Connect with us

Hi, what are you looking for?

NEWS

പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുള്ള അങ്കമാലി-ശബരി റെയിൽവേയെ നിർമ്മാണത്തിന് മുൻഗണന നൽകണം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ

പെരുമ്പാവൂര്‍ : അങ്കമാലി – എരുമേലി ശബരി റെയില്‍വെയുടെ പുതുക്കിയ എസ്റ്റിമേറ്റ് വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് സാധ്യമാകുന്ന വിധത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കെആര്‍ഡിസിഎല്‍ തയ്യാറാക്കി റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു. ഇതിനോടകം 8 കിലോമീറ്റര്‍ റെയില്‍പാതയും കാലടി റെയില്‍വേ സ്റ്റേഷനും ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പെരിയാറിന് കുറുകെ റെയില്‍വേ പാലവും നിര്‍മ്മിച്ചു കഴിഞ്ഞിട്ടുണ്ട്. 1998 ല്‍ അനുവദിച്ചതും 111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതുമായ അങ്കമാലി -ശബരി റെയില്‍വേയ്ക്കായി 70 കിലോമീറ്റര്‍ ദൂരത്തില്‍ കോട്ടയം ജില്ലയിലെ രാമപുരം സ്റ്റേഷന്‍ വരെ 25 വര്‍ഷം മുന്‍പ് കല്ലിട്ട് തിരിച്ചിട്ടുണ്ട്. കല്ലിട്ട് തിരിച്ച സ്ഥലം ഉടമകള്‍ക്ക് സ്ഥലം വില്‍ക്കാനോ ബാങ്ക് ലോണ്‍ എടുക്കാനോ കഴിയുന്നില്ല. ആളൊഴിഞ്ഞ കാലടി റെയില്‍വേ സ്റ്റേഷനും പെരിയാര്‍ റെയില്‍വേ പാലവും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി ഭീകരാവസ്ഥയിലാണ്. ശബരി റെയില്‍വേയ്ക്ക് വേണ്ടി സാമൂഹ്യ ആഘാത പഠന റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ കല്ലിട്ട് തിരിച്ച സ്ഥലങ്ങളുടെ വില കൊടുക്കുന്നതിന് ഈ വര്‍ഷം കേന്ദ്ര ബജറ്റില്‍ അങ്കമാലി -ശബരി റെയില്‍വേ പദ്ധതിയ്ക്ക് അനുവദിച്ച 100 കോടി രൂപ വിതരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും സ്ഥലമെടുപ്പ് താഹസീല്‍ദാര്‍ ഓഫീസ് പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നും നിയമസഭയില്‍ സബ്മിഷനിലൂടെ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ആവശ്യപ്പെട്ടു.

ഒരു വർഷം മുൻപ് സമർപ്പിച്ച അങ്കമാലി -ശബരി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകാതെ ശബരി റെയിൽവേയുടെ പുതിയ അലൈ‍ൻമെന്റ് എന്ന് പറഞ്ഞു ചെങ്ങന്നൂർ നിന്ന് പമ്പയ്ക്ക് ആകാശ റെയിൽവേയ്‌ക്ക് കേന്ദ്ര സർക്കാർ സർവ്വേ നടത്തുന്നത് എറണാകുളം, ഇടുക്കി കോട്ടയം ജില്ലകളിലെ ജനങ്ങളെയും അങ്കമാലി-ശബരി റെയിൽവേയ്‌ക്ക് വേണ്ടി 25 വർഷം മുൻപ് കല്ലിട്ട് തിരിച്ച സ്ഥലം ഉടമകളെയും ആശങ്കയിലാക്കിയിരിക്കുകയാണ് എന്ന വിവരം എംഎൽഎ നിയമസഭയിൽ ഉന്നയിച്ചു. ശബരിമല തീർത്ഥടകാരുടെ വിശ്വാസവും ആചാരവും പ്രകാരം എരുമേലിയാണ് ശബരിമലയുടെ കവാടം. എരുമേലിയിൽ പേട്ട തുള്ളി മത സൗഹാർദത്തിന്റെ കേന്ദ്രമായ വാവര് പള്ളിയിൽ നേർച്ചയിട്ടാണ് തീർത്ഥടകർ ശബരിമല കയറുന്നത്. ചെങ്ങന്നൂരിന് ശബരിമല തീർഥാടനത്തിൽ വിശ്വാസപരമായി ഒരു പ്രാധാന്യവുമില്ല. ആയതിനാൽ അങ്കമാലി- ശബരി റെയിൽവേ നിർമ്മാണത്തിന് മുൻഗണന നൽകാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് വേണ്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിയ്‌ക്കും റെയിൽവേ മന്ത്രിയ്ക്കും കത്ത് അയക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു.

You May Also Like

CRIME

കോതമംഗലം: നാഗഞ്ചേരി പള്ളിയിൽ കവർച്ച നടത്തിയ സംഘത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങി സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ പള്ളിയില്‍ കഴിഞ്ഞമാസമാണ് കവര്‍ നടന്നത്.ഓഫിസില്‍ നിന്നും ഭണ്ഡാരങ്ങളില്‍ നിന്നും പണം...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം . താലൂക്കിൽ ആകെ 30 സ്കൂളുകളിലായി 2824 കുട്ടികളാണ് പരീക്ഷ എഴുതിയത്.13 സർക്കാർ സ്കൂളുകൾ,16എയ്ഡഡ് സ്കൂളുകൾ,1 അൺ...

CRIME

പെരുമ്പാവൂർ: നിരവധി മോഷണക്കേസിലെ പ്രതി പോലീസ് പിടിയിൽ . ട്രിച്ചി ലാൽഗുഡി മനയ്ക്കൽ അണ്ണാനഗർ കോളനിയിൽധർമ്മരാജ് (29) നെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒന്നാം തീയതി പെരുമ്പാവൂർ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....