Connect with us

Hi, what are you looking for?

NEWS

വിജിലിന്റെ മരണം വീട്ടുകാര്‍ക്കൊപ്പം നാട്ടുകാരേയും കണ്ണീരിലാഴ്ത്തി

കോതമംഗലം: മാമലകണ്ടം എളബ്ലാശ്ശേരി പ്രദേശങ്ങളിലെ പൊതുആവശ്യങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു മ്ലാവ് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച പി.എന്‍.വിജില്‍. നാടിൻ്റെയും നാട്ടുകാരുടേയും ആവശ്യങ്ങള്‍ക്കായി ഏതുസമയത്തും പ്രവര്ത്തനനിരതനാകും. അത്തരമൊരു സാഹചര്യത്തിലാണ് തിങ്കളാഴ്ച രാത്രി കോതമംഗലത്തേക്കുള്ള യാത്രയും ആവശ്യമായി വന്നത്.വിജിലിന്റെ മരണം വീട്ടുകാര്‍ക്കൊപ്പം നാട്ടുകാരേയും കണ്ണീരിലാഴ്ത്തി.

അനേകംപേരാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. ആന്റണി ജോണ്‍ എംഎല്‍എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും സി പി എം നേതാക്കളും വിജിലിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് വിജിലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്.മ#തദേഹം ഒരു മണിയോടെ വീട്ടിലെത്തിച്ചു.വന്‍ പോലിസ് സംഘത്തിന്റെ അകമ്പടിയിലാണ് മൃതദേഹം കൊണ്ടുവന്നത്.വീടിന്റെ പരിസരത്തും പോലിസ് നിലയുറപ്പിച്ചിരുന്നു.വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് ജനരോക്ഷവും
പ്രതിഷേധസാധ്യത കണക്കിലെടുത്താണ് പോലിസ് ജാഗ്രത പുലര്‍ത്തിയത്.ഒരാഴ്ച മുമ്പ് കാഞ്ഞിരവേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനേതുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ പ്ശ്ചാത്തലത്തിലായിരുന്നു പോലിസിന്റെ മു്ന്‍കരുതല്‍.സംസ്കാര ചടങ്ങുകൾ പൂർത്തികരിച്ച ശേഷമാണ് പോലീസ് സ്ഥലത്ത് നിന്ന് പിൻവാങ്ങിയത്. പോസ്റ്റുമോർട്ടം നടത്തിയ കളമശേരി മെഡിക്കൽ കോളേജിലും പോലീസ് കാവൽ ശക്തമായിരുന്നു.

അപകടം ഉണ്ടായ പുന്നേക്കാട് കളപ്പാറയിൽ ആസമയം  അതുവഴി വന്ന വാഹനങ്ങള്‍ സഹായിക്കാന്‍ തയ്യാറായില്ലെന്ന്് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.നിലവിളി കേട്ട സമീപവാസികളും വനപാലകരും സ്ഥലത്തെത്തിയശേഷമാണ് വിജിലിനേയും പരിക്കേറ്റ മറ്റുള്ളവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞത്.അപകടമുണ്ടായതറിഞ്ഞയുടന്‍ ആനവാച്ചര്‍മാരും വനപാലകരും സ്ഥലത്തെത്തിയിരുന്നെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ശ്രീകുമാര്‍ പറഞ്ഞു.മ്ലാവ്,വിജിലിന്റെ ശരീരത്തില്‍ നേരിട്ട് തട്ടിയതായും സംശയിക്കുന്നുണ്ട്.പുന്നേക്കാട്-തട്ടേക്കാട് റോഡില്‍ ഏറെകാലമായി വന്യമൃഗശല്യം രൂക്ഷമാണ്.ആനകളും മ്ലാവുകളുമാണ് യാത്രക്കാര്‍ക്ക് പ്രധാന വെല്ലുവിളി.രാത്രിയില്‍മാത്രമല്ല പകല്‍പോലും വന്യമൃഗങ്ങളെ റോഡില്‍കാണാം.

മ്ലാവ് ഇടിച്ചതിനേതുടര്‍ന്ന്് പല അപകടങ്ങളും ഈ റോഡില്‍ ഉണ്ടായിട്ടുണ്ട്.റോഡിനിരുവശത്തുമുള്ള പ്ലാന്റേഷനിലാണ് ആനകളും മ്ലാവുകളും അധിവസിക്കുന്നത്.ഇവയുടെ ശല്യം അതിരൂക്ഷമായിട്ടും വനംവകുപ്പ് ഒന്നും ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. തെരുവുവളിക്ക് സ്ഥാപിക്കുന്നതുപോലും വനംവകുപ്പ് തടയുകായണ്.വന്യമൃഗശല്യം കണക്കിലെടുത്ത് റോഡ് സൈഡിലെ അടിക്കാട് വെട്ടിത്തെളിക്കുന്നത് ഉൾപ്പെടെ പഞ്ചായത്താണ് വിവിധ പ്രവര്‍ത്തികള്‍ ചെയ്തത്.വനംവകുപ്പ് കാഴ്ചക്കാര്‍ മാത്രമായി മാറുകയാണ്.
ഭാര്യയും പറക്കമുറ്റാത്ത രണ്ട് പെൺകുട്ടികളും ക്യാൻസർ രോഗബാധിതയായ വൃദ്ധ മാതാവുമടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയവുമായിരുന്നു വിജിൽ. സ്വന്തം പുരയിടത്തിലെ ക്യഷിയും ഓട്ടോ ഓടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനവും കൊണ്ടാണ് വിജിൽ കുടുംബം പുലർത്തിയിരുന്നത്.

You May Also Like

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...

NEWS

കുട്ടമ്പുഴ: പഞ്ചായത്തിലെ നാല് അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കൂറ്റാംപാറ അങ്കണവാടി വർക്കർ ശാരദ എം റ്റി, സത്രപ്പടി അങ്കണവാടി വർക്കർ ട്രീസാമോൾ പി എസ്, വടാട്ടുപാറ റോക്ക് ജംഗ്ഷൻ അങ്കണവാടി ഹെൽപ്പർ...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.തങ്കളം – കാക്കനാട് നാലുവരിപാതയുടെ ഇരുവശങ്ങളും ശുചീകരിച്ചു കൊണ്ട് ആൻ്റണി ജോൺ എം.എൽ.എ. ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു....

NEWS

കോതമംഗലം: നേര്യമംഗലം കുടുബാരോഗ്യകേന്ദ്രത്തിലെ വൈകുന്നേരങ്ങളിലെ ഈവനിംഗ് ഒപി പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി. കവളങ്ങാട് പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. വൈകുന്നേരം ആറുവരെ ഒപി സേവനം ലഭ്യമായിരുന്നതാണ്. എന്നാല്‍ കുറച്ചുമാസങ്ങളായി ഉച്ചയ്ക്കു ശേഷം...