കോതമംഗലം: മലയിന്‍കീഴ് മദര്‍തെരേസ റോഡിൽ വാട്ടർ അതോരിറ്റിയുടെ പൈപ്പ് പൊട്ടി കുടി വെള്ളം റോഡിലൂടെ ഒഴുകുന്നു. ചോര്‍ന്നൊഴുകുന്ന വെള്ളം കോതമംഗലം-ചേലാട് റോഡിലേക്കാണ് എത്തുന്നത്. നിരന്തരം വെള്ളമൊഴുകി റോഡില്‍ കുഴി രൂപപ്പെട്ടു.വെള്ളം കെട്ടികിടക്കുന്നുമുണ്ട്.പൈപ്പ് ലൈനിന്റെ അറ്റകുറ്റപണി നടത്തി വെള്ളമൊഴുകുന്നത് തടയണമെന്ന് പലതവണ അധികാരികളോട് അഭ്യര്‍ത്ഥിച്ചെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികൾ പറഞ്ഞു.നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപം.ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചോളം തവണ ഇവിടെ പൈപ്പ് പൊട്ടിയിരുന്നു.പൈപ്പിലെ ചോര്‍ച്ചമൂലം ഉപഭോക്താക്കള്‍ക്ക് വെള്ളം കൃത്യമായി ലഭിക്കാത്ത സാഹചര്യവുമുണ്ട്.പൈപ്പിലെ ദ്വാരത്തിലൂടെ മലിനജലം പൈപ്പ് ലൈനിലേക്ക് കടക്കുന്നുവെന്ന സംശയവും നാട്ടുകാര്‍ക്കുണ്ട്.റോഡിലെ കുഴിയും വെള്ളക്കെട്ടും വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതമായി മാറിയിരിക്കുകയാണ്.വാഹനങ്ങള്‍ കുഴിയില്‍ചാടുമ്പോള്‍ കാല്‍നടക്കാര്‍ക്കുമേല്‍ മലിനജലം തെറിക്കുന്നത് പതിവാണ്.അപകടസാധ്യതയുമുണ്ട്.സമീപകാലത്ത് നവീകരിച്ച റോഡാണ് അധികൃതരുടെ അനാസ്തമൂലം തകരുന്നത്.