SPORTS
കാല്പന്ത് കളിയുടെ രാജാക്കന്മാരായി എം. ജി; ദക്ഷിണമേഖല ഫുട്ബോൾ ചാംപ്യൻമാരായി എം.ജി സർവ്വകലാശാല.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അതിഥേ യരായ എം. ജി. യൂണിവേഴ്സിറ്റി കാല്പന്തു കളിയുടെ രാജാക്കന്മാരായി.നീണ്ട 28 വർഷങ്ങൾക്കു ശേഷമാണ് ദക്ഷിണമേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പിൻ്റെ ട്രോഫി എം.ജി സർവ്വകലാശാലയ്ക്ക് ലഭിക്കുന്നത്. ദക്ഷിണമേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പിൻ്റെ ആറാം ദിവസമായ 10-1-2022- തിങ്കളാഴ്ച രാവിലെ ഗ്രൗണ്ട് 1 ൽ (മാർ അത്തനേഷ്യസ് സ്റ്റേഡിയത്തിൽ ) നടന്ന ലീഗ് മത്സരത്തിൽ എസ് ആർ എം യൂണിവേഴ്സിറ്റിയെ ഒന്നിന് എതിരെ 2 ഗോളുകൾക്ക് എം. ജി യൂണിവേഴ്സിറ്റി പരാജയപ്പെടുത്തി.
എം. ജി. യൂണിവേഴ്സിറ്റിക്കുവേണ്ടി ഗിഫ്റ്റി സി ഗ്രേഷ്യസ് (6) ഇരുപത്തിനാലാം മിനിറ്റിലും, മുഹമ്മദ് റോഷൻ (12) നാല്പത്തിരണ്ടാം മിനിറ്റിലും ഓരോ ഗോൾ വീതം അടിച്ചപ്പോൾ, എസ് ആർ എം യൂണിവേഴ്സിറ്റി ക്ക് വേണ്ടി അലൻ രാഹുൽ (19) അറുപത്തിഎട്ടാം മിനിറ്റിൽ ഗോൾ അടിച്ചു.
വൈകിട്ട് 3.30ന് മാർ അത്തനേഷ്യസ് സ്റ്റേഡിയത്തിൽ എം.ജി യും കേരളയും തമ്മിൽ ഏറ്റുമുട്ടി. സമനില പങ്കിട്ടു. ഇരു വിഭാഗവും ഗോളുകൾ ഒന്നും അടിച്ചില്ല. അതോടെ എം.ജി സർവ്വകലാശാല ദക്ഷിണമേഖല അന്തർ സർവ്വകലാശാല പുരുഷ ഫുട്ബോൾ കിരീടം ചൂടി. കേരള സർവ്വകലാശാലയ്ക്കാണ് രണ്ടാം സ്ഥാനം.കാലിക്കറ്റ് യൂണിവേഴ്സിറ്റിയും എസ്.ആർ എം യൂണിവേഴ്സിറ്റിയും 3, 4 സ്ഥാനങ്ങൾ പങ്കിട്ടു.
ഗ്രൗണ്ട് 2ൽ വൈകിട്ട് എസ് ആർ എം.യൂണിവേഴ്സിറ്റിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയും തമ്മിൽ നടന്ന മത്സരത്തിൽ 2 ഗോളുകൾക്ക് പെനാൽറ്റി ഷൂട്ടൗട്ടിൽ കാലിക്കറ്റ് ജയിച്ചു.
ഗ്രൗണ്ട് 2ൽ രാവിലെ കേരള യൂണിവേഴ്സിറ്റിയും കാലിക്കറ്റും തമ്മിലുള്ള മത്സരത്തിൽ ഓരോ ഗോളുകളുമായി ഇരുവരും സമനിലയിൽ പിരിഞ്ഞു. കേരള യൂണിവേഴ്സിറ്റിയുടെ താരം ഷഹിർ എസ് (9) നാല്പത്തി ഒമ്പതാം മിനിട്ടിൽ ഗോൾ അടിച്ചപ്പോൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടി സുഹിൽ എം. എ (18) അറുപത്തിയൊന്നാം മിനിറ്റിൽ വലകുലുക്കി.
ബെസ്റ്റ് ഗോൾ കീപ്പർ – സുഹൈൽ ഷാനു (കാലിക്കറ്റ്)
ബെസ്റ്റ് പ്രോമിസിങ് പ്ലയെർ -അർജുൻ വി (എം. ജി )
ബെസ്റ്റ് സ്ട്രൈക്കർ അഖിൻ ടി. എസ് (കേരള )
ബെസ്റ്റ് മിഡ് ഫീൽഡർ -നിതിൻ വിൽസൺ (എം. ജി )
ബെസ്റ്റ് ഡിഫെൻഡർ അജയ് അലക്സ് (എം. ജി )
SPORTS
നാഷണല്‍ ഷിറ്റോറിയു കരാട്ടെ ചാമ്പ്യന്‍ഷിപ്പ്; വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷന്‍ നേടി അരുണും ഷിന്‍ജുവും

കോതമംഗലം : കഴിഞ്ഞ ദിവസം മൈസൂരില്‍ നടന്ന ഷിറ്റോറിയു കരാട്ടെ നാഷണല്‍ ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത കോതമംഗലം ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം. 80 കിലോ വിഭാഗം കുമിത്തേയില്‍ അരുണ്‍ വട്ടക്കുഴി സ്വര്‍ണവും 55 കിലോ വിഭാഗം കുമിത്തേയില്‍ ഷിന്‍ജു വര്‍ഗീസ് വെള്ളിയും നേടി. ഇരുവരും സെപ്തംബറില്‍ ഇന്തോനേഷ്യയില്‍ വെച്ച് നടക്കുന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷനും നേടി. ഇവര്‍ ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ കേരളാ കേരള ടെക്‌നിക്കല്‍ ഡയറക്ടര്‍ ക്യോഷി സാബു ജേക്കബിന് കീഴില്‍ അള്ളുങ്കല്‍, പരീക്കണ്ണി, പൈങ്ങോട്ടൂര്‍ സെന്ററുകളില്‍ പരീശീലനം നടത്തുന്നവരാണ്.
കോതമംഗലം അള്ളുങ്കല്‍ ചേറാടിയില്‍ വര്‍ഗീസ്- ശലോമി ദമ്പതികളുടെ മകളായ ഷിന്‍ജു സിവില്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
ഞാറക്കാട് വട്ടക്കുഴി മാത്യു ജോസഫ്- ലീലാമ്മ മാത്യു ദമ്പതികളുടെ മകനായ അരുണ്‍ തൊടുപുഴ സഹകരണ ബേങ്ക് ജീവനക്കാരനാണ്.
ഫോട്ടോ : മൈസൂരില്‍ നടന്ന ഷിറ്റോറിയു കരാട്ടെ നാഷണല്‍ ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കോതമംഗലം ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ വിദ്യാര്‍ഥികളായ ഷിന്‍ജു വര്‍ഗീസ്, അരുണ്‍ വട്ടക്കുഴി എന്നിവര്‍ കോച്ചും ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ കേരള ടെക്‌നിക്കല്‍ ഡയറക്ടറുമായ ക്യോഷി സാബു ജേക്കബിനൊപ്പം.
SPORTS
സംസ്ഥാന ഷിറ്റോറിയു കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടേക്ക് മികച്ച നേട്ടം

കോതമംഗലം : കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഷിറ്റോറിയു കരാട്ടെ സ്‌റ്റേറ്റ് ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം. 21 വയസിന് മുകളിലുള്ള 55 കിലോ കുമിത്തേ മത്സരത്തില്‍ ഷിന്‍ജു വര്‍ഗീസും 68 കിലോ വിഭാഗം കുമിത്തേയില്‍ അരുണ്‍ വട്ടക്കുഴിയും സ്വര്‍ണവും 75 കിലോ കുമിത്തേയില്‍ അഭിഷേക് വെള്ളിയും 18 നേടി. മൂവരും സെപ്തംബറില്‍ ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന നാഷനല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷനും നേടി. വയസിന് മുകളിലുള്ള 60 കിലോ വിഭാഗം കുമിത്തേയില്‍ ആസിഫ് അലി വെങ്കലം നേടി. എല്ലാവരും ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ കേരളാ കേരള ടെക്‌നിക്കല്‍ ഡയറക്ടര്‍ ക്യോഷി സാബു ജേക്കബിന് കീഴില്‍ അള്ളുങ്കല്‍, പരീക്കണ്ണി, പൈങ്ങോട്ടൂര്‍ സെന്ററുകളില്‍ പരീശീലനം നടത്തുന്നവരാണ്.
തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടി ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ ജി ആര്‍ അനില്‍ ഉത്ഘാടനം ചെയ്തു.
ഫോട്ടോ കാപ്ഷന്‍: തിരുവനന്തപുരത്ത് നടന്ന ഷിറ്റോറിയു കരാട്ടെ സ്‌റ്റേറ്റ് ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ വിദ്യാര്‍ഥികളായ ഷിന്‍ജു വര്‍ഗീസ്, അരുണ്‍ വട്ടക്കുഴി, അഭിഷേക്, ആസിഫ് അലി എന്നിവര്‍ കോച്ചും ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ കേരള ടെക്‌നിക്കല്‍ ഡയറക്ടറുമായ ക്യോഷി സാബു ജേക്കബിനൊപ്പം
SPORTS
ഖേലോ ഇന്ത്യയിൽ വെന്നി കൊടി പാറിച്ച് എം. എ കോളേജ്

കോതമംഗലം : ഉത്തർപ്രദേശിലെ ലക്നോവിൽ വച്ച് നടന്ന മൂന്നാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ മിന്നും പ്രകടനവുമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്. മെയ് മാസം 24 ആം തീയതി മുതൽ ജൂൺ മൂന്നാം തീയതി വരെ നീണ്ടുനിന്ന മത്സരത്തിൽ അത്‌ലറ്റിക്സ് ഇനങ്ങളിൽ സിദ്ധാർത് എ. കെ, ശ്രീകാന്ത് കെ, ആകാശ് എം വർഗീസ്, ആനന്ദ് കൃഷ്ണ കെ എന്നിവർ വ്യക്തിഗത ഇനങ്ങളിൽ സ്വർണ്ണം നേടി. അരുൺജിത്ത്, സ്നേഹ കെ എന്നിവർ 4 x 400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളിമെഡൽ കരസ്ഥമാക്കി.വനിതാ വിഭാഗം 400 മീറ്റർ വ്യക്തിഗതയിനത്തിൽ സ്നേഹ. കെ.വെങ്കലവും കരസ്ഥമാക്കിയപ്പോൾ, സ്നേഹ അടങ്ങുന്ന എംജി സർവ്വകലാശാല4×400 മീറ്റർ വനിത റിലേ ടീം സ്വർണ്ണവും നേടി . ജൂനിയർ നാഷണൽ ചാമ്പ്യനായ ബിലൻ ജോർജ് 20 കിലോമീറ്റർ നടത്ത മത്സരത്തിൽ വെങ്കലം നേടി. എം.എ കോളേജിന്റെ 10 താരങ്ങൾ അടങ്ങിയ എം.ജി സർവ്വകലാശാല പുരുഷ ഫുട്ബോൾ ടീം വെങ്കലമെഡലും നേടിയതോടെ മെഡൽ പട്ടികയിൽ എം. എ കോളേജിന്റെ 17 താരങ്ങൾ ഇടം പിടിച്ചു.
മഹാത്മാഗാന്ധി സർവ്വകലാശാലയെ പ്രതിനിധീകരിച്ച് 32 താരങ്ങളാണ് കോതമംഗലം എം. എ കോളേജിൽ നിന്നും ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിനായി ലക്‌നോവിൽ കുപ്പായം അണിഞ്ഞത്. കായിക താരങ്ങൾക്കൊപ്പം എം. എ കോളേജിലെ പരിശീലകരായ അത്‌ലറ്റിക് കോച്ച് ഡോ. ജോർജ് ഇമ്മാനുവൽ, പി പി പോൾ, എം. എ ജോർജ്, അഖിൽ കെ. പി, നീന്തൽ പരിശീലകൻ വേണുഗോപാലൻ നായർ,എം. എ. കോളേജ് കായിക വിഭാഗം മേധാവിയും ഫുട്ബോൾ പരിശീലകനുമായ പ്രൊഫ. ഹാരി ബെന്നി എന്നിവരും എം ജി സർവകലാശാല ടീമിന്റെ ഭാഗമായിരുന്നു.
ചാമ്പ്യൻഷിപ്പിൽ മുൻ വർഷങ്ങളിൽ നിന്നും തിളക്കമാർന്ന പ്രകടനത്തോടെ എം.ജി സർവ്വകലാശാല ഏഴാം സ്ഥാനം കരസ്ഥമാക്കി. വിജയികളെയും പരിശീലകരെയും മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്,പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, എന്നിവർ അഭിനന്ദിച്ചു.
ചിത്രം : ലക്നോവിൽ വച്ചു നടന്ന മൂന്നാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച കോതമംഗലം എം. എ. കോളേജ് കായിക താരങ്ങൾ പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, പരിശീലകരായ വേണുഗോപാലൻ നായർ, അഖിൽ കെ. പി, ഡോ.ജോർജ് ഇമ്മാനുവൽ,പ്രൊഫ.ഹാരി ബെന്നി, എം. എ. ജോർജ് എന്നിവരോടൊപ്പം
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS6 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS15 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
CRIME2 days ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു