Connect with us

Hi, what are you looking for?

NEWS

ഇഎസ്എ വിഷയത്തിൽ യോഗം വിളിച്ച്‌ചേർത്ത് കുട്ടമ്പുഴ പഞ്ചായത്ത്

കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്ത് ഇ എസ് എ വിഷയത്തിൽ യോഗം വിളിച്ച്‌ചേർത്ത് സർക്കാരിനേയും ജില്ലാകളക്ടറേയും ആശങ്ക അറിയിച്ചുകൊണ്ട് അടിയന്തിര പ്രമേയം പാസ്സാക്കി.
സംസ്ഥാന സർക്കാരിൻറ്റെ കാലാവസ്ഥാ വ്യതിയാന വകുപ്പ്’ പുറത്തിറക്കിയ പരിസ്ഥിതി സംവേദ പ്രദേശങ്ങളുടെ (ഇ എസ് എ) ലിസ്റ്റിൽ എറണാകുളം ജില്ലയിൽ കുട്ടമ്പുഴ വില്ലേജ് മാത്രമാണ് ഉൾപ്പെട്ട് വന്നിട്ടുള്ളത്.
2023 ഡിസംബർ 12 ന് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവും പ്രകാരം ആകെ 519.28 ച കി മി ഉള്ള കുട്ടമ്പുഴ വില്ലേജിൻറ്റെ 479.77 ച കി മി ഉം പശ്ചിമഘട്ടത്തിൻറ്റെ ഭാഗമായ പരിസ്ഥിതി സംവേദ മേഖലയായിൽ (ഇ എസ് എ) പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയുടെ അത്രയും വിസ്തൃതിയുള്ളതും, എന്നാൽ ജനസാന്ദ്രത ച കി മി ന് 48 മാത്രവുമുള്ള കുട്ടമ്പുഴ വില്ലേജിൽ, പ്രത്യേകമായ ഒരു സംരക്ഷണം ആവശ്യമില്ല എന്നിരിക്കെ ജനവാസ മേഖലകളും, കൃഷിയിടങ്ങളും പൂർണ്ണമായി ഉൾപെടുത്തികൊണ്ട് വന്നിരിക്കുന്ന ഇ എസ് എ സംബന്ധിക്കുന്ന പുതിയ നിർദ്ദേശങ്ങൾ ജനങ്ങളുടെ സാധാരണ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

പരിസ്ഥിതി സംവേദ പ്രദേശങ്ങൾ നിശ്ചയിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാന വകുപ്പ് പഞ്ചായത്തിനെ ബോധിപ്പിച്ച് തീരുമാനമെടുക്കാൻ
2023 ഡിസംബർ 12 ന് ജില്ലാ കളക്ടർക്ക് അയച്ചിരിക്കുന്ന കെ എം എൽ ഫയൽ കുട്ടമ്പുഴ പഞ്ചായത്തിൽ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഇ എസ് എ സംബന്ധിച്ച തീരുമാനമെടുക്കാൻ കേന്ദ്രം അനുവദിച്ച സമയപരിധി 2024 ജനുവരിയിൽ അവസാനിച്ചതിനെ തുടർന്ന് സർക്കാർ മൂന്ന് മാസം കൂടി നീട്ടിനൽകാൻ ആവശ്യപ്പെട്ടതിൻ്റെയും കാലാവധി ഈ മാസം 31 ന് അവസാനിക്കുകയാണ്.
ഇ എസ് എ വിജ്‍ഞാപനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുവാൻ 2021 ൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ജില്ലാതല പരിശോധനാ സമിതി ഇതുവരെ രൂപീകരിക്കുകയോ, പ്രദേശിക ഭരണസംവിധാനത്തിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കുട്ടമ്പുഴ വില്ലേജിൻറ്റെ ഇ എസ് എ വിസ്തൃതിയെ സംബന്ധിച്ച് “കേരളാ സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോർഡ്’ കൃഷി, വനം, റവന്യു, പഞ്ചായത്ത് ഭരണ സംവിധാനങ്ങളെ ഉൾപ്പെടുത്തി, 2015 ൽ സ്ഥലപരിശോധന നടത്തി തയ്യാറാക്കിയ ‘കഡസ്റ്റൽ മാപ്പ്; അന്തിമ വിജ്‍ഞാപനമായി പരിഗണിച്ച് തുടർ നടപടികൾക്കായി ശുപാർശ ചെയ്യണമെന്നും, പുതിയ നിർദ്ദേശപ്രകാരമുള്ള കെ എം എൽ ഫയൽ അടിയന്തിരമായി ലഭ്യമാക്കണമെന്നും കളക്ടറോട് ആവശ്യപ്പെട്ടതായി കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻറ്റ് കാന്തി വെള്ളക്കൈയ്യൻ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.എ സിബി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
പശ്ചിമഘട്ട സംരക്ഷണത്തിൻ്റെ മറവിൽ പരിസ്ഥിതി സംവേദ പ്രദേശങ്ങൾ നിശ്ചയിച്ചുകൊണ്ട് ജനവാസ മേഖലയും, കൃഷിഭൂമിയും വനമാക്കിമാറ്റാനുള്ള അദൃശ്യ ശക്തികളുടെ ശുപാർശകൾ സർക്കാർ തള്ളിക്കളയണമെന്നും, യു എൻ ഡി പി അടക്കമുള്ള വിദേശസഹായം കൈപ്പറ്റിയുള്ള വികസന പ്രവർത്തനങ്ങൾ സർക്കാർ അവസാനിപ്പിക്കണമെന്നും കിഫ എറണാകുളം ജില്ലാ പ്രസിഡൻറ്റ് സിജുമോൻ ഫ്രാൻസിസും വാർത്താക്കുറിപ്പിൽ അറിയിച്ചു.

You May Also Like

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്‌ക്കോടി ദേശീയ പാതയില്‍ നേര്യമംഗലം ആര്‍ച്ച് പാലത്തിന് സമീപം ട്രാവലര്‍ ജീപ്പിന് പിന്നില്‍ ഇടിച്ച് മറിഞ്ഞ് മലപ്പുറം, തൃപ്പൂണിത്തുറ സ്വദേശികളായ 7 വിനോദസഞ്ചാരികള്‍ക്ക് പരിക്ക്. പരിക്കേറ്റ മലപ്പുറം വളാഞ്ചേരി മൂത്തോടത്തുമന എം....

ACCIDENT

ഇടുക്കി: നാരകകാനത്ത് ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കൂത്താട്ടുകുളം സ്വദേശിനിയായ മണ്ണത്തൂര്‍ കാക്കാനിക്കല്‍ സാറാമ്മ (65) ചെമ്മഞ്ചിയില്‍ നിക്കു (ആറ് മാസം) എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെനില അതീവ ഗുരുതരമാണ്. നാരകക്കാനം...

CHUTTUVATTOM

കോതമംഗലം: കൃഷിയിടത്തിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ സ്ഥലഉടമയെ കേസിൽപ്പെടുത്തി അറസ്റ്റ് ചെയ്തതിൽ പ്രധിഷേധിച്ച് ജനകയസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 9.30 ന് കുട്ടമ്പുഴ റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കും.വെള്ളാരംകുത്തിൽ കഴിഞ്ഞദിവസം കാട്ടാന കൃഷിയിടത്തിൽ...

CRIME

കോതമംഗലം: കുട്ടമ്പുഴ വെള്ളാരംകുത്തിൽ കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ സംഭവത്തിൽ സ്ഥല ഉടമ കുട്ടമ്പുഴ വെള്ളാരംകുത്ത് ആദിവാസി ഉന്നതിയിലെ പൊട്ടനാനിയില്‍ ശശിയെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് ആദിവാസി ഉന്നതിയിൽ പൊട്ടനാനിയില്‍...

ACCIDENT

കോതമംഗലം: ഉപജീവനത്തിനായി വനവിഭവങ്ങൾ തേടിപോയ കുട്ടമ്പുഴ പഞ്ചായത്ത് മുൻ അംഗത്തിന് കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു.കുട്ടമ്പുഴ പഞ്ചായത്ത് മുൻ മെമ്പർ ഗോപി ബദറൻ(47) നാണ് കാട്ടാനയാക്രമണത്തിൽ നടുവിന് പരിക്കേറ്റത്. ഇന്ന് രാവില 10.15...

NEWS

കോതമംഗലം: താലൂക്കിൽ ഇന്ന് വൈകിട്ട് പെയ്ത മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വ്യാപക നാശം. കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലാണു കൂടുതൽ നാശം. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും കെട്ടിടങ്ങൾക്കു മുകളിൽ പതിച്ചു. പലയിടങ്ങിലും മരങ്ങൾ വീണ്...

ACCIDENT

നെല്ലാട്: പട്ടിമറ്റം-മൂവാറ്റുപുഴ റോഡില്‍ നെല്ലാടിന് സമീപം പാലച്ചുവട് ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ തോട്ടുങ്ങല്‍ പീടിക ചാരുവേലില്‍ രമേശിന്റെ മകന്‍ അര്‍ജുന്‍ രമേശ് (20) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വലമ്പൂരില്‍...

AGRICULTURE

കോതമംഗലം: കടുത്ത വേനലില്‍ പെരിയാര്‍വാലി കോതമംഗലം ബ്രാഞ്ച് കനാലില്‍ ജലവിതരണം മുടങ്ങിയിട്ടു രണ്ടാഴ്ച പിന്നിട്ടു. കിഴക്കേ കോതമംഗലം മേഖലയില്‍ ജലക്ഷാമം രൂക്ഷമാണ്. വാട്ടര്‍ അതോറിറ്റിയുടെ കോഴിപ്പിള്ളിയിലെ പമ്പിംഗിനെയും ജലക്ഷാമം ബാധിച്ചു തുടങ്ങി. മെയിന്‍...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനിയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ അവസാന വർഷ വിദ്യാർത്ഥികൾ വൈ ഫൈ നിയന്ത്രിത ഓട്ടോമേറ്റഡ് ഗൈഡഡ് വെഹിക്കിൾ (എ.വി.ജി) വികസിപ്പിച്ചു. അറുപത് കിലോ ഭാരം വഹിക്കാൻ...

CRIME

പോത്താനിക്കാട്: പല്ലാരിമംഗലം ശിവക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന വെള്ളിയങ്കി കവര്‍ന്നു. വ്യാഴാഴ്ച രാത്രി 8.30 നും വെള്ളിയാഴച പുലര്‍ച്ചെ 5.30 നും ഇടയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓഫീസിന് മുന്നില്‍...

NEWS

കോതമംഗലം: വെട്ടിയാങ്കൽ കുടുംബയോഗത്തിന്റെ 22-ാം വാർഷിക പൊതുയോഗം ഞായറാഴ്ച രാമല്ലൂർ വിൻസെൻഷ്യൻ ആശ്രമത്തിൽ രാവിലെ 9ന് ദിവ്യബലിയോടെ ആരംഭിക്കും. തുടർന്ന് കോതമംഗലം മരിയ ഇന്റർനാഷണൽ ഹോട്ടലിൽ 10ന് നടത്തുന്ന കുടുംബസംഗമം ഫാ.ഡോ. ജോസ്...

CHUTTUVATTOM

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ പെരിയാര്‍ അടക്കമുള്ള പുഴകളില്‍ കുമിഞ്ഞു കൂടിയിരിക്കുന്ന മണല്‍ വാരാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് കീരംപാറ മണ്ഡലം പ്രവര്‍ത്തക സംഗമം. പുഴയില്‍ അടിഞ്ഞു...

error: Content is protected !!