NEWS
കോതമംഗലം സ്വദേശിയും ഇടത് സഹയാത്രികനുമായ ഹൈക്കോടതി അഭിഭാഷകൻ ബിജെപി യിൽ ചേർന്നു; കോതമംഗലത്ത് സ്ഥാനാർത്ഥിയായി പരിഗണിക്കുവാൻ സാധ്യത.

കോതമംഗലം : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വിജയ യാത്രയുടെ ഭാഗമായി തുപ്പൂണിത്തുറയിൽ കേന്ദ്രമന്ദ്രി നിർമ്മല സീതാറാമിൽ നിന്നും ബിജെപി അംഗത്വം സ്വീകരിച്ച് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കെ.പി വിത്സൺ. കോതമംഗലം സ്വദേശിയായ വിത്സൺ കീരമ്പാറ സെന്‍റ് സ്റ്റീഫന്‍സ് ഹൈ സ്കൂള്‍ തുടങ്ങി തൃപ്പൂണിത്തുറ ആര്‍ എൽ വി, എറണാകുളം മഹാരാജാസ് കോളജ്, ഗവണ്മെന്റ് ലോ കോളേജ് എറണാകുളം എന്നിവിടങ്ങളിലെല്ലാം എസ് എഫ് ഐ ഭാരവാഹിയായിരുന്നു. പഠന കാലഘട്ടം മുഴുവൻ ഇടത് സഹയാത്രീകനായിരുന്നു.
“മരം ഒരു വരം “എന്ന മുദ്രാ വാക്യം പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് (1992ൽ ) എഴുതി ഇൻഡ്യൻ പ്രസിഡന്റിന്റെ അവാര്‍ഡ് കരസ്ഥമാക്കി . മഹാത്മാഗാന്ധി സര്‍വകലാശാല യുവജനോത്സവങ്ങളിൽ തൊണ്ണൂറ്റിയഞ്ച്- തൊണ്ണൂറ്റിയാറ് , തൊണ്ണൂറ്റിഏഴ്- തൊണ്ണൂറ്റിഎട്ട് വർഷങ്ങളിൽ കലാപ്രതിഭ പട്ടം നേടിയെടുത്തു . മഹാരാജാസ് കോളേജ് മാഗസിന്‍ എഡിറ്റര്‍ ആയിരുന്നു തൊണ്ണൂറ്റി രണ്ട് തൊണ്ണൂറ്റി മൂന്ന് കാലഘട്ടത്തിൽ . തൊണ്ണൂറ്റി മൂന്ന് തൊണ്ണൂറ്റി നാല് വർഷത്തിൽ ആർട്സ് ക്ലബ് സെക്രട്ടറിയായി . വിദ്യാര്‍ഥിയായിരിക്കുമ്പോൾ മുതല്‍ ദേശാഭിമാനി പത്രത്തില്‍ കാർട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചു.
കോതമംഗലം ലിറ്റില്‍ ഫ്ലവര്‍ സെമിരിയിലും തൃക്കാക്കര ഭാരത മാതാ കോളേജിലും കുറച്ച് കാലം പൊളിറ്റിക്സ് അധ്യാപകനായും സേവനമനുഷ്ഠിച്ചു . മാതിരപ്പിള്ളി അജാസ് കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി പ്രതികളെ പിടികൂടാന്‍ ഹൈക്കോടതിയിൽ നൽകിയ ഹർജ്ജി കാരണമായി . തട്ടേക്കാട് ടോണി കൊലക്കേസ്, കുറ്റിലഞ്ഞി സീനത്ത് കേസ്, ഉൾപ്പടെ ഹൈക്കോടതിയിൽ ഒട്ടേറെ കേസുകള്‍ നടത്തി. കേരള ഹൈ കോടതിയിലും ഇൻഡ്യയിലെ മറ്റു ഹൈക്കോടതികളിലും ഉൾപ്പടെ നിരവധി കേസുകള്‍ ഇപ്പോൾ നടത്തുന്നു. ഇപ്പോൾ കോതമംഗലം കുത്തുകുഴി വായനശാലപ്പടിയിൽ താമസിച്ചു വരുന്നു .
ബിജെപി ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ള കുട്ടിയും ,ബിജെപി സംസ്ഥാന സെക്രട്ടറി എം ടി രമേശും തമ്മിലുള്ള ബന്ധവും പ്രധാന മന്ത്രിയുടെ കരുത്തുറ്റ തീരുമാനങ്ങളും ദേശീയ കാഴ്ച്ചപ്പാടും ബിജെപി യിൽ അംഗത്വം എടുക്കാനുള്ള കാരണമായി . മുന്നൂറ്റി പതിനേഴ് റദ്ദ് ചെയ്തതും സി എ എ ബില്ലും മറ്റാർക്കും ചെയ്യാൻ കഴിയാത്ത ധീരമായ തീരുമാനങ്ങളായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു . ഭാര്യ എലിസബത്ത്, തോടുപുഴ ലോകോളജ് വിദ്യാര്‍ഥി വിബിൻ, കോതമംഗലം ശോഭന സ്കൂള്‍ പ്ളസ് ടു വിദ്യാര്‍ഥിനി വിന്നി.
NEWS
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട് നാന്തോട് ശക്തിപുരം ഭാഗത്തുള്ള വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 2ഓടെ ജോബി ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ജോബി ദാസിന്റെതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. മരണകാരണം വ്യക്തമല്ല. ഭാര്യ: അശ്വതി. മക്കള്‍:അദ്വൈധ്, അശ്വിത്.
CRIME
നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച്
കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ
കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23)
യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി
വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ
കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന്
നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2020
ൽ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് ഇയാളും കൂട്ടാളികളും
മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച
കേസിലും, 2022 ൽ വാഴക്കുളം മഞ്ഞള്ളൂർ ഭാഗത്തുള്ള ബാറിലെ
ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ
ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും
ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിർമ്മല
കോളേജിന് മുമ്പിൽ വച്ച് വിദ്യാർത്ഥിനികളായ നമിതയേയും, മറ്റൊരു
ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിൽ നമിത കൊല്ലപ്പെട്ടു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന്
മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി
മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ്
വരികെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണിക്യഷ്ണൻ, സി.പി.
ഒമാരായ ബേസിൽ സ്ക്കറിയ, സേതു കുമാർ, കെ.എം.നൗഷാദ്
എന്നിവരാണ് അറസ്റ്റ് ചെയ്ത് വിയ്യൂർക്ക് മാറ്റിയത്. ഓപ്പറേഷൻ
ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 89 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു. 68 പേരെ നാട് കടത്തി.
NEWS
എം. എ. കോളേജിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ ബയോസയൻസ് വിഭാഗത്തിലേക്ക് ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറിയുടെ കാര്യാലയത്തിൽ ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 day ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS10 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു