CHUTTUVATTOM
വല്ലം -ഇരിങ്ങോൾ റിങ് റോഡ് പ്രാവർത്തികമാകുമ്പോൾ തന്നെ കാവിന്റെ സംരക്ഷണവും പ്രഥമ പരിഗണനയിൽ ഉണ്ടെന്ന് എം എൽ എ.

പെരുമ്പാവൂർ : വല്ലം ഇരിങ്ങോൾ റിങ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യോഗം സെപ്റ്റംബർ ആറാം തീയതി പെരുമ്പാവൂർ മുൻസിപ്പൽ ഓഫീസിൽ വെച്ച് പെരുമ്പാവൂർ എം എൽ എ ശ്രി എൽദോസ് കുന്നപ്പിള്ളിയുടെ അധ്യക്ഷതയിൽ നടന്നു. നിലവിൽ ഇരിങ്ങോൾ ഭാഗത്തേക്കുള്ള ഇൻവെസ്റ്റി ഗെഷൻ നടപടികൾ സുഖമമാക്കുന്നതിനുള്ള ചർച്ചകൾ ആണ് നടന്നത്. ഇരിങ്ങോൾ കാവ് മുതൽ റോട്ടറി ക്ലബ് വരെയുള്ള ഭാഗത്തെ സർവ്വേയും മണ്ണ് പരിശോധനയും ആണ് ബാക്കിയുള്ളത്. തൊണ്ണൂറ് ശതമാനം ഇൻവസ്റ്റിഗഷൻ നടപടികളും പൂർത്തിയായിട്ട് ഒരു മാസത്തിലേറേയായ സാഹചര്യത്തിൽ ആണ് ബാക്കിയുള്ള ഇൻവസ്റ്റികേഷൻ നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനു യോഗം ചേർന്നത്.
ഇൻവെസ്റ്റിഗഷൻ പ്രാരംഭ ഘട്ടം മാത്രമാണ് തുടർന്ന് ഒട്ടനവധി നടപടി ക്രമങ്ങളിലൂടെ മാത്രമേ ഇത് നടപ്പിലാക്കാൻ സാധിക്കു അതിനാൽ പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിനുള്ള സഹകരണം എം എൽ എ പങ്കെടുത്ത എല്ലാവരോടും അഭ്യർത്ഥിച്ചു. ആദ്യഘട്ട ചർച്ചകളിൽ നാലുവരി പാതയാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും നിലവിൽ നാലുവരി പാത എന്നുള്ളത് സ്ഥലമെറ്റെടുക്കുന്നതിലെ തടസ്സങ്ങൾ മൂലം പ്രയോഗികമല്ലാത്തതിനാൽ രണ്ട് വരി പാതയായി റോഡ് പണി പൂർത്തിയാക്കാൻ ആണ് യോഗം അഭിപ്രായ സമന്വയത്തിൽ എത്തിയത്.
പെരുമ്പാവൂർ ടൗണിലൂടെ പോകുന്ന റോഡിലെ ഗതാഗതകുരുക്ക് കുറക്കാനും ജനങ്ങളുടെ യാത്ര സൗകര്യങ്ങളും സമയവും മെച്ചപ്പെടുത്താനും ബൈപാസിനൊപ്പം ഈ റിങ് റോഡ് കൂടി വന്നാൽ സാധ്യമാകുന്നതാണ്. വല്ലം ഇരിങ്ങോൾ റിങ്ങ് റോഡ് പൂർത്തിയായാൽ മാത്രമേ പെരുമ്പാവൂർ ബൈപാസിന്റെ പ്രയോജനം പൂർണതോതിൽ പെരുമ്പാവൂർ നഗര വാസികൾക്ക് ലഭ്യമാകുകയുള്ളു.
നഗര സഭ ചെയർമാൻ ശ്രി സക്കീർ ഹുസൈൻ, മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ മറ്റ് കൗൺസിലർമാർ പെരുമ്പാവൂർ അസിസ്റ്റന്റ് എക്സിക്യുറ്റിവ് ദേവകുമാർ, പെരുമ്പാവൂർ എ ശ്രീമതി ശാരിക, ഇരിങ്ങോൾ കാവ് സംരക്ഷണ സമിതി പ്രതിനിധികൾ, നീലംകുളങ്ങര റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ ഇരിങ്ങോൾ എൻ എസ് എസ് കരയോഗം പ്രതിനിധികൾ ഇരിങ്ങോൾ വൊക്കേഷണൽ ഹയർ സെക്കന്ററി പി ടി എ പ്രതിനിധികൾ പൗരസമിതി അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
പെരുമ്പാവൂരിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ പാരമ്പര്യ മൂല്യങ്ങൾ നിലനിൽക്കുന്ന പെരുമ്പാവൂർ ഇരിങ്ങോൾ കാവ് സംരക്ഷിക്കപ്പെടേണ്ടതും ആവശ്യകതയാണ്. റിങ് റോഡ് പ്രാവർത്തികമാകുമ്പോൾ തന്നെ കാവിന്റെ സംരക്ഷണവും പ്രഥമ പരിഗണനയിൽ ഉണ്ടെന്ന് പെരുമ്പാവൂർ എം എൽ എ അറിയിച്ചു.
CHUTTUVATTOM
പിണറായി സർക്കാരിന്റെ പകൽ കൊള്ളക്കെതിരെ സായാഹ്ന ധർണ്ണാ സമരം സംഘടിപ്പിച്ചു

കോതമംഗലം : നികുതി ഭികരതക്കെതിരെ,
വില കയറ്റത്തിനെതിരെ, ജനവിരുദ്ധ ബജറ്റിനെതിരെ,
പിണറായി സർക്കാരിന്റെ പകൽ കൊള്ളക്കെതിരെ,
സംസ്ഥാനത്ത് ഒട്ടാകെ KPCC യുടെ ആഹ്വാനപ്രകാരം കരിദിനമായി ആചരിക്കുകയാണ്,
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെല്ലിക്കുഴിയിൽ സായാഹ്ന ധർണ്ണാ സമരം സംഘടിപ്പിച്ചു.
കോതമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ.MS എൽദോസ് സമരം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ അദ്ധ്വക്ഷത വഹിച്ചു.
വിനോദ് K മേനോൻ സ്വാഗതവും, പരീത് പട്ടമ്മാവുടി, MV റെജി, സത്താർ വട്ടക്കുടി, ഇബ്രാഹിം എടയാലി, ബഷീർ പുല്ലോളി എന്നിവർ സംസാരിച്ചു.
KP അബ്ബാസ്, KM മീരാൻ, KP കുഞ്ഞ്, ഷൗക്കത്ത് പൂതയിൽ, MM അബ്ദുൽ സലാം,ഷക്കീർ പാണാട്ടിൽ, നൗഫൽ കാപ്പുചാലി, അഷറഫ് ചക്കുംതാഴം, അനീസ് പുളിക്കൽ, ജഹാസ് വട്ടക്കുടി, KP ചന്ദ്രൻ, കാസിം പാണാട്ടിൽ, സനീബ് കോലോത്തുകുന്നേൽ, റഫീഖ് കാവാട്ട്, MA മക്കാർ മുച്ചേത്താൻ, യൂസഫ് ഇടയാലി, കബീർ ആലക്കട, അസീസ് കൊട്ടാരം, കുഞ്ഞുമോൻ മുച്ചേത്താൻ, ഇസ്മായിൽ പുളിക്കൻ എന്നിവർ ധർണ്ണാ സമരത്തിന് ശേഷം നടന്ന പന്തം കൊളത്തി പ്രകടനത്തിലും പങ്കാളികളായി.
CHUTTUVATTOM
സംസ്ഥാന ബജറ്റ് ; നഗരസഭാ സ്റ്റേഡിയം ഉൾപ്പെടെ 21 പദ്ധതികൾക്ക് 553 കോടി രൂപയുടെ അംഗീകാരം : എൽദോസ് കുന്നപ്പിള്ളി എംഎൽഎ

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭാ സ്റ്റേഡിയം ഉൾപ്പെടെ സംസ്ഥാന ബജറ്റിലേക്ക് സമർപ്പിച്ച 21 പദ്ധതികൾക്ക് 553 കോടി രൂപയുടെ അംഗീകാരം ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ. നഗരസഭാ സ്റ്റേഡിയം നിർമ്മാണത്തിന് 2 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 3 കോടി രൂപ ചെലവിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രി നവീകരണത്തിനും അനുമതി ലഭ്യമായിട്ടുണ്ട്. മറ്റു 19 പദ്ധതികൾക്ക് ടോക്കൺ പ്രൊവിഷൻ അനുമതിയാണ് ബജറ്റിൽ അനുവദിച്ചത്. അംഗീകാരം ലഭിച്ച പദ്ധതികൾക്ക് ഭരണാനുമതിയും തുടർന്ന് സാങ്കേതികാനുമതിയും ലഭ്യമാക്കുന്നതിന് നിർദ്ദേശം നൽകിയതായും എംഎൽഎ പറഞ്ഞു.
പെരുമ്പാവൂർ അണ്ടർ പാസ്സേജും ഫ്ലൈ ഓവറും 300 കോടി രൂപ, കുറുപ്പംപടി പോലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സ് സമുച്ചയത്തിന് 6 കോടി, പെരുമ്പാവൂർ – റയോൺപുരം റോഡിന് 10 കോടി, അറക്കപ്പടി – പോഞ്ഞാശ്ശേരി റോഡ് 7 കോടി, നമ്പിളി – തോട്ടുവ റോഡ് 14 കോടി, കൊമ്പനാട് – വലിയ പാറ റോഡ് 5 കോടി, കൂട്ടുമഠം – മലമുറി റോഡ് 5 കോടി, ഓടക്കാലി – കല്ലില് റോഡ് 7 കോടി, കാലടി – നെടുമ്പാശ്ശേരി പാലവും ബൈപ്പാസും (45 ഡിഗ്രി ചെരിഞ്ഞത്) 100 കോടി, പഴയ മൂവാറ്റുപുഴ റോഡ് 4 വരി പാതയാക്കല് 15 കോടി, പാലക്കാട്ടുതാഴം – വല്ലം മിനി ബൈപ്പാസ് 80 കോടി, വല്ലം ജംഗ്ഷൻ വിപുലീകരണം 10 കോടി, പെരുമ്പാവൂര് മിനി സ്റ്റേഷന് അനെക്സിന് 30 കോടി, അല്ലപ്ര – വലമ്പൂര് റോഡ് 8 കോടി, പോഞ്ഞാശ്ശേരി – മഞ്ഞപ്പെട്ടി റോഡ് 10 കോടി, ഓണംകുളം – ഊട്ടിമറ്റം റോഡ് 8 കോടി, അകനാട് – ചുണ്ടക്കുഴി റോഡ് 6 കോടി, ചെറുകുന്നം – കല്ലില് റോഡ് 4 കോടി എന്നീ പദ്ധതികൾക്കാണ് ടോക്കൺ പ്രൊവിഷൻ അംഗീകാരം ലഭ്യമായതെന്ന് എംഎൽഎ അറിയിച്ചു.
കിഫ്ബി പദ്ധതികൾ ഒന്നും നിർദ്ദേശിക്കേണ്ടതില്ല എന്ന് ധനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 21 പദ്ധതികളാണ് പെരുമ്പാവൂർ മണ്ഡലത്തിൽ നിന്നും ബജറ്റിലേക്ക് നിർദ്ദേശിച്ചത്. എല്ലാ പദ്ധതികൾക്കും ബജറ്റിൽ അംഗീകാരം ലഭ്യമായി. അംഗീകാരം ലഭ്യമായ പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന പ്രവൃത്തി അതാത് വകുപ്പുകളുടെ മേൽനോട്ടത്തിൽ ഉടൻ തന്നെ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.
CHUTTUVATTOM
വാരപ്പെട്ടി പഞ്ചായത്ത് മഹാത്മാ രക്തസാക്ഷിത്വ സ്മൃതിയും പൗരാവകാശ രേഖാ പ്രകാശനവും നടത്തി.

കോതമംഗലം :വാരപ്പെട്ടി പഞ്ചായത്തിൽ മഹാത്മാ രക്തസാക്ഷിത്വ സ്മൃതിയും പൗരാവകാശ രേഖാ പ്രകാശനവും നടത്തി. പഞ്ചായത്ത് അങ്കണത്തിൽ നടന്ന രക്തസാക്ഷിത്വ സ്മൃതിയും പൗരാവകാശ രേഖാ പ്രകാശനവും ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ റാണിക്കുട്ടി ജോർജ്ജ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ഡോ.റ്റി.കെ. ജാഫിർ ഗാന്ധി അനുസ്മരണ പ്രഭാഷണവും എക്സൈസ് പ്രവന്റീവ് ഓഫീസർ കെ.എസ് ഇബ്രാഹിം വിമുക്തി പ്രഭാഷണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി കേരളോത്സവ വിജയിക്കൾക്കുളള സർട്ടിഫിക്കറ്റുകൾ വിതരണം ചെയതു.
പഞ്ചായത്ത് വൈ.പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാ മോൾ ഇസ്മായിൽ, പഞ്ചായത്ത് അംഗങ്ങളായ പി പി കുട്ടൻ ദീപ ഷാജു, കെ.എം.സെയ്ത്, ബേസിൽ യോഹന്നാൻ , ഏയ്ഞ്ചൽ മേരി ജോബി, കെ കെ. ഹുസൈൻ, ദിവ്യ സലി, പ്രിയ സന്തോഷ്, ശ്രീ കല സി, എം എസ് ബെന്നി, പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീൻ , സിഡിഎസ് ചെയർ പേഴ്സൺ ധന്യ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME3 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT1 week ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME4 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം