Connect with us

Hi, what are you looking for?

NEWS

ഭൂതത്താന്‍കെട്ട് ജല വൈദ്യുത പദ്ധതി: 500 കോടിയുടെ നഷ്ടം, ബാധ്യത ജനങ്ങളുടെ തലയിൽ

കോതമംഗലം: ഭൂതത്താന്‍കെട്ട് ചെറുകിട ജലവൈദ്യുത പദ്ധതി (Bhoothathankettu Small Hydro Electric Project) യില്‍ കെഎസ്ഇബിയുടെ വീഴ്ചമൂലം സംഭവിച്ചത് 500 കോടിയുടെ നഷ്ടമാണ്. ഈ തുകയും പാവപ്പെട്ട ഉപയോക്താക്കളില്‍ നിന്നും KSEB ഈടാക്കും. ഈ തുക സത്യത്തില്‍ പിടിച്ചെടുക്കേണ്ടത് വീഴ്ച വരുത്തിയവരില്‍ നിന്നാണ്. പക്ഷേ അത് അവര്‍ ചെയ്യില്ല. ഈ നഷ്ടക്കണക്ക് കൂടി പാവങ്ങളില്‍ നിന്നും പിഴിഞ്ഞെടുക്കും. അതായത് വൈദ്യുതി നിരക്ക് കൂട്ടാന്‍ ഒരു കാരണം കൂടി തെളിയുകയാണ്. ബിജു പ്രഭാകര്‍ ഐഎഎസ് കെ എസ് ഇ ബിയുടെ തലപ്പത്ത് എത്തിയതോടെയാണ് ഈ കള്ളക്കളി കണ്ടെത്തിയത്. കരാറുകാര്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. ചൈനീസ് കമ്പനി കയ്യൊഴിഞ്ഞ സ്ഥിതിക്ക് കെഎസ്ഇബിക്ക് പകരം എന്തെങ്കിലും ചെയ്യണമെങ്കില്‍ നിലവിലെ കരാറുകാരെ മാറ്റണം. അതിന്റെ ആദ്യപടിയായാണ് നോട്ടിസ് നല്‍കിയതെന്ന് ബിജു പ്രഭാകര്‍ പറയുന്നു.

ഭൂതത്താന്‍കെട്ട് ചെറുകിട ജലവൈദ്യുത പദ്ധതിയില്‍ കരാര്‍ ലംഘനം നടത്തിയ കമ്പനിയെ ഒഴിവാക്കാതെയും മുന്‍കൂര്‍ തുക നല്‍കിയും വൈദ്യുതി ഉല്‍പാദനത്തിലുണ്ടായ നഷ്ടത്തിലൂടെയുമാണ് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ ക്രമവിരുദ്ധമായ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. അന്വേഷിച്ചാലും ഈ തുക കെ എസ് ഇ ബിയ്ക്ക് നല്‍കേണ്ടത് ഉപഭോക്താക്കളുടെ ബാധ്യതയായി മാറും. 24 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ ഇലക്ട്രോ മെക്കാനിക്കല്‍ ജോലികള്‍ 18 മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയോടെയാണ് 2015 മാര്‍ച്ചില്‍ തമിഴ്‌നാട്ടിലെ ശ്രീശരവണ എന്‍ജിനീയറിങ് ഭവാനി (SSEB) എന്ന കമ്പനിക്കു കരാര്‍ നല്‍കിയത്. പദ്ധതിയുടെ സിവില്‍ ജോലികളും ഈ കമ്പനിയാണ് ചെയ്തത്. മനോരമയാണ് ഈ ചതിക്കഥ ചര്‍ച്ചയാക്കുന്നത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇതിലുള്ളത്.

ചൈനയിലെ ഹുനാന്‍ ചൗയാങ് ജനറേറ്റിങ് എക്വിപ്‌മെന്റ്‌സ് കമ്പനിയില്‍നിന്ന് 2 ലോഡ് സാമഗ്രികള്‍ എത്തിച്ചെങ്കിലും റോട്ടര്‍, സ്റ്റേറ്റര്‍, റണ്ണര്‍ തുടങ്ങിയ പ്രധാന ഉപകരണങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നാമത്തെ ലോഡ് ഇവര്‍ എത്തിച്ചില്ല. എന്നാല്‍, ഇതു പരിഗണിക്കാതെ കരാര്‍ തുകയായ 81.80 കോടിയില്‍ 70.44 കോടി രൂപയും കെഎസ്ഇബി കൈമാറി. കരാര്‍ നിബന്ധനകള്‍ക്കു വിരുദ്ധമായിരുന്നു ഇതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് മനോരമയാണ്. 8 വര്‍ഷത്തിനിടയില്‍ കെഎസ്ഇബി പലതവണ ആവശ്യപ്പെട്ടപ്പോഴും കമ്പനി എല്ലാം ശരിയാക്കാമെന്നു പറഞ്ഞതല്ലാതെ ഒന്നും ചെയ്തില്ലെന്നതാണ് വസ്തുത. ഈ തുകയെല്ലാം സാധാരണ വൈദ്യുതി ഉപഭോക്താക്കളുടെ ബാധ്യതയായി മാറുമെന്നതാണ് വസ്തുത. ഈ നഷ്ടം ഉള്‍പ്പെടെ റെഗുലേറ്ററി കമ്മീഷന് നല്‍കുന്ന കണക്കുകളില്‍ കെ എസ് ഇ ബി ഉള്‍പ്പെടുത്തും. അതിന്റെ ആഘാതം സാധാരണക്കാര്‍ക്ക് കിട്ടുകയും ചെയ്യും.

സിവില്‍, ഇലക്ട്രോ മെക്കാനിക്കല്‍ ജോലികള്‍ക്കായി കൈമാറിയത് ആകെ 169 കോടി രൂപയാണ്. ഇതുവരെ പൂര്‍ത്തിയാക്കാത്ത ഇലക്ട്രോ മെക്കാനിക്കല്‍ ജോലികള്‍ക്കാണ് ഇതില്‍ 70.44 കോടി രൂപയും. 2016 ഓഗസ്റ്റ് 3 മുതല്‍ ഉല്‍പാദനം തുടങ്ങേണ്ടിയിരുന്ന പദ്ധതിയില്‍ നിന്നു പ്രതിവര്‍ഷം 35 കോടി രൂപയുടെ വൈദ്യുതി ലഭിക്കേണ്ടതായിരുന്നു. ആ ഇനത്തില്‍ 8 വര്‍ഷത്തെ നഷ്ടം 280 കോടി രൂപ. മുടക്കിയ തുകയുടെ പലിശ, പുറത്തു നിന്നു വാങ്ങേണ്ടി വന്ന വൈദ്യുതിയുടെ വില, അതിന്റെ പലിശ എന്നിവയുള്‍പ്പെടെ ആകെ 500 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തലെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ജൂലൈയില്‍ കെഎസ്ഇബി ചൈനീസ് കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ടപ്പോള്‍ ഉപകരണങ്ങളെല്ലാം മറ്റൊരു കമ്പനിക്കു വിറ്റുവെന്നായിരുന്നു മറുപടി. ഇതിനിടെ, മറ്റൊരു ചൈനീസ് കമ്പനി മുഖേന കൂടുതല്‍ തുകയ്ക്ക് ഉപകരണങ്ങള്‍ ഇറക്കാനുള്ള ശ്രമം കരാര്‍ കമ്പനി നടത്തി. ഇതോടെ, 15 ദിവസത്തിനകം ഉപകരണങ്ങള്‍ എത്തിക്കാനുള്ള നടപടിയെടുക്കണമെന്നും 90 ദിവസത്തിനുള്ളില്‍ സാധനങ്ങള്‍ എത്തിയില്ലെങ്കില്‍ കമ്പനിയുടെ ബാധ്യതയിലും ചെലവിലും റീടെന്‍ഡര്‍ നടപടികളിലേക്കും നിയമനടപടിയിലേക്കും കടക്കുമെന്നും കമ്പനിയെ വിലക്കുപട്ടികയില്‍ (ബ്ലാക്ക് ലിസ്റ്റില്‍) ഉള്‍പ്പെടുത്തുമെന്നും അറിയിച്ച് കെഎസ്ഇബി കഴിഞ്ഞ ദിവസം കത്തയച്ചിട്ടുണ്ട്.

You May Also Like

NEWS

കോതമംഗലം: അന്താരാഷ്ട്ര ഉഷ്ണമേഖലാ വനസംരക്ഷണ ദിനത്തോടനുബന്ധിച്ച് മാർ അത്തനേഷ്യസ് കോളേജിലെ ബോട്ടണി വിഭാഗം, ഭൂമിത്രസേന ക്ലബ്, ബയോഡൈവേഴ്സിറ്റി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഭൂതത്താൻകെട്ട് വനമേഖലയിൽ പ്രകൃതി പഠനയാത്രയും വനപര്യവേഷണ പരിപാടിയും സംഘടിപ്പിച്ചു. ബോട്ടണി...

NEWS

കോതമംഗലം:പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രൊജക്റ്റിന്റെ ( പിവിഐപി) കീഴിലുള്ള ഭൂതത്താന്‍കെട്ട് ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ബാരേജിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നിലവില്‍ ബാരേജിലെ ജലനിരപ്പ് 34.10 മീറ്ററാണ്. കാലവര്‍ഷം...

NEWS

കോതമംഗലം : പെരിയാർ വാലി ഇറിഗേഷൻ പ്രൊജക്റ്റിന്റെ ( പി വി ഐ പി) കീഴിലുള്ള ഭൂതത്താൻകെട്ട് ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ചൊവ്വാഴ്ച മുതൽ ബാരേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തും. നിലവിൽ...

CHUTTUVATTOM

കോതമംഗലം: പ്രതീക്ഷിച്ച പദ്ധതി ചെലവിന്റെ ഏറിയ പങ്കും ചെലവഴിച്ചിട്ടും ഒരു രൂപയുടെ പോലും നേട്ടമുണ്ടാക്കാന്‍ കഴിയാതെ ഭൂതത്താന്‍കെട്ട് മിനി ജലവൈദ്യുത പദ്ധതി. കെടുകാര്യസ്ഥതയുടെയും ദീര്‍ഘവീഷണമില്ലായ്മയുടേയും വലിയ ഉദാഹരമാകുകയാണ് പദ്ധതി. പത്ത് വര്‍ഷം മുമ്പ്...

CHUTTUVATTOM

കോതമംഗലം: സാമൂഹ്യ വിരുദ്ധരുടെ ആവാസ മേഖലയായി ഭൂതത്താന്‍കെട്ട്. പ്രദേശത്ത് മദ്യപിച്ച ശേഷം മദ്യകുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയാണ്. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഇവിടെ ലഹരി ഉപയോഗിക്കുന്നതായി പരാതിയുണ്ട്. പ്രദേശത്ത് തമ്പടിക്കുന്നതില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണെന്നും പ്രദേശവാസികള്‍...

CHUTTUVATTOM

  കോതമംഗലം:ദേശീയ അഗ്‌നിരക്ഷാ ദിനാഘോഷത്തോടനുബന്ധിച്ച് ഭൂതത്താന്‍കെട്ട് ഡാം ബോട്ടുജെട്ടിയില്‍ റോഡ്‌ഷോയും മോക്ക്ഡ്രില്ലും സംഘടിപ്പിച്ചു. വള്ളത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന രണ്ടുപേര്‍ വഴക്കിട്ട് ഒരാള്‍ വെള്ളത്തില്‍വീണ് മുങ്ങിത്താഴുന്നതും ഉടന്‍ ബോട്ടില്‍ എത്തിയ അഗ്‌നിരക്ഷാസേന അംഗങ്ങള്‍ രക്ഷപ്പെടുത്തുന്നതുമാണ് മോക്ക്ഡ്രില്ലില്‍...

NEWS

കോതമംഗലം: ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളില്‍ എട്ടാമത്തെ ഷട്ടര്‍ തകര്‍ന്നുവീണു. ചെയിന്‍ പൊട്ടിയതിനെ തുടര്‍ന്ന് കൗണ്ടര്‍ വെയ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു. ഷട്ടര്‍ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും അനിവാര്യമായ ഘടകമാണ് കൗണ്ടര്‍ വെയിറ്റ്. നിലവില്‍ ഷട്ടര്‍...

NEWS

കോതമംഗലം: ശനിയാഴ്ച രാവിലെ ഭൂതത്താൻകെട്ട് ഡാമിന് സമീപത്തെ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ വടാട്ടുപാറ (റോക്ക് ജംഗ്ഷൻ) സ്വദേശി വടുതലായിൽ ദിനേശിന്റെ (45) മൃതദേഹം നാലാം ദിനം കണ്ടെത്തി. പെരിയാറിന്റെ പെരുമ്പാവൂർ വല്ലം...

NEWS

കോതമംഗലം :- കാലവർഷം ശക്തമായതോടെ പെരിയാറ്റിലെ ജലനിരപ്പ് ഉയർന്നു. ഭൂതത്താൻകെട്ട് ഡാമിൻ്റ നാല് ഷട്ടറുകൾ ഉയർത്തി. കൂടുതൽ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സെക്കൻ്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ്...

NEWS

കോതമംഗലം : ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഇന്ന് (24/05/2025) തുറക്കും. കാലവർഷം ആരംഭിച്ചതിനാൽ PVIP, IIP കനാൽ വഴിയുള്ള ജലവിതരണം തുടരേണ്ട സാഹചര്യമില്ലാത്തതിനാൽ ഭൂതത്താൻകെട്ട് ബാരേജ്ൽ സംഭരിച്ചിട്ടുള്ള വെള്ളം ഷട്ടറുകൾ ഇന്ന്‌ ഘട്ടംഘട്ടമായി...

CHUTTUVATTOM

കോതമംഗലം:  പുന്നേക്കാട്, കൂരുകുളം ഭാഗത്ത്‌ ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു. കീരമ്പാറ, പുന്നേക്കാട് സ്വദേശി അജയ് മാത്യു (40) ആണ് മുങ്ങി മരിച്ചത്. മൃതദേഹം കോതമംഗലം...

NEWS

പെരുമ്പാവൂർ : പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി ,ആൻറണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

error: Content is protected !!