NEWS
98 പിന്നിട്ട വയോധികയെ ധര്‍മ്മഗിരിയില്‍ അത്യപൂര്‍വ്വ അസ്ഥിരോഗ ഓപ്പറേഷന് നടത്തി.

കോതമംഗലം: വീട്ടില്‍ നില വീഴ്ച വീണ് ഇടുപ്പ് എല്ല് ഒടിഞ്ഞു കിടപ്പിലായ തൊണ്ണൂറ്റിയെട്ട് പിന്നിട്ട വയോധികയെ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ അത്യപൂര്‍വ്വ അസ്ഥിരോഗ ഓപ്പറേഷന് നടത്തി പൂര്‍ണ്ണ ആരോഗ്യവതിയാക്കി ഈ രംഗത്ത് ശ്രദ്ധേയ നേട്ടം കൈവരിച്ചു. തട്ടേക്കാട് കുമ്പളക്കുടി കുഞ്ഞിരാമന്റെ ഭാര്യ കാര്‍ത്ത്യായനി(98)യ്ക്കാണ് ഈ പുനര്ജന്മ സാഹചര്യം ലഭിച്ചത്. ജീവിതാന്ത്യംവരെ കിടന്നകിടപ്പില്‍ കഴിയേണ്ട ദുരവസ്ഥയില്‍ നിന്നും കാര്‍ത്ത്യായനിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് അതിസങ്കീര്‍ണ്ണമായ താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തി കീരംപാറ-കവളങ്ങാട് വെല്‍കെയര്‍ ഓര്‍ത്തോ സ്പെഷ്യാലിറ്റി ക്ലിനിക്കിലെ യേശുദാസന് എന്നറിയപ്പെടുന്ന ഓര്‍ത്തോ സര്ജ്ജന് ഡോ: ജോര്‍ജ്ജ് മാത്യുവാണ്.
അഞ്ച് പതിറ്റാണ്ട് മുമ്പ് കാര്‍ത്ത്യായനിയുടെ കാലില്‍ ചൂട് വെള്ള കലം വീണ് അസ്ഥി പൊട്ടുകയും പൊള്ളല്‍ ഏല്ക്കുകയും ചെയ്തപ്പോള്‍ തന്റെ പിതാവും വെല്‍കെയറി ലെ സീനിയര്‍ ഓര്‍ത്തോ സര്‍ജ്ജനുമായ ഡോ: ബേബി മാത്യു അറമ്പന്‍കുടി ധര്‍മ്മഗിരി ആശുപത്രിയിലെ ആദ്യത്തെ ഓര്‍ത്തോ വിഭാഗം മേധാവിയായിരിക്കെ ചികിത്സിച്ച് ഭേദമാക്കിയ അനുഭവം കാര്‍ത്ത്യായനിയുംമകന്‍ ചന്ദ്രനും പങ്കുവെച്ചത് മറ്റൊരു ആകസ്മികതയായി.
ഡോ: ബേബി മാത്യു ധര്‍മ്മഗിരിയിലെ രണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷം ഗള്‍ഫില്‍ 42 വര്‍ഷം പ്രാക്ടീസ് ചെയ്ത് തിരികെ നാട്ടിലെത്തി കീരംപാറയിലും കവളങ്ങാടും വെല്‍കെയര്‍ ഓര്‍ത്തോ സ്പെഷ്യാലിറ്റി ക്ലിനിക് തുറന്നു. ഇതിനിടയില്‍ മകന് ജോര്‍ജ്ജ് മാത്യു നാട്ടിലെയും മുംബൈയിലെയും പഠനത്തെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ നിന്നും എം. എസ് ബിരുദവും സ്പെഷലൈസേഷനും കരസ്ഥമാക്കിയ ശേഷം മടങ്ങിയെത്തി ഇപ്പോള്‍ വെല്‍കെയറില്‍ ചികിത്സ നടത്തുകയാണ്.
സമീപപ്രദേശങ്ങളിലെ വിവിധ ആശുപത്രികളില്‍ അതിസങ്കീര്‍ണമായ ഓപ്പറേഷനുകള്‍ ഇതിനിടയില്‍ ഡോ: ജോര്‍ജ്ജ് മാത്യു നിര്‍വഹിക്കുന്നുണ്ട്. കാര്‍ത്ത്യായനിയുടെ 72 പിന്നിട്ട മൂത്തമകള്‍ അമ്മിണി സെക്രട്ടറിയേറ്റില്‍ ഫിനാന്‍സ് അണ്ടര്‍ സെക്രട്ടറിയായി വിരമിച്ചയാളാണ്. രണ്ടാമത്തെ മകന് ചന്ദ്രന്(62) തട്ടേക്കാട് ഫോറസ്റ്റ് വാച്ചറും ഇളയമകന് ജയചന്ദ്രന്(52) കൊച്ചി ബോള്‍ഗാട്ടിയില്‍ കെ.ടി.ഡി.സി അസിസ്റ്റന്റ് മാനേജരുമാണ്. 30 വര്‍ഷം മുന്‍പാണ് കാര്ത്ത്യാ യനിയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. ഭര്‍ത്താവിനൊപ്പവും തുടര്‍ന്നും ചായക്കടയും കൃഷിയും നടത്തിയിരുന്ന കാര്‍ത്ത്യായനി വീഴ്ചയ്ക്ക് മുന്‍പ് ആരോഗ്യവതിയായിരുന്നു.
ഓപ്പറേഷനു ശേഷം ഡോക്ടറോട് കാര്‍ത്ത്യായനി ആദ്യം ചോദിച്ചത് തനിക്ക് എപ്പോള്‍ ഇനി പുല്ലരിയാന്‍ പോകാന്‍ പറ്റും എന്നാണ്. പൂര്‍ണ്ണ ആരോഗ്യവതിയായി വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്തു മടങ്ങിയ കാര്‍ത്ത്യായനിയെ ധര്‍മ്മഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ അഭയ, ആശുപത്രി സെക്രട്ടറി അഡ്വ. മാത്യു ജോസഫ്, ഡോ: ബേബി മാത്യു അറമ്പന്‍കുടി, ഡോ:ജോര്‍ജ് മാത്യു, പരിചരിച്ച സിസ്റ്റേഴ്സ് നഴ്സുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ യാത്രയാക്കി.
NEWS
ഭൂതത്താന്‍കെട്ട് ബാരിയേജിന് സമീപത്തെ കൃഷിയിടത്തില്‍ കടുവയിറങ്ങി

കോതമംഗലം : ഭൂതത്താന്‍കെട്ട് കൂട്ടിക്കൽ ചേലക്കുളം പൈലിയുടെ കൃഷിയിടത്തില്‍ കടുവയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞദിവസം ഇവിടെയെത്തിയ കടുവ വളര്‍ത്തുമൃഗങ്ങളെ ഓടിച്ചിരുന്നു. വളര്‍ത്തുനായയെ പിന്നീട് കണ്ടെത്തിയിട്ടില്ല. കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് പരിശോധനക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നട്ത്തുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശങ്ക പരിഹരിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
NEWS
ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ പിടികൂടി.

കോതമംഗലം :- ചേലാട് സ്വദേശി കുര്യൻ എന്നയാളുടെ പറമ്പിൽ ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ ഇന്ന് പിടികൂടി. പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്ന പണിക്കാരാണ് കൈത്തോട്ടിൽ കിടന്ന പാമ്പിനെ ആദ്യം കണ്ടത്. കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ദ്ധൻ CK വർഗ്ഗീസ് എത്തി പാമ്പിനെ രക്ഷപെടുത്തി ഉൾ വനത്തിൽ തുറന്നു വിട്ടു.
NEWS
നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ ബിജെപി മെമ്പർ രാജി വച്ചു.

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം സനൽ പുത്തൻപുരയ്ക്കൽ രാജി വച്ചു. ഇന്ന് ഉച്ചക്ക് 3 മണിക്ക് പഞ്ചായത്ത് സെക്രട്ടറി മുൻപാകെ രാജി സമർപ്പിച്ചു. 2020 ഡിസംബർ മാസത്തിൽ നടന്ന തദ്ദേശ്ശ തെരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണ വാർഡായി തെരഞ്ഞെടുത്ത തൃക്കാരിയൂർ തുളുശ്ശേരിക്കവല ആറാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ മത്സരിച്ച സനൽ 194 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം സ്ഥാനാർത്ഥി വി കെ ചന്ദ്രനെ പരാജയപ്പെടുത്തിയിരുന്നു.
സനലിന് വിദേശത്ത് ജോലി ശരിയായിട്ടുണ്ടെന്നും മൂന്നര മാസത്തിനകം വിദേശത്തേക്ക് പോകേണ്ടി വരുമെന്നതിനാലാണ് രാജി സമർപ്പിച്ചതെന്ന് സനൽ അറിയിച്ചു. തനിക്ക് എല്ലാവിധ പിന്തുണയും നൽകി കൂടെ നിന്ന പാർട്ടിയോടും പാർട്ടി പ്രവർത്തകരോടും, വാർഡ് നിവാസികളോടും എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നതായും സനൽ പറഞ്ഞു.
🌀കോതമംഗലം വാർത്ത ẇһѧṭṡѧƿƿıʟ ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME3 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT1 week ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME4 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം