Connect with us

Hi, what are you looking for?

NEWS

നേര്യമംഗലം വനമേഖലയിലെ ദേശീയപാതയുടെ വീതി: സംയുക്ത പരിശോധനയിൽ നിന്നും വനപാലകർ വിട്ടു നിന്നു

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിലെ വിവാദ ഭാഗങ്ങളിൽ കളക്ടറുടെ നിർദ്ദേശപ്രകാരം റവന്യൂ സംഘം പരിശോധന നടത്തി.നേര്യമംഗലം പാലം മുതൽ വാളറ വരെയുള്ള 14 അര കിലോമീറ്റർ ദൂരത്തിലാണ് തിങ്കളാഴ്ച പ്രാഥമിക പരിശോധന റവന്യൂ സംഘം നടത്തിയത്.ദേവികുളം താലൂക്ക് സർവേയർ പ്രതാപ്കുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും അടിമാലി പഞ്ചായത്ത് ഉദ്യോഗസ്ഥർ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും സർവ്വേ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.റവന്യൂ സംഘത്തോടൊപ്പം പരിശോധനയ്ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരോടും എത്തുവാൻ കളക്ടർ നിർദ്ദേശം നൽകിയിരുന്നെങ്കിലും തിങ്കളാഴ്ച നടന്ന പരിശോധനയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ല. ഈ മേഖലയിലെ റോഡുമായി ബന്ധപ്പെട്ട റവന്യൂ ഭൂമിയുടെ സ്കെച്ചുകൾ റവന്യൂ സംഘം കൊണ്ടുവന്നിരുന്നു. അടിമാലി വില്ലേജിൽ ഉൾപ്പെട്ട ബ്ലോക്ക് നമ്പർ നാല്, അഞ്ച് എന്നിവയിൽ ഉൾപ്പെട്ട 56 മുതൽ 87 വരെയുള്ള സർവ്വേ നമ്പറുകളിൽ ഉൾപ്പെട്ടതാണ് നേര്യമേഖലയിലെ ദേശീയപാത’ തിങ്കളാഴ്ച നടന്ന പ്രാഥമിക പരിശോധനയിൽ റോഡിന് കുറഞ്ഞത് 30 മീറ്ററും പല ഭാഗങ്ങളിലും അതിൽ അധികവും വീതിയുള്ളതായി റവന്യൂ സംഘം കൊണ്ടുവന്ന പഴയ രേഖകളിൽ നിന്നും വ്യക്തമാക്കുന്നുണ്ട്.

ഇത് സംബന്ധിച്ച് സംയുക്ത പരിശോധനയ്ക്കാണ് കളക്ടർ ഉത്തരവിട്ടിരുന്നത്. വരും ദിവസങ്ങളിൽ പ്രത്യേക സർവ്വേ സംഘത്തെ നിയോഗിച്ച് പൂർണ്ണമായ തോതിൽ അളന്ന് റോഡിൻറെ ഭൂമി തിട്ടപ്പെടുത്തുമെന്നും റവന്യൂ സംഘം പറഞ്ഞു. ഇതുവരെയുണ്ടായിരുന്ന സങ്കീർണ്ണതകൾക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മെയ് 28ന് റോഡിൻറ വീതി സംബന്ധിച്ച് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവു പ്രകാരം നേര്യമംഗലം പാലം മുതൽ ഉള്ള വനമേഖലയിലൂടെ പോകുന്ന ദേശീയപാതയ്ക്ക് 100 അടിയോളം വീതി ഉള്ളതായി കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭാഗത്ത് വനം വകുപ്പിന് യാതൊരു അവകാശവും ഇല്ലെന്ന കാര്യവും കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവിനെതിരെ വനം വകുപ്പ് സുപ്രീംകോടതിയിൽ അപ്പീൽ നൽകുവാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്. ഇതിനെ തടയിടുവാനായി ഹൈവേ സംരക്ഷണ സമിതി ഭാരവാഹികളും ജില്ലയിലെ ഭരണമുന്നണി നേതാക്കളും തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വകുപ്പ് മന്ത്രിമാരെ നേരിൽ കണ്ട് നിവേദനം നൽകിയിട്ടുണ്ട്.വനം വകുപ്പിനോട് തൽക്കാലം സുപ്രീംകോടതിയിൽ അപ്പീൽ നൽകേണ്ടതില്ല എന്നാണ് സർക്കാർ
നിർദ്ദേശം നൽകിയതായി ഹൈവേ സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.

റോഡ് വികസനത്തിന്റെ ഭാഗമായി വീതി കൂട്ടാൻ ഒരുങ്ങിയ ഘട്ടങ്ങളിൽ എല്ലാം വനം വകുപ്പ് തടസ്സവാദം ഉന്നയിച്ച് രംഗത്ത് വരാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. എല്ലാ ഘട്ടങ്ങളിലും വൻ ജനകീയ പ്രക്ഷോഭത്തിലൂടെയാണ്
റോഡിൻറെ നവീകരണ പ്രവർത്തനങ്ങൾ ഈ മേഖലയിൽ നടത്തിയിരുന്നത്.
കൊച്ചി – ധനുഷ്കോടി ദേശീയപാതയുടെ ഏറ്റവും പുതിയ നവീകരണ പ്രവർത്തനങ്ങൾക്കായി 928 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൻറെ പണികൾ ദേശീയ പാതയുടെ പല ഭാഗങ്ങളിലും പുരോഗമിക്കുകയാണ്. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ എതിർപ്പ് മൂലം വനമേഖലയിലെ ദേശീയ പാതയുടെ വികസനം സാധ്യമാകുന്നില്ല.ഇതിനെതിരെ കഴിഞ്ഞ മാസം ഉണ്ടായ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത സർവ്വേ നടത്തുവാൻ ജില്ലാ കളക്ടർ റവന്യൂ വനംവകുപ്പ് മേധാവികൾക്ക് നിർദേശം നൽകിയത്.ഇതിൽ നിന്നാണ് തിങ്കളാഴ്ച വനം വകുപ്പ് മാറിനിന്നത്.എന്നാൽ തിങ്കളാഴ്ച നടന്ന സംയുക്ത പരിശോധനയിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് പ്രതികരിക്കുവാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായില്ല.

You May Also Like

NEWS

കോതമംഗലം: നാഷണല്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കോതമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചെറുവട്ടൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജവാന്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ കോ – ഓപ്പറേറ്റീവ് സൊസൈറ്റി...

NEWS

  കോതമംഗലം: കേരള കോണ്‍ഗ്രസ് നേതാവും, മുന്‍ മന്ത്രിയുമായിരുന്നു ടി.യു കുരുവിളയുടെ ഭൗതീക ശരീരം ഔദ്യോഗിക ബഹുമതികളോടെ ചേലാട് സെന്റ്. സ്റ്റീഫന്‍സ് ബസാനിയ വലിയ പള്ളിയില്‍ സംസ്‌കരിച്ചു. രാവിലെ വീട്ടിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം...

NEWS

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിലെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള പതിനാല് കിലോമീറ്റര്‍ ഭാഗം യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഹൈക്കോടതി...

CHUTTUVATTOM

കോതമംഗലം: വിവാഹത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടതിന് യുവതിയെ ക്രൂരമായി മര്‍ദിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മര്‍ദനശേഷം കൈകള്‍ക്കൂട്ടിക്കെട്ടി യുവതിയെ വഴിയില്‍ ഉപേക്ഷിച്ചു.കോതമംഗലം സ്വദേശി നിധിന്‍ ആണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. നിധിന്റെ വിവാഹം ഈ...

ACCIDENT

മൂവാറ്റുപുഴ: വാഴക്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ 130 ജംഗ്ഷന്‍ കണ്ടത്തില്‍ മൂസയുടെ ഭാര്യ അനീഷ (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ...

NEWS

കോതമംഗലം: കേരള കോൺഗ്രസ് നേതാവും, മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്നു ടി.യു കുരുവിളക്ക് ആദരാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി വി. ഡി സതീശൻ ചേലാട് വസതിയിലെത്തി. എം.എൽ.എ ആയും പൊതുമരാമത്ത് മന്ത്രിയായും, സംസ്ഥാന ഹൗസിംഗ്...

NEWS

കോതമംഗലം: കേരളത്തിലെ ആദ്യത്തെ ബൗസ്ട്രിംഗ് ആര്‍ച്ച് ബ്രിഡ്ജ് (വില്ലിന്റെ ഞാണ്‍ പോലെയുള്ള ആര്‍ച്ച് പാലം) നേര്യമംഗലത്ത് ഓഗസ്റ്റില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തിയ ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു....

NEWS

കോതമംഗലം: മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ചേലാട് തോമ്പ്രയിൽ ടി.യു. കുരുവിള അന്തരിച്ചു 90 വയസായിരുന്നു. മേയ് 12ന് ആണ് ശ്വസതടസം അടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കുരുവിളയെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍...

NEWS

മൂവാറ്റുപുഴ: തമിഴ്‌നാട്ടില്‍നിന്നും വീട്ടുജോലിക്കെത്തിച്ച ഏഴുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ തെളിവുകളുടെ ആഭാവത്തില്‍ കോടതി വെറുതെവിട്ടു. ഒന്നാം പ്രതി സിന്ധു നായര്‍, ഭര്‍ത്താവ് അഡ്വ. ജോസ് കുര്യന്‍, കുട്ടിയെ ജോലിക്കെത്തിച്ച ഏജന്റ് നാഗപ്പന്‍...

News

കോതമംഗലം: കേരളത്തിലെ പ്രമുഖ ഫര്‍ണിച്ചര്‍ വ്യവസായ-വ്യാപാര കേന്ദ്രങ്ങളിലൊന്നായ നെല്ലിക്കുഴിയെ ഫര്‍ണിച്ചര്‍ ഹബ്ബായി ഉയര്‍ത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല. സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഫര്‍ണിച്ചര്‍ ഹബ്ബ് നെല്ലിക്കുഴിയില്‍ സ്ഥാപിക്കുമെന്ന് അവകാശവാദമുണ്ടായിരുന്നെങ്കിലും ചില യോഗങ്ങള്‍ വിളിച്ചുചേര്‍ത്തതൊഴിച്ചാല്‍...

NEWS

പോത്താനിക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പോത്താനിക്കാട് യൂണിറ്റിന്റെ 2025 – 26 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും, ഭരണണമിതി തെരഞ്ഞെടുപ്പും, യൂണിറ്റ് ഡയറക്ടറി പ്രകാശനവും നടന്നു. ജില്ലാ ട്രഷറര്‍ സി.എസ്. അജ്മല്‍...

NEWS

കോതമംഗലം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ് ബ്യുറോ അംഗവുമായ പിണറായി വിജയനെതിരെയുള്ള രാഷ്ട്രീയ പ്രേരിതമായ ഇഡി റെയിഡില്‍ പ്രതിഷേധിച്ച് സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റി നെല്ലിമറ്റത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സിപിഐഎം...

error: Content is protected !!