EDITORS CHOICE
ചരിത്രത്തിലേക്ക് നടന്ന് കയറി മന്ത്രി കെ രാധാകൃഷ്ണൻ; അറാക്കപ്പിലേക്ക് തിരികെയില്ലെന്ന് കുടുബങ്ങൾ, മറ്റൊരു കുടിൽ ഭൂസമരത്തിന് ഇടമലയാർ സാക്ഷിയാകുമോ.

കോതമംഗലം : പുറം ലോകവുമായി ഒറ്റപ്പെട്ടു കിടക്കുന്ന തൃശൂർ ജില്ലയിലെ അതിരപ്പിള്ളി പഞ്ചായത്തിലെ അരേക്കാപ്പ് പട്ടികവർഗ കോളനിയിലേയ്ക്കു ഒരു മന്ത്രി എത്തുന്നു. അതും ചരിത്രത്തിലാദ്യമായി. യാത്രാദുരിതത്തിന് പരിഹാരം കാണുവാനും ഇവിടുത്തെ ആദിവാസി കുടുംബങ്ങളുടെ വിവരങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിനും വേണ്ടിയാണ് മന്ത്രി കെ രാധാകൃഷ്ണനും സംഘവും ദുർഘട കാനന പാത താണ്ടി മണിക്കൂറുകൾ സഞ്ചരിച്ച് ആരെക്കാപ്പ് കോളനിയിൽ എത്തിയത്. കോളനിയിലേയ്ക്ക് എത്തിച്ചേരാനുള്ള റോഡ് പണി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് പട്ടിക വിഭാഗ വികസനകാര്യ മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കോളനിയിലേയ്ക്ക് നേരിട്ടെത്തിയാണ് മന്ത്രി കോളനിവാസികൾക്ക്ഈ ഉറപ്പ് നൽകിയത് എന്നത് ഏറെ ശ്രെദ്ദേയം.തൃശൂർ ജില്ലാ കലക്ടർ ഹരിത വി കുമാറും, ചാലക്കുടി എം എൽ എ സനിഷ് കുമാർ ജോസ്ഫ്ഉം, മലയാറ്റൂർ ഡി എഫ് ഒ രവികുമാർ മീണയും മന്ത്രിയോടൊപ്പം കോളനിയിലെത്തിയിരുന്നു.
പുറംലോകവുമായി ഒറ്റപ്പെട്ട് കിടക്കുന്ന അരേക്കാപ്പ് കോളനിയിലേയ്ക്ക് റോഡ് നിർമ്മിക്കാൻ അടുത്തിടെ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് മന്ത്രിയും കലക്ടറും സ്ഥലം സന്ദർശിച്ചത്. ഇടമലയാറിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു രണ്ട് ബോട്ടിലായി സംഘം പുറപ്പെട്ടത്. ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ്, മലയാറ്റൂർ ഡി എഫ് ഒ രവികുമാർ മീണ തുടങ്ങിയവർ മന്ത്രിക്കും കലക്ടർക്കുമൊപ്പമുണ്ടായിരുന്നു.11 മണിയോടെ അരക്കപ്പിൽ എത്തിച്ചേർന്ന മന്ത്രി സംഘത്തെ ആദിവാസികൾ ഊഷ്മളമായ സ്വികരണം നൽകി വരവേറ്റു.ഉച്ച ഭക്ഷണമായി കഴിക്കാൻ കപ്പയും മീൻ കറിയും നൽകി .ഇവരുടെ പരാതികൾ എല്ലാം കേട്ട മന്ത്രിയും സംഘവും സർക്കാരിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയിതു. മണ്ണിൽ പൊന്ന് വിളയുന്ന ഭൂമി എന്നാണ് മന്ത്രി സംഘം പറഞ്ഞത്.ഇവരുടെ കാർഷിക മേഖലയും മന്ത്രി സംഘം സന്ദര്ശിച്ചു.
അതിരപ്പിള്ളി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ മലക്കപ്പാറയിൽ നിന്ന് നാല് കിലോമീറ്റർ അകലെയായി ഉൾക്കാട്ടിലാണ് 43 കുടുംബങ്ങൾ താമസിച്ചുവരുന്ന അരേക്കാപ്പ് കോളനി . വനാവകാശ നിയമമനുസരിച്ച് ലഭിച്ച 148 ഏക്കർ ഭൂമിയിലെ കൃഷിയും ഇടമലയാർ അണക്കെട്ടിൽ നിന്നുള്ള മത്സ്യബന്ധനവുമാണ് ഇവരുടെ ഉപജീവനമാർഗം. മലക്കപ്പാറയിൽ നിന്ന് അരേക്കാപ്പിലേക്ക് റോഡ് നിർമിക്കാൻ 20 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ആരെക്കാപ്പിൽ നിന്ന് തിരികെ 5 മണിയോട് കൂടി മന്ത്രി സംഘം ഇടമലയാറിൽ എത്തി.
ഉരുൾ പൊട്ടൽ ഭീഷണി നേരിടുന്നതിനെ തുടർന്ന് ആരെക്കപ്പ് ആദിവാസി കുടിയിലെ 12 ഓളം കുടുംബങ്ങൾ ആരെക്കാപ്പിൽ നിന്ന് ഏതാനും മാസങ്ങൾക്ക് മുന്നേ പാലായനം ചെയ്ത് ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുകയാണ്. ഇവരുമായി ഇടമലയാർ ഐ ബി യിൽ മന്ത്രി ചർച്ച ചെയ്തത്.
അടിസ്ഥാന പ്രശ്നങ്ങളിൽ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അറാക്കാപ്പ് ആദിവാസി കുടുംബങ്ങളുടെ കദനകഥ പുറംലോകമറിഞ്ഞത് ഉരുവിട്ടു സമരം ചെയ്യുന്ന 12 കുടുംബങ്ങളിലൂടെയാണ്. ജൂലൈ ആറാം തീയതി സ്വന്തം കിടപ്പാടം ഉപേക്ഷിച്ച് ഇറങ്ങിപ്പോന്ന ആളുകളിലൂടെയാണ് അറാക്കാപ്പിലെ ദുരിതകഥ പുറംലോകം അറിഞ്ഞത്. അറാക്കാപ്പിലെ ആദിവാസി കുടുംബങ്ങളുടെ കഥകൾ നിയമസഭയിൽ ഉൾപ്പെടെ ചർച്ചയ്ക്ക് വന്നപ്പോഴാണ് മന്ത്രിതലത്തിൽ ഇതിന് നടപടികൾ ഉണ്ടാകുന്നത്. ഉരുവിട്ട് ഇറങ്ങിവന്ന് ആദിവാസി കുടുംബങ്ങളുമായി പലവട്ടം ഉന്നത അധികാരികൾ ചർച്ച നടത്തിയപ്പോഴും എല്ലാം പരാജയമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആണ് വെള്ളിയാഴ്ച മന്ത്രിയും ജില്ലാ കളക്ടറും, ഡി എഫ്. ഓ യും ഉൾപ്പെടെ ഉന്നതതല സംഘം നേരിട്ട് അറാക്കാപ്പ് സന്ദർശിച്ചത്.
ഇടമലയാറിൽ എത്തിയ മന്ത്രിയും സംഘവും ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളുടെ പ്രതിനിധികളുമായി ചർച്ച ചെയ്തു. അറാക്കാപ്പിന്റെ പ്രധാന പ്രശ്നമായ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തിയിട്ടാണ് താൻ വരുന്നതെന്ന് പലവട്ടം ആവർത്തിച്ചു പറഞ്ഞിട്ടും, ആദിവാസി മേഖലയിൽ സർക്കാരിന്റെ കരുതലിന്റെ വ്യക്തമായ ഉറപ്പു കൊടുത്തിട്ടും അനുകൂലമായ ഒരു നിലപാട് സമര നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ചർച്ച മുഴുമിപ്പിക്കാൻ ആകാതെ ഇറങ്ങി പോക്കായിരുന്നു ഫലം. ഇനിയൊരു തിരിച്ചുപോക്ക് അറാക്കാപ്പിലേക്ക് ഇല്ല എന്ന് സമര നേതാക്കൾ വീണ്ടും ഉറപ്പിച്ചു പറഞ്ഞു.
46 കുട്ടികളുടെ വിദ്യാഭ്യാസം മുടക്കി ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾ ചരിത്രത്തോട് ചെയ്യുന്ന ഏറ്റവും വലിയ നെറികേട് ആണെന്ന് മന്ത്രി വീണ്ടും അവരെ ഓർമ്മിപ്പിച്ചു. നിങ്ങൾ തിരിച്ചു ആരെക്കപ്പിലേക്ക് മടങ്ങണം എന്ന് ആവർത്തിച്ച് മന്ത്രി പറഞ്ഞിട്ടും ഇവർ കൂട്ടാക്കിയില്ല.കുട്ടികളുടെ വിദ്യാഭ്യാസം മുടക്കി തങ്ങൾ ഇവിടെ തുടരില്ല എന്ന് ആദിവാസി നേതാക്കളും പറയുമ്പോഴും, തിരികെ അരക്കാപ്പിലേക്ക് ഇല്ല എന്നതിൽ ഉറച്ചു നിൽക്കുന്നു . സമരം ചെയ്യുന്ന കുടുംബങ്ങൾ ഇനിയെങ്ങോട്ട് എന്നുള്ളതാണ് അടുത്ത ചോദ്യം? അതിൽ ഇതുവരെയും ഉത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല? മറ്റൊരു കുടിൽ ഭൂസമരത്തിനും കേരളം സാക്ഷി ആകുമോ ? ഇനിയുള്ള നാളുകൾ സംഘർഷഭരിതമാകുമോ എന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്.
EDITORS CHOICE
പ്രകൃതിസംരക്ഷണ സന്ദേശവുമായി സൈക്കിളിൽ കോതമംഗലം സ്വദേശി താണ്ടിയത് 450ൽ പരം കിലോമീറ്റർ

കോതമംഗലം :കാടിനെയും, കാട്ടാറുകളെയും, ജൈവ സമ്പത്തിനെയും സംരക്ഷിക്കണമെന്ന സന്ദേശവുമായി 47 കാരന്റെ ഒറ്റയാൾ സൈക്കിൾ സവാരി. അതും ഇന്ത്യയുടെ തെക്കേ മുനമ്പായ ധനുഷ്കോടിയിലേക്ക്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ക്ലാർക്ക്, ചെങ്കര മഞ്ഞുമ്മേക്കുടിയിൽ ജീവ തോമസാണ് ഓണനാളിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി 450 ൽ പരം കിലോമീറ്റർ താണ്ടി ധനുഷ്കോടിയിലെത്തിയത്. ഒരു ദിവസം ശരാശരി 150ൽ പരം കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മൂന്നു ദിവസം കൊണ്ട് ജീവ പ്രേതനഗരിയിലെത്തി തന്റെ യാത്ര പൂർത്തീകരിച്ചത്.
ഇടവക പള്ളിയായ ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ് – അനിയാ വലിയ പള്ളിയിലും, കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വഴിപാടുകൾ നടത്തിയാണ് അടിമാലി, രാജാക്കാട്, പൂപ്പാറ, തേനി, മധുര വഴി യാത്ര പുറപ്പെട്ടത്.തിരിച്ചും സൈക്കിളിൽ തന്നെയായിരുന്നു മടക്കവും.കാടും മലകളും, വിസ്തൃതമായ കൃഷിയിടങ്ങളും,പാമ്പൻ പാലവും, ഭാരതം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞന്റെയും, ഏറ്റവും നല്ല പ്രഥമ പൗരന്റെയും ജന്മ സ്ഥലവും, നോക്കത്ത ദൂരത്തെക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന സാഗരതീരവും, റോഡിന്റെ ഇരുവശങ്ങളിലും വെള്ള നിറത്തിൽ പരന്നു കിടക്കുന്ന ഉപ്പുപാടങ്ങളും എല്ലാം കണ്ടപ്പോൾ ഒറ്റക്കുള്ള ഈ സൈക്കിൾ യാത്ര പുതിയ അനുഭൂതിയാണ് തന്നിൽ ഉണ്ടാക്കിയതെന്ന് ജീവ പറഞ്ഞു.തന്റെ കുട്ടിക്കാലം മുതൽ ഇതുവരെയുള്ള അനുഭവങ്ങളും,തന്റെ ചെറുപ്രായത്തിൽ തന്നെ വിട്ടുപിരിഞ്ഞുപോയ (മരണപ്പെട്ട) പിതാവിനോടൊന്നിച്ചുള്ള സുന്ദര നിമിഷങ്ങളും,ഓർമകളുമെല്ലാം ഓരോന്നായി തന്റെ മനസ്സിൽ തെളിഞ്ഞുവന്നതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തി.
ഇന്ത്യയെ അടുത്തറിയാനുള്ള തന്റെ സ്വപ്നയാത്രക്കുള്ള തയ്യാറെടുപ്പിലാണ് ജീവ. കോതമംഗലത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെ എൽ എം ആക്സിവ ബ്രാഞ്ച് മാനേജർ മെറിൻ ജീവയാണ് ഭാര്യ.ദീർഘദൂര സൈക്കിൾ യാത്രികരായ ജയ്മി, ജെറിൻ എന്നിവർ മക്കളാണ്.
EDITORS CHOICE
അലങ്കാര പൂവുകളിൽ തെളിഞ്ഞത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുഖചിത്രം

വിവിധമീഡിയങ്ങളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ തൊണ്ണൂറാമത്തെ മീഡിയമാണ് ഡ്രൈ ഫ്ലവര്‍. സഹായികളായി സുരേഷിന്‍റെ മകന്‍ ഇന്ദ്ര ജിത്തും, സുഹൃത്തുക്കളായ രാകേഷ് പള്ളത്ത് , ഷാഫി കൂരിക്കുഴി ഫെബി മതിലകം ക്യാമാറാമാൻ സിംബാദ് എന്നിവരും ഉണ്ടായിരുന്നു.
EDITORS CHOICE
സന്യസ്ഥ വൈദീക പദവിയിൽ ഫാ.ഗീവർഗീസ് വട്ടേക്കാട്ട്; ആദ്യ വിശുദ്ധ ബലിയർപ്പണം കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച.

- ഷാനു പൗലോസ്
കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. ഞായറാഴ്ച രാവിലെ 8 മണിക്കാണ് വി.കുർബ്ബാന.
ശ്രേഷ്ഠ കാതോലിക്ക ഡോ.ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അനുമതിയോടെ, കോതമംഗലം മേഖലാധിപൻ ഏലിയാസ് മോര്‍ യൂലീയോസ് മെത്രാപ്പോലീത്തയാണ് കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് കഴിഞ്ഞ തിങ്കളാഴ്ച ഡീക്കൻ ടോണി കോരയെ കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തിയത്.
ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഫാ.ടോണി ഐ.റ്റി മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് പൗരോഹിത്യ വഴി തിരഞ്ഞെടുത്തത്. മൂവാറ്റുപുഴ പിറമാടം ദയറാധിപൻ മോർ ദിവന്നാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയോടൊപ്പം ദയറായിൽ താമസിച്ചാണ് ആത്മീയ ശുശ്രൂഷ രംഗത്തേക്ക് ഫാ.ടോണി കോര പ്രവേശിച്ചത്. ബാംഗ്ലൂർ യു.റ്റി.സിയിൽ നിന്നാണ് ദൈവശാസ്ത്രത്തിൽ ബി.ഡി കരസ്ഥമാക്കിയത്.
MJSSA ഭാരവാഹിയും, സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ വട്ടേക്കാട് ഡി.കോരയുടെയും, അധ്യാപികയായിരുന്ന പി.കെ ഏലിയാമ്മയുടെയും മകനാണ് ഫാ.ടോണി കോര. ഇടയത്വ ശുശ്രൂഷക്കായി തിരഞ്ഞടുക്കപ്പെട്ട ഫാ.ടോണി കോരക്ക് കോതമംഗലം വാർത്തയുടെ ആശംസകൾ.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS6 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS14 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
CRIME2 days ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു