NEWS
ക്ഷേത്ര സ്വത്ത് അന്യാധീനപ്പെടുത്താൻ നീക്കം:- ഹിന്ദു ഐക്യവേദി പ്രവർത്തകരും വിശ്വാസികളും ചേർന്ന് തടഞ്ഞു.

കോതമംഗലം : കോതമംഗലം കോട്ടപ്പടി റോഡിൽ ആയക്കാട് സ്ഥിതിചെയ്യുന്ന അതി പുരാതന ക്ഷേത്രമായ ആയക്കാട് മഹാദേവ ക്ഷേത്ര മതിൽ പൊളിച്ചു മാറ്റി യഥാർത്ഥ അതിർത്തിയിൽ നിന്നും അഞ്ചടിയോളം വീതിയിൽ അകത്തേക്ക് മാറ്റി സംരക്ഷണമതിൽ കെട്ടാനുള്ള ശ്രമമാണ് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്റും സെക്രട്ടറിയുമടങ്ങുന്ന സംഘം നടത്തിയത്. വിവരം അറിഞ്ഞെത്തിയ ഹിന്ദു ഐക്യവേദി പ്രവർത്തകരും വിശ്വാസികളും ചേർന്ന് ക്ഷേത്ര സ്വത്ത് അന്യാധീന പെടുത്താനുള്ള ശ്രമം തടഞ്ഞു. സംഘർഷ സാഹചര്യത്തിൽ പോലീസ് ഇടപെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു.
കൊച്ചി വടുതല ഊരാണ്മ ദേവസ്വത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ആയക്കാട് മഹേദേവ ക്ഷേത്രവും സ്വത്തുക്കളും. ക്ഷേത്ര സ്വത്ത് സംരക്ഷണ ത്തിന്റെ പേരിൽനടക്കുന്ന മരാമത്ത് പണികളിൽ ഉൾപ്പെടുത്തിയാണ് ഭരണ സമിതി ഈ അന്യായം ചെയ്തത് . ക്ഷേത്ര ഭൂമിയിലെ തേക്ക് ഉൾപ്പെടെ ഏതാനും മരങ്ങൾ മുറിച്ചു മാറ്റുന്നതിനും ക്ഷേത്രത്തിന് ബാധ്യത ഉണ്ടാക്കാത്തവിധമുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്താനും ബോർഡ് ഭരണ സമിതിക്ക് അനുവാദം നൽകിയിരുന്നു . എന്നാൽ അതിർത്തിയിൽ നിന്നും അഞ്ചടി വീതിയിൽ നാല്പത് മീറ്ററോളം നീളത്തിലുള്ള സ്ഥലം വിട്ടുകളഞാണ് പുതിയ മതിലിന്റെ നിർമ്മാണം ഭരണ സമിതി തുടങ്ങിയത്.
നിർമ്മാണം പൂർത്തിയായാൽ വളരെ അധികം സ്ഥലം ക്ഷേത്രത്തിന് നഷ്ട്ട പ്പെടുമായിരുന്നു. ക്ഷേത്രത്തിന് മുന്നിലൂടെ പോകുന്ന പൊതുമരാമത്ത് വകുപ്പ് റോഡിൽ നിലവിൽ പൊതുമരാമത്ത് വകുപ്പ് വീതി കൂട്ടലോ മറ്റ് യാതൊരു നവീകരണ പ്രവർത്തനവും നടക്കാത്ത സാഹചര്യത്തിൽ ഇത്രയും സ്ഥലം വിട്ടു കളയാൻ ഭരണ സമിതി കാണിച്ച തിടുക്കത്തിൽ ദുരൂഹതയുണ്ടെന്ന് വിശ്വാസികൾ ആരോപിച്ചു.
ക്ഷേത്ര കമ്മിറ്റി അംഗങ്ങളെ പോലും അറിയിക്കാതെ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് എടുത്ത തീരുമാനമാനിതെന്ന് മറ്റ് അംഗങ്ങൾ ആരോപിക്കുന്നുണ്ട്. ഭാവിയിൽ റോഡിന് വീതി കൂട്ടുമ്പോൾ ക്ഷേത്ര ഭൂമിയുടെ എതിർ വശത്തുള്ള കമ്മിറ്റി ഭാരവാഹികളുടെ സ്ഥലവും കെട്ടിടവും റോഡിന് വിട്ട് കൊടുക്കാതെ ക്ഷേത്ര ഭൂമി വിട്ട് കൊടുത്ത് അവിടെ വീതി കൂട്ടി ഇടാനുള്ള മുൻകൂട്ടിയുള്ള തന്ത്രമണിപ്പോൾ ചില കമ്മിറ്റി അംഗങ്ങൾ കാണിക്കുന്നത് എന്ന ആക്ഷേപവും നിലനിൽക്കുന്നു.
ക്ഷേത്ര സ്വത്ത് ഒരിഞ്ച് പോലും അന്യയമായി വിട്ടുകളയാൻ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യ വേദി താലൂക്ക് സെക്രട്ടറി വി എം മണി പറഞ്ഞു. ദേവസ്വം ബോർഡിന്റെയോ വിശ്വാസികളുടെയോ അനുവാദം കൂടാതെയാണ് പതിനൊന്ന് അംഗ ഭരണ സമിതിയിലെ മൂന്നോ നാലോ പേര് അടങ്ങുന്ന സംഘം ഈ ദുഷ് പ്രവർത്തി ചെയ്തത്. മതിൽ പൂർവ്വ സ്ഥലത്ത് തന്നെ പുനർ നിർമ്മിക്കണമെന്നാണ് ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നത്.
NEWS
ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു.

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm വീതം രണ്ട് ഷട്ടറുകൾ തുറന്നത്.15 ഷട്ടറുകളുള്ള ഡാമിൻ്റെ നാല് എണ്ണമാണ് ഇന്ന് തുറക്കുന്നത്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
NEWS
നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു.

കോതമംഗലം : നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കന്ററി വിഭാഗം പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പി നിർവഹിച്ചു. ആന്റണി ജോണി എംഎൽഎ അധ്യക്ഷത വഹിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,വൈസ് പ്രസിഡന്റ് ജിംസിയ ബിജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കണ്ണൻ പി എം,ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി പ്രകാശ്, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ ജോബി തോമസ്, വി എച്ച് എസ് എസ് പ്രിൻസിപ്പൽ അജി സി എസ്, സ്കൂൾ പ്രിൻസിപ്പൽ മഞ്ജു വി ആർ,ഹെഡ്മിസ്ട്രസ് ഡിഫി ജോസഫ്, പിടിഎ പ്രസിഡന്റ് ഷിജു എം എം, എസ് എം സി ചെയർമാൻ രാഗേഷ് എം ബി എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ, സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി സ്വാഗതവും സീനിയർ അധ്യാപകൻ രതീഷ് ബി നന്ദിയും രേഖപെടുത്തി.
NEWS
പന്ത്രപ്രയിലെ ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി

കുട്ടമ്പുഴ : വനാന്തർഭാഗത്തുള്ള ആദിവാസികുടികളിൽ നിന്നും ഇറങ്ങി വന്ന പന്തപ്രയിൽ താമസിക്കുന്നവരെ എംപി ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ദൂരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി കുടികളായ മാപ്പിളപ്പാറ മീൻകുളം ഉറിയം പെട്ടി വാരിയം എന്നിവിടങ്ങളിൽ നിന്നാണ് ആദിവാസി കുടുംബങ്ങൾ അവരുടെ വീടുകളും കൃഷിസ്ഥലങ്ങളും ഉപേക്ഷിച്ച് പന്തപ്രയിൽ വന്ന് താമസിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം മൂലം ഉൾവനങ്ങളിലെ കുടികളിൽ ജീവിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഉരുളൻതണ്ണിക്ക് സമീപമുള്ള പന്തപ്ര കുടിയിൽ കുടിയേറുന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 218 കുടുംബങ്ങൾക്കുള്ള സ്ഥലം അളന്ന് തിരിച്ചിട്ടുള്ളതാണ്. 68 കുടുംബങ്ങളാണ് ഇപ്പോൾ പന്തപ്രയിൽ താമസിക്കുന്നത്. ബാക്കിയുള്ള സ്ഥലം അളന്നുതിരിച്ച് തരണം എന്നാണ് ആദിവാസികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ സഹായവും ചെയ്യാമെന്ന്എംപി ആദിവാസികളോട് പറഞ്ഞു. യാതൊരു സുരക്ഷയും ഇല്ലാത്ത പ്ലാസ്റ്റിക് ഷെഡ്ഡുകളിൽ ആണ് ആദിവാസികൾ ഇപ്പോൾ താമസിക്കുന്നത്. ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് എം പി ഡീൻ കുര്യാക്കോസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
-
CRIME1 day ago
ബസിൽ ലൈംഗികാതിക്രമം; ഇരുമല്ലൂർ സ്വദേശി പിടിയിൽ
-
ACCIDENT9 hours ago
ചെറിയ പള്ളിക്ക് മുമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ മുൻ ട്രസ്റ്റി മരണപ്പെട്ടു
-
CRIME2 days ago
ഇരുമ്പ് പൈപ്പ് കൊണ്ട് കോതമംഗലത്ത് രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
-
CRIME2 days ago
വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തിയവരെ കോതമംഗലം പോലീസ് പിടികൂടി
-
CRIME3 days ago
മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.
-
CRIME3 days ago
മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
-
CHUTTUVATTOM4 days ago
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്
-
NEWS3 days ago
വീടിനു നേരെ കാട്ടു കൊമ്പന്റെ ആക്രമണം: ഭയന്ന് വിറച്ചു വീട്ടുകാർ