കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണ്ണയം ദേശീയ വന്യജീവി ബോര്‍ഡിന്റെ പരിഗണനയിലാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർ നിർണ്ണയവുമായി ബന്ധപ്പെട്ട് ആന്റണി ജോൺ എം എൽ എ യുടെ നിയമസഭ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.നിലവില്‍ ആകെ 25.16 ച.കീ.മീ വിസ്തീര്‍ണ്ണമുള്ള തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ജനവാസമേഖല യായ 8.9725 ച.കി.മീ ഒഴിവാക്കി പകരം മൂന്നാര്‍ വനം ഡിവിഷന്റെ പരിധിയിലുള്ള നേര്യമംഗലം റെയിഞ്ചിലെ പക്ഷി സംരക്ഷണ പ്രാധാന്യമുള്ള 10.1694 ച.കീ.മീ വനപ്രദേശം തട്ടേക്കാട് പക്ഷി സങ്കേതത്തോട് കൂട്ടിച്ചേര്‍ക്കുന്നതിനുള്ള പ്രൊപ്പോസല്‍ ദേശീയ വന്യജീവി ബോര്‍ഡിന് PARIVESH പോര്‍ട്ടല്‍ മുഖേന സമര്‍പ്പിക്കുകയും;
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തി പുനഃനിര്‍ണ്ണയത്തിനായി ദേശീയ വന്യജീവി ബോര്‍ഡ് ഒരു കമ്മിറ്റി രൂപീകരിക്കുകയും 27/12/2024-൯ു പ്രസ്തുത കമ്മിറ്റി സൈറ്റ് ഇന്‍സ്പെക്ഷന്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ടി വിഷയം നിലവില്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ പരിഗണനയിലാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.
