Connect with us

Hi, what are you looking for?

NEWS

നേര്യമംഗലം വനമേഖലയിലെ ദേശീയപാതയുടെ വീതി: സംയുക്ത പരിശോധനയിൽ നിന്നും വനപാലകർ വിട്ടു നിന്നു

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിലെ വിവാദ ഭാഗങ്ങളിൽ കളക്ടറുടെ നിർദ്ദേശപ്രകാരം റവന്യൂ സംഘം പരിശോധന നടത്തി.നേര്യമംഗലം പാലം മുതൽ വാളറ വരെയുള്ള 14 അര കിലോമീറ്റർ ദൂരത്തിലാണ് തിങ്കളാഴ്ച പ്രാഥമിക പരിശോധന റവന്യൂ സംഘം നടത്തിയത്.ദേവികുളം താലൂക്ക് സർവേയർ പ്രതാപ്കുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും അടിമാലി പഞ്ചായത്ത് ഉദ്യോഗസ്ഥർ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും സർവ്വേ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.റവന്യൂ സംഘത്തോടൊപ്പം പരിശോധനയ്ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരോടും എത്തുവാൻ കളക്ടർ നിർദ്ദേശം നൽകിയിരുന്നെങ്കിലും തിങ്കളാഴ്ച നടന്ന പരിശോധനയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ല. ഈ മേഖലയിലെ റോഡുമായി ബന്ധപ്പെട്ട റവന്യൂ ഭൂമിയുടെ സ്കെച്ചുകൾ റവന്യൂ സംഘം കൊണ്ടുവന്നിരുന്നു. അടിമാലി വില്ലേജിൽ ഉൾപ്പെട്ട ബ്ലോക്ക് നമ്പർ നാല്, അഞ്ച് എന്നിവയിൽ ഉൾപ്പെട്ട 56 മുതൽ 87 വരെയുള്ള സർവ്വേ നമ്പറുകളിൽ ഉൾപ്പെട്ടതാണ് നേര്യമേഖലയിലെ ദേശീയപാത’ തിങ്കളാഴ്ച നടന്ന പ്രാഥമിക പരിശോധനയിൽ റോഡിന് കുറഞ്ഞത് 30 മീറ്ററും പല ഭാഗങ്ങളിലും അതിൽ അധികവും വീതിയുള്ളതായി റവന്യൂ സംഘം കൊണ്ടുവന്ന പഴയ രേഖകളിൽ നിന്നും വ്യക്തമാക്കുന്നുണ്ട്.

ഇത് സംബന്ധിച്ച് സംയുക്ത പരിശോധനയ്ക്കാണ് കളക്ടർ ഉത്തരവിട്ടിരുന്നത്. വരും ദിവസങ്ങളിൽ പ്രത്യേക സർവ്വേ സംഘത്തെ നിയോഗിച്ച് പൂർണ്ണമായ തോതിൽ അളന്ന് റോഡിൻറെ ഭൂമി തിട്ടപ്പെടുത്തുമെന്നും റവന്യൂ സംഘം പറഞ്ഞു. ഇതുവരെയുണ്ടായിരുന്ന സങ്കീർണ്ണതകൾക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മെയ് 28ന് റോഡിൻറ വീതി സംബന്ധിച്ച് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവു പ്രകാരം നേര്യമംഗലം പാലം മുതൽ ഉള്ള വനമേഖലയിലൂടെ പോകുന്ന ദേശീയപാതയ്ക്ക് 100 അടിയോളം വീതി ഉള്ളതായി കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭാഗത്ത് വനം വകുപ്പിന് യാതൊരു അവകാശവും ഇല്ലെന്ന കാര്യവും കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവിനെതിരെ വനം വകുപ്പ് സുപ്രീംകോടതിയിൽ അപ്പീൽ നൽകുവാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്. ഇതിനെ തടയിടുവാനായി ഹൈവേ സംരക്ഷണ സമിതി ഭാരവാഹികളും ജില്ലയിലെ ഭരണമുന്നണി നേതാക്കളും തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വകുപ്പ് മന്ത്രിമാരെ നേരിൽ കണ്ട് നിവേദനം നൽകിയിട്ടുണ്ട്.വനം വകുപ്പിനോട് തൽക്കാലം സുപ്രീംകോടതിയിൽ അപ്പീൽ നൽകേണ്ടതില്ല എന്നാണ് സർക്കാർ
നിർദ്ദേശം നൽകിയതായി ഹൈവേ സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.

റോഡ് വികസനത്തിന്റെ ഭാഗമായി വീതി കൂട്ടാൻ ഒരുങ്ങിയ ഘട്ടങ്ങളിൽ എല്ലാം വനം വകുപ്പ് തടസ്സവാദം ഉന്നയിച്ച് രംഗത്ത് വരാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. എല്ലാ ഘട്ടങ്ങളിലും വൻ ജനകീയ പ്രക്ഷോഭത്തിലൂടെയാണ്
റോഡിൻറെ നവീകരണ പ്രവർത്തനങ്ങൾ ഈ മേഖലയിൽ നടത്തിയിരുന്നത്.
കൊച്ചി – ധനുഷ്കോടി ദേശീയപാതയുടെ ഏറ്റവും പുതിയ നവീകരണ പ്രവർത്തനങ്ങൾക്കായി 928 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൻറെ പണികൾ ദേശീയ പാതയുടെ പല ഭാഗങ്ങളിലും പുരോഗമിക്കുകയാണ്. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ എതിർപ്പ് മൂലം വനമേഖലയിലെ ദേശീയ പാതയുടെ വികസനം സാധ്യമാകുന്നില്ല.ഇതിനെതിരെ കഴിഞ്ഞ മാസം ഉണ്ടായ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത സർവ്വേ നടത്തുവാൻ ജില്ലാ കളക്ടർ റവന്യൂ വനംവകുപ്പ് മേധാവികൾക്ക് നിർദേശം നൽകിയത്.ഇതിൽ നിന്നാണ് തിങ്കളാഴ്ച വനം വകുപ്പ് മാറിനിന്നത്.എന്നാൽ തിങ്കളാഴ്ച നടന്ന സംയുക്ത പരിശോധനയിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് പ്രതികരിക്കുവാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായില്ല.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്കില്‍ വനാതിര്‍ത്ഥി പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ പട്ടയഭൂമിയില്‍ നില്‍ക്കുന്ന തേക്കുമരങ്ങള്‍ മുറിക്കാന്‍ നിലവില്‍ അനുമതി നല്‍കണമെന്ന് ആര്‍എസ്പി നിയോജകമണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ശല്യങ്ങളുടെ ശല്യം അനുഭവിക്കുന്ന ജനങ്ങളുടെ ജീവനും...

CHUTTUVATTOM

കോതമംഗലം: കെട്ടിട നിര്‍മാണ തൊഴിലാഴി യൂണിയന്‍ (സിഐടിയു) കോതമംഗലം ഏരിയ സമ്മേളനം നടത്തി. ടി.എം മീതിയന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് സി.കെ പരീത് ഉദ്ഘാടനം ചെയ്തു.സിഐടിയു ഏരിയ വൈസ്...

CHUTTUVATTOM

കോതമംഗലം: നാഷണൽ എക്സ് സർവ്വീസ്മെൻ കോ ഓർഡിനേഷൻ കമ്മിറ്റി കാർഗിൽ വിജയ ദിനം ആഘോഷിച്ചു. പാക്കിസ്ഥൻ സൈന്യത്തെ കീഴടക്കി ഇൻന്ത്യൻ സൈന്യം കാർഗിലിൽ 1999 ജൂലൈ 26 ന് വിജയക്കൊടി പാറിച്ചതിൻ്റ വീരസ്‌മരണയാണ്...

CHUTTUVATTOM

കോതമംഗലം: രാസവള വില വര്‍ധനവ് മൂലം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണെന്ന് കര്‍ഷക കോണ്‍ഗ്രസ്. കഴിഞ്ഞ ഒരുവര്‍ഷത്തിനുളളില്‍ മൂന്നു തവണയാണ് രാസവളത്തിന് വില കൂട്ടിയത്. വിവിധ കാരണങ്ങളാല്‍ കര്‍ഷകര്‍ദുരിതത്തിലാണ്. വിലകയറ്റം കൂടി ആയപ്പോള്‍...

CHUTTUVATTOM

കോതമംഗലം: മഴക്കുറവിനെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളില്‍ 12 എണ്ണവും അടച്ചു. മുന്‍കാലങ്ങളില്‍ എല്ലാ വര്‍ഷവും ഈ കാലയളവില്‍ ഡാമിന്റെ 15 ഷട്ടറുകളും തുറന്നിടുന്നതാണ്. എന്നാല്‍ ഈ...

CHUTTUVATTOM

കോതമംഗലം: മഴക്കുറവിനെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളില്‍ 12 എണ്ണവും അടച്ചു. മുന്‍കാലങ്ങളില്‍ എല്ലാ വര്‍ഷവും ഈ കാലയളവില്‍ ഡാമിന്റെ 15 ഷട്ടറുകളും തുറന്നിടുന്നതാണ്. എന്നാല്‍ ഈ...

CHUTTUVATTOM

കോതമംഗലം: സ്വകാര്യ ബസ് മേഖലയില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഫെഡറേഷന്‍ നാളെ കോതമംഗലത്ത് ധര്‍ണ നടത്തും. രാവിലെ 10ന് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശരണ്യ...

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന്റെ ക്രോസ്ബാറില്‍ രാത്രി ബൈക്ക് യാത്രികന്‍ ഇടിച്ച് മരിക്കാനിടയായ സാഹചര്യത്തില്‍ ചെക്ക്‌പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞദിവസം ഇടുക്കി ചുരുളി സ്വദേശി മോന്‍സി ജോര്‍ജാ(49)ണ് ബൈക്കില്‍ യാത്രചെയ്യവേ...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം കാട്ടാട്ടുകുളം മുണ്ടന്‍തൊട്ടിയില്‍ എം.എ രഘു (80) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 12ന് അയ്യങ്കാവിലുള്ള വീട്ടുവളപ്പില്‍. ഭാര്യ: ഓമന കാലാമ്പൂര്‍ പടിഞ്ഞാറെചളയ്ക്കില്‍ കുടുംബാഗമാണ്. മക്കള്‍ : സോമന്‍, ഗീത, ഗിരീഷ്. മരുമക്കള്‍:...

NEWS

കോതമംഗലം: മാതിരപ്പിള്ളി ഉപ്പിടാംകുഴിയില്‍ ശിവന്‍ നായര്‍ (മണി – 80) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2ന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ കാര്‍ത്ത്യായനി. മക്കള്‍: ബീന രാധാകൃഷ്ണന്‍ (മുനിസിപ്പല്‍ മുന്‍ കൗണ്‍സിലര്‍ ), ബിനു...

CHUTTUVATTOM

മൂവാറ്റുപുഴ: എട്ടുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന യുവതിയ്ക്കെതിരായ പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്സോ കോടതി. 2021 ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് ഉരുളൻതണ്ണി സ്വദേശിനിയായ...

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് ചെക്ക്പോസ്റ്റിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടതിൽ അധികൃതരുടെ  അനാസ്ഥയും കാരണമായതായി ആരോപണം. അപകടകരമായ വളവിൽ സ്ഥിതി ചെയ്യുന്ന ചെക്ക്പോസ്റ്റിൽ റിഫ്ലക്ടറുകളോ വാണിംഗ് ലൈറ്റുകളോ സുരക്ഷാ ബോർഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടത്തിന്...

error: Content is protected !!