EDITORS CHOICE
കെട്ടിലും, മട്ടിലും പഴമ ചോരാതെ പുന്നേക്കാടിലെ ഒരു ചായ പീടിക.

കോതമംഗലം : പണ്ട് എൺപതുകളിലെ മലയാള സിനിമകളിൽ സ്ഥിരം സാനിധ്യമായിരുന്ന പ്രത്യേകിച്ചും ശ്രീ. സത്യൻ അന്തിക്കാടിനെ പോലുള്ളവർ സംവിധാനം ചെയ്ത ഗ്രാമീണത തുളുമ്പുന്ന പല സിനിമകളിലും സ്ഥിരമായി കണ്ടിരുന്ന ചായ പീടികയെയാണ് ‘അർച്ചന ഹോട്ടൽ’ ആദ്യമായി കാണുന്നവർക്ക് പെട്ടന്ന് ഓർമ്മയിൽ വരുക . അനുഗ്രഹീത നടന്മാരായിരുന്ന ശ്രീ. ഒടുവിൽ ഉണ്ണികൃഷ്ണനും,, ശ്രീ. ശങ്കരാടിയും മറ്റും അവതരിപ്പിച്ച എത്രയെത്ര നാടൻ ചായക്കടക്കാരെന്റെ വേഷങ്ങൾ, ചായക്കടയിലെ തമാശകൾ… നാടിന്റെ നന്മകൾ… ഒരു പാട് നല്ല മുഹൂർത്തങ്ങൾക്ക് വേദിയായ ഗ്രാമീണ ചായക്കടകൾ.
കോതമംഗലം പുന്നേക്കാട് കവലയിൽ നിന്ന് പാലമറ്റം പോകുന്ന വഴി തിരിയുമ്പോൾ വലതു വശത്തായി ഓടു മേഞ്ഞ പഴമകൾ പേറുന്ന ഒരു കെട്ടിടം, ‘അതാണ് അർച്ചന ഹോട്ടൽ ‘ പഴമക്കാർക്കിത് ‘അജിത’ഹോട്ടലാണ്, ചിലർക്കു നായരുടെ ചായക്കട ഇങ്ങനെ പലപ്പേരിൽ അറിയപ്പെടുന്ന ഒരു പഴയ ചായക്കട കെട്ടിടം. മിക്കവാറും എല്ലാ പഴയ കെട്ടിടങ്ങളും കോതമംഗലത്തു നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും, അപ്രത്യക്ഷമായി പകരം കോൺക്രീറ്റ് ബിൽഡി ങ്ങുകൾ വന്നുകൊണ്ടിരിക്കുന്നു, ഈ സമയത്താണ് പഴമയുടെ സൗന്ദര്യം പേറി നാൽപതു വർഷത്തിനടുത്തായി അർച്ചന ഹോട്ടൽ പുന്നേക്കാട് പ്രവർത്തിച്ചുപോരുന്നത്, പഴയ കാലത്തേക്ക് മനസ്സിലെങ്കിലും ഒരു തിരിച്ചു പോക്കിന് ഈ ചായക്കട കാഴ്ച്ച പലരെയും സഹായിക്കാറുണ്ട്.
ഏതാണ്ട് നാൽപതു വർഷത്തിന് മുൻപ് ഈ ഹോട്ടൽ തുടങ്ങിയ സമയത്ത് ഇത് ‘അജിത ഹോട്ടൽ ‘ആയിരുന്നു പിന്നീട് കുറച്ചു വർഷങ്ങൾക്കു ശേഷം ‘അർച്ചന ഹോട്ടൽ ‘എന്ന് പേരുമാറ്റുകയാണുണ്ടായത്, തുടക്കകാലത്തെങ്ങനയോ അങ്ങനെ തന്നെ യാണ് ഇതിന്റെ അകവും പുറവുമിപ്പോഴും. ഭിത്തികൾക്ക് പകരം ചെറിയ തടി കഷണങ്ങൾ കൊണ്ട് വായു കടക്കുന്ന വിധം ചേർത്തു വച്ച മുൻവശം ആരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന ഒന്നാണ്. ചെറുകടി അഥവാ പലഹാരങ്ങൾ നിരത്തി വയ്ക്കുന്ന വലിയ ഒരു തടി അലമാരി ഹോട്ടലിനകത്തേക്ക് കയറുമ്പോൾ തന്നെ കാണുവാൻ സാധിക്കും.
അച്ഛനപ്പൂപ്പന്മാർ അവരുടെ നല്ലകാലങ്ങളിൽ, അവരുടെ ചെറുപ്പത്തിൽ ചായ കുടിച്ചിരുന്ന ഹോട്ടലിരുന്ന് ഇപ്പോൾ പുതു തലമുറക്കും ആ പഴമയുടെ അന്തരീക്ഷത്തിൽ ആസ്വദിച്ചു ചായ കുടിക്കാൻ സാധിക്കുകയെന്നത് പുന്നേക്കാടുകാരുടെ ഒരു ഭാഗ്യമാണ് . ആരംഭിച്ച സമയത്തെ പോലെ തന്നെ കാഴ്ചയിലും, രൂപത്തിലും,കെട്ടിലും മട്ടിലുമെല്ലാം ഒരു മാറ്റവും ഇല്ലാതെ ഹോട്ടൽ ഇപ്പോഴും തുടരുന്നു.
അതുപോലെ തന്നെ പുന്നേക്കാടിന്റെ സാമൂഹിക സാംസ്‌കാരിക വളർച്ച നേരിട്ടുകണ്ട്, പല വിധ ചർച്ചകൾക്ക് വേദിയായിട്ടുണ്ട് അർച്ചന ഹോട്ടൽ. ശ്രീ. കണിയാട്ട് സുകുമാരൻ നായർ ആണ് ഇപ്പോൾ ഈ ഹോട്ടൽ നടത്തുന്നത് കുട്ടൻ എന്നു ഓമന പേരുള്ള ശ്രീ. സുകുമാരൻ നായരുടെ അച്ഛൻ,ശ്രീ.നാരായണൻ നായരാണ് ഈ ഹോട്ടൽ തുടങ്ങിയത്. അച്ഛന്റെ മരണശേഷം ശ്രീ. സുകുമാരൻ ഹോട്ടലിന്റെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു. ‘കുട്ടന്റെ കട ‘യെന്നും നാട്ടുകാർ ഈ ഹോട്ടലിനെ വിളിക്കുന്നുണ്ട്. ചായ, കാപ്പി, ഇഡലി, പുട്ട് അപ്പം തുടങ്ങി നാടൻ രുചിയിൽ പ്രഭാത ഭക്ഷണവും, ഉച്ചക്ക് ഊണും, പിന്നെ വൈകുന്നേരം പരിപ്പുവട, പഴംപൊരി തുടങ്ങി ചെറുകടികളും ഇവിടെ ലഭ്യമാണ്. വർഷങ്ങളായി സ്ഥിരമായി ഹോട്ടലിൽ വരുന്ന പ്രായമായവരും പിന്നെ അവരുടെ കൂടെ ഇവിടെ വന്നു ചേർന്ന യുവ തലമുറയും ഹോട്ടലിന്റെ രൂപവും ഭാവവും കണ്ട് ആകൃഷ്ടരായി വന്നുപോകുന്ന മറ്റു നാട്ടുകാരും,ചില യുട്യൂബ് വ്ലോഗർമാരും മറ്റു ടൂറിസ്റ്റ്കളുമെല്ലാമായി അർച്ചന ഹോട്ടലിൽ സന്ദർശകരെറെയാണ്.
പഴയ കാലഘട്ടം ചിത്രീകരിക്കാനുദ്ദേശിക്കുന്ന സിനിമ, സീരിയൽ കലാകാരന്മാർക്ക് പറ്റിയ ലൊക്കേഷൻ ആണ് അർച്ചന ഹോട്ടൽ. ഹോട്ടലിലേക്ക് കയറി ചെല്ലുമ്പോൾ ചെറിയ മുറിയിൽ തൂക്കിയിട്ടിരിക്കുന്ന ഗാന്ധിജി, മന്നത്തു പദ്മനാഭൻ തുടങ്ങി പല മഹാരഥൻമാരുടെയും ഫോട്ടോകൾ ആകർഷകമായ മറ്റൊരുകാഴ്ച്ചയാണ്.കോതമംഗലത്തെ ചില ഗ്രാമപ്രദേശങ്ങളിൽ അപൂർവമായെങ്കിലും ചിലർ ഇതുപോലെ വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളിൽ പല കച്ചവടങ്ങളും നടത്തുന്നുണ്ട്.
കോവിഡ് കാരണം പ്രായമായവരും മറ്റു ചില സ്ഥിരം ആളുകളും വരവ് കുറച്ചതോടെ ഇപ്പോൾ തിരക്ക് കുറവാണെങ്കിലും, വർഷങ്ങളായി പുന്നേക്കാടിന്റെ ഓരോ സ്പന്ദനവും അറിഞ്ഞു പഴമയുടെ ഭംഗിയും പേറി ,ഗതകാല സ്മരണകളും , കുറെ തലമുറകളുടെ കഥകളുമായി അർച്ചന ഹോട്ടൽ പ്രവർത്തനം തുടരുന്നു.
EDITORS CHOICE
പ്രകൃതിസംരക്ഷണ സന്ദേശവുമായി സൈക്കിളിൽ കോതമംഗലം സ്വദേശി താണ്ടിയത് 450ൽ പരം കിലോമീറ്റർ

കോതമംഗലം :കാടിനെയും, കാട്ടാറുകളെയും, ജൈവ സമ്പത്തിനെയും സംരക്ഷിക്കണമെന്ന സന്ദേശവുമായി 47 കാരന്റെ ഒറ്റയാൾ സൈക്കിൾ സവാരി. അതും ഇന്ത്യയുടെ തെക്കേ മുനമ്പായ ധനുഷ്കോടിയിലേക്ക്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ക്ലാർക്ക്, ചെങ്കര മഞ്ഞുമ്മേക്കുടിയിൽ ജീവ തോമസാണ് ഓണനാളിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി 450 ൽ പരം കിലോമീറ്റർ താണ്ടി ധനുഷ്കോടിയിലെത്തിയത്. ഒരു ദിവസം ശരാശരി 150ൽ പരം കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മൂന്നു ദിവസം കൊണ്ട് ജീവ പ്രേതനഗരിയിലെത്തി തന്റെ യാത്ര പൂർത്തീകരിച്ചത്.
ഇടവക പള്ളിയായ ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ് – അനിയാ വലിയ പള്ളിയിലും, കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വഴിപാടുകൾ നടത്തിയാണ് അടിമാലി, രാജാക്കാട്, പൂപ്പാറ, തേനി, മധുര വഴി യാത്ര പുറപ്പെട്ടത്.തിരിച്ചും സൈക്കിളിൽ തന്നെയായിരുന്നു മടക്കവും.കാടും മലകളും, വിസ്തൃതമായ കൃഷിയിടങ്ങളും,പാമ്പൻ പാലവും, ഭാരതം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞന്റെയും, ഏറ്റവും നല്ല പ്രഥമ പൗരന്റെയും ജന്മ സ്ഥലവും, നോക്കത്ത ദൂരത്തെക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന സാഗരതീരവും, റോഡിന്റെ ഇരുവശങ്ങളിലും വെള്ള നിറത്തിൽ പരന്നു കിടക്കുന്ന ഉപ്പുപാടങ്ങളും എല്ലാം കണ്ടപ്പോൾ ഒറ്റക്കുള്ള ഈ സൈക്കിൾ യാത്ര പുതിയ അനുഭൂതിയാണ് തന്നിൽ ഉണ്ടാക്കിയതെന്ന് ജീവ പറഞ്ഞു.തന്റെ കുട്ടിക്കാലം മുതൽ ഇതുവരെയുള്ള അനുഭവങ്ങളും,തന്റെ ചെറുപ്രായത്തിൽ തന്നെ വിട്ടുപിരിഞ്ഞുപോയ (മരണപ്പെട്ട) പിതാവിനോടൊന്നിച്ചുള്ള സുന്ദര നിമിഷങ്ങളും,ഓർമകളുമെല്ലാം ഓരോന്നായി തന്റെ മനസ്സിൽ തെളിഞ്ഞുവന്നതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തി.
ഇന്ത്യയെ അടുത്തറിയാനുള്ള തന്റെ സ്വപ്നയാത്രക്കുള്ള തയ്യാറെടുപ്പിലാണ് ജീവ. കോതമംഗലത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെ എൽ എം ആക്സിവ ബ്രാഞ്ച് മാനേജർ മെറിൻ ജീവയാണ് ഭാര്യ.ദീർഘദൂര സൈക്കിൾ യാത്രികരായ ജയ്മി, ജെറിൻ എന്നിവർ മക്കളാണ്.
EDITORS CHOICE
അലങ്കാര പൂവുകളിൽ തെളിഞ്ഞത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുഖചിത്രം

വിവിധമീഡിയങ്ങളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ തൊണ്ണൂറാമത്തെ മീഡിയമാണ് ഡ്രൈ ഫ്ലവര്‍. സഹായികളായി സുരേഷിന്‍റെ മകന്‍ ഇന്ദ്ര ജിത്തും, സുഹൃത്തുക്കളായ രാകേഷ് പള്ളത്ത് , ഷാഫി കൂരിക്കുഴി ഫെബി മതിലകം ക്യാമാറാമാൻ സിംബാദ് എന്നിവരും ഉണ്ടായിരുന്നു.
EDITORS CHOICE
സന്യസ്ഥ വൈദീക പദവിയിൽ ഫാ.ഗീവർഗീസ് വട്ടേക്കാട്ട്; ആദ്യ വിശുദ്ധ ബലിയർപ്പണം കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച.

- ഷാനു പൗലോസ്
കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. ഞായറാഴ്ച രാവിലെ 8 മണിക്കാണ് വി.കുർബ്ബാന.
ശ്രേഷ്ഠ കാതോലിക്ക ഡോ.ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അനുമതിയോടെ, കോതമംഗലം മേഖലാധിപൻ ഏലിയാസ് മോര്‍ യൂലീയോസ് മെത്രാപ്പോലീത്തയാണ് കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് കഴിഞ്ഞ തിങ്കളാഴ്ച ഡീക്കൻ ടോണി കോരയെ കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തിയത്.
ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഫാ.ടോണി ഐ.റ്റി മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് പൗരോഹിത്യ വഴി തിരഞ്ഞെടുത്തത്. മൂവാറ്റുപുഴ പിറമാടം ദയറാധിപൻ മോർ ദിവന്നാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയോടൊപ്പം ദയറായിൽ താമസിച്ചാണ് ആത്മീയ ശുശ്രൂഷ രംഗത്തേക്ക് ഫാ.ടോണി കോര പ്രവേശിച്ചത്. ബാംഗ്ലൂർ യു.റ്റി.സിയിൽ നിന്നാണ് ദൈവശാസ്ത്രത്തിൽ ബി.ഡി കരസ്ഥമാക്കിയത്.
MJSSA ഭാരവാഹിയും, സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ വട്ടേക്കാട് ഡി.കോരയുടെയും, അധ്യാപികയായിരുന്ന പി.കെ ഏലിയാമ്മയുടെയും മകനാണ് ഫാ.ടോണി കോര. ഇടയത്വ ശുശ്രൂഷക്കായി തിരഞ്ഞടുക്കപ്പെട്ട ഫാ.ടോണി കോരക്ക് കോതമംഗലം വാർത്തയുടെ ആശംസകൾ.
-
CRIME4 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.
-
NEWS3 days ago
നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം