NEWS
കുട്ടമ്പുഴ,കീരംപാറ പഞ്ചായത്തുകളിലെ ജനവാസ മേഖലയെ പൂര്‍ണ്ണമായും ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കുക:- സര്‍വ്വകക്ഷി യോഗം.

കോതമംഗലം: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ തട്ടേക്കാട് പക്ഷി സാങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ അതി തീവ്ര പരിസ്ഥിതി ലോല മേഖലയാക്കി കേന്ദ്ര സര്‍ക്കാരിന്റെ കരട് പ്രഖ്യാപനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തില്‍ സര്‍വ്വകക്ഷി യോഗം ആന്റണി ജോണ്‍ എംഎൽഎയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്തു.യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ലാലു സ്വാഗതം ആശംസിച്ചു.സര്‍വ്വകക്ഷി യോഗം അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ഇ കെ ശിവന്‍ (സി പി ഐ),കെ കെ ശിവന്‍(സി പി ഐ(എം),സി ജെ എല്‍ദോസ് (കോണ്‍ഗ്രസ്-ഐ),വിനോദ് നാരായണന്‍(ബി ജെ പി),സിജു മറ്റത്തില്‍(ജനസംരക്ഷണ മുന്നണി) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് ജന പ്രതിനിധികളും, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും യോഗത്തില്‍ സംബന്ധിച്ചു.വന്യ മൃഗങ്ങളുടെ കാര്‍ഷിക വിളകള്‍ അപ്പാടെ നശിക്കുന്നത് മൂലം ജീവിത ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് വീണ്ടും ഇരുട്ടടിയാകുന്നതാണ് ബഫര്‍ സോണ്‍ കരട് വിജ്ഞാപനം.ഇത് യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നാണ് പൊതുവേ എല്ലാ രാഷ്ട്രീയ കക്ഷികളും ഉന്നയിച്ചത്.
ഈ തീരുമാനം പിന്‍വലിച്ച് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പകരം വന പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനു ബന്ധപ്പെട്ട അധികാരികള്‍ക്കും ഗവൺമെൻ്റിലും സമ്മര്‍ദ്ദം ചെലുത്തുവാനും ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാനും സര്‍വ്വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്.സര്‍വ്
ബഫര്‍ സോണ്‍ കരട് വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയില്‍ 2 കേസുകള്‍ ഫയല്‍ ചെയ്യുവാനും 2014 ലെ തട്ടേക്കാട് പക്ഷി സങ്കേത ഏരിയ പുനര്‍ നിര്‍ണ്ണയം നടത്താതെ ബഫര്‍ സോണായി പ്രഖ്യാപിക്കാന്‍ പാടില്ല.ഇപ്പോള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ബഫര്‍സോണ്‍ സംബന്ധിച്ച കരട് വിജ്ഞാപനം മലയാളത്തില്‍ ആക്കുവാനും വനംവകുപ്പ് ബഫര്‍സോണ്‍ പോലുള്ള ഏരിയകള്‍ നിര്‍ണ്ണയിക്കുമ്പോള്‍ ഈ കാര്യത്തില്‍ ജനപ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തണമെന്നും തട്ടേക്കാട് പക്ഷി സാങ്കേത ബഫര്‍സോണ്‍ സംബന്ധിച്ച് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുന്നതിന് വനം വകുപ്പ് മന്ത്രിക്കു നിവേദനം നല്‍കാനും 27.10.2020 തിയതി കുട്ടമ്പുഴ, കീരംപാറ ഗ്രാമ പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് കൊണ്ട് ജനകീയ ഹര്‍ത്താല്‍ നടത്തുവാനും പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജെ ജോസ് യോഗത്തിനു നന്ദി പറഞ്ഞു.
NEWS
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട് നാന്തോട് ശക്തിപുരം ഭാഗത്തുള്ള വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 2ഓടെ ജോബി ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ജോബി ദാസിന്റെതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. മരണകാരണം വ്യക്തമല്ല. ഭാര്യ: അശ്വതി. മക്കള്‍:അദ്വൈധ്, അശ്വിത്.
CRIME
നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച്
കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ
കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23)
യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി
വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ
കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന്
നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2020
ൽ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് ഇയാളും കൂട്ടാളികളും
മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച
കേസിലും, 2022 ൽ വാഴക്കുളം മഞ്ഞള്ളൂർ ഭാഗത്തുള്ള ബാറിലെ
ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ
ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും
ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിർമ്മല
കോളേജിന് മുമ്പിൽ വച്ച് വിദ്യാർത്ഥിനികളായ നമിതയേയും, മറ്റൊരു
ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിൽ നമിത കൊല്ലപ്പെട്ടു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന്
മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി
മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ്
വരികെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണിക്യഷ്ണൻ, സി.പി.
ഒമാരായ ബേസിൽ സ്ക്കറിയ, സേതു കുമാർ, കെ.എം.നൗഷാദ്
എന്നിവരാണ് അറസ്റ്റ് ചെയ്ത് വിയ്യൂർക്ക് മാറ്റിയത്. ഓപ്പറേഷൻ
ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 89 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു. 68 പേരെ നാട് കടത്തി.
NEWS
എം. എ. കോളേജിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ ബയോസയൻസ് വിഭാഗത്തിലേക്ക് ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറിയുടെ കാര്യാലയത്തിൽ ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS6 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME2 days ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS12 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
NEWS5 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു