NEWS
വിദ്യാര്‍ഥിക്ക് പൊലീസ് മര്‍ദനം ; കോതമംഗലം എസ് ഐയെ സസ്പെന്‍റ് ചെയ്തു.

കോതമംഗലം: കോതമംഗലം എസ്.ഐ ബിരുദവിദ്യാര്‍ഥിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടുകൂടി എസ് ഐ മാഹിൻ സലീമിനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു. റോഷിൻ എന്ന എസ്എഫ്ഐ പ്രവർത്തകനെയാണ് പൊലീസ് സ്റ്റേഷനിൽ വച്ച് കോതമംഗലം എസ്ഐ മാഹിൻ സലീം മർദ്ദിച്ചതായുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എസ്എഫ്ഐ പ്രാദേശിക നേതാവാണ് മർദ്ദനമേറ്റ രോഷിൻ. കോതമംഗലം തങ്കളം ബൈപ്പാസിലെ കടയിൽ വിദ്യാർത്ഥികൾ കൂട്ടം കൂടി നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ സ്ഥലത്ത് എത്തിയ പൊലീസ് പട്രോളിംഗ് പാർട്ടി ഒരു വിദ്യാർത്ഥിയെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതേ കുറിച്ച് അന്വേഷിക്കാനായി വിദ്യാർത്ഥികൾ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെയാണ് എസ്ഐ റോഷിനെ സ്റ്റേഷനകത്തേക്ക് വലിച്ചു കൊണ്ടുപോയി മുഖത്തടിച്ചത്. പരിക്കേറ്റ വിദ്യാർത്ഥിയെ ഇന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലം കുത്തുകുഴി സ്വദേശിയും രണ്ടാം വർഷ ബികോം വിദ്യാർഥിയുമായ റോഷൻ റെന്നിയാണ് ഇടതുകരണത്ത് അടിയേറ്റ് ചികിത്സ തേടിയത്. മർദ്ദനമേറ്റ വിദ്യാർത്ഥി സ്റ്റേഷൻ ഹൌസ് ഓഫീസർക്ക് പരാതി നൽകി. സുഹൃത്തിൻ്റെ വിവരം തിരക്കാൻ ചെന്ന തന്നെ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയിൽ ചികിത്സക്ക് എത്തിയ റോഷൻ പറഞ്ഞു.
താങ്കളത്ത് വിദ്യാർത്ഥികൾ കൂടി നിന്ന കടയ്ക്ക് സമീപം ലഹരി വിൽപന നടക്കുന്നുവെന്ന പരാതി ഉയർന്നിട്ടുണ്ടെന്നും നിശ്ചിത സമയത്തിനപ്പുറം പ്രവർത്തിക്കരുതെന്ന് ഈ കടയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് പൊലീസ് വിശദീകരണം. ഇന്നലെ ഇത് തെറ്റിച്ച് കട പ്രവർത്തിച്ചത് പോലീസ് ചോദ്യം ചെയ്തിരുന്നു. അസമയത്ത് കണ്ട വിദ്യാർത്ഥികളുടെ മേൽവിലാസം പോലീസ് ചോദിച്ചപ്പോൾ ധിക്കാരപരമായ മറുപടിയാണ് ഇവരുടെ ഭാഗത്തിനിന്നും ഉണ്ടായത്. ഒരാഴ്ചയായി ലഹരി വിരുദ്ധ ഡ്രൈവിന്റെ ഭാഗമായി നിരവധി പരിശോധനകളാണ് കോതമംഗലം മേഖലയിൽ നടക്കുന്നത്. വിദ്യാർത്ഥികളിൽ ചിലർക്കെതിരെ പൊലീസ് കേസെടുത്തതായാണ് വിവരം. ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
മികച്ച കുറ്റാന്വേഷണത്തിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്ക്കാരം എറണാകുളം റൂറൽ ജില്ലയിൽ കരസ്ഥമാക്കിയ പോലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോൾ സസ്പെൻസിഷനിലായ കോതമംഗലം എസ് ഐ മാഹിൻ സലിം.
NEWS
കാട്ടാന ആക്രമണം ഉണ്ടായ സ്കൂൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.

കോതമംഗലം : കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം ആക്രമിച്ച ഇടമലയാർ ഗവൺമെന്റ് യു പി സ്കൂൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.2016 ന് ശേഷം ആദ്യമായിട്ടാണ് കാട്ടാന സ്കൂളിൽ വലിയ തോതിൽ നാശനഷ്ടം ഉണ്ടാക്കിയിട്ടുള്ളത്.സ്‌കൂളിന് ചുറ്റുമുള്ള ഫെൻസിങ് അടിയന്തിരമായി അറ്റക്കുറ്റ പണി നടത്തി പുനസ്ഥാപിക്കുന്നതിനും സ്കൂൾ കോമ്പൗണ്ടിനു ചുറ്റുമുള്ള കാട് അടിയന്തിരമായി വെട്ടി തെളിക്കുന്നതിനും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.തുണ്ടം റെയിഞ്ച് ഓഫീസർ സി വി വിനോദ് കുമാർ,മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർ,എച്ച് എം ഷമീന റ്റി എ,സീനിയർ അസിസ്റ്റന്റ് ജോയി ഓ പി, ലക്ഷ്മി ബി,രാജേഷ് കുമാർ, റീന ആർ ഡി,സന്തോഷ് പി ബി,സോമൻ കരിമ്പോളിൽ,ബിനു ഇളയിടത്ത് എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.
NEWS
കോണ്‍ഗ്രസിന്റെ അസ്ഥിത്വം തകര്‍ക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുന്നു: മാത്യു കുഴല്‍നാടന്‍ എംഎല്‍എ.

കോതമംഗലം. കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃ സംഗമം മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച്് 30 ന് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തില്‍ നിയോജക മണ്ഡലത്തില്‍ നിന്നും 1500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് കോതമംഗലം ബ്‌ളേക്ക് പ്രസിഡന്റ് എം.എസ് എല്‍ദോസ് അധ്യക്ഷനായി. കെപിസിസി ജന. കെ. ജയന്ത്് മുഖ്യ പ്രഭാഷണം നടത്തി. എ.ജി ജോര്‍ജ്, കെ.പി ബാബു, പി.പി ഉതുപ്പാന്‍, എബി എബ്രാഹം, പി.എ.എം ബഷീര്‍, റോയി കെ. പോള്‍, പി.സി ജോര്‍ജ്, പീറ്റര്‍ മാത്യു, ഷെമീര്‍ പനയ്ക്കല്‍, പ്രിന്‍സ് വര്‍ക്കി, ബാബു ഏലിയാസ്, വി.വി കുര്യന്‍, സി.ജെ. എല്‍ദോസ്, ജെയിംസ് കോറമ്പേല്‍, പരീത് പട്ടന്മാവുടി, ബിനോയി ജോഷ്വ, അനൂപ് കാസിം, ജോര്‍ജ് വറുഗീസ്, സത്താര്‍ വട്ടക്കുടി, സലീം മംഗലപ്പാറ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി സാജു, കാന്തി വെള്ളക്കയ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
NEWS
ഇടമലയാർ സ്കൂളിനു നേരെ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണം; വൻ നാശനഷ്ടം

കോതമംഗലം :- ഇടമലയാർ ഗവൺമെൻ്റ് യു പി സ്കൂളിനു നേരെ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണം;വൻ നാശനഷ്ടം; ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് സംഭവം. ആറോളം വരുന്ന കാട്ടാനക്കൂട്ടമാണ് ഇമലയാർ ഗവ. യു പി സ്കൂളിനു നേരെ ആക്രമണം അഴിച്ചുവിട്ടത്. 5 ക്ലാസ് മുറികളുടെ ജനാലകളും, സ്റ്റോർ റൂമും , കുടിവെള്ള ടാങ്കും പൈപ്പുകളും, കുട്ടികളുടെ പച്ചക്കറിത്തോട്ടവും, പ്രാഥമിക ആവശ്യങ്ങൾക്കായുള്ള അഞ്ചു ശുചിമുറികളും കാട്ടാനകൾ തകർത്തിട്ടുണ്ട്. ഇടമലയാർ വന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനു നേരെ 2016 ലും കാട്ടാനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. പരീക്ഷയെഴുതാൻ സ്കൂളിലെത്തിയ കുട്ടികൾ കണ്ടത് തകർന്ന ക്ലാസ് മുറികളാണ്. സ്കൂൾ പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കുന്നത് വരെ വിദ്യാർത്ഥികളെ താത്കാലികമായി സ്കൂൾ മുറ്റത്തെ മരച്ചുവട്ടിൽ ഇരുത്തുകയായിരുന്നു. താളുകണ്ടം, പൊങ്ങൻചുവട് ഭാഗത്തുനിന്നുമുള്ള കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.
ഫെൻസിംഗ് പ്രവർത്തന രഹിതമായതാണ് പ്രശ്നമായതെന്നും ബദൽ സംവിധാനമൊരുക്കി പരീക്ഷകൾ നടത്തുമെന്നും സ്കൂളിലെ സീനിയർ അസിസ്റ്റൻ്റ് ജോയി OP പറഞ്ഞു. സ്കൂളിന് വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ആനശല്യം നേരിടാൻ തക്കതായ നടപടികൾ സ്വീകരിക്കുമെന്നും കുട്ടമ്പുഴ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ EC റോയി പറഞ്ഞു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
-
ACCIDENT3 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT5 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME5 days ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
NEWS1 week ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
NEWS1 week ago
കോതമംഗലത്ത് രണ്ടിടങ്ങളിൽ തീ പിടുത്തം : ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന
-
CRIME4 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു
-
NEWS2 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME3 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു