Connect with us

Hi, what are you looking for?

NEWS

വാടകയുടെ കാര്യത്തിൽ  ഹൗസിംഗ് ബോര്‍ഡിന് പിടിവാശി;  കോതമംഗലം റവന്യുടവർ ആളൊഴിഞ്ഞ് മാറാലകെട്ടി നശിക്കുന്നു

കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ  ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു.
ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില മന്ദിരത്തിന്‍റെ ഏറിയ പങ്കും കാലിയായി കിടക്കുകയാണ്.കോതമംഗലത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളും മുമ്പ് ഇവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്.നഗരത്തിൽ ഹൈറേഞ്ച് ബസ്സ്റ്റാൻ്റിന് ചേർന്ന്  മിനി സിവില്‍ സ്റ്റേഷന്‍ വന്നതോടെ ഓഫിസുകളെല്ലാം അവിടേക്ക് മാറ്റി.ഇതോടെയാണ് ഹൗസിംഗ് ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള റവന്യുടവറില്‍ നിന്ന്  ആളൊഴിഞ്ഞത്.ഒരു കാലത്ത് താലൂക്കിന്‍റെ ഭരണസിരാകേന്ദ്രമായിരുന്ന മന്ദിരത്തില്‍ ഇപ്പോള്‍  ഏതാനും വ്യാപാരികളും സംരംഭകരും മാത്രമാണുള്ളത്.സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന കാരണത്താലാണ് കച്ചവടക്കാരും മറ്റ് സംരംഭകരും ഇവിടെ സ്ഥാപനങ്ങള്‍ തുടങ്ങിയത്.അന്ന് വന്‍തിരക്കും ഉണ്ടായിരുന്നു.
പിന്നീട് സര്‍ക്കാര്‍ ഓഫിസുകള്‍ ഒഴിഞ്ഞതോടെ ഈ സ്ഥാപനങ്ങളുടെ അവസ്ഥയും അധോഗതിയായി.വരുമാനം ഗണ്യമായി കുറഞ്ഞ്പ്പോഴും ഹൗസിംഗ് ബോര്‍ഡ് വാടകനിരക്കില്‍ മാറ്റംവരുത്താനും തയ്യാറായില്ല.വാടകക്കാര്‍ പല തവണ സമീപിച്ചെങ്കിലും ഹൗസിംഗ് ബോര്‍ഡ് ഇളവ് നല്‍കില്ലെന്ന പിടിവാശിയില്‍ തന്നെ തുടരുകയാണ്.വരുമാനമില്ലാതായെങ്കിലും സ്ഥാപനം തുടങ്ങിപോയി എന്ന കാരണത്താല്‍മാത്രമാണ് പലരും ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നത്.2000 ത്തില്‍ ആണ് റവന്യുടവര്‍ സ്ഥാപിതമായത്.സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്ന് ഹൗസിംഗ് ബോർഡ് വാടക ഈടാക്കിയിരുന്നു.ഇക്കാരണത്താലാണ് റവന്യു വകുപ്പിന് കീഴില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിച്ച് ഓഫിസുകള്‍ മാറ്റിയത്.ഇവിടെ വാടകയില്ലാതെയാണ് ഓഫിസുകള്‍ക്ക് പ്രവര്‍ത്തിക്കുന്നത്.റവന്യുടവറില്‍ ഇരുപതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലൂള്ള ഓഫിസ് സൗകര്യമാണ് വെറുതെ കിടക്കുന്നത്. ഓഫിസുകള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത റവന്യുടവര്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനത്തിന് അനുയോജ്യമല്ല.
സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ഏറെ അനുയോജ്യം.വിവിധ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പലരും ഹൗസിംഗ് ബോര്‍ഡിനെ സമീപിക്കുന്നുണ്ടെങ്കിലും ഹൗസിംഗ് ബോര്‍ഡുമായി ധാരണയിലെത്താന്‍ കഴിയുന്നില്ല.ഉയര്‍ന്ന വാടകനിരക്കാണ് സംരംഭകരെ അകറ്റുന്നത്.വന്‍ നഷ്ടം നേരിട്ടിട്ടും വിട്ടുവീഴ്ചക്ക് ഹൗസിംഗ് ബോര്‍ഡ് തയ്യാറാകത്തത് വിചിത്രമാണ്.വാടകയിനത്തില്‍ ലഭിക്കേണ്ട ലക്ഷകണക്കിന് രൂപയാണ് വര്‍ഷംതോറും ഹൗസിംഗ് ബോര്‍ഡ് നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നത്.സമീപകാലത്ത് എംഎല്‍എ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പരിസരം മോടിപിടിപ്പിച്ചിരുന്നു.എന്നാൽ കാലാകാലങ്ങളിൽ ആവശ്യമായ മെയിൻറനൻസ് നടത്തുന്നില്ലെന്ന ആക്ഷേപവും ഉണ്ട്.
വാടകയിലും മറ്റ് വ്യവസ്ഥകളിലും ഇളവ് വരുത്തി സംരംഭകരെ ആകര്‍ഷിക്കാനുള്ള നടപടിയാണ് സര്‍ക്കാരില്‍ നിന്നും ഹൗസിംഗ് ബോര്‍ഡില്‍ നിന്നും ഉണ്ടാകേണ്ടത്.റവന്യുടവര്‍ സജീവമായാല്‍ നിരവധി പേര്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാകും.മന്ത്രിമാരെയടക്കം നേരില്‍കണ്ട് ആവശ്യം ഉന്നയിച്ചിട്ടും അനുകൂല തീരുമാനമുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

You May Also Like

NEWS

കോതമംഗലം: മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ചേലാട് തോമ്പ്രയിൽ ടി.യു. കുരുവിള അന്തരിച്ചു 90 വയസായിരുന്നു. മേയ് 12ന് ആണ് ശ്വസതടസം അടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കുരുവിളയെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍...

NEWS

മൂവാറ്റുപുഴ: തമിഴ്‌നാട്ടില്‍നിന്നും വീട്ടുജോലിക്കെത്തിച്ച ഏഴുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ തെളിവുകളുടെ ആഭാവത്തില്‍ കോടതി വെറുതെവിട്ടു. ഒന്നാം പ്രതി സിന്ധു നായര്‍, ഭര്‍ത്താവ് അഡ്വ. ജോസ് കുര്യന്‍, കുട്ടിയെ ജോലിക്കെത്തിച്ച ഏജന്റ് നാഗപ്പന്‍...

News

കോതമംഗലം: കേരളത്തിലെ പ്രമുഖ ഫര്‍ണിച്ചര്‍ വ്യവസായ-വ്യാപാര കേന്ദ്രങ്ങളിലൊന്നായ നെല്ലിക്കുഴിയെ ഫര്‍ണിച്ചര്‍ ഹബ്ബായി ഉയര്‍ത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല. സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഫര്‍ണിച്ചര്‍ ഹബ്ബ് നെല്ലിക്കുഴിയില്‍ സ്ഥാപിക്കുമെന്ന് അവകാശവാദമുണ്ടായിരുന്നെങ്കിലും ചില യോഗങ്ങള്‍ വിളിച്ചുചേര്‍ത്തതൊഴിച്ചാല്‍...

NEWS

പോത്താനിക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പോത്താനിക്കാട് യൂണിറ്റിന്റെ 2025 – 26 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും, ഭരണണമിതി തെരഞ്ഞെടുപ്പും, യൂണിറ്റ് ഡയറക്ടറി പ്രകാശനവും നടന്നു. ജില്ലാ ട്രഷറര്‍ സി.എസ്. അജ്മല്‍...

NEWS

കോതമംഗലം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ് ബ്യുറോ അംഗവുമായ പിണറായി വിജയനെതിരെയുള്ള രാഷ്ട്രീയ പ്രേരിതമായ ഇഡി റെയിഡില്‍ പ്രതിഷേധിച്ച് സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റി നെല്ലിമറ്റത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സിപിഐഎം...

CRIME

കോതമംഗലം: കോതമംഗലത്ത് കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജനീഷ് എം.എസfന്റെ നേതൃത്വത്തില്‍ നെല്ലിക്കുഴിയില്‍ നടത്തിയ പരിശോധനയില്‍ 1.093 കിലോ ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശികളായ സെയ്ന്‍...

NEWS

കോതമംഗലം: കോതമംഗലം തങ്കളം ബൈപ്പാസ് ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ സംവിധാനം വരുന്നു. ട്രാഫിക് പോലീസിന്റെ ശുപാര്‍ശ കണക്കിലെടുത്താണ് സിഗ്‌നല്‍ലൈറ്റ് സ്ഥാപിക്കാന്‍ നടപടിയായത്. രണ്ടുവര്‍ഷംമുമ്പ് ആരംഭിച്ച നടപടിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. കോതമംഗലം-പെരുമ്പാവൂര്‍ റോഡും തങ്കളം-കോഴിപ്പിള്ളി...

CRIME

മൂവാറ്റുപുഴ: മാറാടി മഞ്ചേരിപ്പടിയില്‍ തനിച്ച് താമസിക്കുന്ന കിടപ്പുരോഗിയായ വയോധികയുടെ ആഭരണങ്ങൾ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. തമിഴ്‌നാട് മധുര സ്വദേശിനി സുധ ശങ്കർ (38), ദിണ്ടുഗൽ സ്വദേശിനി ലക്ഷ്‌മി (46) എന്നിവരെയാണ് മൂവാറ്റുപുഴ...

CRIME

മൂവാറ്റുപുഴ: യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. വാളകം കുന്നക്കാല്‍ സ്വദേശി കാവിക്കുന്നേല്‍ ബേസില്‍ സാജു (27) വിനെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് സഹകരണ ബാങ്കിന്റെ മള്‍ട്ടി സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് ബാബു പോളിനെതിരെ മാനനഷ്ടക്കേസുമായി സിപിഎം നേതാവ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഷാജി മുഹമ്മദാണ്...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ ഭരണമാറ്റം ഓള്‍ഡ് ആലുവ- മൂന്നാര്‍ രാജപാതയുടെ ശാപമോക്ഷത്തിന് അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ ഇടമലക്കുടിയിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള മലയോര ജനത. രാജഭരണകാലം മുതല്‍ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡില്‍ വനംവകുപ്പ് ബാരിക്കേഡ് സ്ഥാപിച്ച് നിയന്ത്രണം...

CHUTTUVATTOM

കോതമംഗലം:  കൃഷിയിടത്തിലേക്ക് പതിവായി എത്തുന്ന കാട്ടാനക്കൂട്ടത്തെ തടയാൻ കഴിയാതെ ഒടുവിൽ സ്വന്തം വാഴകൾ തന്നെ വെട്ടിമാറ്റിയിരിക്കുകയാണ് കോതമംഗലത്തെ ഒരു കർഷകൻ. കോട്ടപ്പടി, കൂവക്കണ്ടം സ്വദേശി മാവറ മനോജാണ് വാഴ തിന്നാനെത്തുന്ന കാട്ടാനക്കൂട്ടം കൊക്കോ കൃഷി...

error: Content is protected !!