CRIME
“ഹണി ട്രാപ്പ്” കോതമംഗലത്തും; യുവതിയടക്കം അഞ്ചു പേർ പോലീസ് പിടിയിൽ

കോതമംഗലം : മൂവാറ്റുപുഴ സ്വദേശിയായ കടയുടമയെ തട്ടിക്കൊണ്ടുപോയി ബ്ലാക്‌മെയിൽ ചെയ്ത് പണവും കാറും ഫോണും തട്ടിയെടുത്ത ആറംഗ സംഘത്തിലെ അഞ്ചു പേർ പോലീസ് പിടിയിൽ. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുട്ടമ്പുഴ ഇഞ്ചത്തൊട്ടി സ്വദേശി മുളയംകോട്ടിൽ ആര്യ (25), കുറ്റിലഞ്ഞി കപ്പടക്കാട് അശ്വിൻ (19), കുറ്റിലഞ്ഞി കാഞ്ഞിരക്കുഴി ആസിഫ് ഷാജി (19 ), നെല്ലിക്കുഴി പറമ്പി റിസ്വൻ ഷുഹൈബ് (21 ), നെല്ലിക്കുഴി കാപ്പുചാലിൽ മുഹമ്മദ് യാസിൻ (22 ) എന്നിവരാണ് അറസ്റ്റിലായത്.
കോതമംഗലത്തെ ലോഡ്ജിൽ വിളിച്ചുവരുത്തി ബ്ലാക്‌മെയിൽ ചെയ്താണ് പണവും കാറും തട്ടിയെടുത്തത്. ഇയാളുടെ മൂവാറ്റുപുഴയിലെ ഡി.ടി.പി. സെന്ററിലെ ജീവനക്കാരിയായിരുന്നു ആര്യ. ലോക്‌ഡൗൺ കാലത്ത് ഇവിടത്തെ പണി നിർത്തിയിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അങ്കമാലിയിൽ ഒരു സ്ഥാപനത്തിൽ ജോലി കിട്ടിയെന്നും അതിന്റെ ചെലവ് ചെയ്യാമെന്നും പറഞ്ഞ് കടയുടമയെ ലോഡ്ജിൽ വിളിച്ചുവരുത്തുകയായിരുന്നു. അല്പം കഴിഞ്ഞപ്പോൾ അഞ്ചംഗ സംഘം ലോഡ്ജിൽ എത്തി ഇരുവരുമൊരുമിച്ചുള്ള ചിത്രം പകർത്തി സമൂഹ മാധ്യമത്തിലിടുമെന്ന് ഭീഷണിപ്പെടുത്തി പണം ചോദിച്ചു. തുടർന്ന് കൈവശം ഉണ്ടായിരുന്ന എ.ടി.എം. കാർഡും തട്ടിയെടുത്തു. തുടർന്ന് കടയുടമയെയും കൂട്ടി കാറിൽ വിവിധ സ്ഥലങ്ങളിൽ കറങ്ങുകയായിരുന്നു.
ബുധനാഴ്ച കോട്ടപ്പടിയിൽ എത്തിയപ്പോൾ അശ്വിൻ സ്ഥലത്തെ കോളേജിൽ എന്തോ ആവശ്യത്തിനു പോയ സമയത്ത് കടയുടമ മൂത്രമൊഴിക്കാനെന്നു പറഞ്ഞ് കാറിൽനിന്ന് പുറത്തിറങ്ങി. അവിടത്തെ ഒരു സ്റ്റാഫിന്റെ കാൽക്കൽ വീണ് സംഭവം വിശദീകരിച്ചു. ഇതോടെ കടയുടമയെ മർദിച്ച് കാറുമായി മറ്റുള്ളവർ കടന്നു. അശ്വിനെ പിന്നീട് കോട്ടപ്പടി പോലീസ് പിടിച്ചു. പിന്നീട് നെല്ലിക്കുഴിയിൽ എത്തിയപ്പോൾ സംഘത്തിലൊരാൾക്കൊപ്പം സ്ഥലംവിടാൻ ശ്രമിക്കുന്നതിനിടെയാണ് ആര്യയെ കസ്റ്റഡിയിലെടുത്തത്. കാർ മൂവാറ്റുപുഴയിൽ നിന്നു കണ്ടെത്തി.
കോതമംഗലം പോലീസ് ഇൻസ്‌പെക്ടർ ബി അനിൽ, എസ് ഐ ശ്യാം കുമാർ, എ എസ് ഐ നിജു ഭാസ്കർ, രഘു നാഥ് , മുഹമ്മദ് , സീനിയർ സിപിഒ മാരായ നിഷാന്തു , പരീത് , ആസാദ് അനൂപ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കേസിലെ പ്രതിയായ മുഹമ്മദ് യാസിന് മെഡിക്കൽ പരിശോധനയിൽ ആന്റിജൻ പോസിറ്റീവ് ആകുകയും ചെയ്തു.
CRIME
3.350 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍

മൂവാറ്റുപുഴ: കഞ്ചാവുമായി അന്യസംസ്ഥന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍. ഒറീസ സ്വദേശികളായ ചിത്രസന്‍ (25), ദീപ്തി കൃഷ്ണ (23)എന്നിവരായാണ് മൂവാറ്റുപുഴ എക്‌സൈസ് പിടികൂടിയത്. 3.350 കിലോഗ്രാം കഞ്ചാവുമായി മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിക്ക് എതിര്‍വശമുള്ള ബസ് കാത്തിരിപ്പ് കോന്ദ്രത്തില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്. കോഴിക്കോട് നിന്നും മൂവാറ്റുപുഴയിലെ അഥിതി തൊഴിലാളികള്‍ക്ക് വില്‍ക്കാനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. സ്ഥിരമായി കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന പ്രതികളെ കഴിഞ്ഞ ദിവസങ്ങളിലായി എക്‌സൈസ് സംഘം പിന്തുടര്‍ന്ന് വരുന്നതിനിടയിലാണ് ഇന്ന് മുടവൂരില്‍ നിന്ന് അറസ്റ്റിലായത്. കഞ്ചാവ് തൂക്കിവില്‍ക്കാനുപയോഗിക്കുന്ന ത്രാസ്സ് ഉള്‍പ്പെടെയുള്ളവ എക്‌സൈസ് സംഘം പ്രതികളുടെ ബാഗില്‍ നിന്നും കണ്ടെടുത്തു. തഹസില്‍ദാര്‍ രജ്ഞിത് ജോര്‍ജ്ജ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ് ബി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ആന്റോ, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എ നിയാസ്, സാജന്‍ പോള്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കൃഷ്ണകുമാര്‍,സിബുമോന്‍,ഗോപാലകൃഷ്ണന്‍, മാഹിന്‍, ജിതിന്‍, അജി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ നൈനി, ജയന്‍, റെജി എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
CRIME
2.35ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പുത്തൻകുരിശ്: 2.35ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കടമറ്റം നമ്പ്യാരുപടി പൂന്തുറ എക്സൽ ബെന്നി (29) യെയാണ് ഡിസ്ട്രിക്ട് ആൻഡി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, പുത്തൻകുരിശ് പോലീസും ചേർന്ന് പിടികൂടിയത്. ചെറിയ പായ്ക്കറ്റുകളിലാക്കി വിൽപ്നയ്ക്കായി സൂക്ഷിച്ച നിലയിൽ ഇയാളുടെ കിടപ്പുമുറിയിലെ അലമാരിയിൽ നിന്നുമാണ് രാസലഹരി കണ്ടെത്തിയത്. മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന ഇലക്ട്രോണിക് ത്രാസ് , ഒ സി ജി പേപ്പർ , .5 ഗ്രാം (പോയിന്റ് 5 ഗ്രാം) കഞ്ചാവ് എന്നിവയും ഇയാളിൽ നിന്ന് കണ്ടെടുത്തു. നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി പി.പി ഷംസ്, എസ്.ഐമാരായ കെ.എസ് ശ്രീദേവി, കെ.സജീവ് എ.എസ്.ഐമാരായ കെ.കെ.സുരേഷ്, ബിജു ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബി.ചന്ദ്രബോസ്, സി.പി.ഒ മാരായ ആനന്ദ്, രഞ്ജിത്ത് രാജ്തുടങ്ങിയവരും റെയ്ഡിൽ പങ്കെടുത്തു.
CRIME
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി

കോതമംഗലം: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം വെണ്ടുവഴി വെള്ളുക്കുടിയില്‍ ഉല്ലാസ് ഉണ്ണി (44) യെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ്
മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കല്‍ ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ മെയ് മാസം കോതമംഗലം എം.എ കോളേജ് ജംഗ്ഷനിലെ ഇറച്ചികടയില്‍ അതിക്രമിച്ച് കയറി ജോലിക്കാരെ ഉപദ്രവിച്ചതിനും, വസ്ത്രങ്ങളും മറ്റും വാരിയിട്ട് കത്തിച്ച് നാശ നഷ്ടം ഉണ്ടാക്കിയതിനും കോതമംഗലം പോലീസ്
രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നടപടി. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി 65 പേരെ നാട് കടത്തി. 87 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു.
-
CRIME7 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS4 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
NEWS1 week ago
അഭിമാന നേട്ടവുമായി കോതമംഗലം സ്വദേശി: ബ്രിട്ടനിൽ ഗവേഷണത്തിന് 1.5 കോടിയുടെ സ്കോളർഷിപ്പ്
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 week ago
ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ
-
CRIME1 week ago
നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന: പുതുപ്പാടി സ്വദേശി എക്‌സൈസ് പിടിയില്‍
-
NEWS3 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു