Connect with us

Hi, what are you looking for?

CHUTTUVATTOM

ഓൺലൈൻ വഴി തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് പെരുകുന്നു , ജാഗ്രതാ മുന്നറിയുപ്പുമായി പോലീസ്

കോതമംഗലം : ഒൺലൈൻ വഴി തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് പെരുകുന്നു , ജാഗ്രതാ മുന്നറിയുപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. നിങ്ങൾക്ക് ഒൺലൈൻ വഴി ഫുൾ ടൈം – പാർട്ട് ടൈം ജോലി, വീട്ടിലിരുന്ന് ജോലി ഇവയൊക്കെയാണ് വാഗ്ദാനം. നെറ്റ് കണക്ഷനുള്ള ഒരു മൊബൈൽ ഫോൺ മാത്രം മതി ദിവസേന ആയിരങ്ങൾ സമ്പാദിക്കാം. ഇത്തരമൊരു മെസേജിന്റെ പുറകെ പോയി പണം നഷ്ടപെടുന്നവരുടെ എണ്ണം കൂടുകയാണ്. റൂറൽ സൈബർ പോലീസ് സേറ്റഷനിൽ ദിനംപ്രതി നിരവധി പേരാണ് പരാതിയുമായെത്തുന്നത്. പ്രശസ്തമായ ഓൺലൈൻ വ്യാപാര സൈറ്റുൾപ്പടെയുള്ള കമ്പനികളുടെ പേരിലാണ് തട്ടിപ്പ്. സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങളിൽ ലിങ്കും കൊടുത്തിട്ടുണ്ടാകും. ലിങ്കിൽ ക്ലിക്ക് ചെയ്താൽ തട്ടിപ്പ് സംഘത്തിൻ്റെ വാട്സ് ആപ്പ് നമ്പറിലേക്ക് എത്തും. അതുവഴി അവർ വ്യാജ വെബ് സൈറ്റ് പരിചയപ്പെടുത്തുകയും ലാഭങ്ങളുടെ കണക്ക്‌ വിശദീകരിച്ച് മാസങ്ങൾ കൊണ്ട് ലക്ഷാധിപതിയാകുമെന്ന് പറയുകയും ചെയ്യും. വിൽപ്പനക്ക് വച്ച നിരവധി ഉൽപ്പന്നങ്ങൾ ഇവരുടെ വെബ് സൈറ്റിൽ കാണാം. അത് ചെറിയ തുക കൊടുത്ത് വാങ്ങണം. തുടർന്ന് ഉൽപ്പന്നങ്ങൾ അവിടെത്തന്നെ നിക്ഷേപിക്കണം. ഇവ മറ്റൊരാൾ വാങ്ങിക്കഴിഞ്ഞാൽ കമ്മീഷൻ ഉൾപ്പെടെ വൻ തുകയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ നിജസ്ഥിതി അറിയാൻ ചെറിയ തുകയ്ക്ക് ആളുകൾ ഉൽപ്പന്നങ്ങൾ വാങ്ങും. അതിന്റെ കമ്മീഷൻ ഉൾപ്പെടെയുള്ള തുകയെന്ന് പറഞ്ഞ് നല്ലൊരു സംഖ്യ നിങ്ങൾ ലോഗിൻ ചെയ്തു നിർമിച്ച വ്യാജ വെബ്സൈറ്റിലെ അക്കൗണ്ടിൽ കാണിക്കുകയും, ഇത് മെസേജ് അയച്ച് തട്ടിപ്പു കമ്പനികൾ വിശ്വാസ്യത പിടിച്ചു പറ്റുകയും ചെയ്യും.

പിന്നെ ആളുകൾ വലിയ തുകക്ക് സാധനങ്ങൾ വാങ്ങി അവിടെത്തന്നെ നിക്ഷേപിക്കാൻ തുടങ്ങും. അവയൊക്കെ വിറ്റുപോയി കമ്മീഷൻ ഉൾപ്പെടെയുള്ള തുക വെബ്സൈറ്റ് അക്കൗണ്ടിൽ ചേർത്തതിന്റെ വിവരങ്ങൾ യഥാസമയം ലഭിച്ചുകൊണ്ടേയിരിക്കും. ചില നേരങ്ങളിൽ തട്ടിപ്പുകാർ ടാർജറ്റ് വയ്ക്കും. അരമണിക്കൂറിനുള്ളിൽ ഒരു നിശ്ചിത രൂപയുടെ ഉൽപന്നങ്ങൾ വാങ്ങിയാൽ വൻ ലാഭം ലഭിക്കുമെന്നും പറയും. ഉടൻ തന്നെ ലക്ഷങ്ങൾ മുടക്കി സാധനങ്ങൾ വാങ്ങി നിക്ഷേപിച്ചവരുമുണ്ട്. കമ്മീഷനായി ലഭിച്ച തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ ശ്രമിക്കുമ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞു തുടങ്ങുന്നത്. ചിലപ്പോൾ ഇത്തരം സൈറ്റുകൾ തന്നെ അപ്രത്യക്ഷമാകും. മറ്റു ചിലതിൽ കമ്മീഷനായി കിട്ടിയതുകയും കാണാൻ കഴിയില്ല. തുടർന്ന് തിരക്കുമ്പോഴാണ് തട്ടിപ്പായിരുന്നുവെന്നും പണം നഷ്ടപ്പെട്ടുവെന്നും മനസിലാകുന്നത്. ഇവരുടെ നമ്പറുകളിൽ ബന്ധപ്പെടാൻ ശ്രമിച്ചാൽ നമ്പർ നിലവിൽ ഇല്ല എന്ന മറുപടിയാണ് ലഭിക്കുക. ദിനംപ്രതി ധാരാളം പേർക്ക് ഇത്തരത്തിൽ പണം നഷ്ടമാകുന്നുണ്ട്. ജോലി വാഗ്ദാനം ചെയ്തുള്ള ഇത്തരം തട്ടിപ്പുകളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്നും ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ പോലീസ് സർജനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പോലീസ് സർജൻഇല്ലെന്ന കാരണത്താൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ദൂരെ ആശുപത്രികളിൽ അയക്കേണ്ടി വരുന്നത് ബുദ്ധിമു ട്ടുണ്ടാക്കുകയാണ്. ഗോത്രവർഗ മേഖലകളിൽ നിന്നുൾപ്പെടെ അസുഖബാധിതരാകുന്നവർ യാത്രാമധ്യേ...

AGRICULTURE

കോതമംഗലം: കാറ്റ് വീണ്ടും നാശം വിതച്ചു. കീരമ്പാറ, പോത്തനിക്കാട്, വാരപ്പെട്ടിപഞ്ചായത്തുകളിൽ 3.155 ലക്ഷം രൂപയുടെ കൃഷിനാശം .തിങ്കളാഴ്ച വൈകുന്നേരം കോതമംഗലം ബ്ലോക്കിലെ കീരമ്പാറ, പോത്തനിക്കാട്, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളിൽ മഴക്കൊപ്പമുണ്ടായ കാറ്റിൽ വ്യാപക...

NEWS

കോതമംഗലം: കീരംപാറ സെക്ഷനിൽ പതിവായുള്ള അപ്രഖ്യാപിത പവർകട്ട് മൂലം ജലഅതോറിറ്റിയുടെ ശുദ്ധജലവിതരണം താറുമാറാകുന്നതായി കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി. ഇടയ്ക്കിടെ വൈദ്യുതി നിലയ്ക്ക ന്നതിനാൽ തട്ടേക്കാട്, ഊഞ്ഞാപ്പാറ പമ്പ് ഹൗസുകളിൽ യഥാ...

CHUTTUVATTOM

കോതമംഗലം: വെളിയേല്‍ച്ചാല്‍ പൗരാവലിയുടെ ചാരിറ്റി ഫുട്ബോള്‍ മേളയ്ക്ക് തുടക്കമായി. 26 വരെ വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടത്തുന്ന മേള മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ യു. ഷറഫലി...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്ത് വനിതാ അംഗം ബിന്ദു രാജേന്ദ്രനെയും കുടുംബത്തെയും മര്‍ദിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കോതമംഗലത്ത് പ്രതിഷേധം നടത്തി. ട്രൈബല്‍ ആശാവര്‍ക്കര്‍ കൂടിയായ...

CHUTTUVATTOM

മൂവാറ്റുപുഴ: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആരക്കുഴ കീഴ്മടങ്ങ് വയലില്‍വീട്ടില്‍ ബിബിന്‍സ് മാത്യുവിനെ (അലക്സ്-45) ആണ് മൂവാറ്റുപുഴ പോക്സോ...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ ബൈക്കും, പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ മഹാറാണി ഹോട്ടല്‍ ജീവനക്കാരനായ ഈസ്റ്റ്മാറാടി മണ്ഡനാക്കര ബിനു (48) എം വര്‍ഗ്ഗീസ്...

AGRICULTURE

കോതമംഗലം: കോതമംഗലത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. തിങ്കളാഴ്ച വൈകിട്ടുണ്ടായ കാറ്റില്‍ നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ ടി.എം മീതിയന്‍ സ്മാരക ഹാളിന്റെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂര പറന്നു പോയി. ഇത് സമീപത്തെ...

NEWS

കോതമംഗലം: കോതമംഗലത്ത്  വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുട്ടമ്പുഴ നൂറേക്കർ ഭാഗത്ത് രണ്ടു വീടുകളുടെ മേൽക്കൂര പൂർണമായും തകർന്നു. കുട്ടമ്പുഴ, ആനക്കയം വാർഡിൽ നൂറേക്കറിൽ താമസിക്കുന്ന ബിന്ദു, സിജൻ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ...

CHUTTUVATTOM

കോതമംഗലം: ഡിവൈഎഫ്‌ഐയുടെ സ്‌നേഹമൊരു കുമ്പിള്‍ ദാഹജലപ്പന്തലിന് തുടക്കം. ഡിവൈഎഫ്‌ഐ കോതമംഗലം മുനിസിപ്പല്‍ നോര്‍ത്ത് മേഖലാ കമ്മിറ്റി ചെറിയപള്ളിത്താഴം ബസ് കാത്തിരുപ്പുകേന്ദ്രത്തിലൊരുക്കിയ ദാഹജലപ്പന്തല്‍ ബ്ലോക്ക് പ്രസിഡന്റ് അരുണ്‍ ബോബന്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്‍ ജിബിന്‍...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്തിലെ കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് സ്ഥല ഉടമയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. വനംവകുപ്പ് കാര്‍ഷിക മേഖലയോട് കാണിക്കുന്ന നീതികേടും,...

ACCIDENT

മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിലെ വള്ളിക്കട കടവില്‍ നിന്നും ഞായറാഴ്ച വൈകിട്ട് ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി. പരീക്കപീടിക അടയ്ക്കാമുണ്ടക്കല്‍ ബിനുവിന്റെ മകന്‍ ക്രിസിന്റെ (17) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ 10.30...

error: Content is protected !!