Connect with us

Hi, what are you looking for?

EDITORS CHOICE

തട്ടേക്കാട് ബോട്ട് ദുരന്തം നടന്നിട്ട് 15 വർഷം; തേങ്ങുന്ന ഓർമ്മകളുമായി എളവൂർ ഗ്രാമവും.

  • ജെറിൽ ജോസ് കോട്ടപ്പടി

തട്ടേക്കാട് : കേരളക്കരയെ കണ്ണീരിലാഴ്ത്തിയ തട്ടേക്കാട് ബോട്ട് ദുരന്തം നടന്നിട്ടു നാളെ പതിനഞ്ചാം വർഷം. തട്ടേക്കാട് ദുരന്തവാർഷികത്തിന്റെ സ്മരണയിൽ ഇന്നും തേങ്ങുന്നൊരു ഗ്രാമമാണ് എറണാകുളം അങ്കമാലിയിലെ എളവൂർ. എളവൂർ യു.പി.സ്കൂളിലെ പതിനഞ്ചു വിദ്യാർത്ഥികളും മൂന്നു അധ്യാപകരുമാണ് അന്ന് മുങ്ങി മരിച്ചത്. അങ്കമാലി എളവൂർ സെന്റ് ആന്റണീസ് സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് 53 വിദ്യാർഥികളടക്കം 61 പേരായിരുന്നു വന്നത്. തട്ടേക്കാട് പക്ഷിസങ്കേതം സന്ദർശിച്ചു മടങ്ങുമ്പോഴാണ് വിനോദയാത്രികർ സഞ്ചരിച്ചിരുന്ന മൂന്നു ബോട്ടുകളിലൊന്നാണ് ദാരുണമായ അപകടത്തിൽപെട്ടത്.

തട്ടേക്കാട് പക്ഷി സങ്കേതത്തിനു ഒരു കിലോമീറ്റർ അകലെ പെരിയാറിലെ ആറു മീറ്ററോളം ആഴമുള്ള ചെട്ടിപ്പള്ളി ഭാഗത്ത് 2007 ഫെബ്രുവരി 20 വൈകുന്നേരം ആറരയോടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ഫൈബർ ബോട്ടിൽ 37 പേർ യാത്രചെയ്തിരുന്നു. പതിനഞ്ച് വിദ്യാർഥികളുടെയും മൂന്ന് അധ്യപകരുടെയും ജീവൻ കവർന്ന തട്ടേക്കാട് ബോട്ടപകടത്തിൽ ബോട്ടിന്റെ ഉടമ പി. എം രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൊലപാതകമല്ലാത്ത നരഹത്യ, ഉദാസീനമായി ബോട്ട് ഓടിച്ച് അപകടം ക്ഷണിച്ചു വരുത്തല് എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ആറു പേരെ മാത്രം കയറ്റാൻ അനുവാദമുള്ള ബോട്ടിൽ മുപ്പതിലധികം പേരെ കയറ്റിയാൽ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നറിഞ്ഞു കൊണ്ട് ചെയ്തതിനാൽ പ്രതിക്ക് 5 വർഷം കഠിന തടവിന് കോടതി വിധിക്കുകയും പിന്നീട് മേൽകോടതി രണ്ടുവർഷം ആക്കി ശിക്ഷ ചുരുക്കുകയും ചെയ്തു.

തട്ടേക്കാട് ദുരന്തത്തിന്റെ കാരണം അനാസ്ഥയാണെന്ന് ജസ്റ്റിസ് പരീത് പിള്ള കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പെരിയാറിൽ ബോട്ട് സർവീസ് നടത്തുന്ന എല്ലാ ബോട്ടുകളിലും കൃത്യമായ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നുണ്ട്. 15 വർഷം മുൻപ് നടന്ന ദുരന്തത്തിന്റെ നഷ്ടഭാരവുമായി എളവൂർ എന്ന ഗ്രാമവും, ചീറി പായുന്ന ആംബുലൻസുകളുടെ നടുക്കുന്ന ഓർമ്മയിൽ കോതമംഗലവും. രക്തത്തിൽ പിറന്നവരെ നഷ്ടപ്പെട്ട കുടുംബങ്ങൾ കണ്ണീരോടെ കാലം തള്ളി നീക്കി കഴിയുന്നു, വിധിയെന്ന ആശ്വാസത്തോടെ.

You May Also Like

NEWS

കോതമംഗലം :രണ്ടു ദിവസം മുൻപ് തട്ടേക്കാട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃദദേഹം ഇന്ന് ഫയർ ഫോഴ്‌സ് തിരച്ചിൽ സംഘം കണ്ടെത്തി. പാലത്തിനു മൂന്ന് കിലോമീറ്റർ താഴെ വെള്ളത്തിൽ...

NEWS

കോതമംഗലം: – തട്ടേക്കാട് ജനവാസ കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തട്ടേക്കാട്, വഴുതനപ്പിള്ളി ജോസിൻ്റെ പുരയിടത്തിലെ കൃഷി ക ളാണ് കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചും തിന്നും നശിപ്പിച്ചത്. തെങ്ങ്, വാഴ,...

NEWS

കോതമംഗലം :- ഏറെ നാളത്തെ പ്രക്ഷോഭങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിൽ നിന്നും ജനവാസ മേഖല ഒഴിവാക്കുന്നതിനുള്ള ആദ്യപടിയായി സർവ്വേക്ക് ഇന്ന് തുടക്കം കുറിച്ചു. 1983- ലാണ് തട്ടേക്കാട് പക്ഷി സങ്കേതം ആരംഭിച്ചത്....

NEWS

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിലെ അതിർത്തി പുനർ നിശ്ചയിച്ച് ജനവാസ മേഖലകളെ ഒഴിവാക്കാൻ തീരുമാനിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി...