Connect with us

Hi, what are you looking for?

NEWS

ഇഎസ്എ വിഷയത്തിൽ യോഗം വിളിച്ച്‌ചേർത്ത് കുട്ടമ്പുഴ പഞ്ചായത്ത്

കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്ത് ഇ എസ് എ വിഷയത്തിൽ യോഗം വിളിച്ച്‌ചേർത്ത് സർക്കാരിനേയും ജില്ലാകളക്ടറേയും ആശങ്ക അറിയിച്ചുകൊണ്ട് അടിയന്തിര പ്രമേയം പാസ്സാക്കി.
സംസ്ഥാന സർക്കാരിൻറ്റെ കാലാവസ്ഥാ വ്യതിയാന വകുപ്പ്’ പുറത്തിറക്കിയ പരിസ്ഥിതി സംവേദ പ്രദേശങ്ങളുടെ (ഇ എസ് എ) ലിസ്റ്റിൽ എറണാകുളം ജില്ലയിൽ കുട്ടമ്പുഴ വില്ലേജ് മാത്രമാണ് ഉൾപ്പെട്ട് വന്നിട്ടുള്ളത്.
2023 ഡിസംബർ 12 ന് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവും പ്രകാരം ആകെ 519.28 ച കി മി ഉള്ള കുട്ടമ്പുഴ വില്ലേജിൻറ്റെ 479.77 ച കി മി ഉം പശ്ചിമഘട്ടത്തിൻറ്റെ ഭാഗമായ പരിസ്ഥിതി സംവേദ മേഖലയായിൽ (ഇ എസ് എ) പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയുടെ അത്രയും വിസ്തൃതിയുള്ളതും, എന്നാൽ ജനസാന്ദ്രത ച കി മി ന് 48 മാത്രവുമുള്ള കുട്ടമ്പുഴ വില്ലേജിൽ, പ്രത്യേകമായ ഒരു സംരക്ഷണം ആവശ്യമില്ല എന്നിരിക്കെ ജനവാസ മേഖലകളും, കൃഷിയിടങ്ങളും പൂർണ്ണമായി ഉൾപെടുത്തികൊണ്ട് വന്നിരിക്കുന്ന ഇ എസ് എ സംബന്ധിക്കുന്ന പുതിയ നിർദ്ദേശങ്ങൾ ജനങ്ങളുടെ സാധാരണ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

പരിസ്ഥിതി സംവേദ പ്രദേശങ്ങൾ നിശ്ചയിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാന വകുപ്പ് പഞ്ചായത്തിനെ ബോധിപ്പിച്ച് തീരുമാനമെടുക്കാൻ
2023 ഡിസംബർ 12 ന് ജില്ലാ കളക്ടർക്ക് അയച്ചിരിക്കുന്ന കെ എം എൽ ഫയൽ കുട്ടമ്പുഴ പഞ്ചായത്തിൽ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഇ എസ് എ സംബന്ധിച്ച തീരുമാനമെടുക്കാൻ കേന്ദ്രം അനുവദിച്ച സമയപരിധി 2024 ജനുവരിയിൽ അവസാനിച്ചതിനെ തുടർന്ന് സർക്കാർ മൂന്ന് മാസം കൂടി നീട്ടിനൽകാൻ ആവശ്യപ്പെട്ടതിൻ്റെയും കാലാവധി ഈ മാസം 31 ന് അവസാനിക്കുകയാണ്.
ഇ എസ് എ വിജ്‍ഞാപനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുവാൻ 2021 ൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ജില്ലാതല പരിശോധനാ സമിതി ഇതുവരെ രൂപീകരിക്കുകയോ, പ്രദേശിക ഭരണസംവിധാനത്തിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കുട്ടമ്പുഴ വില്ലേജിൻറ്റെ ഇ എസ് എ വിസ്തൃതിയെ സംബന്ധിച്ച് “കേരളാ സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോർഡ്’ കൃഷി, വനം, റവന്യു, പഞ്ചായത്ത് ഭരണ സംവിധാനങ്ങളെ ഉൾപ്പെടുത്തി, 2015 ൽ സ്ഥലപരിശോധന നടത്തി തയ്യാറാക്കിയ ‘കഡസ്റ്റൽ മാപ്പ്; അന്തിമ വിജ്‍ഞാപനമായി പരിഗണിച്ച് തുടർ നടപടികൾക്കായി ശുപാർശ ചെയ്യണമെന്നും, പുതിയ നിർദ്ദേശപ്രകാരമുള്ള കെ എം എൽ ഫയൽ അടിയന്തിരമായി ലഭ്യമാക്കണമെന്നും കളക്ടറോട് ആവശ്യപ്പെട്ടതായി കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻറ്റ് കാന്തി വെള്ളക്കൈയ്യൻ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.എ സിബി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
പശ്ചിമഘട്ട സംരക്ഷണത്തിൻ്റെ മറവിൽ പരിസ്ഥിതി സംവേദ പ്രദേശങ്ങൾ നിശ്ചയിച്ചുകൊണ്ട് ജനവാസ മേഖലയും, കൃഷിഭൂമിയും വനമാക്കിമാറ്റാനുള്ള അദൃശ്യ ശക്തികളുടെ ശുപാർശകൾ സർക്കാർ തള്ളിക്കളയണമെന്നും, യു എൻ ഡി പി അടക്കമുള്ള വിദേശസഹായം കൈപ്പറ്റിയുള്ള വികസന പ്രവർത്തനങ്ങൾ സർക്കാർ അവസാനിപ്പിക്കണമെന്നും കിഫ എറണാകുളം ജില്ലാ പ്രസിഡൻറ്റ് സിജുമോൻ ഫ്രാൻസിസും വാർത്താക്കുറിപ്പിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മെയ് 6 തിങ്കൾ രാവിലെ 10 ന് ക്യാംപസ് മുഖാമുഖംപരിപാടി സംഘടിപ്പിക്കുന്നു. 2021 മുതൽ തുടർച്ചയായി നിർഫ് (NIRF) റാങ്കിംഗിങ്ങിൽ ഉയർന്നസ്ഥാനം , 2024- 2025...

NEWS

കോതമംഗലം: എസ്.ഐ.ഷാജി പോളിനെ കാണാതായതായി പരാതി. പൈങ്ങോട്ടൂർ ചാത്തമറ്റം സ്വദേശിയായ ഷാജി പോളിനെ ഇന്നലെ മുതലാണ് (ഏപ്രിൽ 30)കാണാതായതെന്ന് ഭാര്യ ഷേർളി പോത്താനിക്കാട് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.അമിതമായ ജോലിഭാരംമൂലം എസ്.ഐ.ഷാജി മാനസികമായി...

NEWS

കോതമംഗലം: അപ്രഖ്യാപിത പവർകട്ടും വോൾട്ടേജ് ക്ഷാമവും കടുത്ത ചൂടും നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ നിർമ്മാണ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്നു. നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ വ്യാപാരം അതി പ്രശസ്തമാണ്.ഏതുതരം ഫര്‍ണ്ണീച്ചറുകളും ഇവിടെ ലഭിക്കും. പരമ്പരാഗത രീതിയിലുള്ളതും ആധുനീക...

NEWS

കോതമംഗലം: ചൂട് കനത്ത് കോഴിപ്പിള്ളിപുഴ വറ്റിയതോടെ കോതമംഗലത്ത് വാട്ടർ അതോരിറ്റിയുടെ ശുദ്ധജല വിതരണം മുപ്പത് ശതമാനമായി കുറഞ്ഞു. കോഴിപ്പിള്ളി പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ശുചീകരിച്ചാണ് കോതമംഗലം മുനിസിപ്പാലിറ്റിയിലും വാരപ്പെട്ടി പഞ്ചായത്തിലും...