CHUTTUVATTOM
കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് വജ്രത്തിളക്കത്തിൽ: ക്രിസ്ത്യൻ മാനേജ്‌മെന്റിനു കീഴിൽ ഏഷ്യയിൽ ആദ്യം ആരംഭിച്ച എഞ്ചിനീയറിംഗ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങൾ 26 ന് തുടങ്ങും

കോതമംഗലം : അനേകർക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ അക്ഷര വെളിച്ചം പകർന്ന് നൽകിയ, ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ വിശ്വം മുഴുവൻ വ്യാപരിക്കുന്ന പ്രഗത്ഭമതികളായ മികവുറ്റ എഞ്ചിനീയർമാരെയും, ഒട്ടനവധി പ്രതിഭകളെയും സംഭാവന ചെയ്ത അറിവിന്റെ ഉന്നത കേന്ദ്രമായ കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനിയറിങ്ങ് കോളേജ് വജ്ര തിളക്കത്തിൽ.
പശ്ചിമഘട്ടത്തിന്റെ മാസ്മരിക സൗന്ദര്യം മുഴുവൻ ആവാഹിച്ച്, ടൂറിസ്റ്റുകളുടെ പറുദീസയായി മാറിയ ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത്, മദ്ധ്യ കേരളത്തിൽ സാങ്കേതിക വിദ്യയുടെ ഹരിശ്രീ കുറിച്ച കോളേജാണ് മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ്.
കൊച്ചി-മധുര ദേശീയ പാതയോരത്ത് കോതമംഗലം കോളേജ് ജങ്ഷനിൽ നിന്ന് പ്രൊഫ. എം പി വറുഗീസ് റോഡിലൂടെ പ്രവേശിച്ചാൽ കോളേജ് കവാടമായി.
ഹരിത ഭംഗി നിറഞ്ഞ് നിൽക്കുന്ന കുന്നിൻമുകളിലെ കാമ്പസ്സിൽ കണ്ണിന് കുളിർമ്മയേകുന്ന ഉദ്യാനങ്ങൾ, തണൽ വിരിച്ച് നിൽക്കുന്ന പാതയോരങ്ങൾ, വർണ്ണങ്ങൾ വാരി വിതറിയ പുഷ്പങ്ങൾ, കുന്നിന്റെ താഴ് വരയിലൂടെ ഒഴുകുന്ന പുഴ, വിശ്രമവേളകളെ ആനന്ദഭരിതമാക്കാൻ അലയടിക്കുന്ന സംഗീതധാര, വിശാലമായ കളിക്കളങ്ങൾ ഇവയെല്ലാം കൂടിച്ചേർന്ന ഈ കലാലയമുറ്റത്ത് നിന്ന് പടിയിറങ്ങിയ ലോകത്തിന്റെ വിവിധ കോണുകളിൽ ഉള്ളവർക്ക് എം. എ എഞ്ചിനീയറിംഗ് കോളേജ് ഇന്നും ഊർജ്ജമാണ്.
കേവലം മലയോര കുടിയേറ്റ കാർഷിക മേഖലയായിരുന്ന കോതമംഗലത്തിന്റെയും, മധ്യ തിരുവിതാംകൂറിന്റെയും വിദ്യാഭ്യാസ പുരോഗതിയിൽ നിർണ്ണായക പങ്ക് വഹിച്ച കുന്നിൻ മുകളിലെ ഈ കലാലയത്തിന്റെ ആഘോഷങ്ങൾ ഈ മാസം 26 ന് ആരംഭിക്കും.1953 ൽ രൂപീകൃതമായ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷനു കീഴിൽ 1961 ൽ ആരംഭിച്ച മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് കേരളത്തിലെ ആദ്യത്തെ 6 എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നാണ്. ക്രിസ്ത്യൻ മാനേജുമെന്റിന് കീഴിൽ ഏഷ്യയിൽ ആദ്യമായി ആരംഭം കുറിച്ച മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ്, കഴിഞ്ഞ ആറ് പതിറ്റാണ്ടുകളിലെ അത്യപൂർവ്വനേട്ടങ്ങളുമായി ഡയമണ്ട് ജൂബിലി ആഘോഷിക്കുകയാണ്.
ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 26 മുതൽ ഡിസംബർ 3 വരെ ശാസ്ത്ര സാങ്കേതിക പ്രദർശനം “വജ്ര മേസ്, ഇന്റർനാഷണൽ കോൺഫറൻസുകൾ, ദേശീയ തലത്തിലുള്ള സെമിനാറുകൾ, വിവിധ കൾചറൽ പ്രോഗ്രാമുകൾ, 14 വിദേശ രാജ്യ ചാപ്റ്ററുകളിൽ നിന്നടക്കം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന “ഗ്ലോബൽ അലുമ്നി മീറ്റ്’ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
ശാസ്ത്ര സാങ്കേതിക എക്സിബിഷനിൽ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.എസ്.ആർ.ഒ, കൊച്ചിൻ ഷിപ്പ്യാർഡ്, സി.ഡാക്, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, വ്യവസായ വകുപ്പ്, എക്സൈസ് വകുപ്പ്, ബാംബൂ കോർപ്പറേഷൻ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്.
വിവിധ ബ്രാഞ്ചുകളിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ രൂപം കൊടുത്ത പിക് ആന്റ് പ്ലെയിസ് റോബോർട്ട്, ഗെസ്റ്റർ കൺട്രോൾഡ് റോബോർട്ട്, ഓട്ടോണമസ് റോബോർട്ട് തുടങ്ങി മുപ്പതോളം റോബോർട്ടുകളുടെ ഒരു നിര തന്നെ കോളേജ് ക്യാമ്പസിൽ പ്രദർശനത്തിന് തയ്യാറായി വരുന്നു. കൂടാതെ ഏറെ പുതുമകളുള്ള ഇൻഫിനിറ്റി മിറർ, ആൽക്കഹോൾ ഡിറ്റക്ഷൻ ഹെൽമറ്റ്, വെർട്ടെക്സ് ടണൽ, മെട്രോ ട്രെയിൻ, വിൻ മിൽ, വിവിധതരം ഡ്രോണുകൾ, റീയൂസബിൾ റോക്കറ്റ്സ്, വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത് ട്രാക്ടറുകൾ, മറ്റ് വാഹനങ്ങൾ, പിയാനോ സ്റ്റെയർകേസ് തുടങ്ങി 150ൽ പരം കൗതുകകരമായ ഇനങ്ങളാണ് വിദ്യാർത്ഥികൾ പ്രദർശനത്തിനായി തയ്യാറാക്കിയിട്ടുള്ളത്.
ഏറ്റവും ആധുനികമായ ഉപകരണങ്ങളാൽ സജ്ജീകരിച്ചിരിക്കുന്ന സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ലാബുകൾ ഉൾപ്പെടുന്ന കോളേജിന്റെ വിവിധ ലബോറട്ടറികളും പൊതുജനങ്ങൾക്ക് പ്രദർശനത്തിനായി തയ്യാറായിട്ടുണ്ട്. കേരളത്തിൽ അപൂർവ്വം കോളേജുകളിൽ മാത്രമുള്ള ഹൈ വോൾടേജ് ലാബ് , കോൺക്രീറ്റ് സ്ട്രക്ചറുകൾ, ബീമുകൾ തുടങ്ങിയവ യഥാർത്ഥ അളവിൽ തന്നെ ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യമുള്ള മെറ്റീരിയൽ ടെസ്റ്റിംഗ് ലാബ്, അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന ഐ ഇ ഇ ഇ , സൊസൈറ്റ് ഓഫ് ഓട്ടോമോട്ടീസ് എഞ്ചിനീയേഴ്സ് (SAE),എ എസ് എം ഇ (ASME), തുടങ്ങിയ ഓർഗനൈസേഷനുകൾ അന്താരാഷ്ട്ര തലത്തിൽ നടത്തിയ മത്സരങ്ങളിൽ വിവിധ പുരസ്കാരങ്ങൾ നേടിയ പ്രോജക്റ്റുകളും പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്.
ശാസ്ത്ര സാങ്കേതിക പ്രദർശനം നടക്കുന്ന നവംബർ 26 മുതൽ ഡിസംബർ 3 വരെ വൈകുന്നേരങ്ങളിൽ വിവിധ പ്രൊഫഷണൽ കലാകാരന്മാർ പങ്കെടുക്കുന്ന കലാസന്ധ്യകളും ഉണ്ട്. വിധു പ്രതാപിന്റെ ഗാനമേള, ഗൗരി ലക്ഷ്മിയും സച്ചിൻ വാര്യരും പങ്കെടുക്കുന്ന ഫ്യൂഷൻ ബാന്റ്, ഐശ്വര്യ രാജിവിന്റെ ഡാൻസ് പ്രോഗ്രാമുകൾ തുടങ്ങി ഒട്ടേറെ കലാപരിപാടികളും സജ്ജമാക്കിയിട്ടുണ്ട്.
ശാസ്ത്ര സാങ്കിത പ്രദർശനത്തിനൊപ്പം 50ഓളം വിപണന സ്റ്റാളുകളും ഭക്ഷണ സ്റ്റാളുകളും കുട്ടികൾക്കും മുതിർന്നവർക്കും അനുയോജ്യമായ അമ്യൂസ്മെന്റ് റൈഡുകൾ കോതമംഗലത്തിന്റെ ആകാശക്കാഴ്ചക്കായി ഹെലികോപ്റ്റർ യാത്ര, എയർബോൾ യാത്ര തുടങ്ങി ഒട്ടേറെ വിനോദ ഉപാധികളും ശാസ്ത്ര സാങ്കിത എക്സിബിഷനോടൊപ്പം എം. എ. എഞ്ചി. കോളേജ് തയ്യാറാക്കിയിട്ടുണ്ട്.
CHUTTUVATTOM
എം.എ.കോളേജിൽ യാത്രയയപ്പ് സമ്മേളനം

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് ദീർഘകാലത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന സോഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മൃദുല വേണുഗോപാൽ എസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സീനിയർ ക്ലാർക്ക് റ്റിറ്റി ജേക്കബ് എന്നിവർക്ക് യാത്രയയപ്പു നൽകി.കോളേജിലെ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന പ്രൗഢഗംഭീരമായ യോഗത്തിൽ എം.എ.കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അധ്യക്ഷത വഹിച്ചു.പ്രമുഖ ഗാന്ധിയനും, ഗ്രന്ഥകാരനും,എം.ജി സർവകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവലപ്‌മെന്റ് സ്‌റ്റഡീസ് മുൻ ഡയറക്ടറുമായ പ്രൊഫ. ഡോ. എം. പി. മത്തായി മുഖ്യ പ്രഭാഷണം നടത്തി. സോഷ്യോളജി വിഭാഗം മേധാവി ഡോ. ഡയാന മാത്യൂസ് സ്വാഗതവും, കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ പ്രധാന സന്ദേശവും നൽകി.വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണം എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് നിർവഹിച്ചു.യോഗത്തിൽ റിട്ട. ടിച്ചേഴ്സ് ഫോറം സെക്രട്ടറി പ്രൊഫ.കെ. എം. കുര്യക്കോസ്, റിട്ട.നോൺ ടീച്ചിങ് സ്റ്റാഫ് പ്രതിനിധി ടി. ജി. ഹരി, ജൂനിയർ സൂപ്രണ്ട് വി.ഇ. ദീപു , കോളേജ് യൂണിയൻ ചെയർപേഴ്സൺ പവിത്ര. കെ. ആർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ചിത്രം :എം. എ. കോളേജിൽ നിന്ന് ദീർഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സോഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മൃദുല വേണുഗോപാലിനു കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് ഉപഹാരം സമർപ്പിക്കുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, പ്രൊഫ. ഡോ. എം. പി. മത്തായി, പ്രൊഫ. കെ. എം. കുര്യക്കോസ്, ഡോ. ഡയാന മാത്യൂസ്, ടി. ജി. ഹരി, വി. ഇ. ദീപു, പവിത്ര കെ. ആർ എന്നിവർ സമിപം
CHUTTUVATTOM
നിയമപരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണം ; ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

അങ്കമാലി : നിയമപരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കണമെന്നും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടും പുതിയ ഐ.ടി നിയമം അനുസരിച്ചുമാണ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ചാനലുകളെ അകറ്റിനിര്‍ത്തുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. വാര്‍ത്തകള്‍ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ ത്വരിതപ്പെടുത്തണം. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനായ ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു.
ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ ദ്വൈവാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും അങ്കമാലി ജീബീ പാലസ് ഹോട്ടലില്‍ നടന്നു. പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് റിപ്പോര്‍ട്ടും ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റ പുതിയ ഭാരവാഹികളായി പ്രസിഡന്റ് – പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയാ), ജനറല്‍ സെക്രട്ടറി – ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യൂസ്), ട്രഷറര്‍ – വിനോദ് അലക്സാണ്ടര്‍ (വി.സ്ക്വയര്‍ ടി.വി), വൈസ് പ്രസിഡന്റ്മാര്‍ – അഡ്വ.സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്), എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്സ്), സെക്രട്ടറിമാര്‍ – ശ്രീജിത്ത് എസ് (റൌണ്ടപ്പ് കേരള), രവീന്ദ്രന്‍ ബി.വി (കവര്‍ സ്റ്റോറി), കമ്മിറ്റി അംഗങ്ങള്‍ – സജിത്ത് ഹിലാരി (ന്യൂസ് ലൈന്‍ കേരളാ 24), അജിതാ ജെയ് ഷോര്‍ (മിഷന്‍ ന്യൂസ്) എന്നിവരെ തെരഞ്ഞെടുത്തു. ഷമീര്‍ ഇ.കെ (കേരളാ ടൈംസ്), ഷഫ്ന പി.എ (കേളി ന്യൂസ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ മെമ്പര്‍ഷിപ്പ് കാംപെയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്ര നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് ഈ കാലയളവില്‍ അംഗത്വം നല്‍കും. ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ വെബ് സൈറ്റില്‍ (www.chiefeditorsguild.com) ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരിലുള്ള ഭീഷണികള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും അംഗങ്ങള്‍ക്ക് നിയമസഹായം ഉറപ്പാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
CHUTTUVATTOM
ഫാ. ഡോ. ജോസ് തെക്കൻ അവാർഡ് ഡോ. മഞ്ജു കുര്യന്

കോതമംഗലം : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പൽ ഫാ.ഡോ. ജോസ് തെക്കന്റെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകർക്കുള്ള ഡോ. ജോസ് തെക്കൻ പുരസ്‌കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യന്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അധ്യാപന, ഗവേഷണ രംഗത്തെ മികവും, സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നു ലഭിച്ച നാമനിര്‍ദേശങ്ങളില്‍ നിന്നാണ് ഡോ. മഞ്ജു കുര്യൻ തിരഞ്ഞെടുക്കപ്പെട്ടത്.ചങ്ങനാശ്ശേരിഎസ്.ബി. കോളേജ് പൂർവവിദ്യാർഥി സംഘടനയുടെ കുവൈറ്റ് ചാപ്റ്റർ, മികച്ച കോളേജ് അധ്യാപകർക്ക് നൽകുന്ന ബർക്കുമൻസ് അവാർഡിനും ഡോ. മഞ്ജു കുര്യൻ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.
മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും , കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്ന് പിഎച്ച്.ഡിയും നേടിയ ഡോ. മഞ്ജു, 2005-ലാണ് മാർ അത്തനേഷ്യസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി രസതന്ത്ര വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. 2016-ൽ അസോസിയേറ്റ് പ്രൊഫസറും, 2019ൽ പ്രൊഫസറുമായി. നാനോ മെറ്റീരിയൽസ്, കറ്റാലിസിസ് മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുള്ള ഗവേഷകയും, ഒരു പേറ്റന്റിനുടമയുമാണ് ഡോ. മഞ്ജു കുര്യൻ. ഗവേഷണ സംഭാവനകൾക്ക് പുറമേ, റിസർച്ച് ഡീൻ, എൻ ഐ ആർ എഫ് കോ-ഓർഡിനേറ്റർ, യുജിസി സെൽ കോ-ഓർഡിനേറ്റർ, ഡിഎസ്ടി കോ-ഓർഡിനേറ്റർ, ഗവേണിംഗ് & അക്കാദമിക് കൗൺസിൽ അംഗം തുടങ്ങി വിവിധ ചുമതലകൾ എം. എ. കോളേജിൽ വഹിച്ചിട്ടുണ്ട്.
-
ACCIDENT3 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT5 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME5 days ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
NEWS1 week ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
NEWS1 week ago
കോതമംഗലത്ത് രണ്ടിടങ്ങളിൽ തീ പിടുത്തം : ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന
-
CRIME4 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു
-
NEWS2 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME3 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു