NEWS
ഔദാര്യമല്ല സാറേ അവകാശമാണ് ചോദിക്കുന്നത്; 18 ദിവസമായിട്ടും അധികാരികളുടെ അനങ്ങാപ്പാറ നയം.

- ജെറിൽ ജോസ്
കോതമംഗലം : ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളെ കാണാനെത്തിയ എം. പി മാരായ ഡീൻ കുര്യാക്കോസിനും, ബെന്നി ബഹനാന്നും, ചാലക്കുടി എം. എൽ. എ ആയ സനീഷ് കുമാറിനും മുന്നിൽ തങ്ങളുടെ അവസ്ഥകൾ പറഞ്ഞുകൊണ്ട് ഊരു നിവാസികൾ. മൂന്നു ദിവസത്തിനകം തീരുമാനം ആക്കാം എന്ന് പറഞ്ഞു പോയി അധികാരികൾ 18 ദിവസമായിട്ടും ഇരുട്ടിൽ തപ്പുകയാണ്. ജീവിക്കാൻ നിർവാഹം ഇല്ലാത്തതുകൊണ്ടാണ് സ്വന്തം ഊരു ഉപേക്ഷിച്ച് പോരേണ്ടി വന്നത്. ആദിവാസി കുടുംബങ്ങളുടെ പ്രശ്നങ്ങൾ കേന്ദ്ര ഗവൺമെന്റിന്റെ മുന്നിൽ എത്തിക്കുമെന്നും പരിഹാരം കാണുന്നതിനു വേണ്ട ആ സഹായസഹകരണങ്ങളും തങ്ങളുടെ ഭാഗത്ത് ഉണ്ടാകുമെന്നും എംപി പറഞ്ഞു.
വനാവകാശ പ്രകാരം ഭൂമി ലഭിച്ചവരാണ് ഉരുവിട്ട് പോന്നിട്ടുള്ളത്, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ വളരെ ബുദ്ധിമുട്ടുള്ള സ്ഥലമാണ് അറാക്കപ്പു. അതുകൊണ്ടുതന്നെ അവിടേക്കുള്ള റോഡിന്റെ പണി എത്രയും വേഗം നടപ്പിലാക്കാൻ കേരള സർക്കാരിനോട് ആവശ്യപ്പെടും ബെന്നി ബഹന്നാനോടൊപ്പം ആദിവാസികളെ കാണാനെത്തിയ ചാലക്കുടി എം.എൽ.എ സനീഷ് കുമാർ പറഞ്ഞു.
ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസികൾ അടുത്തുള്ള ഇടമലയാർ ഡാമിൽ പോയി മീൻ പിടിച്ചാണ് അത്യാവശ്യം ചെലവ് ഉള്ള രൂപ കണ്ടെത്തുന്നത്, തങ്ങളുടെ പൂർവികർ ആയി ഇടമലയാർ ഡാമിൽ നിന്നാണ് മീൻ പിടിക്കുന്നത്, കഴിഞ്ഞദിവസം ഡാമിൽ പിടിക്കാൻ എത്തിയ തങ്ങളെ കെ.എസ്. ഇ. ബി വാച്ചർ തടഞ്ഞു എന്നും ഡാമിൽ മീൻ പിടിക്കാനോ, വനത്തിൽ നിന്ന് തേൻ ശേഖരിക്കുവാനോ അനുവദിക്കില്ല എന്നും, തങ്ങളുടെ സ്ഥലത്ത് തിരിച്ചുപോയി മീൻ പിടിക്കണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാതായി ചെല്ലപ്പൻ എന്ന ആദിവാസി പറഞ്ഞു.
വനാവകാശ പ്രകാരം തങ്ങൾക്ക് കിട്ടിയ അറാക്കാപ്പിലെ ഭൂമി സർക്കാരിനു തിരിച്ചു നൽകാൻ തയ്യാറാണെന്നും, പകരം തങ്ങൾക്ക് വൈശാലി ഗുഹക്ക് അടുത്തുതന്നെ സ്ഥലം അനുവദിച്ചു തരണമെന്നും അതിനായി വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറാണെന്നും ഊരുമൂപ്പൻ തങ്കപ്പൻ പറഞ്ഞു. കാരണം തേനും, തെള്ളിയും, മീൻപിടുത്തവും ആണ് താങ്കളുടെ പ്രധാന ഉപജീവനമാർഗ്ഗം. കൊണ്ട് തന്നെ ഏതെങ്കിലും ഒരു സ്ഥലത്ത് കിട്ടിയിട്ട് കാര്യമില്ല. തങ്ങളുടെ പൂർവികർ താമസിച്ച സ്ഥലത്ത് തന്നെ വനാവകാശ പ്രകാരം സ്ഥലം തരണമെന്ന് മാത്രമേ തങ്ങൾ ആവശ്യപ്പെടുന്നുള്ളൂ.
ആദിവാസികളെ ഒരു രീതിയിലും തടയരുത് എന്നുള്ള അറിയിപ്പ് നേരത്തെ തന്നെ കൊടുത്തിട്ടുള്ളതാണ്, നിർഭാഗ്യവശാൽ കഴിഞ്ഞ ദിവസം ആദിവാസികളെ തടഞ്ഞത് കെ.എസ്. ഇ. ബി അധികൃതർ അറിഞ്ഞ കാര്യമല്ല. അതിനാൽ തന്നെ ആ വാച്ചറോട് വിശദീകരണം ആവശ്യപ്പെടും. വനത്തിൽ കയറി വനവിഭവങ്ങൾ ശേഖരിക്കാൻ ആദിവാസികൾക്ക് യാതൊരു ബുദ്ധിമുട്ടും കെഎസ്ഇബി ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല എന്ന് സലിം, സബ് എൻജിനീയർ( ഇടമലയാർ ഡാം) വ്യക്തമാക്കി.
NEWS
ഭൂതത്താന്‍കെട്ട് ബാരിയേജിന് സമീപത്തെ കൃഷിയിടത്തില്‍ കടുവയിറങ്ങി

കോതമംഗലം : ഭൂതത്താന്‍കെട്ട് കൂട്ടിക്കൽ ചേലക്കുളം പൈലിയുടെ കൃഷിയിടത്തില്‍ കടുവയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞദിവസം ഇവിടെയെത്തിയ കടുവ വളര്‍ത്തുമൃഗങ്ങളെ ഓടിച്ചിരുന്നു. വളര്‍ത്തുനായയെ പിന്നീട് കണ്ടെത്തിയിട്ടില്ല. കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് പരിശോധനക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നട്ത്തുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശങ്ക പരിഹരിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
NEWS
ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ പിടികൂടി.

കോതമംഗലം :- ചേലാട് സ്വദേശി കുര്യൻ എന്നയാളുടെ പറമ്പിൽ ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ ഇന്ന് പിടികൂടി. പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്ന പണിക്കാരാണ് കൈത്തോട്ടിൽ കിടന്ന പാമ്പിനെ ആദ്യം കണ്ടത്. കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ദ്ധൻ CK വർഗ്ഗീസ് എത്തി പാമ്പിനെ രക്ഷപെടുത്തി ഉൾ വനത്തിൽ തുറന്നു വിട്ടു.
NEWS
നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ ബിജെപി മെമ്പർ രാജി വച്ചു.

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം സനൽ പുത്തൻപുരയ്ക്കൽ രാജി വച്ചു. ഇന്ന് ഉച്ചക്ക് 3 മണിക്ക് പഞ്ചായത്ത് സെക്രട്ടറി മുൻപാകെ രാജി സമർപ്പിച്ചു. 2020 ഡിസംബർ മാസത്തിൽ നടന്ന തദ്ദേശ്ശ തെരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണ വാർഡായി തെരഞ്ഞെടുത്ത തൃക്കാരിയൂർ തുളുശ്ശേരിക്കവല ആറാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ മത്സരിച്ച സനൽ 194 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം സ്ഥാനാർത്ഥി വി കെ ചന്ദ്രനെ പരാജയപ്പെടുത്തിയിരുന്നു.
സനലിന് വിദേശത്ത് ജോലി ശരിയായിട്ടുണ്ടെന്നും മൂന്നര മാസത്തിനകം വിദേശത്തേക്ക് പോകേണ്ടി വരുമെന്നതിനാലാണ് രാജി സമർപ്പിച്ചതെന്ന് സനൽ അറിയിച്ചു. തനിക്ക് എല്ലാവിധ പിന്തുണയും നൽകി കൂടെ നിന്ന പാർട്ടിയോടും പാർട്ടി പ്രവർത്തകരോടും, വാർഡ് നിവാസികളോടും എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നതായും സനൽ പറഞ്ഞു.
🌀കോതമംഗലം വാർത്ത ẇһѧṭṡѧƿƿıʟ ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME3 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT1 week ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME4 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം