Connect with us

Hi, what are you looking for?

NEWS

വോട്ടർമാരെ ഒറ്റിക്കൊടുത്ത് ജനപ്രധിനിധികൾ : കുടിവെള്ളം മുട്ടിയിട്ട് ഒരു വർഷം, 15 പേർക്ക് സമൻസ് , കാടത്തരമെന്ന് നാട്ടുകാർ

കോട്ടപ്പടി : മുട്ടത്തുപാറയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും ചേർന്ന് നടത്തിയ നാടകത്തിൻ്റെ ഇരകളാണ് ഇവരിപ്പോൾ. കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് 15 പേർക്ക് സമൻസ് ലഭിച്ചപ്പോഴാണ് തങ്ങൾക്കെതിരെ കേസ് നിലനിൽക്കുന്ന വിവരം നാട്ടുകാർ അറിയുന്നത്. ഈ മാസം 12 ന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്.

കഴിഞ്ഞ വർഷം ഏപ്രിൽ 12 നാണ് കേസിനാസ്പദമായ സംഭവം. കൂലാഞ്ഞിയിൽ പത്രോസിന്റെ പുരയിടത്തിലെ കുടിവെളള കിണറിലാണ് കാട്ടുകൊമ്പൻ വീണത്. അർദ്ധരാത്രി ചക്ക പറിക്കാനെത്തിയതായിരുന്നു ആന. കോട്ടപ്പാറ പ്ലാന്റേഷനിൽ നിന്ന് പതിവായുള്ള ആന ശല്യത്തിനെതിരെ അധികൃതരുടെ കണ്ണ് തുറപ്പിക്കാനുള്ള അവസരമായി നാട്ടുകാരിതിനെ കണ്ടു. ആവശ്യങ്ങളിൽ ഉറപ്പ് ലഭിക്കാതെ ആനയെ കരക്കു കയറ്റാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു. രണ്ട് എം.എൽ.എ. മാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങളിൽ ധാരണ ഉണ്ടായി. മയക്കുവെടിവച്ച് പിടികൂടുന്നതിന് പകരം കിണർ ഇടിച്ച് ആനയെ പ്ലാന്റേഷനിലേക്കുതന്നെ കടത്തിവിടുകയാണ് ചെയ്തത്. നിരോധനാജ്ഞ പ്രഖ്യാപിച്ച് നാട്ടുകാരെ അകറ്റി നിറുത്തിയ ശേഷമായിരുന്നു നടപടി. കുടിവെള്ള കിണർ പുനർ നിർമ്മിച്ചു നൽകുമെന്ന വാഗ്ദാനം ഒൻപതുമാസമായിട്ടും പാലിക്കപ്പെട്ടിട്ടില്ല.

മൂന്ന് വകുപ്പിൽ കേസ്

മയക്കുവെടി വച്ച് ആനയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്ന് ജനങ്ങളെ തെറ്റിധരിപ്പിച്ച് 144 പ്രഖ്യാപിച്ച ശേഷം അപകടകാരിയായ കാട്ടാനയെ ജനവാസ മേഖലയിലേക്ക് തുറന്ന് വിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനാജ്ഞ ലംഘിച്ചുവെന്നതുൾപ്പടെ മൂന്ന് വകുപ്പുകൾ പ്രകാരം നാട്ടുകാർക്കെതിരെ കേസ് എടുത്തത്. ആനയെ മയക്കുവെടി വച്ച് പിടികൂടാത്തതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്നുണ്ടായ ചർച്ചയിൽ നിയമ നടപടികളുണ്ടാകില്ലെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇവർ കൂടെ നിന്ന് ഒറ്റുകയായിരുന്നുവെന്നാണ് നാട്ടുകാർ ഇപ്പോൾ ആരോപിക്കുന്നത്.
വനം വകുപ്പിനെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ജനപ്രതിധികളും സ്വീകരിച്ചത്. അന്ന് കാട്ടിലേക്ക് കയറ്റി വിട്ട കൊമ്പൻ ഇപ്പോഴും നാട്ടിലിറങ്ങി നാശനഷ്ടമുണ്ടാക്കുന്നത് തുടരുകയാണ്. കിണറിൽ വീണ ശേഷം ഈ പ്രദേശത്ത് രണ്ടു മനുഷ്യരെ ആക്രമിച്ചത് ഇതേ കാട്ടാന തന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്.

പ്രതിഷേധക്കാരുടെ ആവശ്യം

 

ആന ശല്യം തടയാൻ ശാശ്വത നടപടി വേണം.

നാട്ടിലിറങ്ങി നാശം വിതക്കുന്നത് പതിവാക്കിയ കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി ഉൾവനത്തിലേക്ക് മാറ്റുക.

നിരവധി വീട്ടുകാർ ഉപയോഗിക്കുന്ന കുടിവെള്ള കിണറിന്റെ അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാക്കുക.

വനസംരക്ഷണത്തിൻ്റെ പേരിൽ വൻഅഴിമതിയും ബിസിനസും അരങ്ങു വാണതോടെയാണ് വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ തുടങ്ങിയത്. വനസംരക്ഷണത്തിനും വന്യമൃഗപരിപാലത്തിനുമായി നൽകുന്ന ഫണ്ടിൽ വൻതോതിലുള്ള അഴിമതിയാണ് നടക്കുന്നത്. വനത്തിലുള്ള നീർച്ചാലുകളുടെയും ശുദ്ധജല ശ്രോതസ്സുകളുടെയും പരിപാലനം അഴിമതിയിൽ മുങ്ങി. സ്വാഭാവിക വനത്തിന് പകരം അക്വേഷ്യ, മാഞ്ചിയം, യൂക്കാലിപ്സ് തുടങ്ങിയവ വനമേഖല കൈയ്യടക്കിയതോടെ അടിക്കാടുകൾ നശിച്ചു. ഇതോടെ ആനയടക്കമുള്ള വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽ ഭക്ഷണവും ജലവും ലഭിക്കാതായി. ഇതോടെയാണ് വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസ മേഖല കൈയ്യടക്കിയത്. ഇതിന് അടിയന്തിരമായി പരിഹാരം കാണണം. വനത്തിനുള്ള വാണിജ്യ ഇടപാടുകൾ നിർത്തി സ്വഭാവിക വനവും ജലശ്രോതസുകളും സംരക്ഷിക്കണം.

You May Also Like

NEWS

കോതമംഗലം: നേര്യമംഗലത്ത് മിനി അഗ്നി രക്ഷാ നിലയം സ്ഥാപിക്കുമെന്ന പ്രഖ്യാപനം ആവർത്തിക്കാൻ തുടങ്ങിയിട്ട് ആറ് വര്‍ഷത്തിലേറെയായി. പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകുന്നില്ല. നേര്യമംഗലത്തും പരിസര പ്രദേശങ്ങളിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാ പ്രവർത്തനം വൈകുന്നുവെന്ന ആക്ഷേപങ്ങളും ശക്തമാണ്....

NEWS

കോതമംഗലം: പെരിയാറില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. പുന്നേക്കാട് കൃഷ്ണപുരം കോലഞ്ചേരിയില്‍ അമ്മിണിയുടെ മകന്‍ അജയ് മാത്യു (42)ആണ് മുങ്ങി മരിച്ചത്.കീരംപാറ പഞ്ചായത്തിലെ കൂരിക്കുളം കടവിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം.കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ...

CRIME

മുവാറ്റുപുഴ :ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം. അന്തർസംസ്ഥാന മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ മുവാറ്റുപുഴ പോലീസിന്റെ പിടിയിൽ. മുവാറ്റുപുഴ താലൂക്ക് മുളവൂർ വില്ലേജ് പെഴക്കപ്പിള്ളി കരയിൽ തട്ടുപറമ്പ് ഭാഗത്ത് കാനാംപറമ്പിൽ വീട്ടിൽ വീരാൻകുഞ്ഞ് (കുരിശ്...

CHUTTUVATTOM

കോതമംഗലം:  പുന്നേക്കാട്, കൂരുകുളം ഭാഗത്ത്‌ ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു. കീരമ്പാറ, പുന്നേക്കാട് സ്വദേശി അജയ് മാത്യു (40) ആണ് മുങ്ങി മരിച്ചത്. മൃതദേഹം കോതമംഗലം...

ACCIDENT

കോതമംഗലം :കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കവളങ്ങാട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപമാണ് റോഡിൽ നിന്നും പത്തടി താഴെയുള്ള വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് അപമുണ്ടായത്. നെടുങ്കണ്ടം സ്വദേശികൾ മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക്...

NEWS

കോതമംഗലം: കഴിഞ്ഞ ദിവസങ്ങളിൽ വേനല്‍മഴക്കൊപ്പം ഉണ്ടായ ശക്തിയായ കാറ്റില്‍ കോതമംഗലം താലൂക്കില്‍ ലക്ഷങ്ങളുടെ കൃഷിനാശം. കോതമംഗലം നഗരസഭ, നെല്ലിക്കുഴി പഞ്ചായത്ത് പ്രദേശത്താണ് കാറ്റ് നാശം വിതച്ചത്. പത്ത് കര്‍ഷകരുടെ രണ്ടായിരത്തിലധികം ഏത്തവാഴയാണ് കാറ്റില്‍...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നിർമ്മിച്ച ഇക്കോ ഷോപ്പ് തുറന്നു. കൃഷിത്തോട്ടത്തിലെ ഉത് പന്നങ്ങൾ സംഭരിക്കാനും പ്രദർശിപ്പിക്കാനും വിൽക്കുന്നതിനും കഴിയുന്ന വിധത്തിൽ വിപുലമായ സംവിധാനങ്ങളും...

NEWS

കോതമംഗലം: കോതമംഗലം രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് കോതമംഗലം രൂപത. എല്ലാവരുടെയും കൂട്ടായ...

NEWS

തിരുവനന്തപുരം: ആലുവ – മൂന്നാർ രാജപാത തുറക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാർച്ച് 16-ന് പൂയംകുട്ടിയിൽ നടന്ന ജനകീയ സമരത്തിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ, ഇടുക്കി എം.പി...

NEWS

കല്ലൂർക്കാട്: പഞ്ചായത്തിൽ ഇ- ഗ്രാമ സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും ജിയോ മാപ്പിംഗ് നടത്തുന്നതിനും കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റൻ്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന...

NEWS

കോതമംഗലം: വടാട്ടുപാറയെ കുട്ടമ്പുഴയുമായി ബന്ധിപ്പിക്കുന്ന ബംഗ്ലാവ് കടവ് പാലം യാഥാര്‍ഥ്യമാക്കണമെന്ന് കേരള ഫോറസ്റ്റ് ലേബര്‍ യൂണിയന്‍ (ഐഎന്‍ടിയുസി) വടാട്ടുപാറ മേഖല കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കുട്ടമ്പുഴയ്ക്കുള്ള യാത്രാദൂരം നാല് കിലോമീറ്ററായി കുറയ്ക്കുന്നതും കുട്ടമ്പുഴ പഞ്ചായത്തിന്റെ...

NEWS

കോതമംഗലം: കോട്ടപ്പടി ഉപ്പുകണ്ടത്തിന് സമീപം ആനോട്ടുപാറയില്‍ കാട്ടാനക്കൂട്ടമിറങ്ങി. വിവിധ കൃഷിയിടങ്ങളിലൂടെ കടന്നുപോയ ആനകള്‍ എല്ലായിടത്തും നാശം വിതച്ചു. ഇന്നലെ (ചൊവ്വാഴ്ച) പുലര്‍ച്ചെ ആണ് കാട്ടാനക്കൂട്ടം എത്തിയത്.കോട്ടപ്പാറ വനമേഖലയിലെ ആനകളാണ് ഈ ഭാഗങ്ങളിലുമെത്തുന്നത്. കേളംകുഴയില്‍...

error: Content is protected !!