Connect with us

Hi, what are you looking for?

NEWS

ഡോ.എബ്രഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്തായ്ക്ക് കന്തീലാ ശുശ്രൂഷ നടത്തി

കോതമംഗലം: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും അങ്കമാലി മേഖലാധിപനുമായ ഡോ. എബ്രാഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്തായ്ക്ക് വി.കന്തീല ശുശ്രൂഷ നടത്തി. 1982ൽ അദ്ദേഹം മേല്പട്ടസ്ഥാനം സ്ഥാനം സ്വീകരിച്ച കോതമംഗലം മാർതോമ ചെറിയ പള്ളിയിലായിരുന്നു ഭക്തിനിർഭരമായ വി. കന്തീല ശുശ്രൂഷ. കന്തീല എന്ന വാക്കിനു തിരി (candles ) എന്നാണർത്ഥം. അഞ്ചു തിരികൾ ഉപയോഗിച്ചുള്ള ശുശ്രൂഷ ആകയാൽ ആ പേര് ലഭിച്ചു. സാമാന്യമായ അർത്ഥത്തിൽ കന്തീല ശുശ്രൂഷ വിപുലീകരിക്കപെട്ട തൈലാഭിഷേക കൂദാശയാണ്. പാപമോചനത്തിനും രോഗശാന്തിയ്ക്കുമായും ഇത് നടത്തപ്പെടുന്നു. ഇതു അന്ത്യകൂദാശ അല്ല. സുറിയാനി പാരമ്പര്യത്തിൽ അന്ത്യകൂദാശ എന്ന ഒരു കൂദാശയും ഇല്ല.

 

ഏകദേശം ഒന്നര ഇടങ്ങഴി ഗോതമ്പുപൊടി കുഴച്ചുവയ്ക്കണം. കുഴച്ച മാവ് ഒരു കുഴിവുള്ള പ്ലേറ്റിൽ മുക്കാൽ ഇഞ്ച് കനത്തിൽ നിരത്തി ആ പാത്രത്തിന്റെ ആകൃതിയിൽ വരുത്തണം. അഞ്ചു തിരികൾ വേണം. ഒരു ഇഞ്ച് നീളമുള്ള ഈർക്കിൽ കമ്പിൽ പഞ്ഞി ചുറ്റി മുൻപ് പറഞ്ഞ പാത്രത്തിൽ കുരിശാകൃതിയിൽ കുത്തി വയ്ക്കണം. പാത്രത്തിൽ ഒഴിക്കുവാനായി സൈത്തെണയും കരുതണം. ഒരു ഉയർന്ന പ്ലാറ്റ്ഫോം ക്രമീകരിക്കണം. അതിൽ ഒരു മേശ ക്രമീകരിക്കുകയും മേശയിൽ ഈ പാത്രവും അതിന്റെ മുൻപിൽ ഒരു കുരിശും ഇരു വശങ്ങളിലും ഓരോ മെഴുകുതിരിയും മറ്റൊരു ഭാഗത്ത് ഏവൻഗേലിയോൻ പുസ്തകവും ക്രമീകരിക്കണം. രോഗി മേശയുടെ വടക്കുവശത് ഇരിക്കുകയോ കിടക്കുകയോ ചെയ്യാം.

 

അഞ്ചു ശുശ്രൂഷകൾ ഉണ്ട്. ഒന്നാം ശുശ്രൂഷ ആരംഭിക്കുമ്പോൾ പ്രധാന കാർമികൻ സൈത്തെണ പാത്രത്തിൽ ഒഴിക്കുന്നു. ഏറ്റവും കിഴക്കുവശത്തുള്ള തിരി കത്തിക്കുന്നു. പ്രാർത്ഥനകളുടെ അവസാനത്തിൽ ത്രിത്വനാമത്തിൽ റൂശ്മ ചെയ്തുകൊണ്ട് രോഗിയുടെ നെറ്റിയിൽ കുരിശു വരയ്ക്കുന്നു. ഹൂത്തോമോ ചൊല്ലി ഒന്നാം ശുശ്രൂഷ അവസാനിപ്പിക്കുന്നു. രണ്ടാം ശുശ്രൂഷ ആരംഭിക്കുമ്പോൾ മദ്ധ്യഭാഗത്തെ തിരി കത്തിക്കുന്നു. പ്രാർത്ഥനകളുടെ അവസാനത്തിൽ ത്രിത്വനാമത്തിൽ റൂശ്മ ചെയ്തുകൊണ്ട് രോഗിയുടെ നെറ്റിയിലും നെഞ്ചിലും കുരിശു വരയ്ക്കുന്നു. മൂന്നാം ശുശ്രൂഷ ആരംഭിക്കുമ്പോൾ പടിഞ്ഞാറേ തിരി കത്തിക്കുന്നു. പ്രാർത്ഥനകളുടെ അവസാനത്തിൽ ത്രിത്വനാമത്തിൽ റൂശ്മ ചെയ്തുകൊണ്ട് രോഗിയുടെ നെറ്റിയിലും നെഞ്ചിലും കാൽമുട്ടുകളിലും കുരിശു വരയ്ക്കുന്നു. നാലാം ശുശ്രൂഷ ആരംഭിക്കുമ്പോൾ വടക്ക് വശത്തെ തിരി കത്തിക്കുന്നു. പ്രാർത്ഥനകളുടെ അവസാനത്തിൽ ത്രിത്വനാമത്തിൽ റൂശ്മ ചെയ്തുകൊണ്ട് നെറ്റിയിലും നെഞ്ചിലും കാൽമുട്ടുകളിലും കൈവെള്ളകളിലും കുരിശു വരയ്ക്കുന്നു. അഞ്ചാം ശുശ്രൂഷ ആരംഭിക്കുമ്പോൾ തെക്കേ തിരി കത്തിക്കുന്നു. പ്രാർത്ഥനകളുടെ അവസാനത്തിൽ ത്രിത്വനാമത്തിൽ റൂശ്മ ചെയ്തുകൊണ്ട് നെറ്റിയിലും നെഞ്ചിലും കാൽമുട്ടുകളിലും കൈവെള്ളകളിലും കുരിശു വരയ്ക്കുന്നു.

 

അത് കഴിഞ്ഞു ചെവികൾ കണ്ണുകൾ ആദിയായ സ്ഥലങ്ങളിലും കുരിശു വരയ്ക്കുന്നു. പിന്നീട് എല്ലാ സഹകാർമികരും രോഗിയുടെ തലയ്ക്കൽ വന്നു നിൽക്കണം. ഒരാൾ ഏവൻഗേലിയോനും കുരിശും രോഗിയുടെ തലയ്ക്കൽ പിടിക്കണം. പട്ടക്കാർ തങ്ങളുടെ വലതുകൈ രോഗിയുടെ തലയ്ക്കൽ പിടിക്കുന്നു; പ്രധാനകാർമികൻ ഹൂത്തോമോ പ്രാർഥന നടത്തുന്നു; അതിനു ശേഷം വിശ്വാസപ്രമാണവും ദൈവമാതാവിന്റെയും പരിശുദ്ധന്മാരുടെയും കുക്കലിയോനും ചൊല്ലി ശുശ്രൂഷ അവസാനിപ്പിക്കുന്നു . ശുശ്രൂഷയുടെ അവസാനം അധികം വന്ന സൈത്ത് പട്ടക്കാർ പരസ്പരം പൂശുകയും പിന്നീട് ജനങ്ങളെ പൂശുകയും ചെയ്യുന്നു. മലങ്കര മെത്രാപ്പോലീത്ത ഡോ. ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. കോതമംഗലം മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ്,പരിശുദ്ധ സഭയുടെ സുന്നഹദോസ് സെക്രട്ടറി തോമസ് മോസ് തീമോത്തിയോസ്, യൂഹാനോൻ മോർ മിലിത്തിയോസ്, കുര്യാക്കോസ് മോർ ദിയസ്കോറോസ്, മാത്യൂസ് മോർ ഈവാനിയോസ്, കുര്യാക്കോസ് മോർ തെയോഫിലോസ്, മാത്യൂസ് മോർ തേവോദ്യോസിയോസ്, മാത്യൂസ് മോർ അപ്രേം, സഖറിയാ മോർ പോളിക്കാർപ്പോസ് , മാത്യൂസ് മോർ അന്തിമോസ് , മർക്കോസ് മോർ ക്രിസോസ്റ്റമോസ് , യാകോബ് മോർ അന്തോണിയോസ്, കുര്യാക്കോസ് മോർ ക്ലീമീസ്, ഗീവർഗീസ് മോർ സ്തേഫാനോസ് , ഏലിയാസ് മോർ അത്താനാസിയോസ്, തോമസ് മോർ അലക്സന്ത്രയോസ്, മാത്യൂസ് മോർ തീമോത്തിയോസ് എന്നിവർ സഹകാർമ്മികരായി, കോറെപ്പിസ്കോപ്പാമാർ, റമ്പാൻമാർ, വൈദീകൾ, സിസ്റ്റേഴ്സ് ആയിരക്കണക്കിന് വിശ്വാസികൾ എന്നിവർ സംബന്ധിച്ചു. മാർതോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ഫാ. ജോസ് തച്ചേത്ത് കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ,സലിം ചെറിയാൻ മാലിൽ, ബേബി പാറേക്കര,എബി ചേലാട്ട്, ബിനോയി മണ്ണൻചേരിൽ, ഡോ. റോയി മാലിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി

You May Also Like

NEWS

  കോതമംഗലം : പാതി വിലക്ക് ലാപ്ടോപ് ലഭിക്കും എന്ന വാഗ്ദാനത്തിൽ കുടുങ്ങി പണം നഷ്ടമായ വിദ്യാർത്ഥികൾക്ക് അടിയന്തിരമായിപണം തിരികെ ലഭിക്കാൻ നടപടി വേണമെന്ന് മുസ്ലിംലീഗ് നിയോജക മണ്ഢലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു....

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ജനവാസ മേഖലയായ കൂരികുളത്ത് ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിയിടങ്ങൾ നശിപ്പിച്ചു.  കൂരികുളം സ്വദേശി എർത്തടത്തിൽ തോമസ്, ഞവണാംകുഴി ജോസ്, ബേബി എന്നിവരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. വാഴ, തെങ്ങ്,...

NEWS

കുട്ടമ്പുഴ: എറണാകുളം കുട്ടമ്പുഴ പഞ്ചായത്തിലെ ഉറിയം പെട്ടി വാരിയം കുടികളി താമസിച്ചുകൊണ്ടിരുന്ന 70 ഓളം ആദിവാസി കുടുംബങ്ങൾ വന്യജീവി ആക്രമണത്തെ ഭയന്ന് പന്തപ്ര കോളനിയിൽ വന്ന താമസിക്കുകയാണ് .ഏകദേശം നാല് വർഷത്തോളമായി ടാർപോളിൻ...

NEWS

കോതമംഗലം : സിപിഎം ഉൾപ്പെടെയുള്ള ഇടതു പാർട്ടികളുടെ ഭരണം കുടുംബ നേട്ടത്തിനായി ഉപയോഗിക്കുന്നു. മുഹമ്മദ്‌ ഷിയാസ് (DCC പ്രസിഡന്റ്‌) കുടുംബ നേട്ടത്തിനും, സ്വജനപക്ഷപാതത്തിനും, പാർട്ടി നേതാക്കൾക്ക് പണം സമ്പാദിക്കാനും മാത്രമായി ഇടതുഭരണം മാറി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതം അതിർത്തി പുനർനിർണ്ണയം, ദേശീയ വന്യജീവി ബോർഡ് തീരുമാനം എടുക്കാതെ വീണ്ടും മാറ്റി. തട്ടേക്കാട് പക്ഷിസങ്കേതത്തിൻറ്റെ അതിർത്തി പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് സ്ഥല പരിശോധനക്കായി കേന്ദ്രവന്യജീവി ബോർഡ് അംഗം...

NEWS

കോതമംഗലം : ബോധി കലാസാംസ്കാരിക സംഘടന ബോധി ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ മൾട്ടി മീഡിയ ഹാളിൽ വച്ച് നടന്ന ദിനാഘോഷം ആന്റണി ജോൺ എം...

NEWS

കോതമംഗലം: മാമലക്കണ്ടത്ത് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലേക്കും വീടിനോട് ചേര്‍ന്ന ചായക്കടയിലേക്കും ജീപ്പിടിച്ച് കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി. ഒരാള്‍ക്ക് പരിക്കേറ്റു. മാമലക്കണ്ടത്ത് അച്ചൂസ് ചായക്കട നടത്തുന്ന ചാമപ്പാറ ഭാഗത്ത്...

NEWS

കോതമംഗലം: അംഗൻവാടി വർക്കേഴ്സ് & ഹെൽപേഴ്സ് അസോസിയേഷൻ ICDS പ്രൊജക്റ്റ്‌ കോതമംഗലം അഡിഷണൽ സമ്മേളനം  ആന്റണി ജോൺ MLA ഉത്ഘാടനം ചെയ്തു.സ്റ്റേറ്റിലെ ഏറ്റവും മികച്ച അംഗൻവാടി ടീച്ചർ ആയി തിരഞ്ഞെടുത്ത രാധിക പി....

NEWS

കോതമംഗലം: വടാട്ടുപാറയില്‍ ഒളിമ്പ്യന്‍ അനില്‍ഡാ തോമസിന്റെ വളര്‍ത്തുനായയെ പുലിയെന്നു സംശയിക്കുന്ന ജീവി കടിച്ചു കൊന്നു. വടാട്ടുപാറ പലവന്‍പടി ചിറ്റയം തോമസിന്റെ വീട്ടിലെ വളര്‍ത്തുനായാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്. മുറ്റത്തിന് സമീപം ചങ്ങലയില്‍ കെട്ടിയിട്ട...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി മാമലകണ്ടം ഗവ ഹൈ സ്കൂൾ ജംഗ്ഷനിൽ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. മണ്ഡലത്തെ പ്രകാശ പൂരിതമാക്കുവാൻ വേണ്ടി...

NEWS

കോതമംഗലം :- വടാട്ടുപാറയിൽ ഒളിമ്പ്യൻ അനിൽഡാ തോമസിൻ്റെ വളർത്തുനായയെ പുലിയെന്നു സംശയിക്കുന്ന ജീവി കടിച്ചു കൊന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. വടാട്ടുപാറ, പലവൻപടി, ചിറ്റയം തോമസിൻ്റെ വീട്ടിലെ വളർത്തുനായ യാണ് പുലിയുടെ ആക്രമണത്തിൽ...

CRIME

മുവാറ്റുപുഴ: പായിപ്ര ഭാഗത്തെ മൊബൈൽ ടവർ നിർമാണകമ്പനിയിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ യുവാവ്‌ അറസ്റ്റിൽ. മുളവൂർ പെരുമറ്റം കുളുമാരി ഭാഗത്ത് വാടകക്ക് താമസിക്കുന്ന തൊടുപുഴ വേങ്ങല്ലൂർ...

error: Content is protected !!