EDITORS CHOICE
പരാജയമറിയാതെ, അജയ്യനായി വിജയത്തിന്റെ റെക്കോർഡ് കൊടി പാറിച്ച് എ.ജി

കോതമംഗലം : കോതമംഗലം നഗരസഭാ ഭരണം യു ഡി എഫിന് നഷ്ട്ടമായെങ്കിലും പരാജയം ഇതുവരെ രുചിച്ചറിയാത്ത കോൺഗ്രസുകാരനായ പൊതുപ്രവർത്തകനുണ്ട് കോതമംഗലത്ത്. കോതമംഗലം മുനിസിപ്പാലിറ്റിയിൽ ശക്തമായ മത്സരം നടന്ന വാർഡായിരുന്നു പത്തൊമ്പതാം വാർഡ്.കഴിഞ്ഞ മുൻസിപ്പൽ കൗൺസിലിലെ വൈസ് ചെയർമാനും, പരാജയം ഇതുവരെ അറിയാതെ വിജയങ്ങൾ മാത്രം സ്വന്തമാക്കിയ എ ജി ജോർജാണ് യുഡിഎഫിനു വേണ്ടി കൈപ്പത്തി ചിഹ്നത്തിൽ പത്തൊൻപതാം വാർഡിൽ മാറ്റുരച്ചു വിജയിച്ചത്. അതും ചെങ്കോട്ടയിൽ തന്നെ . കഴിഞ്ഞ പത്തു വർഷമായി എൽ ഡി എഫ് ഭരിച്ചിരുന്ന വാർഡ് ആണ് 19 ആം വാർഡ്. കരുത്തനായ എതിരാളിയെ തളക്കാൻ ഇടതുമുന്നണി ഏൽപ്പിച്ചിരുന്നതാകട്ടെ ഊർജസ്വലതയും, ചുറുചുറുക്കും കൈമുതലായുള്ള നിധിൻ കുര്യൻ എന്ന യുവ പുതുമുഖത്തിനെയായിരുന്നു. തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ തോൽവി അറിയാതെ വീണ്ടും ചെങ്കോട്ടയിൽ വിജയക്കൊടി പാറിച് എ. ജി അജയ്യനായി ജയിച്ചു കയറി.
എ ജി ജോർജിനു വ്യാപകമായ ഹൃദയബന്ധമാണു കോതമംഗലം മണ്ഡലത്തില് ള്ളത്. മുൻസിപ്പാലിറ്റി തുടങ്ങിയ 1988 മുതൽ വിവിധ വാർഡുകളെ പ്രതിനിധീകരിച്ച് ജയിച്ച പാരമ്പര്യവും എജി ജോർജിനുണ്ട്.അതും എൽ ഡി എഫ് ന് മുൻ തൂക്കമുള്ള വാർഡുകളിൽ. 2000ൽ മത്സര രംഗത്ത് നിന്ന് പിന്മാറിയെന്ന് നോട്ടീസ് അടിച്ചു വിതരണം ചെയ്തിട്ടും ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ച പാരമ്പര്യവും എ ജിക്ക് സ്വന്തം. കെ എസ് യുഎന്നാ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത് വന്ന എ. ജി ജോർജ്, യുത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആയിരിക്കെയാണ് കന്നി അങ്കത്തിനിറങ്ങിയത്. 1988ൽ തന്റെ 35 ആം വയസിൽ ആയിരുന്നു അത് .വിളയാൽ, മാതിരപ്പിള്ളി ഉൾപ്പെടുന്ന എൽ ഡി എഫ് കോട്ടയായ 6ആം വാർഡിൽ നിന്ന് കന്നി അങ്കത്തിൽ തന്നെ ജയിച്ചു കയറി. 1995ൽ വിജയിച്ചു നഗര പിതാവുമായി.1992 മുതൽ മാതിരപ്പിള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആയി തുടരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ 7ആം വട്ടമാണ് അദ്ദേഹം വിജയിച്ചു കയറിയത്.അതും ഓരോ തവണയും വ്യത്യസ്തമായ വാർഡുകൾ.
മത്സരിച്ചു ജയിച്ചു കയറിയാ മിക്ക വാർഡുകളുംഎൽ ഡി എഫിൽ നിന്ന് പിടിച്ചെടുത്തതും. തുടർച്ചയായി മത്സരിക്കുവാനുള്ള സാഹചര്യം, തന്റെ കൂടെയുള്ള പ്രവർത്തകരുടെയും, പൊതു ജനങ്ങളുടെയും സ്നേഹ വാത്സല്യങ്ങളും, അവര് തരുന്ന ആവേശവും ആണെന്ന് അദ്ദേഹം പറയുന്നു. എന്ന് തന്റെ കൂടെ ആളില്ലാതെ വരുന്നുവോ അന്ന് താൻ പിന്മാറുമെന്നും തോൽവി അറിയാത്ത ഈ ജനനേതാവ് വ്യക്തമാക്കുന്നു. കോതമംഗലം ചെറിയ പള്ളി സംരക്ഷണ സമിതി ചെയർമാനായും, എം. എ. കോളേജ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ ഒക്കെ പ്രവർത്തിച്ചു വരികയാണ് ഇദ്ദേഹം .
EDITORS CHOICE
പ്രകൃതിസംരക്ഷണ സന്ദേശവുമായി സൈക്കിളിൽ കോതമംഗലം സ്വദേശി താണ്ടിയത് 450ൽ പരം കിലോമീറ്റർ

കോതമംഗലം :കാടിനെയും, കാട്ടാറുകളെയും, ജൈവ സമ്പത്തിനെയും സംരക്ഷിക്കണമെന്ന സന്ദേശവുമായി 47 കാരന്റെ ഒറ്റയാൾ സൈക്കിൾ സവാരി. അതും ഇന്ത്യയുടെ തെക്കേ മുനമ്പായ ധനുഷ്കോടിയിലേക്ക്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ക്ലാർക്ക്, ചെങ്കര മഞ്ഞുമ്മേക്കുടിയിൽ ജീവ തോമസാണ് ഓണനാളിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി 450 ൽ പരം കിലോമീറ്റർ താണ്ടി ധനുഷ്കോടിയിലെത്തിയത്. ഒരു ദിവസം ശരാശരി 150ൽ പരം കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മൂന്നു ദിവസം കൊണ്ട് ജീവ പ്രേതനഗരിയിലെത്തി തന്റെ യാത്ര പൂർത്തീകരിച്ചത്.
ഇടവക പള്ളിയായ ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ് – അനിയാ വലിയ പള്ളിയിലും, കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വഴിപാടുകൾ നടത്തിയാണ് അടിമാലി, രാജാക്കാട്, പൂപ്പാറ, തേനി, മധുര വഴി യാത്ര പുറപ്പെട്ടത്.തിരിച്ചും സൈക്കിളിൽ തന്നെയായിരുന്നു മടക്കവും.കാടും മലകളും, വിസ്തൃതമായ കൃഷിയിടങ്ങളും,പാമ്പൻ പാലവും, ഭാരതം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞന്റെയും, ഏറ്റവും നല്ല പ്രഥമ പൗരന്റെയും ജന്മ സ്ഥലവും, നോക്കത്ത ദൂരത്തെക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന സാഗരതീരവും, റോഡിന്റെ ഇരുവശങ്ങളിലും വെള്ള നിറത്തിൽ പരന്നു കിടക്കുന്ന ഉപ്പുപാടങ്ങളും എല്ലാം കണ്ടപ്പോൾ ഒറ്റക്കുള്ള ഈ സൈക്കിൾ യാത്ര പുതിയ അനുഭൂതിയാണ് തന്നിൽ ഉണ്ടാക്കിയതെന്ന് ജീവ പറഞ്ഞു.തന്റെ കുട്ടിക്കാലം മുതൽ ഇതുവരെയുള്ള അനുഭവങ്ങളും,തന്റെ ചെറുപ്രായത്തിൽ തന്നെ വിട്ടുപിരിഞ്ഞുപോയ (മരണപ്പെട്ട) പിതാവിനോടൊന്നിച്ചുള്ള സുന്ദര നിമിഷങ്ങളും,ഓർമകളുമെല്ലാം ഓരോന്നായി തന്റെ മനസ്സിൽ തെളിഞ്ഞുവന്നതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തി.
ഇന്ത്യയെ അടുത്തറിയാനുള്ള തന്റെ സ്വപ്നയാത്രക്കുള്ള തയ്യാറെടുപ്പിലാണ് ജീവ. കോതമംഗലത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെ എൽ എം ആക്സിവ ബ്രാഞ്ച് മാനേജർ മെറിൻ ജീവയാണ് ഭാര്യ.ദീർഘദൂര സൈക്കിൾ യാത്രികരായ ജയ്മി, ജെറിൻ എന്നിവർ മക്കളാണ്.
EDITORS CHOICE
അലങ്കാര പൂവുകളിൽ തെളിഞ്ഞത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുഖചിത്രം

വിവിധമീഡിയങ്ങളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ തൊണ്ണൂറാമത്തെ മീഡിയമാണ് ഡ്രൈ ഫ്ലവര്‍. സഹായികളായി സുരേഷിന്‍റെ മകന്‍ ഇന്ദ്ര ജിത്തും, സുഹൃത്തുക്കളായ രാകേഷ് പള്ളത്ത് , ഷാഫി കൂരിക്കുഴി ഫെബി മതിലകം ക്യാമാറാമാൻ സിംബാദ് എന്നിവരും ഉണ്ടായിരുന്നു.
EDITORS CHOICE
സന്യസ്ഥ വൈദീക പദവിയിൽ ഫാ.ഗീവർഗീസ് വട്ടേക്കാട്ട്; ആദ്യ വിശുദ്ധ ബലിയർപ്പണം കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച.

- ഷാനു പൗലോസ്
കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. ഞായറാഴ്ച രാവിലെ 8 മണിക്കാണ് വി.കുർബ്ബാന.
ശ്രേഷ്ഠ കാതോലിക്ക ഡോ.ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അനുമതിയോടെ, കോതമംഗലം മേഖലാധിപൻ ഏലിയാസ് മോര്‍ യൂലീയോസ് മെത്രാപ്പോലീത്തയാണ് കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് കഴിഞ്ഞ തിങ്കളാഴ്ച ഡീക്കൻ ടോണി കോരയെ കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തിയത്.
ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഫാ.ടോണി ഐ.റ്റി മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് പൗരോഹിത്യ വഴി തിരഞ്ഞെടുത്തത്. മൂവാറ്റുപുഴ പിറമാടം ദയറാധിപൻ മോർ ദിവന്നാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയോടൊപ്പം ദയറായിൽ താമസിച്ചാണ് ആത്മീയ ശുശ്രൂഷ രംഗത്തേക്ക് ഫാ.ടോണി കോര പ്രവേശിച്ചത്. ബാംഗ്ലൂർ യു.റ്റി.സിയിൽ നിന്നാണ് ദൈവശാസ്ത്രത്തിൽ ബി.ഡി കരസ്ഥമാക്കിയത്.
MJSSA ഭാരവാഹിയും, സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ വട്ടേക്കാട് ഡി.കോരയുടെയും, അധ്യാപികയായിരുന്ന പി.കെ ഏലിയാമ്മയുടെയും മകനാണ് ഫാ.ടോണി കോര. ഇടയത്വ ശുശ്രൂഷക്കായി തിരഞ്ഞടുക്കപ്പെട്ട ഫാ.ടോണി കോരക്ക് കോതമംഗലം വാർത്തയുടെ ആശംസകൾ.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
CRIME20 hours ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS7 days ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു
-
NEWS5 days ago
ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു