NEWS
മലയോരജനതയുടെ മനം കവര്‍ന്നും, നെയ്ത്തുതൊഴിലാളികളുടെ സ്നേഹ പ്രകടനം ഏറ്റുവാങ്ങിയും ആന്റണി ജോൺ.

കവളങ്ങാട് : കോതമംഗലം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വ്യാഴാഴ്ച മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന കവളങ്ങാട് പഞ്ചായത്തില്‍ പര്യടനം നടത്തി. രാവിലെ 8.30ന് പുത്തന്‍കുരിശില്‍ നിന്നാരംഭിച്ച പര്യടനം തലക്കോട്, നേര്യമംഗലം, നീണ്ടപാറ, കരിമണല്‍, ചെമ്പന്‍കുഴി ചുറ്റി ആവോലിച്ചാലില്‍ സമാപിച്ചു. ഗ്രാമ പ്രദേശങ്ങളിൽ ചെല്ലുന്നയിടങ്ങളിൽ എല്ലാം തന്നെ ആവേശകരമായ സ്വികരണമാണ് ആന്റണിക്ക് ലഭിക്കുന്നതും. കുട്ടികൾ മുതൽ വയോധികർ വരെ സ്നേഹ വാത്സല്യത്തോടെയാണ് ആന്റണിയെ സ്വികരിച്ചത്. തെരഞ്ഞെടുപ്പു പര്യടനവുമായി കവളങ്ങാട് പഞ്ചായത്ത് 10 വാർഡിലെ, നീണ്ടപാറ, കരിമണൽ ഭാഗത്തു എത്തിച്ചേർന്നപ്പോൾ നെയ്ത്ത് തെഴിലാളികൾ കുട്ട നൽകിയാണ് ആന്റണിയെ സ്വികരിച്ചത്. ജനപ്രതിനിധികൾ,എൽ ഡി എഫ് പ്രവർത്തകരും പങ്കെടുത്തു.
ഉച്ചകഴിഞ്ഞ് ഊന്നുകല്‍, കവളങ്ങാട്, നെല്ലിമറ്റം, പരീക്കണ്ണി, തേന്‍കോട് പ്രദേശങ്ങളിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും കയറി വോട്ടഭ്യര്‍ത്ഥിച്ചു. നേര്യമംഗലത്ത് രാധാ നാരായണന്‍ നടത്തുന്ന തട്ടുകടയിലെത്തിയപ്പോള്‍ പരിചയ മുഖം മുന്നില്‍ നില്‍ക്കുന്നത് കണ്ട് സന്തോഷത്തോടെ ആന്റണിയുടെ അടുത്തെത്തി. വോട്ട് മാത്രമല്ല എല്ലാവിധ അനുഗ്രഹവും ഉണ്ടാകുമെന്നും പറഞ്ഞു. തൊട്ടടുത്ത ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥിനി ആര്യനന്ദക്കും ആന്റണിയെ കണ്ടപ്പോള്‍ ഏറെ സന്തോഷം. കൂടെയുണ്ടായിരുന്ന അനിത, ലിന്‍സ എന്നിവരും ആന്റണിയോടൊപ്പം നിന്ന് ഫോട്ടോയെടുത്തു. പിന്നീട് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ നേര്യമംഗലം ആശുപത്രിയിലെത്തിയപ്പോള്‍ രോഗികളും ആശുപത്രി അധികൃതരും ആന്റണിയോടൊപ്പം കൂടി. ആശുപത്രിയുടെ വികസനത്തിന് ആന്റണി ജോണ്‍ എംഎല്‍എയുടെ പങ്കിനെക്കുറിച്ച് പറഞ്ഞും രോഗികളും വാചാലരായി.
ഓട്ടോ ഡ്രൈവര്‍മാര്‍, സ്‌കൂള്‍ കുട്ടികള്‍, ചായക്കടകള്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയവരോടൊക്കെ കുശലംപറഞ്ഞും വോട്ടഭ്യര്‍ത്ഥിച്ചും നേര്യമംഗലം സെന്റ് ജോസഫ് പള്ളിമുറ്റത്തെത്തി. പളളിയിലെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിശ്വാസികള്‍ പൊതിഞ്ഞു. ഉച്ചകഴിഞ്ഞ് നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലെത്തിയ ആന്റണിയെ ജീവനക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് വന്‍ സ്വീകരണമാണ് നല്‍കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം കൃഷിത്തോട്ടത്തിലുണ്ടായ വികസന പ്രവര്‍ത്തനങ്ങള്‍ പറഞ്ഞും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ച് മടങ്ങി. സിപിഐഎം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, കെ ഇ ജോയി, കെ പി വിജയന്‍, പി ടി ബെന്നി, പി എം ശിവന്‍, ഷിബു പടപ്പറമ്പത്ത്, ജോയി പി മാത്യു, എം എസ് പൗലോസ്, ടി എച്ച് നൗഷാദ്, എന്‍ എം അലിയാര്‍ തുടങ്ങിയവര്‍ സ്്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.
NEWS
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട് നാന്തോട് ശക്തിപുരം ഭാഗത്തുള്ള വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 2ഓടെ ജോബി ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ജോബി ദാസിന്റെതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. മരണകാരണം വ്യക്തമല്ല. ഭാര്യ: അശ്വതി. മക്കള്‍:അദ്വൈധ്, അശ്വിത്.
CRIME
നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച്
കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ
കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23)
യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി
വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ
കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന്
നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2020
ൽ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് ഇയാളും കൂട്ടാളികളും
മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച
കേസിലും, 2022 ൽ വാഴക്കുളം മഞ്ഞള്ളൂർ ഭാഗത്തുള്ള ബാറിലെ
ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ
ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും
ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിർമ്മല
കോളേജിന് മുമ്പിൽ വച്ച് വിദ്യാർത്ഥിനികളായ നമിതയേയും, മറ്റൊരു
ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിൽ നമിത കൊല്ലപ്പെട്ടു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന്
മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി
മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ്
വരികെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണിക്യഷ്ണൻ, സി.പി.
ഒമാരായ ബേസിൽ സ്ക്കറിയ, സേതു കുമാർ, കെ.എം.നൗഷാദ്
എന്നിവരാണ് അറസ്റ്റ് ചെയ്ത് വിയ്യൂർക്ക് മാറ്റിയത്. ഓപ്പറേഷൻ
ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 89 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു. 68 പേരെ നാട് കടത്തി.
NEWS
എം. എ. കോളേജിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ ബയോസയൻസ് വിഭാഗത്തിലേക്ക് ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറിയുടെ കാര്യാലയത്തിൽ ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS6 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME2 days ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS11 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു