പരമ്പാരാഗത രാഷ്ട്രീയ പാർട്ടികളെ ജനം വെറുത്തു എന്നും ഇനി കേരളത്തിൽ വരാൻ പോകുന്നത് ആം ആദ്മി പാർട്ടിയുടെ വെൽഫെയർ പോളിറ്റിക്സായിരിക്കുമെന്നും ആം ആദ്മി പാർട്ടി പിണ്ടിമന പഞ്ചായത്ത് പ്രസിഡൻറ് കെ. എസ് ഗോപിനാഥൻ. പാർട്ടിയുടെ ജനക്ഷേമ കാര്യങ്ങൾ പ്രസ്താവിക്കുന്ന ഫ്ലക്ക്സ് ബോർഡ് മുത്തംകുഴിയിൽ നശിപ്പിച്ചതിനെതിരെ നടത്തിയ പ്രതിഷേധ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്ലക്സ് നശിപ്പിച്ചത് സാബ്രദായിക രാഷ്ട്രീയ പാപ്പരത്വമാണ് കാണിക്കുന്നതെന്നും
ഇത് വടക്കേ ഇന്ത്യയല്ല സാമൂഹിക പരിഷ്കർത്താവായ മഹാത്‌മ അയ്യൻകളിയുടെ നാടാണന്ന് ഓർമ്മ വേണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
കോരി ചെരിയുന്ന മഴയത്ത് നൂറുകണക്കിന് ആം ആദ്മികൾ ഈ മാസം പതിനേഴാം തീയതി താലൂക്കിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോതമംഗലം മുതൽ പൂയംകുട്ടി വരെ നടത്തിയ ക്ഷേമ രാഷ്ട്ര വിളംബര ജാഥയെ തുടർന്ന് മുത്തം കുഴിയിലും, ചേലാട്ടിലും, പാർട്ടിയിലേക്ക് അംഗങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് പാർട്ടി ഡൽഹിയിലും പഞ്ചാബിലും നടത്തുന്ന ക്ഷേമകാര്യങ്ങൾ വിവരിച്ചുകൊണ്ട് സ്ഥാപിച്ച ഫ്ലക്സ് ബോർഡാണ് കഴിഞ്ഞദിവസം സാമൂഹ്യവിരുദ്ധർ കീറി നശിപ്പിച്ചത്. ഇതിനെതിരെ മുത്തംകുഴിയിൽ നടത്തിയ പ്രതിഷേധ സമ്മേളനം പാർട്ടി സംസ്ഥാന വക്താവ് ജോൺസൻ കുറുകപിള്ളിൽ ഉത്ഘാടനം ചെയ്തു.
ഇതെരു ജനാധിപത്യ രാജ്യമാണെന്നും ഫ്ലക്സുകൾ നശിപ്പിച്ചും ഭയപ്പെടുത്തിയും പാർട്ടിയെ തകർക്കാമെന്ന് ആരും വ്യാമോഹിക്കണ്ടന്നും ഡൽഹിയും പഞ്ചാബും ഇത്തരം പ്രതിസന്ധികളെ അതിജീവിച്ചെങ്കിൽ കേരളവും അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ ജില്ലാ കമ്മിറ്റിയംഗം രവി കീരംപാറ മുഖ്യ പ്രഭാഷണം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ പൗലോസ്, നിയോജക മണ്ഡലം സെക്രട്ടറി വിജോയി പുളിക്കൽ, മുൻസിപ്പൽ മണ്ഡലം പ്രസിഡന്റ് സാബു കുരിശിങ്കൽ, പിണ്ടിമന സെക്രട്ടറി സജി തോമസ്, കവളങ്ങാട് പ്രസിഡൻറ് സി കെ കുമാരൻ , ഷോജി കണ്ണമ്പുഴ എന്നിവർ പ്രസംഗിച്ചു.
ലാലു മാത്യു, ബാബു പീച്ചാട്ട്, ബെന്നി പുതുക്കയിൽ, മത്തായി പീച്ചിക്കര, സാജൻ ഐസക്ക്, ജയൻ നെല്ലിക്കുഴി, കെ.സി വർഗ്ഗീസ്, ബോസ് മാഡവന, തങ്കച്ചൻ കേട്ടപ്പടി,
രവീന്ദ്രൻ പിണ്ടിമന, , ശാന്തമ്മ ജോർജ്, റെജി ജോർജ്, ജോസഫ് പുച്ചകുത്ത്, സുരേഷ് മുടിയറ, രഘു കാഞ്ഞിരകുന്ന് മത്തായി ഊഞ്ഞാപ്പാറ, ഷിബു തങ്കപ്പൻ ബിനോ നെല്ലിമറ്റം , സക്കറിയാസ് കൂട്ടുങ്കൽ , കുമാരൻ കുട്ടി,രാജപ്പൻ മനക്കക്കുടി എന്നിവർ നേതൃത്വം കൊടുത്തു.
ഫ്ലക്സ് നശിപ്പിച്ചത് സംബന്ധിച്ച് പാർട്ടി കോതമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് സ്ഥലത്തെത്തി അന്വോഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
