EDITORS CHOICE
കാഴ്ച്ചയുടെ വസന്തം തീർത്ത് കോതമംഗലത്തിന്റെ വയലറ്റ് കുറിഞ്ഞികൾ

കോതമംഗലം : പ്രകൃതിയൊരുക്കുന്ന കാഴ്ച്ച വസന്തം നമ്മുടെ നാട്ടിൻപുറങ്ങളിൽ പതിവാണ്. തൊടികളിലും കൃഷിയിടങ്ങളിലും പതിവായി പൂക്കുന്ന നിരവധി കാട്ടു പൂച്ചെടികൾ നമുക്ക് സ്വന്തമായിട്ടുണ്ട്. ഓണത്തിന്റെ വരവ് അറിയിക്കുന്ന പൂക്കളിൽ നിന്നും വ്യത്യസ്തമായി പൂക്കളുടെ ഉദ്യാനം തീർക്കുന്ന കദളി പൂക്കൾ ആണ് ഇപ്പോൾ നമ്മുടെ നാട്ടിലെ താരം. മജന്ത നിറത്തിൽ നാട്ടിൻപുറങ്ങളിലെ തൊടികളിൽ വർണ്ണ വസന്തം തീർക്കുകയാണ് ഈ ചെടികൾ.
കേരളത്തിലെ കിഴക്കൻ സഹ്യനിരകളിൽ സുലഭമായി കണ്ടു വരുന്ന ഈ ചെടിക്ക് കലദിയെന്നും , മലബാർ മേഖലയിൽ അതിരാണി എന്നും , മധ്യതിരുവിതാംകൂറ് ഭാഗത്ത് കലംപൊട്ടി എന്നുമാണ് അറിയപ്പെടുന്നത്. കലത്തിന്റെ ആകൃതിയിലുള്ള കായ്കൾ പഴുത്തു മൂക്കുമ്പോൾ പൊട്ടിപ്പിളർക്കുന്നതിനാലാണ് ചെടിക്ക് ഈ പേര് ലഭിക്കാനിടയായത്. കോതമംഗലം മേഖലയിലെ ചില റബ്ബർ തോട്ടങ്ങളിൽ കദളിച്ചെടി പൂക്കളുടെ ഉദ്യാനം തീർത്തിരിക്കുകയാണ്. വിലയിടിവ് മൂലം തോട്ടങ്ങളിൽ കാട് വെട്ട് ഉണ്ടാകാത്തതുമൂലമാണ് കദളിച്ചെടികൾ കൂട്ടമായി പൂത്തിരിക്കുന്നത്.
ദൂരക്കാഴ്ചയിൽ മൂന്നാറിലെ നീലക്കുറിഞ്ഞി പൂക്കുന്നതിന്റെ ഒരു ചെറിയ പതിപ്പായി വിശേഷിപ്പിക്കാവുന്നതാണ്. ഒരു വർഷം പല പ്രാവശ്യം പൂക്കും എന്ന പ്രത്യേകതയും കദളിക്കുണ്ട്. വളർച്ചയുടെ ഘട്ടത്തിൽ നശിപ്പിക്കാതെ ചെടികൾ രണ്ട് മീറ്ററോളം ഉയരം വെക്കുന്നതായും, കൈയ്യിലെ വിരലുകളുടെ രൂപഭംഗിയിൽ രോമങ്ങൾ നിറഞ്ഞ രീതിയിൽ തണ്ടുകൾ വളരുന്നു. കദളിയുടെ ശാസ്ത്രീയ നാമമായ Melastoma malabathricum കേരളത്തിലെ മിക്ക പ്രദേശങ്ങളിലും കാണപ്പെടുന്നു. ഇതിന്റെ കായകൾ ഭക്ഷ്യ യോഗ്യമായെതും , കഴിച്ചു കഴിയുമ്പോൾ നാവിന് കറുത്ത നിറം കൈവരുന്നതായും കാണപ്പെടുന്നു.
മേനിഭംഗികൊണ്ടും പൂക്കളുടെ നിറഭംഗികൊണ്ടും നാട്ടിൻപുറങ്ങളിൽ പൂക്കളം തീർക്കുന്ന കദളിച്ചെടി കുട്ടമ്പുഴ , പൂയംകുട്ടി, തട്ടേക്കാട് വനമേഖലകളിലെ സജീവസാനിധ്യമാണെന്ന് തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥനായ ഷിബു ദാസ് പറയുന്നു. അഞ്ചു ഇതളുകളുമായി പ്രസന്നമായി വിരിയുന്ന പൂക്കൾ പറിച്ചു പഞ്ചസാരയോ തെങ്ങിൻ ശർക്കരയോ ചേർത്ത് സിറപ്പ് ഉണ്ടാക്കി കഴിച്ചാൽ പൈൽസ്, വേരിക്കോസ് തുടങ്ങിയ അസുഖങ്ങൾക്ക് ശമനം ലഭിക്കുമെന്ന് പറയപ്പെടുന്നതായി അദ്ദേഹം വെളിപ്പെടുത്തുന്നു.
നഗര പ്രദേശങ്ങളിൽ ചെടികൾ ചട്ടികളിലാക്കി വിൽപ്പനക്ക് വെച്ചിരിക്കുന്നതായും ഷിബു ദാസ് പറയുന്നു. അങ്ങനെ വിപണി മൂല്യമുള്ള ചെടിയാണ് നമ്മുടെ നാട്ടിപുറങ്ങളിൽ വർണ്ണ വസന്തം തീർക്കുന്നത് എന്ന വസ്തുത നമ്മൾ വിസ്മരിക്കരുത്.
EDITORS CHOICE
പ്രകൃതിസംരക്ഷണ സന്ദേശവുമായി സൈക്കിളിൽ കോതമംഗലം സ്വദേശി താണ്ടിയത് 450ൽ പരം കിലോമീറ്റർ

കോതമംഗലം :കാടിനെയും, കാട്ടാറുകളെയും, ജൈവ സമ്പത്തിനെയും സംരക്ഷിക്കണമെന്ന സന്ദേശവുമായി 47 കാരന്റെ ഒറ്റയാൾ സൈക്കിൾ സവാരി. അതും ഇന്ത്യയുടെ തെക്കേ മുനമ്പായ ധനുഷ്കോടിയിലേക്ക്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ക്ലാർക്ക്, ചെങ്കര മഞ്ഞുമ്മേക്കുടിയിൽ ജീവ തോമസാണ് ഓണനാളിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി 450 ൽ പരം കിലോമീറ്റർ താണ്ടി ധനുഷ്കോടിയിലെത്തിയത്. ഒരു ദിവസം ശരാശരി 150ൽ പരം കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മൂന്നു ദിവസം കൊണ്ട് ജീവ പ്രേതനഗരിയിലെത്തി തന്റെ യാത്ര പൂർത്തീകരിച്ചത്.
ഇടവക പള്ളിയായ ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ് – അനിയാ വലിയ പള്ളിയിലും, കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വഴിപാടുകൾ നടത്തിയാണ് അടിമാലി, രാജാക്കാട്, പൂപ്പാറ, തേനി, മധുര വഴി യാത്ര പുറപ്പെട്ടത്.തിരിച്ചും സൈക്കിളിൽ തന്നെയായിരുന്നു മടക്കവും.കാടും മലകളും, വിസ്തൃതമായ കൃഷിയിടങ്ങളും,പാമ്പൻ പാലവും, ഭാരതം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞന്റെയും, ഏറ്റവും നല്ല പ്രഥമ പൗരന്റെയും ജന്മ സ്ഥലവും, നോക്കത്ത ദൂരത്തെക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന സാഗരതീരവും, റോഡിന്റെ ഇരുവശങ്ങളിലും വെള്ള നിറത്തിൽ പരന്നു കിടക്കുന്ന ഉപ്പുപാടങ്ങളും എല്ലാം കണ്ടപ്പോൾ ഒറ്റക്കുള്ള ഈ സൈക്കിൾ യാത്ര പുതിയ അനുഭൂതിയാണ് തന്നിൽ ഉണ്ടാക്കിയതെന്ന് ജീവ പറഞ്ഞു.തന്റെ കുട്ടിക്കാലം മുതൽ ഇതുവരെയുള്ള അനുഭവങ്ങളും,തന്റെ ചെറുപ്രായത്തിൽ തന്നെ വിട്ടുപിരിഞ്ഞുപോയ (മരണപ്പെട്ട) പിതാവിനോടൊന്നിച്ചുള്ള സുന്ദര നിമിഷങ്ങളും,ഓർമകളുമെല്ലാം ഓരോന്നായി തന്റെ മനസ്സിൽ തെളിഞ്ഞുവന്നതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തി.
ഇന്ത്യയെ അടുത്തറിയാനുള്ള തന്റെ സ്വപ്നയാത്രക്കുള്ള തയ്യാറെടുപ്പിലാണ് ജീവ. കോതമംഗലത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെ എൽ എം ആക്സിവ ബ്രാഞ്ച് മാനേജർ മെറിൻ ജീവയാണ് ഭാര്യ.ദീർഘദൂര സൈക്കിൾ യാത്രികരായ ജയ്മി, ജെറിൻ എന്നിവർ മക്കളാണ്.
EDITORS CHOICE
അലങ്കാര പൂവുകളിൽ തെളിഞ്ഞത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുഖചിത്രം

വിവിധമീഡിയങ്ങളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ തൊണ്ണൂറാമത്തെ മീഡിയമാണ് ഡ്രൈ ഫ്ലവര്‍. സഹായികളായി സുരേഷിന്‍റെ മകന്‍ ഇന്ദ്ര ജിത്തും, സുഹൃത്തുക്കളായ രാകേഷ് പള്ളത്ത് , ഷാഫി കൂരിക്കുഴി ഫെബി മതിലകം ക്യാമാറാമാൻ സിംബാദ് എന്നിവരും ഉണ്ടായിരുന്നു.
EDITORS CHOICE
സന്യസ്ഥ വൈദീക പദവിയിൽ ഫാ.ഗീവർഗീസ് വട്ടേക്കാട്ട്; ആദ്യ വിശുദ്ധ ബലിയർപ്പണം കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച.

- ഷാനു പൗലോസ്
കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. ഞായറാഴ്ച രാവിലെ 8 മണിക്കാണ് വി.കുർബ്ബാന.
ശ്രേഷ്ഠ കാതോലിക്ക ഡോ.ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അനുമതിയോടെ, കോതമംഗലം മേഖലാധിപൻ ഏലിയാസ് മോര്‍ യൂലീയോസ് മെത്രാപ്പോലീത്തയാണ് കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് കഴിഞ്ഞ തിങ്കളാഴ്ച ഡീക്കൻ ടോണി കോരയെ കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തിയത്.
ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഫാ.ടോണി ഐ.റ്റി മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് പൗരോഹിത്യ വഴി തിരഞ്ഞെടുത്തത്. മൂവാറ്റുപുഴ പിറമാടം ദയറാധിപൻ മോർ ദിവന്നാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയോടൊപ്പം ദയറായിൽ താമസിച്ചാണ് ആത്മീയ ശുശ്രൂഷ രംഗത്തേക്ക് ഫാ.ടോണി കോര പ്രവേശിച്ചത്. ബാംഗ്ലൂർ യു.റ്റി.സിയിൽ നിന്നാണ് ദൈവശാസ്ത്രത്തിൽ ബി.ഡി കരസ്ഥമാക്കിയത്.
MJSSA ഭാരവാഹിയും, സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ വട്ടേക്കാട് ഡി.കോരയുടെയും, അധ്യാപികയായിരുന്ന പി.കെ ഏലിയാമ്മയുടെയും മകനാണ് ഫാ.ടോണി കോര. ഇടയത്വ ശുശ്രൂഷക്കായി തിരഞ്ഞടുക്കപ്പെട്ട ഫാ.ടോണി കോരക്ക് കോതമംഗലം വാർത്തയുടെ ആശംസകൾ.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
CRIME20 hours ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS7 days ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു
-
NEWS5 days ago
ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു