NEWS
ജലദിനാചരണം കൊറോണയിൽ മുങ്ങി

- കെ.എ സൈനുദ്ദീൻ
കോതമംഗലം: കൊറോണ ലോകമെങ്ങും മഹാമാരിയായി വ്യാപിക്കുന്നതിനിടെ വന്നെത്തിയ ലോക ജല ദിനം ആചരിക്കാൻ കഴിയാതെ പരിതസ്ഥിതി പ്രേമികളടക്കം നിരാശയിലായി.1993 മാർച്ച് 22 മുതൽ ലോക ജലദിനമായി ആചരിക്കാൻ യു.എൻ ജനറൽ അസംബ്ലി തീരുമാനിച്ചു. തുടർന്ന്എല്ലാ വർഷവും ലോകമെങ്ങും മാർച്ച് 22 ന് ജല ദിനം ആചരിച്ചു പോന്നു. 2020 മാർച്ച് 22 ന് വന്നെത്തിയ ലോക ജല ദിനം കൊറോണ ലോകത്ത് പരിഭ്രാന്തി പരത്തിയതോടെ ഒരിടത്തും ആചരിക്കുന്നില്ലായെന്നത് ചരിത്രമാകും. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ മനസിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ശുദ്ധജല ലഭ്യതയാണ് വരും കാലത്ത് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ലോകത്തെ ജനത മുഴുവൻ ഒന്നായി പറഞ്ഞ് സങ്കടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജല ദിനാചരണത്തോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ച ക്യാംപെയ്ൻ പോലും നടത്താൻ കഴിയാതെ ലോകത്ത് കോവിഡ് 19 വ്യാപനം വിനയായി മാറിയത്.
നമ്മെ സംബന്ധിച്ച് 44 നദികളും ഇതോടനുബന്ധിച്ചുള്ള 5400 കിലോമീറ്ററോളം കനാൽ ശൃംഖലകളുമുണ്ട്.ലക്ഷ കണക്കിന് കിണറുകളും ചെറു കുളങ്ങളും അടങ്ങുന്ന ജല സ്രോതസുകളുമുണ്ട്. തടയണകളും അണക്കെട്ടുകളും ജലം തടഞ്ഞു നിർത്തി വേനൽ കാലത്തേക്ക് ഉപകരിക്കാൻ സാധ്യമാക്കിയിട്ടുണ്ടെങ്കിലും കഠിന വരൾച്ചയാൽ കുടിവെള്ളത്തിനും കൃഷിയ്ക്കും തികയാത്ത സ്ഥിതിയാണ്. കടുത്ത വരൾച്ചയിൽ ജലദൗർലഭ്യത്താൽ ഏക്കറുകണക്കിന് കാർഷിക വിളകളാണ് കരിഞ്ഞുണങ്ങുന്നത്. സംസ്ഥാനത്ത് വരൾച്ച നേരിടുന്ന പ്രദേശങ്ങളിൽ ശുദ്ധമായ കുടിവെള്ളം പോലും ലഭിക്കാതെ വലയുന്നവർ ലക്ഷങ്ങളാണ്. ചെറുതും വലുതുമായ ജലസേചന പദ്ധതികൾ ഏറെയുണ്ടെങ്കിലും വേണ്ടത്ര വെള്ളമില്ലാത്തതിനാൽ പമ്പിംഗ് നടത്തി ജനങ്ങൾക്ക് നൽകാൻ കഴിയുന്നില്ല.
ജലനിരപ്പു താഴ്ന്ന് മരുഭൂമി പോലെയായ നദികളാണ് ഏറെയും. വനത്തിനുള്ളിലെ ചെറു അരുവികൾ വറ്റിയതോടെ വെള്ളം തേടി വന്യമൃഗങ്ങൾ ജനവാസ മേഖലയിലെത്തി നാശം വിതയ്ക്കുന്നു. ദൈനദിന ആവശ്യങ്ങൾക്കു പോലും വെള്ളം ലഭിക്കാതെ കുടി വെള്ള വിതരണ വാഹനത്തിന്റെ വരവ് കാത്ത് ക്ഷമ നശിച്ചവരുടെ ശാപവാക്കുകൾ കേട്ടിട്ടും ശുദ്ധജലം നിറഞ്ഞിരുന്ന നാടിനെ മലിനജലമാക്കാൻ കാരണക്കാരായവർ മാറി ചിന്തിക്കാതെ മോചനം ലഭിക്കുമോയെന്ന ചോദ്യം പ്രസക്തമാവുന്നു. പക്ഷികളും മൃഗങ്ങളും ആവാസ വ്യവസ്ഥയിൽ വന്ന മാറ്റത്തിൽ സ്വയം പ്രതികരിച്ചു തുടങ്ങിയിട്ടും വിവേകമുണ്ടെന്നു അഹങ്കരിക്കുന്ന മനുഷ്യൻ ഉറക്കം നടിക്കുകയാണോ എന്ന ചോദ്യം സമൂഹം ഏറ്റെടുക്കണമെന്നതാണ് ഉയർന്നു വരേണ്ട പ്രധാന മുദാവാക്യം.
പരിതസ്ഥിതിയുമായി ബന്ധപ്പെട്ട് ജലം ലഭിക്കണമെങ്കിൽ വനവും വയലുകളും അടക്കം സംരക്ഷിക്കപ്പെടുന്ന സമീപനം സ്വീകരിക്കാൻ തയ്യാറകണമെന്ന് പരിതസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം പറഞ്ഞു. ജനപെരുപ്പം കാരണം ഗ്രാമങ്ങൾ നഗരങ്ങൾ ആകുന്ന കാഴ്ചയാണ് നിലവിലുള്ള തെന്നുംഅദ്ദേഹംപറഞ്ഞു. ആർഭാടവും ധൂർത്തും അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ ഭാവിയിൽ വലിയ വില കൊടുക്കേണ്ടി വരും .
ടൺ കണക്കിന് സോപ്പാണ് ജലത്തിലേക്ക് തള്ളുന്നതെന്ന് നാം മനസിലാക്കുന്നില്ല. പവിത്രമായ ജലം സംരക്ഷിക്കാൻ തയാറായില്ലെങ്കിൽ ഭാവി തലമുറയോട് കാണിക്കുന്ന അനീതിയായി മാറുമെന്നും ജോൺ പെരുവന്താനം പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനുള്ള ഏറ്റവും വലിയ ആയുധം ജലമാണെന്നുള്ള തിരിച്ചറിവുണ്ടാകണമെന്ന് വിദഗ്ധർ ചൂണ്ടി കാട്ടുന്നു.പ്ലാസ്റ്റിക് വനംനിറഞ്ഞ പുഴകളുംകനാലുകളുമാണെവിടെയും.
2018 ൽ പ്രളയവും 2019 ൽ വെളളപ്പൊക്കവും ഉണ്ടായിട്ടും ജലം ഭൂമിയിൽ നിലനിർത്താനുള്ള ശാസ്ത്രീയ രീതിയെക്കുറിച്ച് ചിന്തിക്കാൻ പോലും ചുമതലപ്പെട്ടവർക്ക് സമയമില്ല. വനം നശിപ്പിച്ച് വികസനം നടത്തുമ്പോൾ വന്യ ജീവികൾക്കടക്കം വംശനാശം സംഭവിക്കുന്നു. വയലുകളും ജലസ്രോതസുകളും നികത്തി കോൺക്രീറ്റ് മന്ദിരങ്ങൾ നിർമ്മിക്കുമ്പോൾ നഷ്ടമാവുന്ന ലക്ഷ കണക്കിന് ലിറ്ററർ വെള്ളത്തെക്കുറിച്ചും ചിന്തിക്കുന്നില്ല.
പരിതസ്ഥിതിക്കേൽക്കുന്ന ആഘാതം നേരിടാൻ കഴിയാതെ വന്നാൽ വനവും മൃഗങ്ങളും പക്ഷികളും ജലസ്രോതസുകളും ഇല്ലാതെയാകും.ഇതെല്ലാം സമഗ്രമായി പഠിക്കാനും നടപ്പിലാക്കാനും കഴിഞ്ഞില്ലെങ്കിൽ ജലദിനങ്ങൾ പ്രഹസനമായി മാറിത്തീരും. ഭരണ കർത്താക്കളും പൊതു സമൂഹവും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ കൊറോണയെക്കാൾ ഭയാനകമായിരിക്കും വെള്ളത്തിനായുള്ള പരക്കംപാച്ചിൽ.
NEWS
ഭൂതത്താന്‍കെട്ട് ബാരിയേജിന് സമീപത്തെ കൃഷിയിടത്തില്‍ കടുവയിറങ്ങി

കോതമംഗലം : ഭൂതത്താന്‍കെട്ട് കൂട്ടിക്കൽ ചേലക്കുളം പൈലിയുടെ കൃഷിയിടത്തില്‍ കടുവയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞദിവസം ഇവിടെയെത്തിയ കടുവ വളര്‍ത്തുമൃഗങ്ങളെ ഓടിച്ചിരുന്നു. വളര്‍ത്തുനായയെ പിന്നീട് കണ്ടെത്തിയിട്ടില്ല. കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് പരിശോധനക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നട്ത്തുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശങ്ക പരിഹരിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
NEWS
ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ പിടികൂടി.

കോതമംഗലം :- ചേലാട് സ്വദേശി കുര്യൻ എന്നയാളുടെ പറമ്പിൽ ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ ഇന്ന് പിടികൂടി. പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്ന പണിക്കാരാണ് കൈത്തോട്ടിൽ കിടന്ന പാമ്പിനെ ആദ്യം കണ്ടത്. കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ദ്ധൻ CK വർഗ്ഗീസ് എത്തി പാമ്പിനെ രക്ഷപെടുത്തി ഉൾ വനത്തിൽ തുറന്നു വിട്ടു.
NEWS
നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ ബിജെപി മെമ്പർ രാജി വച്ചു.

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം സനൽ പുത്തൻപുരയ്ക്കൽ രാജി വച്ചു. ഇന്ന് ഉച്ചക്ക് 3 മണിക്ക് പഞ്ചായത്ത് സെക്രട്ടറി മുൻപാകെ രാജി സമർപ്പിച്ചു. 2020 ഡിസംബർ മാസത്തിൽ നടന്ന തദ്ദേശ്ശ തെരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണ വാർഡായി തെരഞ്ഞെടുത്ത തൃക്കാരിയൂർ തുളുശ്ശേരിക്കവല ആറാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ മത്സരിച്ച സനൽ 194 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം സ്ഥാനാർത്ഥി വി കെ ചന്ദ്രനെ പരാജയപ്പെടുത്തിയിരുന്നു.
സനലിന് വിദേശത്ത് ജോലി ശരിയായിട്ടുണ്ടെന്നും മൂന്നര മാസത്തിനകം വിദേശത്തേക്ക് പോകേണ്ടി വരുമെന്നതിനാലാണ് രാജി സമർപ്പിച്ചതെന്ന് സനൽ അറിയിച്ചു. തനിക്ക് എല്ലാവിധ പിന്തുണയും നൽകി കൂടെ നിന്ന പാർട്ടിയോടും പാർട്ടി പ്രവർത്തകരോടും, വാർഡ് നിവാസികളോടും എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നതായും സനൽ പറഞ്ഞു.
🌀കോതമംഗലം വാർത്ത ẇһѧṭṡѧƿƿıʟ ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME4 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT1 week ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME4 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE4 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം