CRIME
“ഹണി ട്രാപ്പ്” കോതമംഗലത്തും; യുവതിയടക്കം അഞ്ചു പേർ പോലീസ് പിടിയിൽ

കോതമംഗലം : മൂവാറ്റുപുഴ സ്വദേശിയായ കടയുടമയെ തട്ടിക്കൊണ്ടുപോയി ബ്ലാക്‌മെയിൽ ചെയ്ത് പണവും കാറും ഫോണും തട്ടിയെടുത്ത ആറംഗ സംഘത്തിലെ അഞ്ചു പേർ പോലീസ് പിടിയിൽ. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുട്ടമ്പുഴ ഇഞ്ചത്തൊട്ടി സ്വദേശി മുളയംകോട്ടിൽ ആര്യ (25), കുറ്റിലഞ്ഞി കപ്പടക്കാട് അശ്വിൻ (19), കുറ്റിലഞ്ഞി കാഞ്ഞിരക്കുഴി ആസിഫ് ഷാജി (19 ), നെല്ലിക്കുഴി പറമ്പി റിസ്വൻ ഷുഹൈബ് (21 ), നെല്ലിക്കുഴി കാപ്പുചാലിൽ മുഹമ്മദ് യാസിൻ (22 ) എന്നിവരാണ് അറസ്റ്റിലായത്.
കോതമംഗലത്തെ ലോഡ്ജിൽ വിളിച്ചുവരുത്തി ബ്ലാക്‌മെയിൽ ചെയ്താണ് പണവും കാറും തട്ടിയെടുത്തത്. ഇയാളുടെ മൂവാറ്റുപുഴയിലെ ഡി.ടി.പി. സെന്ററിലെ ജീവനക്കാരിയായിരുന്നു ആര്യ. ലോക്‌ഡൗൺ കാലത്ത് ഇവിടത്തെ പണി നിർത്തിയിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അങ്കമാലിയിൽ ഒരു സ്ഥാപനത്തിൽ ജോലി കിട്ടിയെന്നും അതിന്റെ ചെലവ് ചെയ്യാമെന്നും പറഞ്ഞ് കടയുടമയെ ലോഡ്ജിൽ വിളിച്ചുവരുത്തുകയായിരുന്നു. അല്പം കഴിഞ്ഞപ്പോൾ അഞ്ചംഗ സംഘം ലോഡ്ജിൽ എത്തി ഇരുവരുമൊരുമിച്ചുള്ള ചിത്രം പകർത്തി സമൂഹ മാധ്യമത്തിലിടുമെന്ന് ഭീഷണിപ്പെടുത്തി പണം ചോദിച്ചു. തുടർന്ന് കൈവശം ഉണ്ടായിരുന്ന എ.ടി.എം. കാർഡും തട്ടിയെടുത്തു. തുടർന്ന് കടയുടമയെയും കൂട്ടി കാറിൽ വിവിധ സ്ഥലങ്ങളിൽ കറങ്ങുകയായിരുന്നു.
ബുധനാഴ്ച കോട്ടപ്പടിയിൽ എത്തിയപ്പോൾ അശ്വിൻ സ്ഥലത്തെ കോളേജിൽ എന്തോ ആവശ്യത്തിനു പോയ സമയത്ത് കടയുടമ മൂത്രമൊഴിക്കാനെന്നു പറഞ്ഞ് കാറിൽനിന്ന് പുറത്തിറങ്ങി. അവിടത്തെ ഒരു സ്റ്റാഫിന്റെ കാൽക്കൽ വീണ് സംഭവം വിശദീകരിച്ചു. ഇതോടെ കടയുടമയെ മർദിച്ച് കാറുമായി മറ്റുള്ളവർ കടന്നു. അശ്വിനെ പിന്നീട് കോട്ടപ്പടി പോലീസ് പിടിച്ചു. പിന്നീട് നെല്ലിക്കുഴിയിൽ എത്തിയപ്പോൾ സംഘത്തിലൊരാൾക്കൊപ്പം സ്ഥലംവിടാൻ ശ്രമിക്കുന്നതിനിടെയാണ് ആര്യയെ കസ്റ്റഡിയിലെടുത്തത്. കാർ മൂവാറ്റുപുഴയിൽ നിന്നു കണ്ടെത്തി.
കോതമംഗലം പോലീസ് ഇൻസ്‌പെക്ടർ ബി അനിൽ, എസ് ഐ ശ്യാം കുമാർ, എ എസ് ഐ നിജു ഭാസ്കർ, രഘു നാഥ് , മുഹമ്മദ് , സീനിയർ സിപിഒ മാരായ നിഷാന്തു , പരീത് , ആസാദ് അനൂപ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കേസിലെ പ്രതിയായ മുഹമ്മദ് യാസിന് മെഡിക്കൽ പരിശോധനയിൽ ആന്റിജൻ പോസിറ്റീവ് ആകുകയും ചെയ്തു.
CRIME
കൈക്കൂലി : പായിപ്ര പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പായിപ്ര പഞ്ചായത്ത് ഓവർസിയർ സൂരജ് പി.ടിയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പായിപ്ര സ്വദേശിയിൽ നിന്നും ബിൽഡിംഗ് പെർമിറ്റിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. പഞ്ചായത്ത് ഓഫീസിന് സമീപത്തുവച്ചാണ് ഇദ്ദേഹത്തെ പിടികൂടിയത്. വിജിലൻസ് എറണാകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ സി ഐ മാരായ മനു, സാജു ജോർജ്ജ്, എസ് ഐ മാരായ ഹരീഷ് കുമാർ, സാജു ജോർജ്, അസിസ്റ്റന്റ് സബ ഇ ൻസ്പെക്ടർ മാരായ ജയപ്രകാശ്, ഷിബു, ഉമേശ്വരൻ, പ്രവീൺ, ജോസഫ്, സി പി ഒമാരായ മനോജ്, ജയദേവൻ, ബിജുമോൻ, പ്രജിത്ത്, രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
CRIME
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ

കോതമംഗലം : കോട്ടയം – പാലക്കാട് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത യുവതിയെ ബസിൽ വച്ച് ശല്യം ചെയ്ത ആൾ പിടിയിൽ. പല്ലാരിമംഗലം മാവുടിയിൽ താമസിക്കുന്ന പേഴക്കാപ്പിള്ളി അമ്പലത്തറയിൽ സുനിൽ (48) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 26 നു വൈകിട്ട് ആണ് സംഭവം യുവതിയുടെ പരാതിയെ തുടർന്ന് പെരുമ്പാവൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ പിറ്റേദിവസം തന്നെ കോതമംഗലം അടിവാട് ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു.
സമാന സംഭവത്തിന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, എം.കെ.അബ്ദുൾ സത്താർ, എസ്.സി.പി.ഒമാരായ പി.എ.അബ്ദുൾ മനാഫ്, സി.കെ.മീരാൻ, ജിഞ്ചു.കെ.മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
CRIME
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു

കോതമംഗലം : കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു. കോതമംഗലം കറുകടം മാവിന്‍ചുവട് ഭാഗത്ത് നിന്നും ഇപ്പോള്‍ പുതുപ്പാടി താണിക്കത്തടം കോളനി റോഡ് ഭാഗത്ത് താമസിക്കുന്ന ചാലില്‍ പുത്തന്‍പുര (കല്ലിങ്ങപറമ്പില്‍) വീട്ടില്‍ ദിലീപ് (41) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുളളില്‍ കൊലപാതകം, കൊലപാത ശ്രമം, ആയുധ നിയമ പ്രകാരമുള്ള കേസ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. 2021 ല്‍ കോതമംഗലം പുതുപ്പാടി സ്ക്കൂള്‍പ്പടി ഭാഗത്ത് വച്ച് പ്രിന്‍സ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി കഴിഞ്ഞ നവംബറില്‍ ആ കേസിലെ സാക്ഷിയായ സുജിത്ത് എന്നയാളെ ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് കോതമംഗലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായി. തുടര്‍ന്ന്‍ റൂറൽ ജില്ല പോലീസ് മേധാവി വിവേക് കുമാര്‍ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തിയിരുന്നു. ഈ വ്യവസ്ഥ ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിനാണ് ഇപ്പോള്‍ അറസ്റ്റ്. അറസ്റ്റ് ചെയ്ത സംഘത്തില്‍ ഇൻസ്പെക്ടർ ബിജോയ്, എസ്.ഐ റജി, എ.എസ്.ഐ സലിം, എസ്.സി.പി.ഒ മാരായ കൃഷ്ണകുമാർ, അജിംസ്, ഷിയാസ്, ജയൻ എന്നിവരാണ് ഉണ്ടായിരുന്നത്.
-
ACCIDENT5 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT7 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME1 week ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
NEWS3 hours ago
നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം
-
CRIME3 days ago
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ
-
NEWS2 days ago
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.
-
NEWS4 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME5 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു