NEWS
പെരിയാര്‍ വാലി കനാല്‍ ബണ്ട് റോഡുകള്‍ തകര്‍ച്ചയിലായിട്ട് പത്തുവര്‍ഷം

കോതമംഗലം: പെരിയാര്‍ വാലി കനാല്‍ ബണ്ട് റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ തകര്‍ച്ചയിലായിട്ട് പത്തുവര്‍ഷത്തിലേറെയാകുന്നു. കനാലുകളിലെ പോലും വാര്‍ഷിക അറ്റകുറ്റപ്പണിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് വിവരം. കനാല്‍ കടുന്നു പോകുന്ന പ്രദേശത്തെ ആളുകള്‍ പ്രധാന റോഡിലേക്ക് ഉള്‍പ്പെടെ എത്താന്‍ ആശ്രയിക്കുന്നത് ബണ്ട് റോഡുകളാണ്. പലയിടത്തും ടാറിംഗ് തകര്‍ന്ന് റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായി. വീതി കുറഞ്ഞ ബണ്ട് റോഡുകള്‍ക്ക് ഇരുവശവും കാടുകയറി കിടക്കുന്നത് കാരണം വാഹനങ്ങള്‍ക്ക് കാഴ്ച മറയും. പുല്ലും ചെടികളും വളര്‍ന്നു നില്‍ക്കുന്ന വഴിയിലൂടെ പോയാല്‍ കാട്ടിലൂടെ പോകുന്ന പ്രതീതിയാണ്. മഴക്കാലമായതോടെ തകര്‍ന്ന റോഡിലെ ചെറുതും വലുതുമായ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും അപകടം സൃഷ്ടിക്കുന്നു. കാടും കുഴിയും കാരണം എതിരെ വരുന്ന വാഹനത്തിന് കടന്നു പോകാന്‍ സ്ഥലപരിമിതിയും വാഹനങ്ങളെ അപകടത്തിലാക്കുന്നുണ്ട്. കുഴി വെട്ടിച്ച് പോകുന്നതിനിടെ ഇരുചക്രവാഹന യാത്രികര്‍ക്കാണ് അപകടസാധ്യത കൂടുതല്‍. വഴിവിളക്കിന്റെ അഭാവത്തില്‍ രാത്രികാല സഞ്ചാരമാണ് ഏറ്റവും ബുദ്ധിമുട്ടാകുന്നത്.
ഇക്കുറി കനാലുകള്‍ നാല് മാസം മുന്‌പേ തുറന്നു. കനാലുകളിലെ വാര്‍ഷിക അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. കനാലിന്റെ പ്രതലത്തിലും ഇരുവശത്തും അടിഞ്ഞ് കൂടിയ ചെളിയും കാടും നീക്കേണ്ടതുണ്ട്. വര്‍ഷങ്ങളായി അനുവദിക്കുന്ന തുക കൊണ്ട് നാമമാത്ര പണികളെ നടത്താനാകൂ. കൂടുതല്‍ തുക അനുവദിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് വിവിധ കാരണം നിരത്തി ഒളിച്ചുകളി നടത്തുകയാണെന്നും ആക്ഷേപമുണ്ട്. ഭൂതത്താന്‍കെട്ടിന് സമീപം ചെങ്കരയില്‍ നിന്നു തുടങ്ങുന്ന മെയിന്‍ കനാലും, അയിരൂര്‍പ്പാടം അടിയോടി കവലയില്‍ നിന്ന് ഹൈ ലെവല്‍, ലോ ലെവല്‍ കനാലുകളായി തിരിഞ്ഞും, വിവിധ ബ്രാഞ്ച് കനാലുകളുടെയും നവീകരണത്തിന് 3.20 കോടി രൂപ ഫണ്ട് അനുവദിച്ചിട്ട് മാസങ്ങളായെങ്കിലും പണികള്‍ തുടങ്ങിയിട്ടില്ല. മുപ്പത് കിലോമീറ്റര്‍ റോഡ് ടാര്‍ ചെയ്യുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.
NEWS
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട് നാന്തോട് ശക്തിപുരം ഭാഗത്തുള്ള വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 2ഓടെ ജോബി ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ജോബി ദാസിന്റെതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. മരണകാരണം വ്യക്തമല്ല. ഭാര്യ: അശ്വതി. മക്കള്‍:അദ്വൈധ്, അശ്വിത്.
CRIME
നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച്
കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ
കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23)
യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി
വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ
കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന്
നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2020
ൽ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് ഇയാളും കൂട്ടാളികളും
മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച
കേസിലും, 2022 ൽ വാഴക്കുളം മഞ്ഞള്ളൂർ ഭാഗത്തുള്ള ബാറിലെ
ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ
ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും
ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിർമ്മല
കോളേജിന് മുമ്പിൽ വച്ച് വിദ്യാർത്ഥിനികളായ നമിതയേയും, മറ്റൊരു
ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിൽ നമിത കൊല്ലപ്പെട്ടു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന്
മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി
മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ്
വരികെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണിക്യഷ്ണൻ, സി.പി.
ഒമാരായ ബേസിൽ സ്ക്കറിയ, സേതു കുമാർ, കെ.എം.നൗഷാദ്
എന്നിവരാണ് അറസ്റ്റ് ചെയ്ത് വിയ്യൂർക്ക് മാറ്റിയത്. ഓപ്പറേഷൻ
ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 89 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു. 68 പേരെ നാട് കടത്തി.
NEWS
എം. എ. കോളേജിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ ബയോസയൻസ് വിഭാഗത്തിലേക്ക് ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറിയുടെ കാര്യാലയത്തിൽ ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS6 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME2 days ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS12 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
NEWS5 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു