EDITORS CHOICE
കോതമംഗലത്തിന്റെ ഗ്രാമങ്ങളിൽ വൈദ്യുതിയും, ജല സേചന പദ്ധതികളും നടപ്പിലാക്കിയ സാമാജികൻ

കോതമംഗലം : കേരളാ നിയമസഭ കണ്ട എക്കാലത്തെയും മികച്ച നിയമസഭാ സാമാജികന്റെയും, കോതമംഗലത്തിന്റെ വികസനക്കുതിപ്പിന് വഴികാട്ടിയാകുകയും ചെയ്‌ത ടി എം ജേക്കബിന്റെ എട്ടാം ഓർമ്മദിനമാണ് ഈ മാസം 30 യാം തീയതി. കോതമംഗലത്തിന്റെ ഗ്രാമങ്ങളിൽ വൈദ്യുതിയും, ജലസേചന പദ്ധതികളും നടപ്പിലാക്കിയ ദീർഘ വീക്ഷണമുള്ള സാമാജികൻ വിടവാങ്ങിയിട്ട് 8 വർഷം ( 16.9.1950 – 30.10.2011 ) തികയുന്നു. കോതമംഗലം മേഖലയുടെ കാർഷിക , ഗ്രാമീണ മേഖലക്ക് പുത്തൻ ദിശാബോധം നൽകിയ വ്യക്തിയായിരുന്നു ടി എം ജേക്കബ്. മികച്ച ഭരണാധികാരി , സംഘാടകൻ , വാഗ്മി എന്നീ നിലകളിലും ശോഭിച്ച വ്യക്തിത്വം. കേരളത്തിന്റെ അഭിമാന നേട്ടങ്ങളായ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം , കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവ യാഥാർഥ്യമാക്കുവാൻ അന്നത്തെ മുഖ്യമന്ത്രി ശ്രീ കെ കരുണാകരന്റെ മുഖ്യസഹായിയായി വർത്തിച്ച മന്ത്രി. മന്ത്രിയായിരിക്കെ താൻ നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തവർക്കുപോലും പിന്നീട് ടി എം ജേക്കബ് ചെയ്തതായിരുന്നു ശരി എന്ന് സമ്മതിക്കേണ്ടി വന്നത് ചരിത്രം.
1986 യിൽ കോളേജുകളിൽ നിന്ന് പ്രീ ഡിഗ്രി ഒഴുവാക്കി പ്ലസ് ടു കോഴ്‌സ് തുടങ്ങുവാൻ കാണിച്ച ആർജ്ജവം. കോതമംഗലം മണ്ഡലം കൈവെള്ള പോലെ സുപരിചിതനായ വ്യക്തി . മണ്ഡലത്തിലെ ഗ്രാമങ്ങളിലെ വീടുകളിൽ വൈദ്യുതി എത്തിക്കുവാൻ കഠിനമായി പരിശ്രമിച്ചു വിജയം കണ്ട കർമ്മ ധീരൻ. പെരിയാർ വാലി ജലസേചന പദ്ധതിയിൽ കാട ഇറിഗേഷൻ പ്രൊജക്റ്റ് കൂടി ഉൾപ്പെടുത്തി കൃഷിക്കാർക്ക് ആശ്വാസമായ കർഷക സ്‌നേഹി. മാതിരപ്പിള്ളി സ്കൂളിൽ തൊഴിൽ അധിഷ്ഠിത ഹയർ സെക്കന്ററി കോഴ്‌സ് അനുവദിച്ചു കൊണ്ട് കോതമംഗലത്തെ വിദ്യാഭാസ മേഖലയിലുള്ള മുന്നേറ്റത്തിന് ഇന്ധനം പകർന്ന വിജ്ഞാനി. അങ്ങനെ നിരവധി വിശേഷണങ്ങൾക്ക് യോഗ്യനായ വ്യക്തികൂടിയാണ് ടി എം ജേക്കബ്.
1950 സെപ്റ്റംബർ 16 നു കൂത്താട്ടുകുളത്തിനടുത്ത് വാളിയപാടം താന്നികുന്നേൽ ടി എസ് മാത്യുവിന്റെയും അന്നമ്മയുടെയും പുത്രനായി ജനനം . ഒൻപതു തവണ നിയമസഭയിലേക്ക് മത്സരിച്ചതിൽ എട്ടുതവണയും വിജയിച്ചു . ( 1977, 80, 82, 87, 91, 96, 2001, 2011 ). 1980, 82, 87 വർഷങ്ങളിൽ കോതമംഗലത്തു നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത് . മറ്റു വർഷങ്ങളിൽ പിറവത്തുനിന്നും 2006 ൽ പിറവത്ത് ശ്രീ. എം ജെ ജേക്കബിനോട് പരാജയപ്പെട്ടു. 2011 ൽ എം ജെ ജേക്കബിനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലേക്ക്. 1977 ൽ ആദ്യമായി പിറവത്തുനിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ പ്രായം 26 വയസ്. അഞ്ചു തവണ സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു . 1982 ൽ ആദ്യമായി മന്ത്രിയാകുമ്പോൾ പ്രായം 32 വയസ് തികഞ്ഞിരുന്നില്ല .
കോതമംഗലത്തെ വിദ്യാഭ്യാസ തലസ്ഥാനമാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തികൂടിയാണ് ടി എം ജേക്കബ്. 24.5.1982 മുതൽ 25.3.1987 വരെ കെ കരുണാകരൻ മന്ത്രി സഭയിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി. 29.6.1991 മുതൽ 16.3.1995 വരെ കെ കരുണാകരൻ മന്ത്രി സഭയിൽ ജലസേചന – സാംസ്‌കാരിക വകുപ്പ് മന്ത്രി. 22.3.1995 മുതൽ 9.5.1996 വരെ എ കെ ആന്റണി മന്ത്രിസഭയിൽ ജലസേചന – സാംസ്‌കാരിക വകുപ്പ് മന്ത്രി.17.5.2001 മുതൽ 29.8.2004 വരെ എ കെ ആന്റണി മന്ത്രി സഭയിൽ ജലവിഭവ വകുപ്പ് മന്ത്രി. 18.5.2011 മുതൽ ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ ഭക്ഷ്യ – സിവിൽ സപ്ലൈസ് , രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി ആയിരിക്കെ 30.10.2011 നു ആകസ്മിക വേർപാട് . ഫിസിക്സിൽ ബിരുദവും നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടിയിരുന്ന ടി എം ജേക്കബ് എന്റെ ചൈന പര്യടനം ( മലയാളം ) My China Dairy ( English ) എന്നീ പുസ്തകങ്ങളും എഴുതിയിട്ടുണ്ട് . ഭാര്യ : ആനി ജേക്കബ് ( ഡെയ്‌സി ) മക്കൾ : അനൂപ് ജേക്കബ് MLA , അമ്പിളി ജേക്കബ്.
EDITORS CHOICE
പ്രകൃതിസംരക്ഷണ സന്ദേശവുമായി സൈക്കിളിൽ കോതമംഗലം സ്വദേശി താണ്ടിയത് 450ൽ പരം കിലോമീറ്റർ

കോതമംഗലം :കാടിനെയും, കാട്ടാറുകളെയും, ജൈവ സമ്പത്തിനെയും സംരക്ഷിക്കണമെന്ന സന്ദേശവുമായി 47 കാരന്റെ ഒറ്റയാൾ സൈക്കിൾ സവാരി. അതും ഇന്ത്യയുടെ തെക്കേ മുനമ്പായ ധനുഷ്കോടിയിലേക്ക്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ക്ലാർക്ക്, ചെങ്കര മഞ്ഞുമ്മേക്കുടിയിൽ ജീവ തോമസാണ് ഓണനാളിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി 450 ൽ പരം കിലോമീറ്റർ താണ്ടി ധനുഷ്കോടിയിലെത്തിയത്. ഒരു ദിവസം ശരാശരി 150ൽ പരം കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മൂന്നു ദിവസം കൊണ്ട് ജീവ പ്രേതനഗരിയിലെത്തി തന്റെ യാത്ര പൂർത്തീകരിച്ചത്.
ഇടവക പള്ളിയായ ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ് – അനിയാ വലിയ പള്ളിയിലും, കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വഴിപാടുകൾ നടത്തിയാണ് അടിമാലി, രാജാക്കാട്, പൂപ്പാറ, തേനി, മധുര വഴി യാത്ര പുറപ്പെട്ടത്.തിരിച്ചും സൈക്കിളിൽ തന്നെയായിരുന്നു മടക്കവും.കാടും മലകളും, വിസ്തൃതമായ കൃഷിയിടങ്ങളും,പാമ്പൻ പാലവും, ഭാരതം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞന്റെയും, ഏറ്റവും നല്ല പ്രഥമ പൗരന്റെയും ജന്മ സ്ഥലവും, നോക്കത്ത ദൂരത്തെക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന സാഗരതീരവും, റോഡിന്റെ ഇരുവശങ്ങളിലും വെള്ള നിറത്തിൽ പരന്നു കിടക്കുന്ന ഉപ്പുപാടങ്ങളും എല്ലാം കണ്ടപ്പോൾ ഒറ്റക്കുള്ള ഈ സൈക്കിൾ യാത്ര പുതിയ അനുഭൂതിയാണ് തന്നിൽ ഉണ്ടാക്കിയതെന്ന് ജീവ പറഞ്ഞു.തന്റെ കുട്ടിക്കാലം മുതൽ ഇതുവരെയുള്ള അനുഭവങ്ങളും,തന്റെ ചെറുപ്രായത്തിൽ തന്നെ വിട്ടുപിരിഞ്ഞുപോയ (മരണപ്പെട്ട) പിതാവിനോടൊന്നിച്ചുള്ള സുന്ദര നിമിഷങ്ങളും,ഓർമകളുമെല്ലാം ഓരോന്നായി തന്റെ മനസ്സിൽ തെളിഞ്ഞുവന്നതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തി.
ഇന്ത്യയെ അടുത്തറിയാനുള്ള തന്റെ സ്വപ്നയാത്രക്കുള്ള തയ്യാറെടുപ്പിലാണ് ജീവ. കോതമംഗലത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെ എൽ എം ആക്സിവ ബ്രാഞ്ച് മാനേജർ മെറിൻ ജീവയാണ് ഭാര്യ.ദീർഘദൂര സൈക്കിൾ യാത്രികരായ ജയ്മി, ജെറിൻ എന്നിവർ മക്കളാണ്.
EDITORS CHOICE
അലങ്കാര പൂവുകളിൽ തെളിഞ്ഞത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുഖചിത്രം

വിവിധമീഡിയങ്ങളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ തൊണ്ണൂറാമത്തെ മീഡിയമാണ് ഡ്രൈ ഫ്ലവര്‍. സഹായികളായി സുരേഷിന്‍റെ മകന്‍ ഇന്ദ്ര ജിത്തും, സുഹൃത്തുക്കളായ രാകേഷ് പള്ളത്ത് , ഷാഫി കൂരിക്കുഴി ഫെബി മതിലകം ക്യാമാറാമാൻ സിംബാദ് എന്നിവരും ഉണ്ടായിരുന്നു.
EDITORS CHOICE
സന്യസ്ഥ വൈദീക പദവിയിൽ ഫാ.ഗീവർഗീസ് വട്ടേക്കാട്ട്; ആദ്യ വിശുദ്ധ ബലിയർപ്പണം കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച.

- ഷാനു പൗലോസ്
കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. ഞായറാഴ്ച രാവിലെ 8 മണിക്കാണ് വി.കുർബ്ബാന.
ശ്രേഷ്ഠ കാതോലിക്ക ഡോ.ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അനുമതിയോടെ, കോതമംഗലം മേഖലാധിപൻ ഏലിയാസ് മോര്‍ യൂലീയോസ് മെത്രാപ്പോലീത്തയാണ് കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് കഴിഞ്ഞ തിങ്കളാഴ്ച ഡീക്കൻ ടോണി കോരയെ കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തിയത്.
ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഫാ.ടോണി ഐ.റ്റി മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് പൗരോഹിത്യ വഴി തിരഞ്ഞെടുത്തത്. മൂവാറ്റുപുഴ പിറമാടം ദയറാധിപൻ മോർ ദിവന്നാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയോടൊപ്പം ദയറായിൽ താമസിച്ചാണ് ആത്മീയ ശുശ്രൂഷ രംഗത്തേക്ക് ഫാ.ടോണി കോര പ്രവേശിച്ചത്. ബാംഗ്ലൂർ യു.റ്റി.സിയിൽ നിന്നാണ് ദൈവശാസ്ത്രത്തിൽ ബി.ഡി കരസ്ഥമാക്കിയത്.
MJSSA ഭാരവാഹിയും, സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ വട്ടേക്കാട് ഡി.കോരയുടെയും, അധ്യാപികയായിരുന്ന പി.കെ ഏലിയാമ്മയുടെയും മകനാണ് ഫാ.ടോണി കോര. ഇടയത്വ ശുശ്രൂഷക്കായി തിരഞ്ഞടുക്കപ്പെട്ട ഫാ.ടോണി കോരക്ക് കോതമംഗലം വാർത്തയുടെ ആശംസകൾ.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS4 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS3 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
CRIME9 hours ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS6 days ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു
-
NEWS4 days ago
ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു
You must be logged in to post a comment Login