NEWS
പെരിയാറിൽ പ്രളയം സമ്മാനിച്ച മണൽ വാരുവാനുള്ള സാധ്യത തെളിയുന്നു; മണൽവാരൽ പുനരാരംഭിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ.

കോതമംഗലം – മണൽ ശേഖരിക്കുന്നതിനും, വിപണനം നടത്തുന്നതിനുമുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് ബഹു:റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ചുള്ള ആന്റണി ജോൺ എംഎൽഎയുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു:മന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. മണലിന്റെ ലഭ്യതക്കുറവ് മൂലം നിർമ്മാണ മേഖലകളിൽ വന്നിട്ടുള്ള പ്രതിസന്ധിയും, ഇതിന്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിലുൾപ്പെടെ മണൽ വാരി ഉപജീവനം നടത്തി വന്നിരുന്ന തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധിയും എംഎൽഎ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.
കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കേരളത്തിലുണ്ടായ പ്രളയത്തിന്റെ ഭാഗമായി പുഴകളിലും, ഡാമുകളിലും, സ്വകാര്യ സ്ഥലങ്ങളിലുമെല്ലാം വലിയ തോതിൽ മണൽ അടിഞ്ഞ് കൂടിയിട്ടുണ്ടെന്നും ഇത്തരത്തിൽ അടിഞ്ഞ് കൂടിയിട്ടുള്ള മണൽ ശേഖരിച്ചാൽ പുഴകളിലേയും, ഡാമുകളിലേയും സംഭരണ ശേഷി കൂട്ടുവാൻ സാധിക്കുമെന്നും, ഇത് നിർമ്മാണ മേഖലയിലെ പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കുന്നതിനും മണൽ വാരി ഉപജീവനം നടത്തി വരുന്നവർക്ക് തൊഴിൽ ലഭിക്കുന്നതിനും സഹായകരമായതിനാൽ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത തരത്തിൽ നിബന്ധനങ്ങൾക്ക് വിധേയമായി മണൽ ശേഖരിക്കുന്നതിനും, വിപണനം നടത്തുന്നതിനും വേണ്ട നടപടി വേഗത്തിൽ സ്വീകരിക്കണമെന്നും എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.
മണലിന്റെ ലഭ്യതക്കുറവ് മൂലം മണൽ വാരി ഉപജീവനം നടത്തി വന്നിരുന്ന തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നുംപ്രളയത്തിൽ അടിഞ്ഞ് കൂടിയ മണൽ ശേഖരിച്ച് പുഴകളുടെ സംഭരണ ശേഷി കൂട്ടുന്ന വിഷയം സർക്കാരിന്റെ സജീവ പരിഗണനയിൽ ആണെന്നും പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാത്ത തരത്തിൽ മണൽ ശേഖരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണെന്നും, പ്രളയം ബാധിച്ച പ്രധാന നദികളായ പെരിയാർ,പമ്പ,മുവാറ്റുപുഴ,ചാലിയാർ,കടലുണ്ടി,ഭാരതപ്പുഴ എന്നീ നദികളുടെ സാൻഡ് ആഡിറ്റിംഗ് പുരോഗമിക്കുന്നുണ്ടെന്നും സാൻഡ് ആഡിറ്റിംഗ് റിപ്പോർട്ട് അടിസ്ഥാനമാക്കി തുടർ നടപടി സ്വീകരിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മണൽ വാരൽ നടപടി വേഗത്തിലാക്കുമെന്നും,സാൻഡ് ആഡിറ്റിംഗ് അടിസ്ഥാനമാക്കി ഓരോ നദിയിലെയും മണൽ നിയമാനുസൃതം നീക്കം ചെയ്യുന്നതിന് ജില്ലാ തലത്തിൽ നടപടി സ്വീകരിക്കുന്നതാണെന്നും ബഹു:റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ആന്റണി ജോൺ എംഎൽഎയെ നിയമ സഭയിൽ അറിയിച്ചു.
NEWS
കാട്ടാന ആക്രമണം ഉണ്ടായ സ്കൂൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.

കോതമംഗലം : കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം ആക്രമിച്ച ഇടമലയാർ ഗവൺമെന്റ് യു പി സ്കൂൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.2016 ന് ശേഷം ആദ്യമായിട്ടാണ് കാട്ടാന സ്കൂളിൽ വലിയ തോതിൽ നാശനഷ്ടം ഉണ്ടാക്കിയിട്ടുള്ളത്.സ്‌കൂളിന് ചുറ്റുമുള്ള ഫെൻസിങ് അടിയന്തിരമായി അറ്റക്കുറ്റ പണി നടത്തി പുനസ്ഥാപിക്കുന്നതിനും സ്കൂൾ കോമ്പൗണ്ടിനു ചുറ്റുമുള്ള കാട് അടിയന്തിരമായി വെട്ടി തെളിക്കുന്നതിനും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.തുണ്ടം റെയിഞ്ച് ഓഫീസർ സി വി വിനോദ് കുമാർ,മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർ,എച്ച് എം ഷമീന റ്റി എ,സീനിയർ അസിസ്റ്റന്റ് ജോയി ഓ പി, ലക്ഷ്മി ബി,രാജേഷ് കുമാർ, റീന ആർ ഡി,സന്തോഷ് പി ബി,സോമൻ കരിമ്പോളിൽ,ബിനു ഇളയിടത്ത് എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.
NEWS
കോണ്‍ഗ്രസിന്റെ അസ്ഥിത്വം തകര്‍ക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുന്നു: മാത്യു കുഴല്‍നാടന്‍ എംഎല്‍എ.

കോതമംഗലം. കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃ സംഗമം മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച്് 30 ന് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തില്‍ നിയോജക മണ്ഡലത്തില്‍ നിന്നും 1500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് കോതമംഗലം ബ്‌ളേക്ക് പ്രസിഡന്റ് എം.എസ് എല്‍ദോസ് അധ്യക്ഷനായി. കെപിസിസി ജന. കെ. ജയന്ത്് മുഖ്യ പ്രഭാഷണം നടത്തി. എ.ജി ജോര്‍ജ്, കെ.പി ബാബു, പി.പി ഉതുപ്പാന്‍, എബി എബ്രാഹം, പി.എ.എം ബഷീര്‍, റോയി കെ. പോള്‍, പി.സി ജോര്‍ജ്, പീറ്റര്‍ മാത്യു, ഷെമീര്‍ പനയ്ക്കല്‍, പ്രിന്‍സ് വര്‍ക്കി, ബാബു ഏലിയാസ്, വി.വി കുര്യന്‍, സി.ജെ. എല്‍ദോസ്, ജെയിംസ് കോറമ്പേല്‍, പരീത് പട്ടന്മാവുടി, ബിനോയി ജോഷ്വ, അനൂപ് കാസിം, ജോര്‍ജ് വറുഗീസ്, സത്താര്‍ വട്ടക്കുടി, സലീം മംഗലപ്പാറ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി സാജു, കാന്തി വെള്ളക്കയ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
NEWS
ഇടമലയാർ സ്കൂളിനു നേരെ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണം; വൻ നാശനഷ്ടം

കോതമംഗലം :- ഇടമലയാർ ഗവൺമെൻ്റ് യു പി സ്കൂളിനു നേരെ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണം;വൻ നാശനഷ്ടം; ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് സംഭവം. ആറോളം വരുന്ന കാട്ടാനക്കൂട്ടമാണ് ഇമലയാർ ഗവ. യു പി സ്കൂളിനു നേരെ ആക്രമണം അഴിച്ചുവിട്ടത്. 5 ക്ലാസ് മുറികളുടെ ജനാലകളും, സ്റ്റോർ റൂമും , കുടിവെള്ള ടാങ്കും പൈപ്പുകളും, കുട്ടികളുടെ പച്ചക്കറിത്തോട്ടവും, പ്രാഥമിക ആവശ്യങ്ങൾക്കായുള്ള അഞ്ചു ശുചിമുറികളും കാട്ടാനകൾ തകർത്തിട്ടുണ്ട്. ഇടമലയാർ വന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനു നേരെ 2016 ലും കാട്ടാനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. പരീക്ഷയെഴുതാൻ സ്കൂളിലെത്തിയ കുട്ടികൾ കണ്ടത് തകർന്ന ക്ലാസ് മുറികളാണ്. സ്കൂൾ പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കുന്നത് വരെ വിദ്യാർത്ഥികളെ താത്കാലികമായി സ്കൂൾ മുറ്റത്തെ മരച്ചുവട്ടിൽ ഇരുത്തുകയായിരുന്നു. താളുകണ്ടം, പൊങ്ങൻചുവട് ഭാഗത്തുനിന്നുമുള്ള കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.
ഫെൻസിംഗ് പ്രവർത്തന രഹിതമായതാണ് പ്രശ്നമായതെന്നും ബദൽ സംവിധാനമൊരുക്കി പരീക്ഷകൾ നടത്തുമെന്നും സ്കൂളിലെ സീനിയർ അസിസ്റ്റൻ്റ് ജോയി OP പറഞ്ഞു. സ്കൂളിന് വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ആനശല്യം നേരിടാൻ തക്കതായ നടപടികൾ സ്വീകരിക്കുമെന്നും കുട്ടമ്പുഴ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ EC റോയി പറഞ്ഞു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
-
ACCIDENT3 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT5 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME5 days ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
NEWS1 week ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
NEWS1 week ago
കോതമംഗലത്ത് രണ്ടിടങ്ങളിൽ തീ പിടുത്തം : ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന
-
CRIME4 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു
-
NEWS2 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME3 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു
You must be logged in to post a comment Login