NEWS
വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് ഉറപ്പുനല്‍കി ഡീന്‍ കുര്യാക്കോസ് എം.പി വഞ്ചിച്ചതായി ആരോപണം.

കോതമംഗലം; വീട് നിര്‍മ്മിച്ചുനല്‍കാമെന്ന് ഉറപ്പുനല്‍കി ഡീന്‍ കുര്യാക്കോസ് എം.പിയും കോട്ടപ്പടി കോൺഗ്രസ് പ്രാദേശിക നേതൃത്വവും കബളിപ്പിച്ചെന്ന് ദളിത്കുടുംബം.
എം പിയുടെയുടെ പാര്‍ട്ടിക്കാര്‍ തന്നെ നിലവില്‍ താമസിച്ചിരുന്ന വീട് പൊളിച്ചുമാറ്റിയെന്നും ഇപ്പോള്‍ വീട് നിര്‍മ്മിച്ചു നല്‍കില്ലെന്ന് പാര്‍ട്ടി നേതാവ് അറിയിച്ചെന്നുമാണ് പരേതനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തുന്നത്.പരേതനായ പ്ലാമുടി കല്ലുമല കൊറ്റംമ്പിള്ളി കുമാരന്റെ മകള്‍ ഉണ്ണിമായയും കുടുംബാംഗങ്ങളുമാണ് ഇക്കാര്യം ഇന്ന് മാധ്യമങ്ങളുടെ മുമ്പാകെ വ്യക്തമാക്കിയത്.ഇപ്പോള്‍ തങ്ങള്‍ പെരുവഴിയിലെന്നും ഇക്കാര്യത്തില്‍ എം പി ഇടപെട്ട് തീരുമാനമുണ്ടാക്കണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്.പിതാവിന്റെ മരണത്തെ തുടര്‍ന്നുള്ള വീട് സന്ദര്‍ശനവേളയിലാണ് എം.പി വീട് നിര്‍മ്മിച്ചുനല്‍കാമെന്ന് ഉറപ്പു നല്‍കിയതെന്നും പിന്നീട് ഇക്കാര്യത്തില്‍ നീക്കമൊന്നും ഉണ്ടായില്ലന്നും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ എം പി തങ്ങളെ കൈയ്യൊഴിഞ്ഞതായി ബോദ്ധ്യപ്പെട്ടു എന്നുമാണ് ഉണ്ണിമായയുടെ വെളിപ്പെടുത്തല്‍.
പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളായ മൈതീനെത്തി,നിലം പൊത്താറായിരുന്ന പഴയ വീട് പൊളിച്ചുമാറ്റിയെന്നും പിന്നീട് സ്ഥാനക്കാരനെ വരുത്തി സ്ഥല നിര്‍ണ്ണയം നടത്തിയെന്നും ഇതിനായി മൈതീനാണ് പണം ചിലവഴിച്ചതെന്നും ഉണ്ണിമായ പറയുന്നു. പാര്‍ട്ടിയിലെ ചില പ്രശ്‌നങ്ങളാണ് വീട് നിര്‍മ്മാണം മുടങ്ങാന്‍ കാരണമെന്നാണ് മൈതീന്‍ ഇക്ക പറഞ്ഞത്. ഇക്കാര്യത്തില്‍ എനിയ്ക്ക് ചെയ്യാനില്ലന്നാണ് ഇക്ക പറയുന്നത്.വീട് നിര്‍മ്മാണം എങ്ങിനെ നടത്തുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ ഞങ്ങള്‍.ആരും സഹായിക്കാനില്ലാത്ത അവസ്ഥയാണ്.ഒരു ഷെഡിലാണ് ഇപ്പോള്‍ താമസിയ്ക്കുന്നത്. ഒരു മഴ വന്നാല്‍ അത് അപ്പാടെ നിലം പതിയ്ക്കും.ഉണ്ണിമായ പറഞ്ഞു.
പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ കൂരയിലാണ് ഇന്ന് ഈ കുടുംബം കഴിയുന്നത്.കുമാരന്റെ ഭാര്യ ചിന്നു കുമാരനും ഉണ്ണിമായയ്ക്കാപ്പമെത്തിയിരുന്നു. റബ്ബര്‍ ടാപ്പിംങ് തൊഴിലാളി ആയിരുന്ന കുമാരന്‍ അര്‍ബുദരോഗബാധിതനായിരുന്നു.ചികത്സയ്ക്കാടെ 9 മാസങ്ങള്‍ക്ക് മുമ്പാണ് മരണമടഞ്ഞത്. കുമാരന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുന്ന കാര്യത്തില്‍ പ്രാദേശീക നേതൃത്വത്തോട് അന്വേഷിയ്ക്കാന്‍ പറഞ്ഞിരുന്നെന്നും അവര്‍ നടത്തിയ അന്വേഷണത്തില്‍ ഭൂമി സംബന്ധിച്ച് ചില തര്‍ക്കങ്ങളും സാങ്കേതികമായി ചില പ്രശ്‌നങ്ങളും നിലനില്‍ക്കുന്നതായി അറിയിച്ചെന്നും ഇത് പരിഹരിയ്ക്കുന്ന മുറയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്നും ഡീന്‍ കുര്യക്കോസ് എം പി പ്രതികരിച്ചു.
NEWS
ഭൂതത്താന്‍കെട്ടില്‍ റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി

കോതമംഗലം: ഭൂതത്താന്‍കെട്ടില്‍ റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി.പാമ്പ് പിടുത്തത്തില്‍ വിദഗ്ദാനായ മാര്‍ട്ടിന്‍ മേക്കമാലിയാണ് രാജവെമ്പാലയെ പിടിച്ചത്.പൂന്തോട്ടത്തിലെ ചെടിയുടെ മുകളിലായിരുന്നു രാജവെമ്പാല.സ്റ്റിക്കുകൊണ്ട് പിടികൂടാൻ കഴിയാതെവന്നതോടെ കൈകള്‍കൊണ്ട് സാഹസീകമായാണ് മാര്‍ട്ടിന്‍ മേക്കമാലി രാജവെമ്പാലയെ കീഴടക്കിയത്. പന്ത്രണ്ടടിയോളം നീളവും പത്ത് കിലോയിലേറെ ഭാരവുമുള്ള ഭീമന്‍ രാജവെമ്പാലയാണ് പിടിയിലായത്.ഒരാഴ്ചയായി പാമ്പിനെ പ്രദേശത്ത് കണ്ടിരുന്നു.എന്നാല്‍ പിടിക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല.അനൂകൂലമായ സാഹചര്യം ഒത്തുവന്നതോടെയാണ് വനപാലകരുടെ നിര്‍ദേശപ്രകാരം മാര്‍ട്ടിന്‍ ദൗത്യം ഏറ്റെടുത്തത്.രാജവെമ്പാലയെ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ കൂട്ടിലേക്ക് മാറ്റി സൂക്ഷിച്ചിരിക്കുകയാണ്.ഏതാനും ആഴ്ച നിരീക്ഷിച്ചശേഷം വനത്തില്‍ തുറന്നുവിടാനാണ് തീരുമാനം.
CRIME
നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിന് ലഹരിമാഫിയ സംഘത്തിന്റെ കുത്തേറ്റു

കോതമംഗലം: നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അജ്മല്‍ സലിമിന് ലഹരിമാഫിയ സംഘത്തിന്റെ കത്തിക്കുത്തേറ്റു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. അജ്മല്‍ കോതമംഗലത്ത് ആശുപത്രയില്‍ ചികിത്സയിലാണ്.ലഹരിമാഫിയിയില്‍പ്പെട്ടവരാണ് അക്രമികള്‍ എന്ന് അജ്മല്‍ പറഞ്ഞു.അന്യസംസ്ഥാന തൊഴിലാളികളെ അകാരണമായി മര്‍ദ്ധിക്കുന്നത് കണ്ട് ചോദ്യംചെയ്ത നാട്ടുകാരായ ചിലരേയാണ് പ്രതീകള്‍ ആദ്യം ആക്രമിച്ചത്.അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പിടിച്ചുനിറുത്തി തന്നെ കുത്തുകയായിരുന്നുവെന്ന് അജ്മല്‍ പറഞ്ഞു.അജ്മലിന്റെ വയറിനോട് ചേര്‍ന്നാണ് കുത്തേറ്റത്.രക്തം വാര്‍ന്നൊഴുകിയിരുന്നു.ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു.കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
CRIME
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വെങ്ങോല അല്ലപ്ര
ചിറ്റേത്തുകുടി മാഹിൻ (പുരുഷു മാഹിൻ 28) നെയാണ് കാപ്പ ചുമത്തി 6
മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല
പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ
അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ്
ഉത്തരവിട്ടത്. പെരുമ്പാവൂർ തടിയിട്ടപറമ്പ്, കാലടി പോലീസ് സ്റ്റേഷൻ
പരിധികളിൽ അടിപിടി, ഭീഷണിപ്പെടുത്തൽ, ന്യായ വിരേധമായി സംഘം ചേരൽ,
മയക്കുമരുന്ന്തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂലായ്,
ആഗസ്റ്റ് മാസങ്ങളിൽ പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത 2 അടി പിടി
കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക്
ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 68 പേരെ നാട് കടത്തി. 88 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
CRIME19 hours ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS7 days ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു
-
NEWS5 days ago
ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു