Connect with us

Hi, what are you looking for?

NEWS

‘ ഹൈ റേഞ്ചില്‍ ‘ ഡീന്‍ ; ഇടുക്കി ഇത്തവണയും യുഡിഎഫിനൊപ്പം

ഇടുക്കി : മണ്ണിനോടും വന്യമൃഗങ്ങളോടും മല്ലടിക്കുന്ന ഇടുക്കിയിലെ മലയോര കര്‍ഷകന്റെ മനസ് വീണ്ടും യു.ഡി.എഫിനൊപ്പം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.പിയുമായ കോണ്‍ഗ്രസിലെ ഡീന്‍ കുര്യാക്കോസിന് മിന്നും വിജയമാണ് ഇടുക്കിക്കാര്‍ സമ്മാനിച്ചത്.വോട്ടെണ്ണലില്‍ സമ്പൂര്‍ണ ആധിപത്യം ഡീന്‍ നേടിയപ്പോള്‍, ഒരു ഘട്ടത്തില്‍ പോലും ലീഡ് മറികടക്കാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിന് സാധിച്ചില്ല. ഒടുവിലത്തെ കണക്ക് പ്രകാരം 1,30,404 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡീന്‍ വിജയിച്ചത്. ഡീന്‍ 4,12,020 വോട്ടും ജോയ്‌സ് 2,84,221 വോട്ടും സംഗീത വിശ്വനാഥന്‍ 88,025 വോട്ടും പിടിച്ചെന്നാണ് അവസാന കണക്ക്. 2019ല്‍ 1,71,053 വോട്ട് എന്ന റെക്കോഡ് ഭൂരിപക്ഷമാണ് ഡീന് ലഭിച്ചത്.

വന്യമൃഗാക്രമണം, പിണറായി സര്‍ക്കാറിനെതിരായ ഭരണവിരുദ്ധ വികാരം, ഭൂതര്‍ക്കം, സമുദായം വോട്ട് അടക്കം നിരവധി ഘടകങ്ങള്‍ ഡീന്‍ കുര്യാക്കോസിന്റെ രണ്ടാം വിജയത്തിന് അനുകൂലമായി. വന്യമൃഗാക്രമണങ്ങളാണ് മലയോര മേഖലയെയും മണ്ഡലത്തെയും മൊത്തത്തില്‍ ഉലച്ചിരുന്നു. വന്യമൃഗാക്രമണങ്ങളില്‍ സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന ജനവികാരം മണ്ഡലത്തില്‍ ആകെ ശക്തമായിരുന്നു. വന്യമൃഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വനം മന്ത്രിയുടെ പ്രസ്താവനകളില്‍ മാത്രമായി ചുരുങ്ങി. ജലം, വൈദ്യുതി വേലി അടക്കമുള്ള സംവിധാനങ്ങള്‍ വനത്തിനുള്ളില്‍ ഒരുക്കുന്ന കര്‍ണാടക മോഡല്‍ പദ്ധതികളൂടെ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തടയാന്‍ സാധിക്കുന്നതാണ്.

എന്നാല്‍, ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാര്‍ ചുമതലയാണെന്നിരിക്കെ കാട്ടാന ആക്രമണത്തില്‍ നിരവധി ജീവന്‍ പൊലിയുന്നതിലെ പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്. വിഷയം പൊതുജനമദ്യത്തില്‍ നിലനിര്‍ത്താന്‍ ഡീനും യു.ഡി.എഫിനും സാധിച്ചു. നിരവധി പേരുടെ ജീവനെടുത്ത വന്യജീവി ആക്രമണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനത്തിന്റെ മേല്‍ ചാര്‍ത്തിയായിരുന്നു ഡീന്റെ പ്രചാരണം. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ സമരകാലത്തും തുടര്‍ന്ന് എം.പിയായപ്പോഴും ചെയ്ത കാര്യങ്ങള്‍ പറഞ്ഞാണ് ജോയ്‌സ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. വന്യമൃഗാക്രമണത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരായ വികാരങ്ങളെ മറികടക്കാനുള്ള ജോയ്‌സിന്റെ നീക്കങ്ങള്‍ വോട്ടായി മാറിയില്ല.

മൂന്നാം തവണയാണ് ഡീന്‍ കുര്യാക്കോസും ജോയ്‌സ് ജോര്‍ജും ഇടുക്കിയുടെ മലയോര മണ്ണില്‍ പോരടിച്ചത്. ഓരോ ജയം നേടിയ ഇരുവര്‍ക്കും മൂന്നാമങ്കം നിര്‍ണായകമായിരുന്നു. 2014ല്‍ അട്ടിമറി ജയമാണ് ഇടുക്കി മണ്ഡലത്തില്‍ ജോയ്‌സ് നേടിയത്. പഴയ പീരുമേട് മണ്ഡലം 1977ല്‍ ഇടുക്കി മണ്ഡലമായതിന് ശേഷം 1980ല്‍ എം.എം. ലോറന്‍സ് ജയിച്ചത് മാറ്റിനിര്‍ത്തിയാല്‍ 2014ല്‍ ജോയ്‌സ് ജോര്‍ജിലൂടെയാണ് എല്‍.ഡി.എഫ് രണ്ടാം തവണ എല്‍.ഡി.എഫ് സ്വന്തമാക്കിയത്. തോല്‍പിച്ചത് കോണ്‍ഗ്രസിലെ ഡീന്‍ കുര്യാക്കോസിനെ. 2019ല്‍ ഡീന്‍ 1,71,053 വോട്ട് എന്ന റെക്കോഡ് ഭൂരിപക്ഷത്തില്‍ ജോയ്‌സിനെ മലര്‍ത്തിയടിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. ഇത്തവണയും ഡീന്‍ വിജയം ആവര്‍ത്തിച്ചു.

ക്രിസ്ത്യന്‍ സഭകള്‍ക്ക് മേല്‍ക്കോയ്മയുള്ള മണ്ഡലത്തില്‍ ഏറെ നിര്‍ണായകമായ കത്തോലിക്ക സഭയുടെ പിന്തുണ ഇത്തവണയും ഡീന്‍ ലഭിച്ചിട്ടുണ്ട്. എക്കാലത്തും കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനുമൊപ്പം നിലനിന്ന ഇടുക്കി രൂപതയും കത്തോലിക്ക സഭയും ഇടതുപക്ഷവുമായി ചേര്‍ന്ന് നിന്നപ്പോഴാണ് യു.ഡി.എഫ് കോട്ടയില്‍ വിള്ളല്‍ വീണത്. കഴിഞ്ഞ രണ്ടു തവണയും സ്വതന്ത്ര വേഷത്തിലിറങ്ങിയ ജോയ്‌സിന് ഇക്കുറി സി.പി.എം പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് തേടിയത്. 2014ല്‍ സഭയുടെ പരസ്യ പിന്തുണ പൂര്‍ണമായി ജോയ്‌സിന് ലഭിച്ചിരുന്നു. കസ്തൂരി രംഗന്‍ ഉയര്‍ത്തിയ വിവാദങ്ങളും പട്ടയ പ്രശ്‌നങ്ങളും ഇടുക്കി ബിഷപ്പും പി.ടി. തോമസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുമാണ് ഇതിന് വഴിവെച്ചത്. എന്നാല്‍, പാര്‍ട്ടി ചിഹ്നത്തിലെ വോട്ട് ചെയ്യുന്നതില്‍ സഭകള്‍ക്കുള്ള അതൃപ്തിയും ഇത്തവണ വോട്ടില്‍ പ്രതിഫലിച്ചു.

ഇടുക്കിയുടെ രക്ഷകനായി മോദിയെ അവതരിപ്പിച്ചാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ബി.ഡി.ജെ.എസിലെ സംഗീത വിശ്വനാഥന്‍ ഇരുമുന്നണികളെയും നേരിട്ടത്. മോദിയുടെ ഗ്യാരന്റി ഉയര്‍ത്തി കാണിക്കാനാണ് എസ്.എന്‍.ഡി.പിക്കും നിര്‍ണായക സ്വാധീനമുള്ള ഇടുക്കിയില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി ശ്രമിച്ചത്. എന്നാല്‍, കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സംഗീത വിശ്വനാഥന് സാധിച്ചില്ല.

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടിയില്‍ കാട്ടാനക്കൂട്ടം വീടിന്റെ മുകളിലേക്ക് പനമരം മറിച്ചിട്ടു. പൊട്ടനാനിക്കല്‍ ബിനോയിയുടെ വീടിന്റെ മേല്‍ക്കൂരയിലേക്കാണ് ബുധനാഴ്ച പുലര്‍ച്ചെയെത്തിയ കാട്ടാനക്കൂട്ടം മരം മറിച്ചിട്ടത്. പുലര്‍ച്ചെ 3ഓടെ ഒച്ച കേട്ട് വീട്ടിലെ താമസക്കാരായ രാജന്‍,...

CHUTTUVATTOM

കോതമംഗലം:നേര്യമംഗലം ഗവ. ആശുപ്രതിയുടെ മതിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണത് 5 ദിവസം പിന്നിട്ടിട്ടും നീക്കംചെയ്യാത്തത് ചെറു വാഹനങ്ങൾ അപകടത്തിൽപ്പെടാൻ ഇടയാക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണു 15 മീറ്റർ നീളത്തിൽ മതിൽ ഇടിഞ്ഞു റോഡിലേക്കു...

ACCIDENT

കോതമംഗലം: വയറിങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നു വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കുത്തുകുഴി വലിയപാറ തേടശേരി ടി.എം. റോയി (56) ആണ് മരിച്ചത് . 4 മാസം മുൻപു നഗരത്തിലെ കെട്ടിടത്തിൽ...

NEWS

കോതമംഗലം: മാര്‍ക്കറ്റ്-ബൈപ്പാസ് ലിങ്ക് റോഡിന്‍റെ ഓരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിൽ തെങ്ങ് വീണ് പിന്നിലെ ഗ്ലാസ് തകർന്നു. ചേലാട് പട്ടമ്മാവുടി അനിലിന്‍റേതാണ് കാര്‍. ഇന്നലെ രണ്ടുമണിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍...

CHUTTUVATTOM

കോതമംഗലം: സീനായ് മാർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഷിബു തെക്കുംപുറം എം.എൽ.എയ്ക്ക് സ്വീകരണം നൽകി. പള്ളി വികാരിയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചേർന്ന് എം.എൽ.എയെ പൊന്നാട...

CHUTTUVATTOM

പെരുമ്പാവൂര്‍: മയക്കുമരുന്ന് ലഹരിയില്‍ പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ പരാക്രമം. റോഡിലൂടെ പോയ കാര്‍ തല്ലിപ്പൊളിക്കുകയും മറ്റുള്ളവരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ഒരാളെ അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു അക്രമിയുടെ പേരോ ഏത് നാട്ടുകാരനാണെന്നോ മറ്റു...

CHUTTUVATTOM

കോതമംഗലം:കോതമംഗലം എസ്എച്ച്ഒയ്ക്കെതിരായി വധഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്. അര്‍ജുന്‍ ആയങ്കിക്ക് മുമ്പ് അനുവദിച്ച ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാട്ടി കോതമംഗലം പോലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അര്‍ജുന്‍ ആയങ്കിയുടെ...

ACCIDENT

പെരുമ്പാവൂര്‍: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് 18 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചന്ദ്ര (25), ബിന്ദു (35), മിനു (30), അര്‍ബിന (22), സുല്‍ഫത്ത് (22), ജിഷ (44), അല്‍ഫോന്‍സ് (50), പ്രിന്‍സി...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബോട്ടണി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. എറണാകുളം വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ...

NEWS

കോതമംഗലം: ആലുവ–മൂന്നാർ രാജപാത വിഷയത്തിൽ വിധക്തരെ ഉൾപ്പെടുത്തി വിശതമായ ജൈവവൈവിദ്യ പഠനം നടത്തി തീരുമാനമെടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. പഴയ ആലുവ–മൂന്നാർ രാജപാതയുടെ പൂയംകുട്ടിമുതൽ പീണ്ടിമേട് വരെയുള്ള എട്ട് കിലോമീറ്ററോളം...

ACCIDENT

കോതമംഗലം: ദേശീയപാതയില്‍ നെല്ലിമറ്റത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ ഒടിഞ്ഞ പോസ്റ്റ് ബസ്സിന് മുകളിലേക്ക് പതിച്ചു. നെല്ലിമറ്റം കുത്തുകുഴി പള്ളിത്താഴത്ത് തിങ്കളാഴ്ച രാവിലെ 10.30...

NEWS

  കവളങ്ങാട്:കാലവര്‍ഷമെത്തിയിട്ടും കാളിയാര്‍ പുഴയില്‍ പറമ്പഞ്ചേരി തടയണയിലെ പലകകള്‍ നീക്കാത്തത് ഭീഷണിയായി. മഴ കനത്താല്‍ പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയോടൊപ്പം ശുദ്ധജലപദ്ധതികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നാണ് ആശങ്ക.വേനല്‍ക്കാലത്ത് ജലലഭ്യതയ്ക്കായി പുഴകളിലും തോടുകളിലുമുള്ള തടയണകളിലെ പലകകള്‍ കാലവര്‍ഷം...

error: Content is protected !!