Connect with us

Hi, what are you looking for?

NEWS

വോട്ടർമാരെ ഒറ്റിക്കൊടുത്ത് ജനപ്രധിനിധികൾ : കുടിവെള്ളം മുട്ടിയിട്ട് ഒരു വർഷം, 15 പേർക്ക് സമൻസ് , കാടത്തരമെന്ന് നാട്ടുകാർ

കോട്ടപ്പടി : മുട്ടത്തുപാറയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും ചേർന്ന് നടത്തിയ നാടകത്തിൻ്റെ ഇരകളാണ് ഇവരിപ്പോൾ. കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് 15 പേർക്ക് സമൻസ് ലഭിച്ചപ്പോഴാണ് തങ്ങൾക്കെതിരെ കേസ് നിലനിൽക്കുന്ന വിവരം നാട്ടുകാർ അറിയുന്നത്. ഈ മാസം 12 ന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്.

കഴിഞ്ഞ വർഷം ഏപ്രിൽ 12 നാണ് കേസിനാസ്പദമായ സംഭവം. കൂലാഞ്ഞിയിൽ പത്രോസിന്റെ പുരയിടത്തിലെ കുടിവെളള കിണറിലാണ് കാട്ടുകൊമ്പൻ വീണത്. അർദ്ധരാത്രി ചക്ക പറിക്കാനെത്തിയതായിരുന്നു ആന. കോട്ടപ്പാറ പ്ലാന്റേഷനിൽ നിന്ന് പതിവായുള്ള ആന ശല്യത്തിനെതിരെ അധികൃതരുടെ കണ്ണ് തുറപ്പിക്കാനുള്ള അവസരമായി നാട്ടുകാരിതിനെ കണ്ടു. ആവശ്യങ്ങളിൽ ഉറപ്പ് ലഭിക്കാതെ ആനയെ കരക്കു കയറ്റാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു. രണ്ട് എം.എൽ.എ. മാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങളിൽ ധാരണ ഉണ്ടായി. മയക്കുവെടിവച്ച് പിടികൂടുന്നതിന് പകരം കിണർ ഇടിച്ച് ആനയെ പ്ലാന്റേഷനിലേക്കുതന്നെ കടത്തിവിടുകയാണ് ചെയ്തത്. നിരോധനാജ്ഞ പ്രഖ്യാപിച്ച് നാട്ടുകാരെ അകറ്റി നിറുത്തിയ ശേഷമായിരുന്നു നടപടി. കുടിവെള്ള കിണർ പുനർ നിർമ്മിച്ചു നൽകുമെന്ന വാഗ്ദാനം ഒൻപതുമാസമായിട്ടും പാലിക്കപ്പെട്ടിട്ടില്ല.

മൂന്ന് വകുപ്പിൽ കേസ്

മയക്കുവെടി വച്ച് ആനയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്ന് ജനങ്ങളെ തെറ്റിധരിപ്പിച്ച് 144 പ്രഖ്യാപിച്ച ശേഷം അപകടകാരിയായ കാട്ടാനയെ ജനവാസ മേഖലയിലേക്ക് തുറന്ന് വിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനാജ്ഞ ലംഘിച്ചുവെന്നതുൾപ്പടെ മൂന്ന് വകുപ്പുകൾ പ്രകാരം നാട്ടുകാർക്കെതിരെ കേസ് എടുത്തത്. ആനയെ മയക്കുവെടി വച്ച് പിടികൂടാത്തതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്നുണ്ടായ ചർച്ചയിൽ നിയമ നടപടികളുണ്ടാകില്ലെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇവർ കൂടെ നിന്ന് ഒറ്റുകയായിരുന്നുവെന്നാണ് നാട്ടുകാർ ഇപ്പോൾ ആരോപിക്കുന്നത്.
വനം വകുപ്പിനെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ജനപ്രതിധികളും സ്വീകരിച്ചത്. അന്ന് കാട്ടിലേക്ക് കയറ്റി വിട്ട കൊമ്പൻ ഇപ്പോഴും നാട്ടിലിറങ്ങി നാശനഷ്ടമുണ്ടാക്കുന്നത് തുടരുകയാണ്. കിണറിൽ വീണ ശേഷം ഈ പ്രദേശത്ത് രണ്ടു മനുഷ്യരെ ആക്രമിച്ചത് ഇതേ കാട്ടാന തന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്.

പ്രതിഷേധക്കാരുടെ ആവശ്യം

 

ആന ശല്യം തടയാൻ ശാശ്വത നടപടി വേണം.

നാട്ടിലിറങ്ങി നാശം വിതക്കുന്നത് പതിവാക്കിയ കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി ഉൾവനത്തിലേക്ക് മാറ്റുക.

നിരവധി വീട്ടുകാർ ഉപയോഗിക്കുന്ന കുടിവെള്ള കിണറിന്റെ അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാക്കുക.

വനസംരക്ഷണത്തിൻ്റെ പേരിൽ വൻഅഴിമതിയും ബിസിനസും അരങ്ങു വാണതോടെയാണ് വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ തുടങ്ങിയത്. വനസംരക്ഷണത്തിനും വന്യമൃഗപരിപാലത്തിനുമായി നൽകുന്ന ഫണ്ടിൽ വൻതോതിലുള്ള അഴിമതിയാണ് നടക്കുന്നത്. വനത്തിലുള്ള നീർച്ചാലുകളുടെയും ശുദ്ധജല ശ്രോതസ്സുകളുടെയും പരിപാലനം അഴിമതിയിൽ മുങ്ങി. സ്വാഭാവിക വനത്തിന് പകരം അക്വേഷ്യ, മാഞ്ചിയം, യൂക്കാലിപ്സ് തുടങ്ങിയവ വനമേഖല കൈയ്യടക്കിയതോടെ അടിക്കാടുകൾ നശിച്ചു. ഇതോടെ ആനയടക്കമുള്ള വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽ ഭക്ഷണവും ജലവും ലഭിക്കാതായി. ഇതോടെയാണ് വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസ മേഖല കൈയ്യടക്കിയത്. ഇതിന് അടിയന്തിരമായി പരിഹാരം കാണണം. വനത്തിനുള്ള വാണിജ്യ ഇടപാടുകൾ നിർത്തി സ്വഭാവിക വനവും ജലശ്രോതസുകളും സംരക്ഷിക്കണം.

You May Also Like

NEWS

കോതമംഗലം:കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവഷേത്രത്തിലെ തിരുവുത്സവം മാർച്ച്‌ 15 ന് കൊടിയേറി മാർച്ച്‌ 24 ന് ആറാട്ടോടെ സമാപിക്കുന്ന തിരു ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് റവന്യൂ വകുപ്പിന്റെ...

NEWS

കോതമംഗലം : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കോതമംഗലത്ത് ഏപ്രിൽ 8 മുതൽ 11 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം കോതമംഗലം മാർ തോമ ചെറിയ പള്ളി...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മികച്ച അങ്കൻവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് ജേതാക്കളെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് ഐ.സി.ഡി.എസ് ലെ നേര്യമംഗലം നമ്പർ 14 അങ്കൻവാ ടിയിലെ പി.കെ രാധിക , ഇരമല്ലൂർ...

NEWS

കോതമംഗലം: ഇരുമലപ്പടിയിലെ പെട്രോൾ പമ്പില്‍ പൊട്ടിത്തെറി. പമ്പിലുണ്ടായിരുന്നവര്‍ക്ക് ഭൂകമ്പംപോലെയാണ് അനുഭവപ്പെട്ടത്.ഭൂമിക്കടിയിലുള്ള ഇന്ധന ടാങ്കുകളിലേക്കുള്ള മാന്‍ ഹോളുകളുടെ അടപ്പുകള്‍ ശക്തമായി തുറക്കുകയും പൊങ്ങിതെറിക്കുകയും ചെയ്തു.തറയില്‍ വിരിച്ച കോണ്‍ക്രീറ്റ് കട്ടകള്‍ ഇളകി തെറിച്ചു.ഒരു കട്ട തെറിച്ചുവീണ്...

NEWS

കോതമംഗലം: താലൂക്ക് ആശുപത്രിയിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് നാല് മാസം പിന്നിടുന്നു. അതുവരെയുണ്ടായിരുന്ന ഡോക്ടര്‍ സ്ഥലം മാറിയതോടെ പകരം മറ്റൊരു ഡോക്ടറെ നിയമിച്ചെങ്കിലും ചുമതലയേറ്റെടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ ദിവസവും...

NEWS

കോതമംഗലം : തൃക്കാരിയൂർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം ഉണ്ടാകണമെന്നും, നാടിന്റെ ആകെ ഉത്സവമായി മാറ്റുന്നതിനുള്ള പൂർണ്ണ സഹകരണം എല്ലാ വിഭാഗം ജനങ്ങളിൽ...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നിർമ്മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു വീണതിലെ അഴിമതി അന്വേഷിക്കണം എന്ന് ആവശ്യപെട്ട് ബിജെപി നേരിയമംഗലം, നെല്ലിമറ്റം മേഖലകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സായാഹ്ന ധർണയും മാർച്ചും...

NEWS

കോതമംഗലം: ഒക്ടോബർ മാസത്തോടുകൂടി നേര്യമംഗലത്തെ പുതിയ പാലത്തിന്റെ പണിപൂർത്തീകരിക്കും:  അഡ്വ.ഡീൻ കുര്യാക്കോസ് എംപി. എൻഎച്ച് നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുവാൻ എത്തിയതായിരുന്നു MP. നേര്യമംഗലം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം നേരിട്ട് വിലയിരുത്തി....

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ ഒഴിവ് . ബിടെക് കമ്പ്യൂട്ടർ സയൻസ് / എം സി എ യോഗ്യതയുള്ള ഉദ്യോഗാർഥികൾ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 28/03/25 വെള്ളിയാഴ്ച...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലകണ്ടത്ത് എളംബ്ലാശ്ശേരിയില്‍ യുവതിയെ തലക്ക് ക്ഷതമെറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ജിജോ ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എളംബ്ലാശ്ശേരി സ്വദേശിനി മായ (37) ആണ് കൊല്ലപ്പെട്ടത്. മായയുടെ കൊലപാതകത്തില്‍...

NEWS

കോതമംഗലം: INTUC യുടെ നേതൃത്വത്തിൽ നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണാ സമരം സംഘടിപ്പിച്ചു. INTUC നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള സമരം...

NEWS

കോതമംഗലം:  മാമലക്കണ്ടത്തിന് സമീപം എളംബ്ലാശേരിക്കുടിയിൽ വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടമ്പുഴ പഞ്ചായത്തിലെ എളംബ്ലാശേരി ആദിവാസിക്കുടിയിലെ മായ എന്ന 37 കാരിയാണ് മരിച്ചത്. തലക്ക് ക്ഷതമേറ്റതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം....

error: Content is protected !!