NEWS
ജലദിനാചരണം കൊറോണയിൽ മുങ്ങി

- കെ.എ സൈനുദ്ദീൻ
കോതമംഗലം: കൊറോണ ലോകമെങ്ങും മഹാമാരിയായി വ്യാപിക്കുന്നതിനിടെ വന്നെത്തിയ ലോക ജല ദിനം ആചരിക്കാൻ കഴിയാതെ പരിതസ്ഥിതി പ്രേമികളടക്കം നിരാശയിലായി.1993 മാർച്ച് 22 മുതൽ ലോക ജലദിനമായി ആചരിക്കാൻ യു.എൻ ജനറൽ അസംബ്ലി തീരുമാനിച്ചു. തുടർന്ന്എല്ലാ വർഷവും ലോകമെങ്ങും മാർച്ച് 22 ന് ജല ദിനം ആചരിച്ചു പോന്നു. 2020 മാർച്ച് 22 ന് വന്നെത്തിയ ലോക ജല ദിനം കൊറോണ ലോകത്ത് പരിഭ്രാന്തി പരത്തിയതോടെ ഒരിടത്തും ആചരിക്കുന്നില്ലായെന്നത് ചരിത്രമാകും. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ മനസിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ശുദ്ധജല ലഭ്യതയാണ് വരും കാലത്ത് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ലോകത്തെ ജനത മുഴുവൻ ഒന്നായി പറഞ്ഞ് സങ്കടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജല ദിനാചരണത്തോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ച ക്യാംപെയ്ൻ പോലും നടത്താൻ കഴിയാതെ ലോകത്ത് കോവിഡ് 19 വ്യാപനം വിനയായി മാറിയത്.
നമ്മെ സംബന്ധിച്ച് 44 നദികളും ഇതോടനുബന്ധിച്ചുള്ള 5400 കിലോമീറ്ററോളം കനാൽ ശൃംഖലകളുമുണ്ട്.ലക്ഷ കണക്കിന് കിണറുകളും ചെറു കുളങ്ങളും അടങ്ങുന്ന ജല സ്രോതസുകളുമുണ്ട്. തടയണകളും അണക്കെട്ടുകളും ജലം തടഞ്ഞു നിർത്തി വേനൽ കാലത്തേക്ക് ഉപകരിക്കാൻ സാധ്യമാക്കിയിട്ടുണ്ടെങ്കിലും കഠിന വരൾച്ചയാൽ കുടിവെള്ളത്തിനും കൃഷിയ്ക്കും തികയാത്ത സ്ഥിതിയാണ്. കടുത്ത വരൾച്ചയിൽ ജലദൗർലഭ്യത്താൽ ഏക്കറുകണക്കിന് കാർഷിക വിളകളാണ് കരിഞ്ഞുണങ്ങുന്നത്. സംസ്ഥാനത്ത് വരൾച്ച നേരിടുന്ന പ്രദേശങ്ങളിൽ ശുദ്ധമായ കുടിവെള്ളം പോലും ലഭിക്കാതെ വലയുന്നവർ ലക്ഷങ്ങളാണ്. ചെറുതും വലുതുമായ ജലസേചന പദ്ധതികൾ ഏറെയുണ്ടെങ്കിലും വേണ്ടത്ര വെള്ളമില്ലാത്തതിനാൽ പമ്പിംഗ് നടത്തി ജനങ്ങൾക്ക് നൽകാൻ കഴിയുന്നില്ല.
ജലനിരപ്പു താഴ്ന്ന് മരുഭൂമി പോലെയായ നദികളാണ് ഏറെയും. വനത്തിനുള്ളിലെ ചെറു അരുവികൾ വറ്റിയതോടെ വെള്ളം തേടി വന്യമൃഗങ്ങൾ ജനവാസ മേഖലയിലെത്തി നാശം വിതയ്ക്കുന്നു. ദൈനദിന ആവശ്യങ്ങൾക്കു പോലും വെള്ളം ലഭിക്കാതെ കുടി വെള്ള വിതരണ വാഹനത്തിന്റെ വരവ് കാത്ത് ക്ഷമ നശിച്ചവരുടെ ശാപവാക്കുകൾ കേട്ടിട്ടും ശുദ്ധജലം നിറഞ്ഞിരുന്ന നാടിനെ മലിനജലമാക്കാൻ കാരണക്കാരായവർ മാറി ചിന്തിക്കാതെ മോചനം ലഭിക്കുമോയെന്ന ചോദ്യം പ്രസക്തമാവുന്നു. പക്ഷികളും മൃഗങ്ങളും ആവാസ വ്യവസ്ഥയിൽ വന്ന മാറ്റത്തിൽ സ്വയം പ്രതികരിച്ചു തുടങ്ങിയിട്ടും വിവേകമുണ്ടെന്നു അഹങ്കരിക്കുന്ന മനുഷ്യൻ ഉറക്കം നടിക്കുകയാണോ എന്ന ചോദ്യം സമൂഹം ഏറ്റെടുക്കണമെന്നതാണ് ഉയർന്നു വരേണ്ട പ്രധാന മുദാവാക്യം.
പരിതസ്ഥിതിയുമായി ബന്ധപ്പെട്ട് ജലം ലഭിക്കണമെങ്കിൽ വനവും വയലുകളും അടക്കം സംരക്ഷിക്കപ്പെടുന്ന സമീപനം സ്വീകരിക്കാൻ തയ്യാറകണമെന്ന് പരിതസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം പറഞ്ഞു. ജനപെരുപ്പം കാരണം ഗ്രാമങ്ങൾ നഗരങ്ങൾ ആകുന്ന കാഴ്ചയാണ് നിലവിലുള്ള തെന്നുംഅദ്ദേഹംപറഞ്ഞു. ആർഭാടവും ധൂർത്തും അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ ഭാവിയിൽ വലിയ വില കൊടുക്കേണ്ടി വരും .
ടൺ കണക്കിന് സോപ്പാണ് ജലത്തിലേക്ക് തള്ളുന്നതെന്ന് നാം മനസിലാക്കുന്നില്ല. പവിത്രമായ ജലം സംരക്ഷിക്കാൻ തയാറായില്ലെങ്കിൽ ഭാവി തലമുറയോട് കാണിക്കുന്ന അനീതിയായി മാറുമെന്നും ജോൺ പെരുവന്താനം പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനുള്ള ഏറ്റവും വലിയ ആയുധം ജലമാണെന്നുള്ള തിരിച്ചറിവുണ്ടാകണമെന്ന് വിദഗ്ധർ ചൂണ്ടി കാട്ടുന്നു.പ്ലാസ്റ്റിക് വനംനിറഞ്ഞ പുഴകളുംകനാലുകളുമാണെവിടെയും.
2018 ൽ പ്രളയവും 2019 ൽ വെളളപ്പൊക്കവും ഉണ്ടായിട്ടും ജലം ഭൂമിയിൽ നിലനിർത്താനുള്ള ശാസ്ത്രീയ രീതിയെക്കുറിച്ച് ചിന്തിക്കാൻ പോലും ചുമതലപ്പെട്ടവർക്ക് സമയമില്ല. വനം നശിപ്പിച്ച് വികസനം നടത്തുമ്പോൾ വന്യ ജീവികൾക്കടക്കം വംശനാശം സംഭവിക്കുന്നു. വയലുകളും ജലസ്രോതസുകളും നികത്തി കോൺക്രീറ്റ് മന്ദിരങ്ങൾ നിർമ്മിക്കുമ്പോൾ നഷ്ടമാവുന്ന ലക്ഷ കണക്കിന് ലിറ്ററർ വെള്ളത്തെക്കുറിച്ചും ചിന്തിക്കുന്നില്ല.
പരിതസ്ഥിതിക്കേൽക്കുന്ന ആഘാതം നേരിടാൻ കഴിയാതെ വന്നാൽ വനവും മൃഗങ്ങളും പക്ഷികളും ജലസ്രോതസുകളും ഇല്ലാതെയാകും.ഇതെല്ലാം സമഗ്രമായി പഠിക്കാനും നടപ്പിലാക്കാനും കഴിഞ്ഞില്ലെങ്കിൽ ജലദിനങ്ങൾ പ്രഹസനമായി മാറിത്തീരും. ഭരണ കർത്താക്കളും പൊതു സമൂഹവും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ കൊറോണയെക്കാൾ ഭയാനകമായിരിക്കും വെള്ളത്തിനായുള്ള പരക്കംപാച്ചിൽ.
NEWS
നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു.

കോതമംഗലം : നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കന്ററി വിഭാഗം പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പി നിർവഹിച്ചു. ആന്റണി ജോണി എംഎൽഎ അധ്യക്ഷത വഹിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,വൈസ് പ്രസിഡന്റ് ജിംസിയ ബിജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കണ്ണൻ പി എം,ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി പ്രകാശ്, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ ജോബി തോമസ്, വി എച്ച് എസ് എസ് പ്രിൻസിപ്പൽ അജി സി എസ്, സ്കൂൾ പ്രിൻസിപ്പൽ മഞ്ജു വി ആർ,ഹെഡ്മിസ്ട്രസ് ഡിഫി ജോസഫ്, പിടിഎ പ്രസിഡന്റ് ഷിജു എം എം, എസ് എം സി ചെയർമാൻ രാഗേഷ് എം ബി എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ, സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി സ്വാഗതവും സീനിയർ അധ്യാപകൻ രതീഷ് ബി നന്ദിയും രേഖപെടുത്തി.
NEWS
പന്ത്രപ്രയിലെ ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി

കുട്ടമ്പുഴ : വനാന്തർഭാഗത്തുള്ള ആദിവാസികുടികളിൽ നിന്നും ഇറങ്ങി വന്ന പന്തപ്രയിൽ താമസിക്കുന്നവരെ എംപി ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ദൂരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി കുടികളായ മാപ്പിളപ്പാറ മീൻകുളം ഉറിയം പെട്ടി വാരിയം എന്നിവിടങ്ങളിൽ നിന്നാണ് ആദിവാസി കുടുംബങ്ങൾ അവരുടെ വീടുകളും കൃഷിസ്ഥലങ്ങളും ഉപേക്ഷിച്ച് പന്തപ്രയിൽ വന്ന് താമസിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം മൂലം ഉൾവനങ്ങളിലെ കുടികളിൽ ജീവിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഉരുളൻതണ്ണിക്ക് സമീപമുള്ള പന്തപ്ര കുടിയിൽ കുടിയേറുന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 218 കുടുംബങ്ങൾക്കുള്ള സ്ഥലം അളന്ന് തിരിച്ചിട്ടുള്ളതാണ്. 68 കുടുംബങ്ങളാണ് ഇപ്പോൾ പന്തപ്രയിൽ താമസിക്കുന്നത്. ബാക്കിയുള്ള സ്ഥലം അളന്നുതിരിച്ച് തരണം എന്നാണ് ആദിവാസികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ സഹായവും ചെയ്യാമെന്ന്എംപി ആദിവാസികളോട് പറഞ്ഞു. യാതൊരു സുരക്ഷയും ഇല്ലാത്ത പ്ലാസ്റ്റിക് ഷെഡ്ഡുകളിൽ ആണ് ആദിവാസികൾ ഇപ്പോൾ താമസിക്കുന്നത്. ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് എം പി ഡീൻ കുര്യാക്കോസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
NEWS
ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചു : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി രൂപ മുടക്കിയാണ് ആധുനിക രീതിയിൽ റോഡ് നവീകരിക്കുന്നത്. ആയക്കാട് ജംങ്ഷനിൽ നിന്ന് ആരംഭിച്ച് മുത്തംകുഴി-കുളങ്ങാട്ടുകുഴി വഴി- വേട്ടാമ്പാറ വരെയുള്ള 11 കിമി ദൂരമാണ് നവീകരിക്കുന്നത്.
തണ്ണിക്കോട്ട് പാലം, വേട്ടാമ്പാറ പഠിപ്പാറ പാലം എന്നീ രണ്ടു പാലങ്ങളും പുനർ നിർമ്മിക്കും. കൂടാതെ 10 കൾവർട്ടുകൾ ആവശ്യമായ ഇടങ്ങളിൽ ഡ്രൈനേജ് സംവിധാനങ്ങളും നിർമ്മിക്കും. 5.5 മീറ്ററിൽ വീതി കൂട്ടിയാണ് റോഡ് നിർമ്മിക്കുന്നത്. റോഡ് സേഫ്റ്റിയുടെ ഭാഗമായി സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വേട്ടാമ്പാറയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 500 മീറ്റർ ദൂരവും കുളങ്ങാട്ടുകുഴിയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 250 മീറ്റർ ദൂരവും പ്രസ്തുത പദ്ധതിയുടെ ഭാഗമായി നവീകരിക്കും.
സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം സി ആർ ഐ എഫ് സ്കീമിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നതിന് വേണ്ടി 16 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഗ്രാമീണമേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും,സി ഡി വർക്കുകൾ വേഗത്തിൽ ആരംഭിക്കുമെന്നും, തുടർച്ചയിൽ കാലവർഷതിന് ശേഷം അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും എം എൽ എ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ദേശീയ പാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു
-
CRIME6 hours ago
ഇരുമ്പ് പൈപ്പ് കൊണ്ട് കോതമംഗലത്ത് രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
-
CRIME6 hours ago
വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തിയവരെ കോതമംഗലം പോലീസ് പിടികൂടി
-
CHUTTUVATTOM2 days ago
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്
-
CRIME1 day ago
മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.
-
CRIME1 day ago
മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
-
AGRICULTURE1 week ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME5 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
NEWS1 week ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി