EDITORS CHOICE
കാടിനും നാടിനും ഒരതിർത്തി വേണം; മനുഷ്യന്റെയും മൃഗങ്ങളുടെയും സ്വസ്ഥതക്കായി.

കോതമംഗലം :- കോതമംഗലം താലൂക്കിലെ വനത്തിനോട് ചേർന്നുള്ള ഒരു പ്രദേശമാണ് കുളങ്ങാട്ടുകുഴി. നവംബർ പതിനഞ്ചു ഞായറാഴ്ചയിലെ പ്രഭാതം കുളങ്ങാട്ടുകുഴിയിലെ നാട്ടുകാർക്ക് വിഷമകരമായ ഒരു ദൃശ്യമാണ് സമ്മാനിച്ചത്. കൊമ്പും കുത്തി വീണു, കൃഷിസ്ഥലത്തു ചെരിഞ്ഞ ഒരു കുട്ടി കൊമ്പൻ. വിവരം അറിഞ്ഞ നാട്ടുകാർ ഓടികൂടി,വനപാലകർ ഉടനെയെത്തി ആനയുടെ മരണത്തെ കുറിച്ച് അന്വേഷണവും ആരംഭിച്ചു . കാട്ടാനയെ മെരുക്കി നാട്ടാനകളാക്കി മനുഷ്യൻ തന്റെ കാര്യസാധ്യത്തിനുപയോഗിച്ചുതുടങ്ങിയിട്ട് വർഷങ്ങളെറേയായി. തടിപിടുത്തമായിരുന്നു ആദ്യകാലങ്ങളിൽ ആനകളുടെ പ്രധാനപണി, ഉത്സവക്കാലമായാൽ എഴുന്നള്ളിപ്പിനും, മേളത്തിനും എല്ലാം ആനകൾ പ്രധാനിയാണ് .ആനകളില്ലെങ്കിൽ എന്തുത്സവം.
പണ്ടു കാലങ്ങളിൽ കാട്ടിൽ തിന്നു കൊഴുത്തു, മേഞ്ഞു നടക്കലായിരുന്നു ആനകളുടെ പരിപാടി, വല്ലപ്പോഴെങ്ങാനും അറിഞ്ഞോ അറിയാതയോ നാട്ടിലിറങ്ങിയാൽ ആളുകൾ തീ കാണിച്ചും, പാട്ട കൊട്ടിയും, മറ്റു ശബ്ദമുണ്ടാക്കിയും പേടിപ്പിച്ചു കാട്ടിലേക്കയക്കുമായിരുന്നു. കൂടുതൽ ശല്യം ചെയ്യുന്നവയെ അല്ലെങ്കിൽ കാട്ടിലേക്ക് തിരിച്ചു പോകാത്ത ചില കാട്ടാനകളെ വനപാലകർ പിടിച്ചു മെരുക്കി. കാലങ്ങൾ കഴിഞ്ഞപ്പോൾ മനുഷ്യൻ ന്യൂ ജനറേഷൻ ആയപ്പോൾ കാട്ടാനകളുടെ സ്വഭാവവും മാറീതുടങ്ങി, ഒരു മാറ്റം ആരാണാഗ്രഹിക്കാത്തത്. കാടിനടുത്തുള്ള പ്രദേശങ്ങളിലെ കൃഷി സ്ഥലങ്ങളിലെ വാഴയും, ചക്കയുമെല്ലാം രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ വന്നെത്തി വയറുനിറയെ കഴിച്ചു തിരിച്ചു പോവുകയായി.
വിശക്കുന്നവന് ഭക്ഷണം നൽകുക തന്നെ വേണം പക്ഷെ മനുഷ്യസമൂഹത്തോട് എന്തോ വല്ലാത്ത ദേഷ്യം പോലെ മനുഷ്യർ രാപകൽ കഷ്ടപെട്ടുണ്ടാക്കിയ വാഴയും,കപ്പയുമെല്ലാം ചോദിക്കാതെ അനുവാദമില്ലാത്തെ കഴിച്ചതും പോരാഞ്ഞിട്ട് കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു കടന്നു പോവുക കഷ്ടം തന്നെയല്ലേ. പണയംവെച്ചും, വായ്പയെടുത്തും കിട്ടിയ പണം കൊണ്ടു രാപകൽ നട്ടു നനച്ചു വളർത്തിയ കൃഷിയിടം ഒരു കൂസലുമില്ലാതെ കാട്ടാനകൾ നശിപ്പിക്കുമ്പോൾ ഉറക്കം നഷ്ടപ്പെട്ടു വീട്ടിലെ ജനലരികിൽ സങ്കടപ്പെട്ടു ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരിക്കാനെ മനുഷ്യർക്കാവുന്നുള്ളു.
വൈദ്യുതി കമ്പിവേലി, സോളാർ ഫെൻസിങ്, ട്രഞ്ച് തുടങ്ങി പല മാർഗങ്ങളും പയറ്റി നോക്കി ആദ്യമൊക്കെ കാട്ടാന ചെറുതായൊന്നു ഭയന്നെങ്കിലും,കുറച്ചു നാളുകൾക്കുള്ളിൽ ഇവയൊക്കെ അതിജീവിച്ചു,ഒറ്റക്കും കൂട്ടമായും ആനകൾ വീണ്ടുമെത്തി.. ആനകളാരാ മോൻ.
കുളങ്ങാട്ടുകുഴി, വാവേലി, വടാട്ടുപാറ തുടങ്ങി വനമേഖലയോടു ചേർന്ന കോതമംഗലത്തെ പ്രദേശങ്ങളിൽ കാട്ടാനകൾ മാത്രമല്ല കാട്ടുപന്നി, പെരുമ്പാമ്പ് തുടങ്ങി വിവിധ ജീവികൾ മനുഷ്യവാ സസ്ഥലങ്ങളിലെ നിത്യ സന്ദർശകരായി. ഇപ്പോൾ കുളങ്ങാട്ടുകുഴിയിൽ ചെരിഞ്ഞ ഈ കുട്ടി കൊമ്പനും നാട്ടുകാരെ വിറപ്പിച്ചു കൃഷി നാശം തുടങ്ങിയിട്ട് കുറച്ചു നാളായിയെന്നാണ് ജനസംസാരം. മരണം അതു മനുഷ്യന്റെയാകട്ടെ മറ്റു മൃഗങ്ങളുടെയാകട്ടെ ദുഃഖകരമാണ്…. കാട്ടാന ശല്യക്കാരനായിരുന്നെങ്കിലും കൊമ്പുകുത്തി ചെരിഞ്ഞ ആനയുടെ വേർപാട് ജനങ്ങളിൽ സങ്കടമുണർത്തിയ കാഴ്ച്ചയായി മാറി.
ആനചെരിഞ്ഞതോടെ കൊറോണ കാലമായിട്ടും ജനങ്ങൾ പാഞ്ഞെത്തി. വനപാലകരും, പോലീസും,നാട്ടുകാരും എല്ലാം കൂട്ടായി പ്രവർത്തിച്ചു ആനയുടെ ശരീരം പൊക്കിയെടുത്തു ഒരു ടിപ്പർ ലോറിയിലാക്കി മറ്റു പരിശോധനക്കായയച്ചു. നട്ടാനകളുടെ പ്രധാന പണിയായ തടി പിടുത്തം,ഇപ്പോൾ ഏറ്റെടുത്തു ആനകളെ ഈ ഭാരപ്പെട്ട പരിപാടിയിൽ നിന്നു കുറെയേറെ മോചിപ്പിച്ച ‘ക്രയിൻ ‘ ഉപയോഗിച്ചു തന്നെ ആനയുടെ ശരീരം പൊക്കിയെടുത്തു ടിപ്പർ ലോറിയിലാക്കിയത് ആളുകൾ അൽപ്പം വേദനയോടെയാണെങ്കിലും നോക്കി നിന്നു.
മനുഷ്യൻ അങ്ങനെയാണ് ഇന്നലെ വരെ അവരെ പേടിപ്പിച്ചു നടന്ന ആനയോടുള്ള ഒരു ദേഷ്യവും പുറത്തു പ്രകടിപ്പിക്കാതെ അവനെ കുളങ്ങാട്ടുകുഴിയിൽ നിന്നും യാത്രയാക്കി. തുമ്പിക്കൈ പുറത്തിട്ടു ടിപ്പറിൽ അവന്റെ ശരീരം അകന്നു പോകുന്നത് അവർ നോക്കി നിന്നു. ഒരു ആന പോയി എന്നുവെച്ചു കുളങ്ങാട്ടുകുഴി പോലെയുള്ള പ്രദേശങ്ങളിൽ വന്യജീവി ശല്യങ്ങൾ വിട്ടോഴിഞ്ഞിട്ടില്ല, ഒരു കാര്യം മാത്രം ഓർമ്മയിൽ എപ്പോഴും വേണം കാട്ടാനയാകട്ടെ, പന്നിയാകട്ടെ എല്ലാജീവികളും ഈ ഭൂമിയുടെ അവകാശികളാണ്. ഇനിയെങ്കിലും കാട്ടാനകളും മറ്റു മൃഗങ്ങളും ആയുസെത്താതെ ഇവിടെ ചത്തു വീഴരുത്… അവക്കും ജീവിക്കണം. മനുഷ്യരുടെ കൃഷിക്കും നാശ നഷ്ടങ്ങളുണ്ടാകരുത്. വനപാലകരും ഗവണ്മെന്റും എത്രയും പെട്ടെന്ന് ഒരു പ്രതിവിധി കണ്ടെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
EDITORS CHOICE
പ്രകൃതിസംരക്ഷണ സന്ദേശവുമായി സൈക്കിളിൽ കോതമംഗലം സ്വദേശി താണ്ടിയത് 450ൽ പരം കിലോമീറ്റർ

കോതമംഗലം :കാടിനെയും, കാട്ടാറുകളെയും, ജൈവ സമ്പത്തിനെയും സംരക്ഷിക്കണമെന്ന സന്ദേശവുമായി 47 കാരന്റെ ഒറ്റയാൾ സൈക്കിൾ സവാരി. അതും ഇന്ത്യയുടെ തെക്കേ മുനമ്പായ ധനുഷ്കോടിയിലേക്ക്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ക്ലാർക്ക്, ചെങ്കര മഞ്ഞുമ്മേക്കുടിയിൽ ജീവ തോമസാണ് ഓണനാളിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി 450 ൽ പരം കിലോമീറ്റർ താണ്ടി ധനുഷ്കോടിയിലെത്തിയത്. ഒരു ദിവസം ശരാശരി 150ൽ പരം കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മൂന്നു ദിവസം കൊണ്ട് ജീവ പ്രേതനഗരിയിലെത്തി തന്റെ യാത്ര പൂർത്തീകരിച്ചത്.
ഇടവക പള്ളിയായ ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ് – അനിയാ വലിയ പള്ളിയിലും, കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വഴിപാടുകൾ നടത്തിയാണ് അടിമാലി, രാജാക്കാട്, പൂപ്പാറ, തേനി, മധുര വഴി യാത്ര പുറപ്പെട്ടത്.തിരിച്ചും സൈക്കിളിൽ തന്നെയായിരുന്നു മടക്കവും.കാടും മലകളും, വിസ്തൃതമായ കൃഷിയിടങ്ങളും,പാമ്പൻ പാലവും, ഭാരതം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞന്റെയും, ഏറ്റവും നല്ല പ്രഥമ പൗരന്റെയും ജന്മ സ്ഥലവും, നോക്കത്ത ദൂരത്തെക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന സാഗരതീരവും, റോഡിന്റെ ഇരുവശങ്ങളിലും വെള്ള നിറത്തിൽ പരന്നു കിടക്കുന്ന ഉപ്പുപാടങ്ങളും എല്ലാം കണ്ടപ്പോൾ ഒറ്റക്കുള്ള ഈ സൈക്കിൾ യാത്ര പുതിയ അനുഭൂതിയാണ് തന്നിൽ ഉണ്ടാക്കിയതെന്ന് ജീവ പറഞ്ഞു.തന്റെ കുട്ടിക്കാലം മുതൽ ഇതുവരെയുള്ള അനുഭവങ്ങളും,തന്റെ ചെറുപ്രായത്തിൽ തന്നെ വിട്ടുപിരിഞ്ഞുപോയ (മരണപ്പെട്ട) പിതാവിനോടൊന്നിച്ചുള്ള സുന്ദര നിമിഷങ്ങളും,ഓർമകളുമെല്ലാം ഓരോന്നായി തന്റെ മനസ്സിൽ തെളിഞ്ഞുവന്നതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തി.
ഇന്ത്യയെ അടുത്തറിയാനുള്ള തന്റെ സ്വപ്നയാത്രക്കുള്ള തയ്യാറെടുപ്പിലാണ് ജീവ. കോതമംഗലത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെ എൽ എം ആക്സിവ ബ്രാഞ്ച് മാനേജർ മെറിൻ ജീവയാണ് ഭാര്യ.ദീർഘദൂര സൈക്കിൾ യാത്രികരായ ജയ്മി, ജെറിൻ എന്നിവർ മക്കളാണ്.
EDITORS CHOICE
അലങ്കാര പൂവുകളിൽ തെളിഞ്ഞത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുഖചിത്രം

വിവിധമീഡിയങ്ങളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ തൊണ്ണൂറാമത്തെ മീഡിയമാണ് ഡ്രൈ ഫ്ലവര്‍. സഹായികളായി സുരേഷിന്‍റെ മകന്‍ ഇന്ദ്ര ജിത്തും, സുഹൃത്തുക്കളായ രാകേഷ് പള്ളത്ത് , ഷാഫി കൂരിക്കുഴി ഫെബി മതിലകം ക്യാമാറാമാൻ സിംബാദ് എന്നിവരും ഉണ്ടായിരുന്നു.
EDITORS CHOICE
സന്യസ്ഥ വൈദീക പദവിയിൽ ഫാ.ഗീവർഗീസ് വട്ടേക്കാട്ട്; ആദ്യ വിശുദ്ധ ബലിയർപ്പണം കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച.

- ഷാനു പൗലോസ്
കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. ഞായറാഴ്ച രാവിലെ 8 മണിക്കാണ് വി.കുർബ്ബാന.
ശ്രേഷ്ഠ കാതോലിക്ക ഡോ.ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അനുമതിയോടെ, കോതമംഗലം മേഖലാധിപൻ ഏലിയാസ് മോര്‍ യൂലീയോസ് മെത്രാപ്പോലീത്തയാണ് കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് കഴിഞ്ഞ തിങ്കളാഴ്ച ഡീക്കൻ ടോണി കോരയെ കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തിയത്.
ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഫാ.ടോണി ഐ.റ്റി മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് പൗരോഹിത്യ വഴി തിരഞ്ഞെടുത്തത്. മൂവാറ്റുപുഴ പിറമാടം ദയറാധിപൻ മോർ ദിവന്നാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയോടൊപ്പം ദയറായിൽ താമസിച്ചാണ് ആത്മീയ ശുശ്രൂഷ രംഗത്തേക്ക് ഫാ.ടോണി കോര പ്രവേശിച്ചത്. ബാംഗ്ലൂർ യു.റ്റി.സിയിൽ നിന്നാണ് ദൈവശാസ്ത്രത്തിൽ ബി.ഡി കരസ്ഥമാക്കിയത്.
MJSSA ഭാരവാഹിയും, സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ വട്ടേക്കാട് ഡി.കോരയുടെയും, അധ്യാപികയായിരുന്ന പി.കെ ഏലിയാമ്മയുടെയും മകനാണ് ഫാ.ടോണി കോര. ഇടയത്വ ശുശ്രൂഷക്കായി തിരഞ്ഞടുക്കപ്പെട്ട ഫാ.ടോണി കോരക്ക് കോതമംഗലം വാർത്തയുടെ ആശംസകൾ.
-
CRIME4 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS7 days ago
അഭിമാന നേട്ടവുമായി കോതമംഗലം സ്വദേശി: ബ്രിട്ടനിൽ ഗവേഷണത്തിന് 1.5 കോടിയുടെ സ്കോളർഷിപ്പ്
-
NEWS19 hours ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME5 days ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME7 days ago
ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ
-
CRIME7 days ago
നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന: പുതുപ്പാടി സ്വദേശി എക്‌സൈസ് പിടിയില്‍
-
NEWS1 week ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.
-
NEWS1 week ago
നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം