Connect with us

Hi, what are you looking for?

CHUTTUVATTOM

ഓൺലൈൻ വഴി തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് പെരുകുന്നു , ജാഗ്രതാ മുന്നറിയുപ്പുമായി പോലീസ്

കോതമംഗലം : ഒൺലൈൻ വഴി തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് പെരുകുന്നു , ജാഗ്രതാ മുന്നറിയുപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. നിങ്ങൾക്ക് ഒൺലൈൻ വഴി ഫുൾ ടൈം – പാർട്ട് ടൈം ജോലി, വീട്ടിലിരുന്ന് ജോലി ഇവയൊക്കെയാണ് വാഗ്ദാനം. നെറ്റ് കണക്ഷനുള്ള ഒരു മൊബൈൽ ഫോൺ മാത്രം മതി ദിവസേന ആയിരങ്ങൾ സമ്പാദിക്കാം. ഇത്തരമൊരു മെസേജിന്റെ പുറകെ പോയി പണം നഷ്ടപെടുന്നവരുടെ എണ്ണം കൂടുകയാണ്. റൂറൽ സൈബർ പോലീസ് സേറ്റഷനിൽ ദിനംപ്രതി നിരവധി പേരാണ് പരാതിയുമായെത്തുന്നത്. പ്രശസ്തമായ ഓൺലൈൻ വ്യാപാര സൈറ്റുൾപ്പടെയുള്ള കമ്പനികളുടെ പേരിലാണ് തട്ടിപ്പ്. സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങളിൽ ലിങ്കും കൊടുത്തിട്ടുണ്ടാകും. ലിങ്കിൽ ക്ലിക്ക് ചെയ്താൽ തട്ടിപ്പ് സംഘത്തിൻ്റെ വാട്സ് ആപ്പ് നമ്പറിലേക്ക് എത്തും. അതുവഴി അവർ വ്യാജ വെബ് സൈറ്റ് പരിചയപ്പെടുത്തുകയും ലാഭങ്ങളുടെ കണക്ക്‌ വിശദീകരിച്ച് മാസങ്ങൾ കൊണ്ട് ലക്ഷാധിപതിയാകുമെന്ന് പറയുകയും ചെയ്യും. വിൽപ്പനക്ക് വച്ച നിരവധി ഉൽപ്പന്നങ്ങൾ ഇവരുടെ വെബ് സൈറ്റിൽ കാണാം. അത് ചെറിയ തുക കൊടുത്ത് വാങ്ങണം. തുടർന്ന് ഉൽപ്പന്നങ്ങൾ അവിടെത്തന്നെ നിക്ഷേപിക്കണം. ഇവ മറ്റൊരാൾ വാങ്ങിക്കഴിഞ്ഞാൽ കമ്മീഷൻ ഉൾപ്പെടെ വൻ തുകയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ നിജസ്ഥിതി അറിയാൻ ചെറിയ തുകയ്ക്ക് ആളുകൾ ഉൽപ്പന്നങ്ങൾ വാങ്ങും. അതിന്റെ കമ്മീഷൻ ഉൾപ്പെടെയുള്ള തുകയെന്ന് പറഞ്ഞ് നല്ലൊരു സംഖ്യ നിങ്ങൾ ലോഗിൻ ചെയ്തു നിർമിച്ച വ്യാജ വെബ്സൈറ്റിലെ അക്കൗണ്ടിൽ കാണിക്കുകയും, ഇത് മെസേജ് അയച്ച് തട്ടിപ്പു കമ്പനികൾ വിശ്വാസ്യത പിടിച്ചു പറ്റുകയും ചെയ്യും.

പിന്നെ ആളുകൾ വലിയ തുകക്ക് സാധനങ്ങൾ വാങ്ങി അവിടെത്തന്നെ നിക്ഷേപിക്കാൻ തുടങ്ങും. അവയൊക്കെ വിറ്റുപോയി കമ്മീഷൻ ഉൾപ്പെടെയുള്ള തുക വെബ്സൈറ്റ് അക്കൗണ്ടിൽ ചേർത്തതിന്റെ വിവരങ്ങൾ യഥാസമയം ലഭിച്ചുകൊണ്ടേയിരിക്കും. ചില നേരങ്ങളിൽ തട്ടിപ്പുകാർ ടാർജറ്റ് വയ്ക്കും. അരമണിക്കൂറിനുള്ളിൽ ഒരു നിശ്ചിത രൂപയുടെ ഉൽപന്നങ്ങൾ വാങ്ങിയാൽ വൻ ലാഭം ലഭിക്കുമെന്നും പറയും. ഉടൻ തന്നെ ലക്ഷങ്ങൾ മുടക്കി സാധനങ്ങൾ വാങ്ങി നിക്ഷേപിച്ചവരുമുണ്ട്. കമ്മീഷനായി ലഭിച്ച തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ ശ്രമിക്കുമ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞു തുടങ്ങുന്നത്. ചിലപ്പോൾ ഇത്തരം സൈറ്റുകൾ തന്നെ അപ്രത്യക്ഷമാകും. മറ്റു ചിലതിൽ കമ്മീഷനായി കിട്ടിയതുകയും കാണാൻ കഴിയില്ല. തുടർന്ന് തിരക്കുമ്പോഴാണ് തട്ടിപ്പായിരുന്നുവെന്നും പണം നഷ്ടപ്പെട്ടുവെന്നും മനസിലാകുന്നത്. ഇവരുടെ നമ്പറുകളിൽ ബന്ധപ്പെടാൻ ശ്രമിച്ചാൽ നമ്പർ നിലവിൽ ഇല്ല എന്ന മറുപടിയാണ് ലഭിക്കുക. ദിനംപ്രതി ധാരാളം പേർക്ക് ഇത്തരത്തിൽ പണം നഷ്ടമാകുന്നുണ്ട്. ജോലി വാഗ്ദാനം ചെയ്തുള്ള ഇത്തരം തട്ടിപ്പുകളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്നും ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.

You May Also Like

NEWS

മൂവാറ്റുപുഴ: തമിഴ്‌നാട്ടില്‍നിന്നും വീട്ടുജോലിക്കെത്തിച്ച ഏഴുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ തെളിവുകളുടെ ആഭാവത്തില്‍ കോടതി വെറുതെവിട്ടു. ഒന്നാം പ്രതി സിന്ധു നായര്‍, ഭര്‍ത്താവ് അഡ്വ. ജോസ് കുര്യന്‍, കുട്ടിയെ ജോലിക്കെത്തിച്ച ഏജന്റ് നാഗപ്പന്‍...

News

കോതമംഗലം: കേരളത്തിലെ പ്രമുഖ ഫര്‍ണിച്ചര്‍ വ്യവസായ-വ്യാപാര കേന്ദ്രങ്ങളിലൊന്നായ നെല്ലിക്കുഴിയെ ഫര്‍ണിച്ചര്‍ ഹബ്ബായി ഉയര്‍ത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല. സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഫര്‍ണിച്ചര്‍ ഹബ്ബ് നെല്ലിക്കുഴിയില്‍ സ്ഥാപിക്കുമെന്ന് അവകാശവാദമുണ്ടായിരുന്നെങ്കിലും ചില യോഗങ്ങള്‍ വിളിച്ചുചേര്‍ത്തതൊഴിച്ചാല്‍...

NEWS

പോത്താനിക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പോത്താനിക്കാട് യൂണിറ്റിന്റെ 2025 – 26 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും, ഭരണണമിതി തെരഞ്ഞെടുപ്പും, യൂണിറ്റ് ഡയറക്ടറി പ്രകാശനവും നടന്നു. ജില്ലാ ട്രഷറര്‍ സി.എസ്. അജ്മല്‍...

NEWS

കോതമംഗലം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ് ബ്യുറോ അംഗവുമായ പിണറായി വിജയനെതിരെയുള്ള രാഷ്ട്രീയ പ്രേരിതമായ ഇഡി റെയിഡില്‍ പ്രതിഷേധിച്ച് സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റി നെല്ലിമറ്റത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സിപിഐഎം...

CRIME

കോതമംഗലം: കോതമംഗലത്ത് കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജനീഷ് എം.എസfന്റെ നേതൃത്വത്തില്‍ നെല്ലിക്കുഴിയില്‍ നടത്തിയ പരിശോധനയില്‍ 1.093 കിലോ ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശികളായ സെയ്ന്‍...

NEWS

കോതമംഗലം: കോതമംഗലം തങ്കളം ബൈപ്പാസ് ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ സംവിധാനം വരുന്നു. ട്രാഫിക് പോലീസിന്റെ ശുപാര്‍ശ കണക്കിലെടുത്താണ് സിഗ്‌നല്‍ലൈറ്റ് സ്ഥാപിക്കാന്‍ നടപടിയായത്. രണ്ടുവര്‍ഷംമുമ്പ് ആരംഭിച്ച നടപടിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. കോതമംഗലം-പെരുമ്പാവൂര്‍ റോഡും തങ്കളം-കോഴിപ്പിള്ളി...

CRIME

മൂവാറ്റുപുഴ: മാറാടി മഞ്ചേരിപ്പടിയില്‍ തനിച്ച് താമസിക്കുന്ന കിടപ്പുരോഗിയായ വയോധികയുടെ ആഭരണങ്ങൾ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. തമിഴ്‌നാട് മധുര സ്വദേശിനി സുധ ശങ്കർ (38), ദിണ്ടുഗൽ സ്വദേശിനി ലക്ഷ്‌മി (46) എന്നിവരെയാണ് മൂവാറ്റുപുഴ...

CRIME

മൂവാറ്റുപുഴ: യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. വാളകം കുന്നക്കാല്‍ സ്വദേശി കാവിക്കുന്നേല്‍ ബേസില്‍ സാജു (27) വിനെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് സഹകരണ ബാങ്കിന്റെ മള്‍ട്ടി സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് ബാബു പോളിനെതിരെ മാനനഷ്ടക്കേസുമായി സിപിഎം നേതാവ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഷാജി മുഹമ്മദാണ്...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ ഭരണമാറ്റം ഓള്‍ഡ് ആലുവ- മൂന്നാര്‍ രാജപാതയുടെ ശാപമോക്ഷത്തിന് അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ ഇടമലക്കുടിയിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള മലയോര ജനത. രാജഭരണകാലം മുതല്‍ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡില്‍ വനംവകുപ്പ് ബാരിക്കേഡ് സ്ഥാപിച്ച് നിയന്ത്രണം...

CHUTTUVATTOM

കോതമംഗലം:  കൃഷിയിടത്തിലേക്ക് പതിവായി എത്തുന്ന കാട്ടാനക്കൂട്ടത്തെ തടയാൻ കഴിയാതെ ഒടുവിൽ സ്വന്തം വാഴകൾ തന്നെ വെട്ടിമാറ്റിയിരിക്കുകയാണ് കോതമംഗലത്തെ ഒരു കർഷകൻ. കോട്ടപ്പടി, കൂവക്കണ്ടം സ്വദേശി മാവറ മനോജാണ് വാഴ തിന്നാനെത്തുന്ന കാട്ടാനക്കൂട്ടം കൊക്കോ കൃഷി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തെ അഭിവൃദ്ധിയിലേക്കുയര്‍ത്താന്‍ കെല്‍പ്പുള്ള ടൂറിസം മേഖലയ്ക്ക് തികഞ്ഞ അവഗണന. പെരിയാറും മലനിരകളും വനങ്ങളും വെള്ളച്ചാട്ടങ്ങളും ഡാമുകളും തുടങ്ങി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ് കോതമംഗലം. സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍...

error: Content is protected !!