CRIME
ഇലന്തൂർ നരബലി; കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസിലിയുടെ കൊലപാതക കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു

പെരുമ്പാവൂർ : ഇലന്തൂർ നരബലി കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. കാലടി മറ്റൂരിൽ താമസിച്ചിരുന്ന ഇടുക്കി സ്വദേശിയായ റോസിലിയെ കൊലപ്പെടുത്തിയ കേസിന്‍റെ കുറ്റപത്രമാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ മേല്‍നോട്ടത്തില്‍ അഡീഷണൽ പോലീസ് സൂപ്രണ്ട് ടി.ബിജി ജോർജ്ജ് തലവനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 4 ൽ സമർപ്പിച്ചത്. ബലാൽസംഗവും കൊലപാതകശ്രമവും മോഷണവും അടക്കം നിരവധി കേസിലെ പ്രതിയായ എറണാകുളം ഗാന്ധിനഗറിൽ വാടകയ്ക്ക് താമസിക്കുന്ന വാഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (52) ആണ് കേസിലെ മുഖ്യ സൂത്രധാരൻ. ഐശ്വര്യ പൂജയ്ക്കെന്ന വ്യാജേന നിരാലംബരായ സ്ത്രീകളെ പത്തനംതിട്ട ഇലന്തൂരിലുള്ള രണ്ടാം പ്രതി കടകംപള്ളി വീട്ടിൽ ഭഗവൽ സിംഗ് (67) ഭാര്യ ലൈല (58) എന്നിവരുടെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങൾ കഷണങ്ങളായി മുറിച്ച് മാംസം പാകം ചെയ്ത് ഭക്ഷിക്കുകയും, ഫ്രിഡ്ജിൽ സൂക്ഷിക്കുകയും, ബാക്കി ഭാഗങ്ങൾ പറമ്പിൽ കുഴിച്ചിടുകയുമായിരുന്നു.
പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവർക്കെതിരെ കൊലപാതകത്തിനു പുറമെ കൂട്ട ബലാൽസംഗം, കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയുള്ള തട്ടിക്കൊണ്ടുപോവൽ, കുറ്റകരമായ ഗൂഡാലോചന, മനുഷ്യകടത്ത്, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവു നശിപ്പിക്കൽ, കുറ്റകരമായ ഗൂഡാലോചന എന്നീ കുറ്റങ്ങൾ കൂടി ചുമത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട റോസിലിയുടെ ദേഹത്തുണ്ടായിരുന്ന സ്വർണ മോതിരം പ്രതികൾ ഇലന്തൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ചിരുന്നതും, അവരുടെ മൊബൈൽ ഫോൺ ആലപ്പുഴ എ.സി. കനാലിൽ എറിഞ്ഞ് കളഞ്ഞതും പോലീസ് വീണ്ടെടുത്തിരുന്നു. 200 ലധികം സാക്ഷിമൊഴികളും, 60 ഓളം മഹസറുകളും, 130 ലധികം രേഖകളും, കൊലപാതകത്തിനുപയോഗിച്ച കത്തികളും വാഹനങ്ങളുമടക്കം 50 ഓളം തൊണ്ടി മുതലുകളും മൂവായിരത്തോളം പേജുള്ള കുറ്റപത്രത്തിന്‍റെ ഭാഗമാണ്. മൃതദേഹഭാഗങ്ങൾ പോലീസ് വീണ്ടെടുക്കുകയും ഡി.എന്‍.എ പരിശോധനയിലൂടെ മരണപ്പെട്ടവരെ തിരിച്ചറിയുകയും ചെയ്തു. മൃതദേഹഭാഗങ്ങൾ അഴുകി നശിച്ചിരുന്നതിനാൽ ഫോറൻസിക് , സൈബർ വിദഗ്ധരുടെ സഹായത്തോടെ പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിച്ച് കുറ്റപത്രത്തിന്‍റെ ഭാഗമാക്കിയിട്ടുണ്ട് പ്രതികൾ അറസ്റ്റിലായി എണ്‍പത്തിഒന്‍പതാമത്തെ ദിവസമാണ് റൂറൽ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. പത്മ എന്ന സ്ത്രീയെ കടവന്തറ സ്റ്റേഷൻ പരിധിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കാര്യത്തിന് കടവന്തറ പോലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ ജനുവരി 6 ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 8 ൽ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിൽ കൊച്ചി സിറ്റി ഡി.സി.പി എസ്.ശശിധരൻ, പെരുമ്പാവൂർ എ.സി.പി യായിരുന്ന അനുജ് പലിവാൽ, മുളന്തുരുത്തി എസ്.എച്ച്.ഒ പി.എസ്.ഷിജു, കാലടി എസ്.എച്ച്.ഒ എന്‍.എ.അനൂപ്, എസ്.ഐമാരായ ടി.ബി.ബിബിൻ, പി.സി.പ്രസാദ്, എ.എസ്.ഐ ടി.എസ്. സിജു, എസ്.സി.പി.ഒ മാരായ എം.വി.ബിനു, എം.ആര്‍.രാജേഷ്, പി.എ.ഷിബു, കെ.പി.ഹബീബ്, വി.ആര്‍.അനിൽകുമാർ, എം.എസ്.ദിലീപ്കുമാർ, പി.എം.റിതേഷ് എന്നിവർ അംഗങ്ങളായിരുന്നു. എറണാകുളം റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ നിരവധി പോലീസുദ്യോഗസ്ഥർ കേസന്വേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ സംഘത്തിന് പിന്തുണ നൽകി.
പെരുമ്പാവൂർ ജിഷ വധക്കേസിലെയും, കൂടത്തായി കേസിലെയും സ്പെഷ്യൽ പ്രൊസിക്യൂട്ടറായിരുന്ന അഡ്വക്കേറ്റ്. എന്‍.കെ.ഉണ്ണികൃഷ്ണനാണ് ഈ കേസിലെയും സ്പെഷ്യൽ പബ്ളിക് പ്രൊസിക്യൂട്ടറായി നിയമിതനായിരിക്കുന്നത്.
CRIME
കോതമംഗലത്ത് അനധികൃത മണ്ണ് ഖനനം; ആറ് വാഹനങ്ങൾ പോലീസ് പിടിയിൽ.

കോതമംഗലം : കോതമംഗലത്ത് വിവിധ ഭാഗങ്ങളിൽ അനധികൃത മണ്ണ് ഖനനം ,ആറ് വാഹനങ്ങൾ പിടിയിൽ. മതിയായ രേഖകൾ ഇല്ലാത മണ്ണടിച്ച രണ്ട് മണ്ണ് മാന്തിയന്ത്രങ്ങളും നാല് ടിപ്പറുകളുമാണ് കോതമംഗലം എസ് എച്ച് ഓ പി ടി ബിജോയിയും സംഘവും പിടികൂടിയത്. ജിയോളജി വകുപ്പിൻ്റെ പാസില്ലാതെ കോതമംഗലം താലൂക്കിലെ വിവിധ മേഖലകളിൽ മണ്ണ് ഖനനം നടക്കുന്ന തായി ആക്ഷേപമുയർന്നതിനെ തുടർന്നാണ് പൊലീസ് നടപടി.
CRIME
കഞ്ചാവുമായി നിരവധി കേസിലെ പ്രതി പെരുമ്പാവൂരിൽ പിടിയിലായി.

പെരുമ്പാവൂർ : എഴുന്നൂറ്റിപത്ത് ഗ്രാം കഞ്ചാവുമായി നിരവധി കേസിലെ പ്രതി പിടിയിൽ. പെരുമ്പാവൂർ ഒന്നാംമൈൽ നടപ്പറമ്പിൽ സലാം (51) നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുചക്ര വാഹനത്തിൽ കഞ്ചാവ് വിൽപ്പനയ്ക്ക് കൊണ്ടുപോകുമ്പോഴാണ് പള്ളിക്കര ഭാഗത്ത് വച്ച് ഇയാളെ പിടികൂടിയത്. ബൈക്കും കസ്റ്റഡിയിലെടുത്തു. ചെറിയ പൊതികളിലാക്കിയാണ് വിൽപ്പന. ഇൻസ്പെക്ടർ വി.പി.സുധീഷ്, എസ് ഐ എ.ബി.സതീഷ്, എ.എസ്.ഐമാരായ ജെ.സജി, കെ.എ.നൗഷാദ്, എസ്.സി.പി.ഒ മാരായ പി.എ.അഫ്സൽ, അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
CRIME
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട

നെല്ലിക്കുഴി : കോതമംഗലം എക്സൈസ് നെല്ലിക്കുഴിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ നിന്നും വൻതോതിൽ ഹെറോയിൻ കണ്ടെത്തി. ഇന്നലെ വൈകിട്ട് നെല്ലിക്കുഴി ഭാഗത്ത് നിന്നും പിടികൂടിയ ആസാം സ്വദേശിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആസ്സാം സ്വദേശികൾ ആയ രണ്ടു പേരെ കൂടി കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ VR ഹിരോഷിന്റെ നേതൃത്വത്തിലുള്ള പാർട്ടി വൻതോതിൽ മയക്കുമരുന്നുമായി പിടികൂടി. അസാം സ്വദേശികളായ ജലാലുദ്ദീൻ, അബുതാഹിർ എന്നിവരിൽ നിന്നും 3 ലക്ഷം രൂപ വില വരുന്ന ബ്രൗൺ ഷുഗർ എന്നറിയപ്പെടുന്ന ഹെറോയിൻ ആണ് പിടികൂടിയത്. നെല്ലിക്കുഴിയിലും പരിസരപ്രദേശങ്ങളിലുമുള്ള അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്നതിനായാണ് വൻതോതിൽ ഹെറോയിൻ സൂക്ഷിച്ചിരുന്നതെന്ന് പ്രതികൾ പറഞ്ഞു. ആസ്സം സംസ്ഥാനത്തു നിന്ന് നേരിട്ട് ട്രെയിൻ മാർഗ്ഗം കേരളത്തിൽ എത്തിച്ചാണ് വിൽപ്പന നടത്തിയിരുന്നത്.
പ്രവൻറിവ് ഓഫീസർമാരായ എൻ ശ്രീകുമാർ, കെ കെ വിജു സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുള്ളക്കുട്ടി കെ എം, ജിജിN ജോസഫ്, നവാസ് CM, അജീഷ് കെ ജി, ബിജു ഐസക്, വിനോദ്,അമൽT അലോഷ്യസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഫൗസിയ, എക്സൈസ് ഡ്രൈവർ കബീരാജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്
കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME3 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT1 week ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME4 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE4 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം