതായതായി പരാതി. മാളോക്കുടി മായാ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. ബുധനാഴ്‌ച മുതൽ കാണാതായ പശുവിനെതിരക്കിയാണ് വ്യാഴാഴ്‌ച...

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

error: Content is protected !!