Connect with us

Hi, what are you looking for?

NEWS

പട്ടയഭൂമിയിലെ മരംമുറിക്കൽ തടഞ്ഞ വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

കുട്ടമ്പുഴ: കുട്ടമ്പുഴ വില്ലേജിൽ ഏതാണ്ട് നൂറുവർഷങ്ങളോളം പഴക്കമുള്ള പട്ടയഭൂമിയിലെ, തേക്കടക്കം വരുന്ന, കർഷകർ നട്ടുപിടിപ്പിച്ച് സംരക്ഷിച്ചുപോരുന്ന മരങ്ങൾ മരിക്കുന്നതിന് വനംവകുപ്പ് ഏപ്രിൽ 30 മുതൽ കട്ടിങ് പെർമിറ്റ് കൊടുക്കുന്നില്ല. തികച്ചും കാർഷികമേഖലയായ ഈ പ്രദേശത്തെ കർഷകർക്ക് കനത്തപ്രഹരമായിരിക്കുകയാണ് വനംവകുപ്പിൻറ്റെ ഈ കിരാത തീരുമാനം. 2005 വരെ ഡി എഫ് ഒ യും, അതിനുശേഷം റേഞ്ച് ഓഫീസറോ, അസ്സിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡനോ കട്ടിങ് പെർമിറ്റ് കൊടുത്തുപോന്നിരുന്ന പ്രദേശമാണിത്. 2005 ൽ നിലവിൽവന്ന പ്രൊമോഷൻ ഓഫ് ട്രീ ഗ്രോത്ത് ആക്ട് സെക്ഷൻ 6 (1) പ്രകാരം, പട്ടയഭൂമിയോയിൽനിൽകുന്ന ചന്ദനം ഒഴികെയുള്ള എല്ലാമരങ്ങളും പട്ടയഉടമയ്ക്ക് മുറിക്കാമെന്നുള്ളനിയമം നിലനിൽക്കെയാണ് വനംവകുപ്പ്, നിയമസഭ പാസ്സാക്കിയിരിക്കുന്ന 2005 ആക്ടിന് പുല്ലുവിലകല്പിച്ചുകൊണ്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

നിലവിൽ വില്ലേജ് ഓഫീസിൽനിന്നു ലഭിക്കുന്ന, മരത്തിനെ സംബന്ധിക്കുന്ന ഓണർഷിപ്പ് സര്ടിഫിക്കറ്റിൻറ്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് കട്ടിങ് പെർമിറ്റ്‌ കൊടുക്കുന്നത്. ഇതിൽ തന്നെ പെർമിറ്റിനപേക്ഷിച്ചിരിക്കുന്ന മരം, പട്ടയം കൊടുത്തസമയത്ത് ഷെഡ്യൂളിൽ പെടുത്തി, റിസർവ് ചെയ്തീട്ടില്ലാത്ത മരമാണെന്നും, ഈ മരം ഓണറുടെ അവകാശത്തിലും അധികാരത്തിലും ഉള്ളതാണെന്നും സാക്ഷ്യപ്പെടുത്തിയാണ് വില്ലജ് ഓഫീസർ സർട്ടിഫിക്കറ്റ്‌ തരുന്നത്. ഇങ്ങനെ കട്ടിങ് പെർമിറ്റ് കിട്ടി മുറിച്ചിട്ടിരിക്കുന്ന മരങ്ങളും ഇപ്പോൾ പാസ് കൊടുക്കാത്തതിൻറ്റെ പേരിൽ കൃഷിഭൂമിയിൽ കിടന്ന് നശിച്ചുപോകുന്ന അവസ്ഥയാണുള്ളത്. ഫ്‌ളൈയിങ് സ്കോഡ് ഡി എഫ് ഒ യുടെ വാക്കാൽ നിർദേശത്തിൻറ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ നിയന്ത്രണം വന്നിരിക്കുന്നത് എന്നാണറിയാൻകഴിഞ്ഞത്.

ഒരുപട്ടയഭൂമിയെ സംബന്ധിച്ച്, റെവന്യൂ അധികാരികൾ നൽകുന്ന അധികാരികരേഖക്ക് വിലയില്ലായെന്നുള്ള നിലപാടുവന്നാൽ ഇവിടെ എങ്ങനെയാണ് ജീവിക്കാൻ കഴിയുക എന്നാണ് കർഷകർ ചോദിക്കുന്നത്. കുട്ടികളുടെ വിദ്യാഭാസത്തിനും, വിവാഹാവശ്യത്തിനും, വീടുപണിയുന്നതിനും, എന്തിനേറെ മാതാപിതാക്കളുടെ മരണാവശ്യത്തിനുപോലും മരംമുറിക്കാൻ കാത്തിരിക്കുന്ന സാധാരണ കർഷകരുള്ള നാടാണിത്. ഇതിനൊക്കെ തടസം നേരിട്ടാൽ അവൻറ്റെ ജീവിതത്തിൻറ്റെ താളമാണുതെറ്റുന്നത്. ജനപ്രതിനിധികളും, അധികാരികളും അടിയന്തിരമായി ഈ കാര്യത്തിൽ ഇടപെട്ട്, വനംവകുപ്പിൻറ്റെ ഈ നടപടി തടഞ്ഞില്ലങ്കിപ്പോൾ അത് ഗുരുതരമായ നിയമപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ജനസംരക്ഷണസമിതി മുന്നറിയിപ്പുനൽകി.

You May Also Like

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ.മാമലക്കണ്ടം എന്ന കൊച്ചഗ്രാമത്തിലെ ചെന്ദൻപളളി ശശി യുടെയും ലീലയുടെ മക്കാളായ വിനയൻ സി എസ് പ്രേനായർ , വിമൽ ഐഡിയയും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ സിനിമ ഉടൻ തിയേറ്റർകളിലേക്ക്. ഒരുപാട്...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

NEWS

പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...

NEWS

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

പൂയംകുട്ടി: മണികണ്ഠൻ ചാൽ ചപ്പാത്തിൽ പാലം മുറിച്ചു കടക്കുമ്പോൾ ഒഴുക്കിൽ പെട്ട ബിജുവിൻ്റെ(രാധാകൃഷ്ണൻ 35) മൃതദേഹം കണ്ടെത്തി. ആറാം ദിവസമാണ് കണ്ടെത്തിയത്. ഇന്ന് (30/06/2025) രാവിലെ പൂയംകുട്ടി ഭാഗത്ത് നിന്നും താഴേക്ക് ഒഴുകുന്ന...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

NEWS

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടു .ഇന്ന് (27/6/25)രാവിലെ 7 മുതൽ എൻ ഡി ആർ എഫിന്റെ...

NEWS

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് കോതമംഗലം വെറ്റിലപ്പാറയില്‍ വീട് തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെ പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിലായിരുന്നു സംഭവം. ഉറങ്ങികിടക്കുകയായിരുന്ന വൃദ്ധദമ്പതികളുടെ ദേഹത്തേക്കാണ് വീട് ഇടിഞ്ഞു വീണത്. അപകടത്തില്‍ ഗുരുതരമായ...

NEWS

കോതമംഗലം: മണികണ്ഠന്‍ചാലില്‍ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെയും യുഡിഎഫിന്റെയും വര്‍ഷങ്ങളായുള്ള ആവശ്യത്തെ എംഎല്‍എയും സര്‍ക്കാരും അവഗണിച്ചതിന്റെ ഫലമാണ് ചപ്പാത്തില്‍നിന്ന് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ബിജുവിനെ കാണാതായതെന്ന് യുഡിഎഫ് ജില്ല കണ്‍വീനര്‍ ഷിബു തെക്കുംപുറം. മഴ പെയ്താല്‍...

error: Content is protected !!