Connect with us

Hi, what are you looking for?

NEWS

നേര്യമംഗലം വനമേഖലയിലെ ദേശീയപാതയുടെ വീതി: സംയുക്ത പരിശോധനയിൽ നിന്നും വനപാലകർ വിട്ടു നിന്നു

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിലെ വിവാദ ഭാഗങ്ങളിൽ കളക്ടറുടെ നിർദ്ദേശപ്രകാരം റവന്യൂ സംഘം പരിശോധന നടത്തി.നേര്യമംഗലം പാലം മുതൽ വാളറ വരെയുള്ള 14 അര കിലോമീറ്റർ ദൂരത്തിലാണ് തിങ്കളാഴ്ച പ്രാഥമിക പരിശോധന റവന്യൂ സംഘം നടത്തിയത്.ദേവികുളം താലൂക്ക് സർവേയർ പ്രതാപ്കുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും അടിമാലി പഞ്ചായത്ത് ഉദ്യോഗസ്ഥർ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും സർവ്വേ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.റവന്യൂ സംഘത്തോടൊപ്പം പരിശോധനയ്ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരോടും എത്തുവാൻ കളക്ടർ നിർദ്ദേശം നൽകിയിരുന്നെങ്കിലും തിങ്കളാഴ്ച നടന്ന പരിശോധനയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ല. ഈ മേഖലയിലെ റോഡുമായി ബന്ധപ്പെട്ട റവന്യൂ ഭൂമിയുടെ സ്കെച്ചുകൾ റവന്യൂ സംഘം കൊണ്ടുവന്നിരുന്നു. അടിമാലി വില്ലേജിൽ ഉൾപ്പെട്ട ബ്ലോക്ക് നമ്പർ നാല്, അഞ്ച് എന്നിവയിൽ ഉൾപ്പെട്ട 56 മുതൽ 87 വരെയുള്ള സർവ്വേ നമ്പറുകളിൽ ഉൾപ്പെട്ടതാണ് നേര്യമേഖലയിലെ ദേശീയപാത’ തിങ്കളാഴ്ച നടന്ന പ്രാഥമിക പരിശോധനയിൽ റോഡിന് കുറഞ്ഞത് 30 മീറ്ററും പല ഭാഗങ്ങളിലും അതിൽ അധികവും വീതിയുള്ളതായി റവന്യൂ സംഘം കൊണ്ടുവന്ന പഴയ രേഖകളിൽ നിന്നും വ്യക്തമാക്കുന്നുണ്ട്.

ഇത് സംബന്ധിച്ച് സംയുക്ത പരിശോധനയ്ക്കാണ് കളക്ടർ ഉത്തരവിട്ടിരുന്നത്. വരും ദിവസങ്ങളിൽ പ്രത്യേക സർവ്വേ സംഘത്തെ നിയോഗിച്ച് പൂർണ്ണമായ തോതിൽ അളന്ന് റോഡിൻറെ ഭൂമി തിട്ടപ്പെടുത്തുമെന്നും റവന്യൂ സംഘം പറഞ്ഞു. ഇതുവരെയുണ്ടായിരുന്ന സങ്കീർണ്ണതകൾക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മെയ് 28ന് റോഡിൻറ വീതി സംബന്ധിച്ച് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവു പ്രകാരം നേര്യമംഗലം പാലം മുതൽ ഉള്ള വനമേഖലയിലൂടെ പോകുന്ന ദേശീയപാതയ്ക്ക് 100 അടിയോളം വീതി ഉള്ളതായി കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭാഗത്ത് വനം വകുപ്പിന് യാതൊരു അവകാശവും ഇല്ലെന്ന കാര്യവും കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവിനെതിരെ വനം വകുപ്പ് സുപ്രീംകോടതിയിൽ അപ്പീൽ നൽകുവാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്. ഇതിനെ തടയിടുവാനായി ഹൈവേ സംരക്ഷണ സമിതി ഭാരവാഹികളും ജില്ലയിലെ ഭരണമുന്നണി നേതാക്കളും തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വകുപ്പ് മന്ത്രിമാരെ നേരിൽ കണ്ട് നിവേദനം നൽകിയിട്ടുണ്ട്.വനം വകുപ്പിനോട് തൽക്കാലം സുപ്രീംകോടതിയിൽ അപ്പീൽ നൽകേണ്ടതില്ല എന്നാണ് സർക്കാർ
നിർദ്ദേശം നൽകിയതായി ഹൈവേ സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.

റോഡ് വികസനത്തിന്റെ ഭാഗമായി വീതി കൂട്ടാൻ ഒരുങ്ങിയ ഘട്ടങ്ങളിൽ എല്ലാം വനം വകുപ്പ് തടസ്സവാദം ഉന്നയിച്ച് രംഗത്ത് വരാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. എല്ലാ ഘട്ടങ്ങളിലും വൻ ജനകീയ പ്രക്ഷോഭത്തിലൂടെയാണ്
റോഡിൻറെ നവീകരണ പ്രവർത്തനങ്ങൾ ഈ മേഖലയിൽ നടത്തിയിരുന്നത്.
കൊച്ചി – ധനുഷ്കോടി ദേശീയപാതയുടെ ഏറ്റവും പുതിയ നവീകരണ പ്രവർത്തനങ്ങൾക്കായി 928 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൻറെ പണികൾ ദേശീയ പാതയുടെ പല ഭാഗങ്ങളിലും പുരോഗമിക്കുകയാണ്. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ എതിർപ്പ് മൂലം വനമേഖലയിലെ ദേശീയ പാതയുടെ വികസനം സാധ്യമാകുന്നില്ല.ഇതിനെതിരെ കഴിഞ്ഞ മാസം ഉണ്ടായ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത സർവ്വേ നടത്തുവാൻ ജില്ലാ കളക്ടർ റവന്യൂ വനംവകുപ്പ് മേധാവികൾക്ക് നിർദേശം നൽകിയത്.ഇതിൽ നിന്നാണ് തിങ്കളാഴ്ച വനം വകുപ്പ് മാറിനിന്നത്.എന്നാൽ തിങ്കളാഴ്ച നടന്ന സംയുക്ത പരിശോധനയിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് പ്രതികരിക്കുവാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായില്ല.

You May Also Like

NEWS

പ്രതിഭാ സംഗമവും പഠനോപകരണ വിതരവും നടത്തി   കോതമംഗലം: കുട്ടമ്പുഴ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും, കുട്ടുമ്പുഴ പഞ്ചായത്ത് പതിനൊന്നാം വാർഡ് എഡിഎസ് ഉും സംയുക്തമായി നടപ്പാക്കിയ പ്രതിഭാ സംഗമവും പഠനോപകരണ...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടിയില്‍ ജനവാസ മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെയെത്തിയ കാട്ടാനക്കൂട്ടം കൃഷികള്‍ നശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെ മുട്ടത്തുപാറ സ്വദേശി പ്രിന്‍സിന്റെ വീടിന്റെ സമീപമെത്തിയ കാട്ടാനക്കൂട്ടം വീടിന്റെ പോര്‍ച്ചിലേക്ക് വാഴ മറിച്ചിടുകയായിരുന്നു. തുടര്‍ന്ന് പറമ്പിലേക്ക് പോയ...

CHUTTUVATTOM

കോതമംഗലം: കുട്ടംപുഴ പുഴയിൽ ഒരുമാസം മുമ്പ് നഷ്ടപ്പെട്ട നാലര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ ലഭിച്ചു. കോതമംഗലത്ത് വച്ച് മന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് മാല കൈമാറിയത്.അതിരപ്പിള്ളി സ്വദേശി ഷാജി എം.ജി യാണ്...

NEWS

കോതമംഗലം: വനാതിർത്തി മേഖലകളിൽ ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കോതമംഗലം പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിൽ ഇന്നലെ ചേർന്ന യോഗത്തിൽ, എല്ലാ വിഷയങ്ങളും വിശദമായി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി...

NEWS

കൊച്ചി: മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന്‍ സലിം കുമാര്‍ വിടവാങ്ങി. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ...

CHUTTUVATTOM

കോതമംഗലം: നഗരത്തിൽ തെരുവ് വിളക്കുകൾ പ്രവർത്തന രഹിതമായതിൽ കോതമംഗലം താലൂക്ക് പൗരസമിതി ഗാന്ധി സ്ക്വയറിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. മാസങ്ങളായി കോതമംഗലം നഗരം കൂരിരിട്ടിലാണ്. മഴക്കാലവും സ്കൂൾ -കോളേജ്കളും തുറന്നത്തോടെ കാൽനടയാത്രക്കാർ വളരെകൂടുതലായിട്ടും...

CHUTTUVATTOM

കോതമംഗലം: കോതമംഗലം പോലീസിന് കുപ്രസിദ്ധ ക്രിമിനൽ അര്‍ജുന്‍ ആയങ്കിയുടെ ഫെയ്സ്ബുക്ക് ഭീഷണി.വിവിധ ക്രമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി ഉള്‍പ്പടെയുള്ള അഞ്ചംഗ സംഘത്തെ കഴിഞ്ഞ മാസം മൂന്നിന് പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ നിന്ന് കോതമംഗലം...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

NEWS

കോതമംഗലം: കടവൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. സ്കൂൾ വളപ്പിൽ ഹെഡ്മിസ്ട്രസ് രശ്മി എൻ.കെ യും കുട്ടികളും ചേർന്ന് ഫലവൃക്ഷത്തൈ നട്ടു. വിദ്യാർത്ഥികൾ പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു.സ്കൂൾ ഹെഡ്മിസ്ട്രസ്...

NEWS

കോതമംഗലം: നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളേജ് അലുംനിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ നൽകി. കോളേജ് അലുംനിയുടെ 2025 – 26 വർഷത്തെ പദ്ധതികളുടെ ഭാഗമായാണ് ടൗൺ യുപി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ചടങ്ങിൽ...

NEWS

കോതമംഗലം: വീടിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. മുളവൂർ സ്വദേശി ജെൻസീർ (38) ആണ് മരിച്ചത്. കോതമംഗലം മാതിരപ്പിള്ളിക്ക് സമീപമാണ് അപകടം. മാതിരപ്പിള്ളിയിലുള്ള ഒരു വീടിൻ്റെ അറ്റകുറ്റപ്പണികൾക്ക് വേണ്ടി എത്തിയതായിരുന്നു ജെൻസീർ.മൃതദേഹം...

CHUTTUVATTOM

കോതമംഗലം: മഴക്കാല ദുരന്ത സാധ്യതകൾ മുൻകൂട്ടി കണ്ട് കോതമംഗലം താലൂക്ക് ദുരന്ത നിവാരണ സമിതിയുടെ യോഗം ചേർന്നു. താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തി....

error: Content is protected !!