NEWS
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പിലാക്കാൻ അനുവദിക്കില്ലന്നും ഇന്ന് മുതൽ അനിശ്ചിതകാല സമരപരിപാടികൾ നടത്തുമെന്നും മതമൈത്രി.

കോതമംഗലം: ആഗോള തീർത്ഥാടന കേന്ദ്രവും, പരിശുദ്ധ യെൽദോ മാർ ബസ്സേലിയോസ് ബാവായുടെ കബറിടവും സ്ഥിതി ചെയ്യുന്ന ചെറിയപള്ളി സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടു മതമൈത്രി സമിതി നടത്തിവരുന്ന സമര പരിപാടികൾ പുനരാരംഭിച്ചു കൊണ്ടു ചെറിയപള്ളിത്താഴത്തു സൂചന സത്യാഗ്രഹ നടത്തുകയുണ്ടായി. 2021 ജനുവരി 8നകം കോതമംഗലം മാർ തോമ ചെറിയപള്ളി ഏറ്റെടുത്തു ഓർത്ത്ഡോക്സ് പക്ഷത്തിനു കൈമാറണം എന്നും അതിനു സർക്കാരിനു കഴിഞ്ഞില്ലായെങ്കിൽ CRPF പള്ളി ഏറ്റെടുത്തു നൽകണമെന്ന ബഹു. ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് കോതമംഗലത്തു നടപ്പിലാക്കാൻ അനുവദിക്കയില്ലാ എന്നും ആയതിനെ കോതമംഗലത്തെ പൗരാവലിയെ അണിനിരത്തി ചെറുക്കുമെന്നു സൂചിപ്പിച്ചു കൊണ്ടു ജനുവരി 4 മുതൽ അനിശ്ചിതകാല സമരപരിപാടികൾ നടത്തുന്നതിനു മതമൈത്രി സമിതി തീരുമാനിച്ചു.
ജനു. 4 തിങ്കളാഴ്ച രാവിലെ 10 മുതൽ 12.30 വരെ വിവിധ ജന പ്രതിനിധികളുടെ നേതൃത്വത്തിൽ പള്ളിത്താഴത്തു സത്യാഗ്രഹം നടത്തുകയുണ്ടായി. നിയമ നിർമ്മാണത്തിലൂടെ സഭയുടെ വിശ്വാസ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു. മതമൈത്രി സമിതി ചെയർമാൻ. AG ജോർജ് (കൗൺസിലർ) അദ്ധ്യക്ഷത വഹിച്ച സത്യാഗ്രഹ സമരത്തിൽ മതമൈത്രി കൺവീനർ KA നൗഷാദ് (കൗൺസിലർ) സ്വാഗതം ആശംസിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് PAM ബഷീർ ഉദ്ഘാടനം നിർവഹിച്ച സത്യാഗ്രഹ സമരത്തിൽ പെരുമ്പാവൂർ MLA എൽദോസ് കുന്നപ്പിള്ളി മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി. സത്യാഗ്രഹത്തിനു പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു കോതമംഗലം MLA ആന്റണി ജോൺ സംസാരിച്ചു.
തുടർന്നു സമരത്തിനു പിന്തുണ അർപ്പിച്ചു കൊണ്ടു മുൻ വനിതാ കമീഷൻ മെമ്പർ Dr ലിസ്സി ജോസ് , വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡന്റ് EK സേവ്യർ, നഗരസഭ വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ, പല്ലാരിമംഗലം പ്രഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, കവളങ്ങാട് പ്രഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ, കീരംപാറ പ്രഞ്ചായത്ത് പ്രസിഡന്റ് VC ചാക്കോ, പിണ്ടിമന പ്രഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, പല്ലാരിമംഗലം പ്രഞ്ചായത്ത് വൈസ് പ്രസിഡന്റ് OE അബ്ബാസ് , കീരംപാറ പ്രഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബാ ജോർജ്, നഗരസഭ കൗൺസിലർമാരായ ഭാനുമതി രാജു, ബിൻസി സിജു, കീരംപാറ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് മാമച്ചൻ ജോസഫ്, മെമ്പർ ലിസ്സി ജോളി, എന്നീ ജനപ്രതിനിധികളും, മാർത്തമറിയം കത്തീഡ്രൽ വലിയ പള്ളി വികാരി ഫാ. കുര്യാക്കോസ് ചാത്തനാട്ട്, ജോർജ് എടപ്പാറ തുടങ്ങിയവർ സംസാരിച്ചു. മതമൈത്രി സമിതി സെക്രട്ടറി അഡ്വ. രാജേഷ് രാജൻ കൃതജ്ഞത രേഖപ്പെടുത്തി ജനു 4ലെ സമര പരിപാടികൾ അവസാനിപ്പിക്കുകയുണ്ടായി. ജനുവരി 5 നാളെ മുവാറ്റുപുഴ നഗരസഭ ചെയർമാൻ എൽദോസ് പി.പി ഉത്ഘാടനം ചെയ്യും.
NEWS
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട് നാന്തോട് ശക്തിപുരം ഭാഗത്തുള്ള വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 2ഓടെ ജോബി ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ജോബി ദാസിന്റെതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. മരണകാരണം വ്യക്തമല്ല. ഭാര്യ: അശ്വതി. മക്കള്‍:അദ്വൈധ്, അശ്വിത്.
CRIME
നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച്
കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ
കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23)
യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി
വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ
കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന്
നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2020
ൽ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് ഇയാളും കൂട്ടാളികളും
മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച
കേസിലും, 2022 ൽ വാഴക്കുളം മഞ്ഞള്ളൂർ ഭാഗത്തുള്ള ബാറിലെ
ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ
ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും
ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിർമ്മല
കോളേജിന് മുമ്പിൽ വച്ച് വിദ്യാർത്ഥിനികളായ നമിതയേയും, മറ്റൊരു
ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിൽ നമിത കൊല്ലപ്പെട്ടു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന്
മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി
മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ്
വരികെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണിക്യഷ്ണൻ, സി.പി.
ഒമാരായ ബേസിൽ സ്ക്കറിയ, സേതു കുമാർ, കെ.എം.നൗഷാദ്
എന്നിവരാണ് അറസ്റ്റ് ചെയ്ത് വിയ്യൂർക്ക് മാറ്റിയത്. ഓപ്പറേഷൻ
ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 89 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു. 68 പേരെ നാട് കടത്തി.
NEWS
എം. എ. കോളേജിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ ബയോസയൻസ് വിഭാഗത്തിലേക്ക് ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറിയുടെ കാര്യാലയത്തിൽ ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 day ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS11 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു